SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Struggle_for_Survival.jpg
Struggle for Survival, a painting by Christian Krohg (1852–1925).
വി­വാ­ദ­കേ­ര­ളം (ഐ­ക്യ­കേ­ര­ള­ത്തെ ഉലച്ച സം­ഭ­വ­ങ്ങൾ)
പി അനൂപ്
ആ­മു­ഖ­കു­റി­പ്പു്

ഈ പു­സ്ത­കം സാ­ഹി­ത്യ­ത്തി­ന്റെ ഗ­ണ­ത്തിൽ എ­താ­യാ­ലും വ­രി­ല്ല. ഗവേഷണ ഗ്ര­ന്ഥ­മോ, ആ­ധി­കാ­രി­ക ച­രി­ത്ര­മോ അല്ല. ഇതു് ഒരു തൊഴിൽ സഹായി എന്ന നി­ല­യിൽ ശേ­ഖ­രി­ച്ചു­വ­ച്ച വി­വ­ര­ങ്ങ­ളാ­ണു്. ഒരു പ­ത്ര­പ്ര­വർ­ത്ത­ക­നാ­യി കേ­ര­ള­ത്തിൽ പ്ര­വർ­ത്തി­ക്കു­മ്പോൾ അ­റി­ഞ്ഞി­രി­ക്കേ­ണ്ട­വ­യാ­ണു്. അ­ല്ലാ­തു­ള്ള­വർ­ക്കു് ഇവ അ­റി­യാ­തെ­യും ജീ­വി­ക്കാം. പക്ഷേ, സാ­മൂ­ഹി­ക ജീവി എന്ന നി­ല­യിൽ ഇവ അ­റി­യു­ന്ന­തു് നമ്മൾ നിൽ­ക്കു­ന്ന മ­ണ്ണി­ന്റെ ഉ­റ­പ്പു് അ­റി­യാൻ സ­ഹാ­യി­ക്കും. ഈ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ഴു­തു­മ്പോൾ എത്ര വി­ല­യി­രു­ത്ത­ലു­ക­ളും വി­ശ­ക­ല­ന­ങ്ങ­ളും ന­ട­ത്താ­മാ­യി­രു­ന്നു. അ­തി­നൊ­ന്നും തു­നി­ഞ്ഞി­ല്ല. ഊ­ഹാ­പോ­ഹ­ങ്ങ­ളും നി­മ­ഗ­ന­ങ്ങ­ളും അ­വ­ത­രി­പ്പി­ക്കാ­മാ­യി­രു­ന്നു. അ­തി­നും ശ്ര­മി­ച്ചി­ട്ടി­ല്ല.

ഇതിൽ ചില വി­ഷ­യ­ങ്ങ­ളിൽ എ­ങ്കി­ലും കേ­ര­ള­ത്തി­ലെ പൊ­തു­മ­ണ്ഡ­ല­ത്തിൽ ഇ­പ്പോൾ ഇ­ല്ലാ­ത്ത വി­വ­ര­ങ്ങ­ളു­മു­ണ്ടു്. അ­വ­യൊ­ന്നും പൊ­ലി­പ്പി­ക്കാ­നോ വി­ശ­ദീ­ക­രി­ക്കാ­നോ ശ്ര­മി­ക്ക­രു­തു് എ­ന്ന­തു ബോ­ധ­പൂർ­വ­മാ­യ തീ­രു­മാ­ന­മാ­യി­രു­ന്നു. ശീ­ലി­ച്ച മാ­ധ്യ­മ­പ്ര­വർ­ത്ത­ന­വും വാ­യി­ച്ച സാ­ഹി­ത്യ­വും പ­കർ­ന്നു നൽകിയ ഭാ­ഷ­യു­ണ്ടു്. അതും ഈ പു­സ്ത­ക­ത്തിൽ പ­രീ­ക്ഷി­ച്ചി­ട്ടി­ല്ല. ഇതു് അ­സം­സ്കൃ­ത­മാ­യ വി­വ­ര­ങ്ങ­ളാ­യി ത­ന്നെ­യാ­ണു് ഈ പു­സ്ത­ക­ത്തിൽ കി­ട­ക്കു­ന്ന­തു്. ഒരു പു­സ്ത­കം തന്നെ എ­ഴു­താ­വു­ന്ന ചില വി­ഷ­യ­ങ്ങ­ളു­ണ്ടു്. അ­വ­പോ­ലും നാലു പേജിൽ അ­ധി­ക­രി­ക്കാ­തെ എ­ഴു­ത­ണം എന്ന നിഷ്ഠ പാ­ലി­ക്കാ­നും ശ്ര­മി­ച്ചി­ട്ടു­ണ്ടു്. വി­ക്കി­പീ­ഡി­യ­യിൽ നി­ന്നൊ­ക്കെ കി­ട്ടു­ന്ന­തു­പോ­ലെ­യു­ള്ള വി­വ­ര­ങ്ങ­ളാ­ണു് എന്നു തോ­ന്നാം. പക്ഷേ, ഇ­വ­യൊ­ന്നും വി­ക്കി­പീ­ഡി­യ ആ­ശ്ര­യി­ച്ചു് എ­ഴു­തി­യ­ത­ല്ല. ഡ­യ­റി­ക്കു­റി­പ്പു­ക­ളും മാ­ധ്യ­മ­ങ്ങ­ളു­ടെ­യും നി­യ­മ­സ­ഭ­യു­ടേ­യും ആർ­ക്കൈ­വ്സും പ്ര­യോ­ജ­ന­പ്പെ­ടു­ത്തി എ­ഴു­തി­യ­താ­ണു്. വി­ഷ­യ­ങ്ങ­ളു­ടെ തെ­ര­ഞ്ഞെ­ടു­പ്പിൽ രണ്ടു മാ­ന­ദ­ണ്ഡ­ങ്ങ­ളാ­ണു സ്വീ­ക­രി­ച്ച­തു്. ഒ­ന്നു്, രാ­ഷ്ട്രീ­യ­മാ­റ്റ­ത്തി­നു വ­ഴി­വ­ച്ച­വ. ര­ണ്ടു്, സ­മൂ­ഹ­ത്തി­ന്റെ ചി­ന്താ­ഗ­തി­കൾ പ­രി­ഷ്ക­രി­ച്ച­വ. അ­പ­ക­ട­ങ്ങ­ളും ദു­ര­ന്ത­ങ്ങ­ളും പോ­ലു­ള്ള സം­ഭ­വ­ങ്ങ­ളും അ­തി­ന്റെ പി­ന്നി­ലു­ള്ള ദു­രൂ­ഹ­ത­ക­ളും മ­റ്റൊ­രു വി­ഷ­യ­മാ­യ­തി­നാൽ ഈ പു­സ്ത­ക­ത്തിൽ പ­രി­ഗ­ണി­ച്ചി­ട്ടി­ല്ല. തെ­ര­ഞ്ഞെ­ടു­ത്ത രീതി വ്യ­ക്തി­നി­ഷ്ഠ­മാ­ണു്. മ­ന­സ്സിൽ വ­രാ­ത്ത­തോ, അ­ത്ര­പ്രാ­ധാ­ന്യ­മു­ണ്ടെ­ന്നു് ആ സ­മ­യ­ത്തു് തോ­ന്നാ­ത്ത­തോ ആയ സം­ഭ­വ­ങ്ങ­ളാ­കും ഇതിൽ ഇ­ല്ലാ­തെ പോ­കു­ന്ന­തു്. ഇ­ങ്ങ­നെ­യൊ­രു മുൻ­കൂർ ജാ­മ്യാ­പേ­ക്ഷ സ­മർ­പ്പി­ച്ചു­കൊ­ണ്ടു്, വി­മർ­ശ­ന­ങ്ങ­ളെ ജ­നാ­ധി­പ­ത്യ­പൂർ­വ്വം സ്വാ­ഗ­തം ചെ­യ്യു­മെ­ന്ന ഉ­റ­പ്പു നൽ­കി­ക്കൊ­ണ്ടു്, ആദ്യ അ­ധ്യാ­യ­ത്തി­ലേ­ക്കു്; ആ­ന്ധ്ര­യിൽ നി­ന്നു വന്ന അ­രി­ച്ചാ­ക്കു­കൾ.

ആ­ന്ധ്ര­യിൽ നി­ന്നു് അ­യ്യാ­യി­രം ടൺ വി­വാ­ദം
images/Kusumom_Joseph.jpg
കു­സു­മം ജോസഫ്

കു­സു­മം ജോസഫ് നി­യ­മ­സ­ഭ­യിൽ എ­ഴു­നേ­റ്റു നി­ന്നു. 1957 ഡി­സം­ബർ 20-നു്. ചോ­ദ്യം ഇ­ങ്ങ­നെ തു­ട­ങ്ങി:

‘ഈ മ­ന്ത്രി­സ­ഭ അ­ധി­കാ­ര­ത്തിൽ വന്ന ശേഷം മ­ന്ത്രി­മാ­രു­ടെ ഉ­പ­യോ­ഗ­ത്തി­നാ­യി സർ­ക്കാർ ചെ­ല­വിൽ എത്ര ഫൗ­ണ്ടൻ പേനകൾ വാ­ങ്ങി­യി­ട്ടു­ണ്ടു്?’

ഐക്യ കേ­ര­ള­ത്തി­ന്റെ ആദ്യ നി­യ­മ­സ­ഭാ സ­മ്മേ­ള­ന­ത്തിൽ ന­ക്ഷ­ത്ര ചി­ഹ്ന­മി­ട്ട ഈ ചോ­ദ്യം ഉ­യർ­ന്ന­തു വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജോസഫ് മു­ണ്ട­ശ്ശേ­രി ക്കു നേ­രെ­യാ­യി­രു­ന്നു. ഇ­ന്ന­ത്തെ ഇ­ടു­ക്കി ജി­ല്ല­യി­ലു­ള്ള കാ­രി­ക്കോ­ട് എന്ന മ­ണ്ഡ­ല­ത്തിൽ നി­ന്നു­ള്ള ആ വനിതാ എം എൽ എയുടെ ചോ­ദ്യ­ത്തി­നു മ­റു­പ­ടി പറയാൻ ജോസഫ് മു­ണ്ട­ശ്ശേ­രി എ­ഴു­നേൽ­ക്കും മുൻ­പു് ഒരു ക്ര­മ­പ്ര­ശ്നം ഉ­യർ­ന്നു. അതു് ഉ­ന്ന­യി­ച്ച­തും കു­സു­മം ജോസഫ് തന്നെ.

images/Mundassery.jpg
ജോസഫ് മു­ണ്ട­ശ്ശേ­രി

‘ഈ മ­ന്ത്രി സഭ അ­ധി­കാ­ര­ത്തിൽ വന്ന ശേഷം എത്ര പേന വാ­ങ്ങി, അതു് ഏതു് ഇ­ന­മാ­ണു്, എ­ന്തു­വി­ല കൊ­ടു­ത്തു എ­ന്നാ­യി­രു­ന്നു എന്റെ ചോ­ദ്യം. ‘ദ ക്വ­സ്റ്റി­യൻ ഇസ് നോ­ട്ട് ക്ളി­യർ, സ്റ്റേ­റ്റ് വെതർ ഫൗ­ണ്ടൻ പെൻ ഓർ സ്റ്റീൽ പെൻ’ എന്നു ചോ­ദി­ച്ചു് അതു മ­ട­ങ്ങി വന്നു. ഫൗ­ണ്ടൻ പെൻ ആ­ണെ­ന്നു ഞാൻ മ­റു­പ­ടി അ­യ­ച്ചു. അ­പ്പോൾ വീ­ണ്ടും ഒരു ചോ­ദ്യ­വു­മാ­യി അതു മ­ട­ങ്ങി വന്നു. മ­ന്ത്രി­മാ­രു­ടെ സ്വ­ന്തം ചെ­ല­വിൽ വാ­ങ്ങി­യ­തി­ന്റെ­യാ­ണോ സർ­ക്കാർ ചെ­ല­വിൽ വാ­ങ്ങി­യ­തി­ന്റെ­യാ­ണോ വിവരം അ­റി­യേ­ണ്ട­തു് എ­ന്നാ­യി­രു­ന്നു ര­ണ്ടാ­മ­തു വന്ന ചോ­ദ്യം. സ്വ­ന്തം ചെ­ല­വിൽ വാ­ങ്ങി­യ­തു് എ­നി­ക്കു് അ­റി­യേ­ണ്ട കാ­ര്യ­മി­ല്ലെ­ന്നും സർ­ക്കാർ ചെ­ല­വിൽ വാ­ങ്ങി­യ­താ­ണു് അ­റി­യേ­ണ്ട­തെ­ന്നും ഞാൻ മ­റു­പ­ടി കൊ­ടു­ത്തു. എ­ന്നാൽ ഇ­പ്പോൾ ചോ­ദ്യം അ­ച്ച­ടി­ച്ചു സഭയിൽ വ­ന്ന­പ്പോൾ ഏതു് ഇ­ന­മാ­ണെ­ന്നും എ­ന്തു­വി­ല­യാ­ണെ­ന്നു­മു­ള്ള ഭാ­ഗ­മി­ല്ല?’

വി­ദ്യാ­ഭ്യാ­സ മ­ന്ത്രി ജോസഫ് മു­ണ്ട­ശ്ശേ­രി:
ഒൻപതു പേന വാ­ങ്ങി­ച്ചു.
കു­സു­മം ജോസഫ്:
ഏ­തി­ന­മാ­ണു വാ­ങ്ങി­യ­തു്.
മു­ണ്ട­ശ്ശേ­രി:
പല ഇ­ന­ങ്ങ­ളാ­യി­ട്ടാ­ണു വാ­ങ്ങി­യ­തു്.
കു­സു­മം ജോസഫ്:
എന്തു വി­ല­യാ­ണു്?
മു­ണ്ട­ശ്ശേ­രി:
അ­തി­ന്റെ എല്ലാ വി­വ­ര­ങ്ങ­ളും ത­രു­ന്ന­തി­നു നോ­ട്ടീ­സ് വേണം.
കെ എ ബാലൻ (വ­ട­ക്കേ­ക്ക­ര­യിൽ നി­ന്നു­ള്ള
സി പി ഐ എം എൽ എ):
ഇതിനു മുൻപു മ­ന്ത്രി­മാർ എത്ര പേന വാ­ങ്ങി­യി­ട്ടു­ണ്ടെ­ന്നു പ­റ­യാ­മോ?
ജോസഫ് മു­ണ്ട­ശ്ശേ­രി:
കൃ­ത്യ­മാ­യി പറയാൻ നി­വൃ­ത്തി­യി­ല്ല. ഇവിടെ ചീഫ് സെ­ക്ര­ട്ട­റി­യും സെ­ക്ര­ട്ട­റി­മാ­രും മ­ന്ത്രി­മാ­രു­മെ­ല്ലാം പേന വാ­ങ്ങി അ­തു­കൊ­ണ്ടു ത­ന്നെ­യാ­ണു് എ­ഴു­തു­ന്ന­തു്.
കെ ക­രു­ണാ­ക­രൻ (തൃ­ക്ക­ട­വൂ­രിൽ നി­ന്നു­ള്ള
സി പി ഐ എം എൽ എ):
ഫൗ­ണ്ടൻ പേ­ന­യു­ടെ ആ­വ­ശ്യ­ത്തി­നു മഷി വാ­ങ്ങി­യി­ട്ടു­ണ്ടോ?
ജോസഫ് മു­ണ്ട­ശ്ശേ­രി:
സ്റ്റീൽ പെ­ന്നി­നു­ള്ള മ­ഷി­യു­ടെ സ്ഥാ­ന­ത്തു് ഫൗ­ണ്ടൻ പെ­ന്നി­നു­ള്ള മ­ഷി­യും സപ്ളൈ ചെ­യ്തി­ട്ടു­ണ്ടാ­ക­ണം.
കു­സു­മം ജോസഫ്:
പാർ­ക്കർ പേന സപ്ളൈ ചെ­യ്യാ­മെ­ന്നു പ­റ­ഞ്ഞ­പ്പോൾ അ­മേ­രി­ക്കൻ ഷീഫർ പേനകൾ തന്നെ വേ­ണ­മെ­ന്നു മ­ന്ത്രി­മാർ ശാ­ഠ്യം പി­ടി­ച്ച­താ­യി പ­റ­യു­ന്ന­തു ശ­രി­യാ­ണോ?
ജോസഫ് മു­ണ്ട­ശ്ശേ­രി:
അ­ങ്ങ­നെ ശാ­ഠ്യം പി­ടി­ച്ചോ എ­ന്നൊ­ന്നും ഞാൻ അ­ന്വേ­ഷി­ക്കാൻ പോ­യി­ട്ടി­ല്ല.
images/TO_Bava.jpg
ടി ഒ ബാവ

ഒൻ­പ­തു­മ­ണി­ച്ചർ­ച്ച­ക­ളി­ലൂ­ടെ വിഷയം കൊ­ഴു­പ്പി­ക്കാൻ സാ­ധ്യ­ത ഉ­ണ്ടാ­കാ­തി­രു­ന്ന കാ­ല­ത്തു് ആ വി­വാ­ദം അവിടെ അ­വ­സാ­നി­ച്ചു. സർ­ക്കാർ ചെ­ല­വിൽ മ­ന്ത്രി­മാർ എത്ര പേന വാ­ങ്ങി­യെ­ന്ന ചോ­ദ്യം ഇ­ന്നാ­ണെ­ങ്കിൽ ഒരു സഭാ സാ­മാ­ജി­ക­ന്റെ ചി­ന്താ­പ­രി­സ­ര­ത്തു­പോ­ലും വന്നു ന­ക്ഷ­ത്ര­ചി­ഹ്ന­മി­ടി­ല്ല. ആ പേന വാ­ങ്ങി­യ­തിൽ അ­ഴി­മ­തി ന­ട­ന്നോ എ­ന്ന­താ­യി­രു­ന്നി­ല്ല പ്ര­ശ്നം. പാർ­ക്കർ പോരാ, അ­മേ­രി­ക്കൻ ഷീഫർ തന്നെ വേ­ണ­മെ­ന്നു ചില മ­ന്ത്രി­മാർ വാ­ശി­പി­ടി­ച്ചു എന്ന ആ­രോ­പ­ണ­ത്തി­ലാ­ണു കാതൽ. അ­ധി­കാ­ര ദുർ­വി­നി­യോ­ഗ­ത്തി­ന്റേ­യും ധൂർ­ത്തി­ന്റേ­യും മ­ഷി­കൊ­ണ്ടെ­ഴു­തി­യ അ­ധ്യാ­യ­ങ്ങൾ ആദ്യ കേരളാ നി­മ­യ­സ­ഭ­യി­ലെ ആദ്യ സ­മ്മേ­ള­ന­ത്തിൽ തന്നെ ഇ­ങ്ങ­നെ അനവധി കാണാം. ഇന്നു നി­സ്സാ­ര­മെ­ന്നു തോ­ന്നി­യേ­ക്കാ­വു­ന്ന പ­ല­തു­മാ­ണു് അ­ഴി­മ­തി­സം­സ്കാ­ര­ത്തെ കേ­ര­ള­ത്തിൽ പ്ര­തി­ഷ്ഠി­ച്ച­തു് എ­ന്നും തി­രി­ച്ച­റി­യാം.

images/KC_George.jpg
കെ സി ജോർജ്

ആദ്യ കേ­ര­ള­സർ­ക്കാ­രി­നെ ഉ­ല­ച്ചു­മ­റി­ക്കു­ന്ന­തി­ലും പ്രി­തി­ച്ഛാ­യ ത­കർ­ക്കു­ന്ന­തി­ലും വരെ എ­ത്തി­യ­തു് ഇ­ത്ത­ര­മൊ­രു നി­സ്സാ­ര ചോ­ദ്യ­ത്തിൽ തു­ട­ങ്ങി­യ ആ­രോ­പ­ണ­മാ­യി­രു­ന്നു. ചോ­ദ്യം ചോ­ദി­ച്ച­തു് പി­ന്നീ­ടു് കെ പി സി സി പ്ര­സി­ഡ­ന്റ് വ­രെ­യാ­യ ടി ഒ ബാവ. ഉ­ത്ത­രം പ­റ­ഞ്ഞ­തു് കെ സി ജോർജ് എന്ന ഭ­ക്ഷ്യ­മ­ന്ത്രി. 1957 ഡി­സം­ബർ 14-നു് ന­ക്ഷ­ത്ര­ചി­ഹ്ന­മി­ട്ടു­വ­ന്ന ആ ചോ­ദ്യ­ങ്ങൾ:

ടി ഒ ബാവ:
  1. ആ­ന്ധ്ര­യിൽ നി­ന്നു കേരളാ സർ­ക്കാർ വാ­ങ്ങി­യ അരി ചാ­ക്കി­നു് എന്തു വി­ല­യാ­യി­രു­ന്നു?
  2. ആ­രോ­ടാ­ണു വാ­ങ്ങി­യ­തു്?
  3. എ­ന്തി­നം അ­രി­യാ­ണു്?
  4. ഈ ഇ­ട­പാ­ടിൽ സ്റ്റേ­റ്റി­ന്റെ പൊ­തു­മു­തൽ ന­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടു് എന്ന ആ­രോ­പ­ണ­ത്തെ­ക്കു­റി­ച്ചു ഗ­വൺ­മെ­ന്റ് അ­ന്വേ­ഷി­ച്ചി­ട്ടു­ണ്ടോ?
  5. അ­രി­വാ­ങ്ങാൻ ഇവിടെ നി­ന്നു് ഏ­തെ­ങ്കി­ലും ഉ­ദ്യോ­ഗ­സ്ഥ­രെ ആ­ന്ധ്ര­യിൽ അ­യ­ച്ചി­രു­ന്നോ?
  6. ആ­രാ­ണു് ഉ­ദ്യോ­ഗ­സ്ഥർ?
  7. അ­ദ്ദേ­ഹ­ത്തി­ന്റെ അ­വി­ട­ത്തെ ജോലി എ­ന്താ­യി­രു­ന്നു?
ഭ­ക്ഷ്യ­മ­ന്ത്രി കെ സി ജോർജ്:
  1. 5000 ടൺ അരി വാ­ങ്ങി­യ­തിൽ 3,160 ടൺ ചാ­ക്കൊ­ന്നി­നു് 36 രൂപ 14 അണ 6 പൈസ വി­ല­യ്ക്കും 1845 ടൺ ചാ­ക്കൊ­ന്നി­നു് 36 രൂപ 2 അണ 6 പൈസ നി­ര­ക്കി­ലു­മാ­ണു വാ­ങ്ങി­യ­തു്.
  2. ആ­ന്ധ്രാ സം­സ്ഥാ­ന­ത്തു­ള്ള പല മി­ല്ലു­ക­ളിൽ നി­ന്നും ഒരു ഏജൻസി മു­ഖാ­ന്തി­ര­മാ­ണു വാ­ങ്ങി­യ­തു്.
  3. ഡാൽവാ പു­ഴു­ക്ക­ല­രി.
  4. പ­രാ­തി­കൾ അ­ടി­സ്ഥാ­ന ര­ഹി­ത­മാ­യ­തി­നാൽ അ­തി­നെ­പ്പ­റ്റി അ­ന്വേ­ഷി­ക്കേ­ണ്ട ആ­വ­ശ്യം ഉ­ണ്ടെ­ന്നു ഗ­വൺ­മെ­ന്റ് ക­രു­തു­ന്നി­ല്ല.
  5. ര­ണ്ടു് ഉ­ദ്യോ­ഗ­സ്ഥ­രെ സ്റ്റേ­റ്റ് റൈസ് ഓ­ഫി­സർ­മാ­രാ­യി ഇവിടെ നി­ന്നു് അ­യ­ച്ചി­രു­ന്നു.
  6. പാ­ല­ക്കാ­ട് ക­ല­ക്ട­റു­ടെ പ­ഴ്സ­ണൽ അ­സി­സ്റ്റ­ന്റ് വി മാ­ധ­വ­മേ­നോ­നേ­യും ദേ­വി­കു­ളം ഡ­പ്യൂ­ട്ടി ക­ല­ക്ടർ ടി കെ രാ­മ­നേ­യു­മാ­ണു് ആ­ന്ധ്ര­യി­ലേ­ക്കു് അ­യ­ച്ചി­രു­ന്ന­തു്.
  7. ഗ­വൺ­മെ­ന്റിൽ നി­ന്നു് ഏർ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ഏജൻസി നൽ­കു­ന്ന അരി റ­യിൽ­വാ­ഗ­ണു­ക­ളിൽ ക­യ­റ്റു­ന്ന­തി­നു മുൻപു പ­രി­ശോ­ധി­ച്ചു ബോ­ധ്യ­പ്പെ­ടു­ക, അ­രി­ചാ­ക്കു­ക­ളു­ടെ തൂ­ക്കം പ­രി­ശോ­ധി­ക്കു­ക, അതതു ദി­വ­സ­ത്തെ ആ­ന്ധ്രാ വി­പ­ണി­യിൽ നി­ന്നു­ള്ള വില തി­ട്ട­പ്പെ­ടു­ത്തി ആ റേ­റ്റി­നാ­ണോ ഏജൻസി അ­രി­വി­ല­യ്ക്കു­ള്ള ബിൽ അ­യ­ച്ചി­ട്ടു­ള്ള­തു് എന്നു പ­രി­ശോ­ധി­ക്കു­ക, റ­യിൽ­വേ­യിൽ നി­ന്നു വാ­ഗ­ണു­കൾ ല­ഭ്യ­മാ­ക്കു­ക എ­ന്നി­വ­യാ­യി­രു­ന്നു റൈസ് ഓ­ഫി­സർ­മാ­രു­ടെ അ­വി­ടു­ത്തെ ജോലി.

അ­ന്നു് ആ വി­ഷ­യ­ത്തിൽ നി­യ­മ­സ­ഭ­യിൽ പി­ന്നെ ഒരു ചർ­ച്ച­യും ഉ­ണ്ടാ­യി­ല്ല. പക്ഷേ, വി­വാ­ദം പു­റ­ത്തു് തു­ട­ങ്ങി­ക­ഴി­ഞ്ഞി­രു­ന്നു. ആദ്യം വ­ന്ന­തു് ഒരു കോടി രൂ­പ­യു­ടെ ആ­രോ­പ­ണ­മാ­ണു്. 20,000 ടൺ അ­രി­വാ­ങ്ങാൻ കരാർ ആ­യെ­ന്നും ഒരു കോടി രൂ­പ­യു­ടെ ക്ര­മ­ക്കേ­ടി­നാ­ണു വഴി ഒ­രു­ങ്ങി­യ­തും എ­ന്നു­മു­ള്ള ആ­രോ­പ­ണം അ­ന്ന­ത്തെ പ­ത്ര­ങ്ങ­ളി­ലും ക­ട­ന്നു­ക­യ­റി (വ­സ്തു­താ പ­രി­ശോ­ധ­ന ഇ­ല്ലാ­തെ തന്നെ).

ഒരു ടൺ അരി എ­ന്നാൽ അ­ന്നു് 14 ചാ­ക്കു് ആണു്. ഒരു ചാ­ക്കു് എ­ന്നാൽ ശ­രാ­ശ­രി 87 കിലോ. ആ 87 കിലോ അ­രി­യു­ടെ വി­ല­യാ­ണു് 36 രൂപ 14 അണ 4 പൈസ. ഒരു കിലോ അ­രി­യു­ടെ വില 41 പൈസ. ഒരു രൂ­പ­യ്ക്കു ര­ണ്ടേ­കാൽ കിലോ അരി കി­ട്ടു­ന്ന ആ കാ­ല­ത്താ­ണു് ഒരു കോടി രൂ­പ­യു­ടെ അ­ഴി­മ­തി ആ­രോ­പ­ണം വ­ന്ന­തു്. ക­വ­ല­പ്ര­സം­ഗ­ങ്ങ­ളി­ലും പ­ത്ര­വാർ­ത്ത­ക­ളി­ലു­മാ­യി അതു വി­ക­സി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. മ­ല­യാ­ളി­ക­ളു­ടെ വി­വാ­ദ­പാ­ഠാ­വ­ലി­യു­ടെ ഒ­ന്നാം­പാ­ഠ­മാ­യി­രു­ന്നു അതു്. ഒരു വിവാദ വാർ­ത്ത കൈ­കാ­ര്യം ചെ­യ്യു­ന്ന­തിൽ മാ­ധ്യ­മ­ങ്ങ­ളും ഉൾ­ക്കൊ­ള്ളു­ന്ന­തിൽ പൊ­തു­ജ­ന­വും പ­ഠി­ക്കേ­ണ്ട­തെ­ന്തെ­ന്ന­റി­യാൻ ആ­ന്ധ്ര­യി­ലെ ഈ അ­രി­ചാ­ക്കു­കൾ തു­റ­ന്നു നോ­ക്ക­ണം. അ­ങ്ങ­നെ പ­ഠി­ക്കാൻ ശ്ര­മി­ച്ചു രേഖകൾ പ­രി­ശോ­ധി­ച്ചാൽ രണ്ടു ചോ­ദ്യ­ങ്ങൾ പെ­ട്ടെ­ന്നു ക­ട­ന്നു വരും. യ­ഥാർ­ത്ഥ­ത്തിൽ അരി ഇ­ട­പാ­ടിൽ എന്തു വീ­ഴ്ച­യാ­ണു സം­ഭ­വി­ച്ച­തെ­ന്ന സ്വാ­ഭാ­വി­ക ചോ­ദ്യം ആ­ദ്യ­ത്തേ­തു്. ര­ണ്ടാ­മ­ത്തേ­തു് ആ­രോ­പ­ണം ഉ­ന്ന­യി­ച്ച ടി ഒ ബാ­വ­യ്ക്കു് അ­രി­യു­ടെ കാ­ര്യ­ത്തിൽ എ­ന്തെ­ങ്കി­ലും പ്ര­ത്യേ­ക താൽ­പ­ര്യം ഉണ്ടോ?

ക­ഥ­പ­റ­യു­മ്പോൾ ക്ളൈ­മാ­ക്സി­നാ­യി മാ­റ്റി­വ­യ്ക്കേ­ണ്ട­താ­ണു് ര­ണ്ടാ­മ­ത്തെ വിഷയം. ടി ഒ ബാ­വ­യു­ടെ അ­രി­യി­ലെ താൽ­പ­ര്യം. പക്ഷേ, ഇവിടെ അതു് ആദ്യം വെ­ളി­പ്പെ­ടു­ത്തി തന്നെ മു­ന്നോ­ട്ടു­പോ­യാ­ലും വലിയ ക്ളൈ­മാ­ക്സ് സർ­ക്കാർ തന്നെ ഒ­രു­ക്കി­വ­ച്ചി­ട്ടു­ണ്ടു്. ടി ഒ ബാ­വ­യു­ടെ പി­താ­വു് വലിയ ഹോൾ­സെ­യിൽ അ­രി­വ്യാ­പാ­രി­യാ­യി­രു­ന്നു. ആ­ലു­വ­യി­ലെ ഏ­റ്റ­വും വലിയ അ­രി­ക്ക­ച്ച­വ­ട­ക്കാ­രൻ. ആ വിവരം മ­റ­ച്ചു­വ­ച്ച­ല്ല ബാവ അ­രി­യു­ടെ വി­ഷ­യ­ത്തിൽ ഇ­ട­പെ­ട്ട­തു് എ­ന്ന­താ­ണു് ബാ­വ­യ്ക്കു ല­ഭി­ച്ച വി­ശ്വാ­സ്യ­ത­യു­ടെ ആ­ദ്യ­കാ­ര­ണം.

1958 ഡി­സം­ബർ 20-നു് അ­രി­വി­വാ­ദ­ത്തിൽ നീണ്ട ചർച്ച സഭയിൽ ന­ട­ക്കു­ക­യാ­ണു്. ഡി­സം­ബർ 14-നു് കൊ­ണ്ടു­വ­ന്ന മു­ക­ളിൽ പറഞ്ഞ ചോ­ദ്യ­ത്തിൽ നി­ന്നു് ഉ­യർ­ന്നു­വ­ന്ന പ്ര­ശ്ന­ങ്ങൾ­കൊ­ണ്ടു ക­ലു­ഷി­ത­മാ­യ സഭ. അവിടെ പെ­ട്ടെ­ന്നു് ഒരു ക­ട­ലാ­സു­മാ­യി ബാവ എ­ഴു­നേൽ­ക്കു­ന്നു:

‘ടി ഒ ബാവ: ഓ­ഗ­സ്റ്റ് 20-നു് സർ­ക്കാർ അ­രി­വാ­ങ്ങി­യ­താ­യാ­ണു് പ­ത്ര­ക്കു­റി­പ്പിൽ പ­റ­യു­ന്ന­തു്. സർ­ക്കാർ കൊ­ടു­ത്ത വില ഒരു ചാ­ക്കി­നു് 36 രൂപ 14 അണ. അ­ന്നു് അവിടെ ആ വില ഇ­ല്ലാ­യി­രു­ന്നു. അ­ന്നു് അതേ ദിവസം സർ­ക്കാർ വാ­ങ്ങി­യ ഡാൽവ അരി 34 രൂപ എ­ട്ടു് അ­ണ­യ്ക്കു വിൽ­ക്കാ­മെ­ന്നു് ആ­ന്ധ്ര­യി­ലെ വ്യാ­പാ­രി­കൾ ഓഫർ നൽ­കി­യി­ട്ടു­ണ്ടു്. അ­ന്നു് അതേ ദിവസം ആ­ലു­വ­യി­ലെ ഒരു വ്യാ­പാ­രി­ക്കു് 34 രൂപ 12 അ­ണ­യ്ക്കു് അരി നൽകാം എന്നു പറഞ്ഞ ആ­ന്ധ്ര­യി­ലെ താ­ഡ­പ്പ­ള്ളി­ഗു­ഡം ദേവി ആൻഡ് ക­മ്പ­നി നൽകിയ ഓഫർ കാർ­ഡാ­ണു് എന്റെ ക­യ്യിൽ ഉ­ള്ള­തു്. അ­ന്നു് അതേ ദിവസം 34 രൂപ എ­ട്ടു് അ­ണ­യു­ടെ ഓ­ഫ­റു­കൾ പല വ്യാ­പാ­രി­കൾ­ക്കും ആ­ലു­വ­യിൽ ല­ഭി­ച്ചി­ട്ടു­ണ്ടു്.

കെ സി ജോർജ്:
ആ കാ­ണി­ച്ച കാർഡ് ആർ­ക്കു് അ­യ­ച്ച­താ­ണു്.
ടി ഒ ബാവ:
സം­ശ­യി­ക്ക­ണ്ട. ആ­ലു­വ­യി­ലെ അ­രി­വ്യാ­പാ­രി­യാ­യ എന്റെ പി­താ­വി­നു ല­ഭി­ച്ച ഓഫർ ആ­ണി­തു്. ഈ കാർഡ് അ­ന്നേ­ദി­വ­സം താ­ഡ­പ്പ­ള്ളി­ഗു­ഡ­ത്തു നി­ന്നു പോ­സ്റ്റ് ചെ­യ്ത­തി­ന്റെ സീൽ വേ­ണ­മെ­ങ്കിൽ ആർ­ക്കും പ­രി­ശോ­ധി­ക്കാം.

ബാ­വ­യു­ടെ ഈ ഇ­ട­പെ­ട­ലോ­ടെ രണ്ടു കാ­ര്യ­ങ്ങൾ­ക്കു വ്യ­ക്ത­ത വന്നു. ബാ­വ­യു­ടെ പി­താ­വു് അ­രി­വ്യാ­പാ­രി­യാ­ണു് എ­ന്ന­താ­യി­രു­ന്നു ആ­ദ്യ­ത്തേ­തു്. ര­ണ്ടാ­മ­ത്തേ­തു് ആ­ന്ധ്ര അരി ഇ­ട­പാ­ടിൽ ന­ട­ന്നി­രി­ക്കാൻ ഇ­ട­യു­ള്ള പ­ണ­മി­ട­പാ­ടി­ന്റെ വ­ലി­പ്പം. അ­ഞ്ചാ­യി­രം ടൺ അരി വാ­ങ്ങി­യ­തിൽ പ­തി­നാ­റ­ര ല­ക്ഷ­ത്തി­ന്റെ അ­ഴി­മ­തി ന­ട­ന്നു­വെ­ന്നും 20,000 ട­ണ്ണി­ന്റെ കരാർ പൂർ­ത്തി­യാ­കു­മ്പോൾ ഒരു കോ­ടി­യു­ടെ വ­ഴി­വി­ട്ട ഇ­ട­പാ­ടു് ന­ട­ക്കു­മെ­ന്നു­മു­ള്ള ആ­രോ­പ­ണം ആ ഒ­റ്റ­ദി­വ­സം കൊ­ണ്ടു മ­യ­പ്പെ­ട്ടു വന്നു. അ­ഞ്ചാ­യി­രം ടൺ അ­രി­ക്കു് യ­ഥാർ­ത്ഥ­ത്തിൽ 25 ലക്ഷം രൂ­പ­യാ­യി­രു­ന്നു വില. അതു പ­രി­ശോ­ധി­ക്കാ­തെ­യാ­ണു് പ­തി­നാ­റ­ര­ല­ക്ഷ­ത്തി­ന്റെ അ­ഴി­മ­തി വാർ­ത്ത പ­ത്ര­ങ്ങ­ളി­ലും പ്ര­സം­ഗ­ങ്ങ­ളി­ലും നി­റ­ഞ്ഞ­തു്. ഒരു കോടി രൂ­പ­യെ­ന്നാൽ 20,000 ടൺ അ­രി­യും മൊ­ത്തം വാ­ങ്ങി­യാൽ സർ­ക്കാർ ചെ­ല­വ­ഴി­ക്കു­ന്ന പ­ണ­മാ­യി­രു­ന്നു. അതു് അ­ഴി­മ­തി­യു­ടെ ക­ണ­ക്കു് ആ­യി­രു­ന്നി­ല്ല.

images/Puchalapalli_Sundaraiah.jpg
പി സു­ന്ദ­ര­യ്യ

ബാവ തന്നെ സഭയിൽ സ­മ്മ­തി­ച്ച­തു­പോ­ലെ, പി­ന്നെ സർ­ക്കാ­രി­നും സ­മ്മ­തി­ക്കേ­ണ്ടി വ­ന്ന­തു­പോ­ലെ ആ­ദ്യ­ത്തെ അരി ഇ­ട­പാ­ടിൽ ഒന്നര ലക്ഷം രൂ­പ­യിൽ താ­ഴെ­യു­ള്ള ന­ഷ്ട­ത്തി­ന്റെ ദു­രൂ­ഹ­ത­യാ­ണു­ള്ള­തു്. ഒ­രു­ചാ­ക്കു് അരി വാ­ങ്ങി­യ­തിൽ രണ്ടു രൂപ 10 അ­ണ­യു­ടെ വ്യ­ത്യാ­സം. അ­ന്ന­ത്തെ വിപണി വി­ല­യിൽ ഓരോ ചാ­ക്കി­നും ന­ഷ്ട­മാ­യി­രി­ക്കു­ന്ന­തു് അഞ്ചു കിലോ അരി കൂടി വാ­ങ്ങാ­നു­ള്ള വില. ഒരു ടൺ അ­രി­യു­ടെ ഇ­ട­പാ­ടു ന­ട­ന്ന­പ്പോൾ ന­ഷ്ട­മാ­യ­തു് 70 കിലോ അരി കൂടി വാ­ങ്ങാ­നു­ള്ള പണം. അ­ങ്ങ­നെ അ­യ്യാ­യി­രം ടൺ അരി വാ­ങ്ങി­യ­പ്പോൾ മൂ­ന്ന­ര ടൺ അരി കൂടി വാ­ങ്ങാ­നു­ള്ള പ­ണ­മാ­ണു് ഇ­ല്ലാ­താ­യ­തു്. അ­താ­യ­തു് 1,43,500 രൂപ. അ­ന്നു് 1.43 ലക്ഷം രൂപ എ­ന്ന­തു വളരെ വലിയ ഒരു തുക ത­ന്നെ­യാ­യി­രു­ന്നു. യ­ഥാർ­ത്ഥ നഷ്ടം ചൂ­ണ്ടി­ക്കാ­ണി­ച്ചു് വി­വാ­ദ­ങ്ങ­ളി­ലേ­ക്കു് ഇ­റ­ങ്ങി­യി­രു­ന്നെ­ങ്കി­ലും വാർ­ത്ത­യു­ടെ മൂ­ല്യം ഒ­ട്ടും ത­ക­രു­മാ­യി­രു­ന്നി­ല്ല. കാരണം ആ 1.43 ലക്ഷം രൂ­പ­യു­ടെ ന­ഷ്ട­ത്തി­നു ത­ക്ക­താ­യ വി­ശ­ദീ­ക­ര­ണം നൽകാൻ നി­യ­മ­സ­ഭ­യി­ലോ പി­ന്നീ­ടു നി­യ­മി­ത­മാ­യ ജു­ഡീ­ഷ്യൽ ക­മ്മി­ഷ­നു മു­ന്നി­ലോ സർ­ക്കാ­രി­നു ക­ഴി­ഞ്ഞി­ല്ല. ടി ഒ ബാവ ഹാ­ജ­രാ­ക്കി­യ സ്വ­കാ­ര്യ ക്വ­ട്ടേ­ഷ­നു­ക­ളിൽ മാ­ത്ര­മാ­യി­രു­ന്നി­ല്ല അന്നേ ദിവസം കേ­ന്ദ്ര സർ­ക്കാർ വാ­ങ്ങി­യ അ­രി­ക്കും വില കുറവു ത­ന്നെ­യാ­യി­രു­ന്നു. കേ­ന്ദ്ര സർ­ക്കാർ ആ­ന്ധ്ര­യിൽ നി­ന്നു് ഒരു ചാ­ക്കു് ഡാൽവ അരി അതേ ദിവസം 34 രൂ­പ­യ്ക്കാ­ണു വാ­ങ്ങി­യി­രു­ന്ന­തു്. ആ നി­ല­യ്ക്കു നോ­ക്കി­യാൽ ഒന്നര ലക്ഷം രൂ­പ­യു­ടെ വ്യ­ത്യാ­സം സം­സ്ഥാ­നം വാ­ങ്ങി­യ അ­രി­യിൽ ഉ­ണ്ടാ­യി. വി­ല­യു­ടെ കാ­ര്യ­ത്തിൽ മാ­ത്ര­മ­ല്ല, വി­വാ­ദം പെ­രു­പ്പി­ച്ച­പ്പോൾ പാ­ളി­ച്ച­യു­ണ്ടാ­യ­തു്. അന്നു കേരളം മു­ഴു­വൻ അ­ല­യ­ടി­ച്ച വാർ­ത്ത­യാ­യി­രു­ന്നു ക­മ്മ്യൂ­ണി­സ്റ്റ് സർ­ക്കാർ അധിക വി­ല­യ്ക്കു് അരി വാ­ങ്ങി­യ­തു് പി സു­ന്ദ­ര­യ്യ യുടെ സ­ഹോ­ദ­ര­നിൽ നി­ന്നാ­ണു് എ­ന്ന­തു്. പ്ര­തി­പ­ക്ഷം അതു വി­വാ­ദ­വും പ­ത്ര­ങ്ങൾ വാർ­ത്ത­യു­മാ­ക്കി. യ­ഥാർ­ത്ഥ­ത്തിൽ ആരിൽ നി­ന്നാ­ണു് അ­രി­വാ­ങ്ങി­യ­തു്?

images/Potti_Sreeramulu.png
ശ്രീ­രാ­മ­ലു

സം­സ്ഥാ­ന സർ­ക്കാർ അരി വാ­ങ്ങി­യ­തു് ടി ശ്രീ­രാ­മ­ലു ആൻഡ് സൂ­ര്യ­നാ­രാ­യ­ണൻ എന്ന ക­മ്പ­നി മു­ഖേ­ന­യാ­യി­രു­ന്നു. ആ­ന്ധ്ര­ക്കാർ ആ­ണെ­ങ്കി­ലും ക­മ്പ­നി­യു­ടെ ആ­സ്ഥാ­നം മ­ദ്രാ­സ് (ഇ­ന്ന­ത്തെ ചെ­ന്നൈ) ആണു്. ശ്രീ­രാ­മ­ലു അ­റി­യ­പ്പെ­ടു­ന്ന കോൺ­ഗ്ര­സ് നേ­താ­വു്. പൊറ്റ ശ്രീ­രാ­മ­ലു എന്ന ആ­ന്ധ്ര­യി­ലെ കോൺ­ഗ്ര­സി­ന്റെ ത­ല­തൊ­ട്ട­പ്പ­ന്റെ സ­ഹോ­ദ­രൻ. ഇ­വ­രു­ടെ സ­ഹോ­ദ­രി­യു­ടെ മ­ക­നാ­ണു് സൂ­ര്യ­നാ­രാ­യ­ണൻ. മു­ഴു­വൻ പേരു് പി സൂ­ര്യ­നാ­രാ­യ­ണൻ. ഈ പി സൂ­ര്യ­നാ­രാ­യ­ണ­നാ­ണു് പി സു­ന്ദ­ര­യ്യ­യു­ടെ സ­ഹോ­ദ­ര­നാ­ണെ­ന്നു് ഏതോ കോൺ­ഗ്ര­സ് നേ­താ­വു് ക­വ­ല­പ്ര­സം­ഗ­ത്തി­ലെ പ­ഞ്ചി­നു വേ­ണ്ടി ഉ­പ­യോ­ഗി­ച്ച­തും പി­റ്റേ­ന്നു പ­ത്ര­ങ്ങ­ളി­ലെ­ല്ലാം വാർ­ത്ത­യാ­യ­തും. സൂ­ര്യ­നാ­രാ­യ­ണ­നും ശ്രീ­രാ­മ­ലു­വും കോൺ­ഗ്ര­സ് നേ­താ­ക്കൾ ആണോ എന്നു പോലും അ­ന്വേ­ഷി­ക്കാ­തെ ആ വി­വാ­ദ­വാർ­ത്ത വന്ന കാ­ല­ങ്ങ­ളി­ലെ­ല്ലാം സു­ന്ദ­ര­യ്യ­യു­ടെ സ­ഹോ­ദ­ര­ന്റെ ക­മ്പ­നി എന്ന പ്ര­യോ­ഗ­വും ഒ­പ്പ­മു­ണ്ടാ­യി­രു­ന്നു. പക്ഷേ, സു­ന്ദ­ര­യ്യ­യു­ടെ കു­ടും­ബ­ക്ക­മ്പ­നി ആ­യി­രു­ന്നി­ല്ലെ­ങ്കി­ലും ടെൻഡർ പോലും വി­ളി­ക്കാ­തെ ക­മ്യൂ­ണി­സ്റ്റ് സർ­ക്കാർ അരി വാ­ങ്ങി­യ ഈ ക­മ്പ­നി­ക്കു് വേറെ ഒരു വലിയ ദു­രൂ­ഹ­ത­യു­ണ്ടാ­യി­രു­ന്നു. അതു് അന്നോ പി­ന്നീ­ടു് അ­ന്വേ­ഷ­ണ ക­മ്മി­ഷ­നു മു­ന്നി­ലോ ആരും ചർ­ച്ച­ചെ­യ്ത­തു­മി­ല്ല.

ടി ശ്രീ­രാ­മ­ലു ആൻഡ് സൂ­ര്യ­നാ­രാ­യ­ണൻ എന്ന ക­മ്പ­നി അ­രി­ക്ക­ച്ച­വ­ട­ക്കാർ ആ­യി­രു­ന്നി­ല്ല എ­ന്ന­താ­യി­രു­ന്നു ദു­രൂ­ഹ­ത. അവർ അ­ന്നു­വ­രെ ന­ട­ത്തി­യി­രു­ന്ന­തു ത­ടി­ക്ക­ച്ച­വ­ട­മാ­യി­രു­ന്നു. അ­വ­രു­ടെ ആ­ദ്യ­ത്തെ ലോഡ് അരി കൈ­മാ­റി­യ­തു് കേ­ര­ള­ത്തി­നു് ആ­യി­രു­ന്നു. മ­ദ്രാ­സ് ആ­സ്ഥാ­ന­മാ­യി­രു­ന്ന ത­ടി­ക്ക­മ്പ­നി­യിൽ നി­ന്നു സം­സ്ഥാ­ന സർ­ക്കാർ വിപണി വി­ല­യി­ലും കൂടിയ വി­ല­യ്ക്കു് അരി വാ­ങ്ങി­യ­തി­ന്റെ കാരണം ഇ­ന്നും ദു­രൂ­ഹ­മാ­യി തു­ട­രു­ക­യാ­ണു്. അരി സൂ­ക്ഷി­ക്കാൻ അ­തു­വ­രെ ഒരു ഗോ­ഡൗൺ­പോ­ലും ഇ­ല്ലാ­തി­രു­ന്ന ക­മ്പ­നി­യെ ടെൻഡർ പോലും വി­ളി­ക്കാ­തെ കരാർ ഏൽ­പ്പി­ച്ച­തു് ഏതു് അ­ടി­യ­ന്തി­ര സാ­ഹ­ച­ര്യ­ത്തിൽ ആ­യി­രു­ന്നു?

images/E_M_S_Namboodiripad.jpg
ഇ എം എസ്

ആ ചോ­ദ്യ­ത്തി­നു­ള്ള ഉ­ത്ത­ര­മാ­യി കെ സി ജോർജ് എന്ന ഭ­ക്ഷ്യ­മ­ന്ത്രി­യും മു­ഖ്യ­മ­ന്ത്രി ഇ എം എസും വി­ശ­ദീ­ക­രി­ച്ച­തു് ഇ­ങ്ങ­നെ­യാ­യി­രു­ന്നു. സം­സ്ഥാ­ന­ത്തി­നു് 26,000 ടൺ അ­രി­യാ­ണു് കേ­ന്ദ്ര വി­ഹി­ത­മാ­യി ല­ഭി­ച്ചി­രു­ന്ന­തു്. എ­ന്നാൽ ജ­നു­വ­രി­യിൽ അ­യ്യാ­യി­രം ടൺ അരി മാ­ത്ര­മേ നൽകാൻ കഴിയൂ എന്നു കേ­ന്ദ്ര സർ­ക്കാർ അ­റി­യി­ച്ചു. 20,000 ടൺ അ­രി­യു­ടെ കു­റ­വാ­ണു് അ­പ്പോൾ സം­സ്ഥാ­ന­ത്തു് ഉ­ണ്ടാ­വു­ക. ഇതു കേരളം സ്വ­ന്തം നി­ല­യ്ക്കു വാ­ങ്ങ­ണം എന്നു കേ­ന്ദ്ര­സർ­ക്കാർ അ­റി­യി­ച്ചു. വില നി­യ­ന്ത്രി­ക്കാ­നും ക്ഷാ­മം ഉ­ണ്ടാ­കാ­തി­രി­ക്കാ­നും അരി ഉടനടി കേ­ര­ള­ത്തിൽ എ­ത്തേ­ണ്ട­തു് ആ­വ­ശ്യ­മാ­യി­രു­ന്നു. സം­സ്ഥാ­ന­ത്തെ അരി വ്യാ­പാ­രി­ക­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ട­പ്പോൾ ആരും സർ­ക്കാർ പ­റ­യു­ന്ന വി­ല­യ്ക്കു് വി­ത­ര­ണം ചെ­യ്യാൻ ത­യ്യാ­റാ­യി­ല്ല. അ­തി­നാൽ സർ­ക്കാർ നേ­രി­ട്ടു് ആ­ന്ധ്ര­യിൽ നി­ന്നു് അരി വാ­ങ്ങി പൊ­തു­വി­പ­ണി­യിൽ ല­ഭ്യ­മാ­ക്കാൻ തീ­രു­മാ­നി­ച്ചു. പറഞ്ഞ സ­മ­യ­ത്തി­നു­ള്ളിൽ അരി എ­ത്തി­ക്കാം എന്നു വാ­ഗ്ദാ­നം ചെ­യ്തു വന്ന ക­മ്പ­നി­യാ­ണു് ടി ശ്രീ­രാ­മ­ലു ആൻഡ് സൂ­ര്യ­നാ­രാ­യ­ണൻ. അവർ ആ­ദ്യ­ഘ­ട്ട­ത്തിൽ കരാർ ആ­ക്കി­യ അ­യ്യാ­യി­രം ട­ണ്ണും പറഞ്ഞ സ­മ­യ­ത്തു തന്നെ നൽ­കു­ക­യും ചെ­യ്തു. അ­ടി­യ­ന്ത­ര­ഘ­ട്ടം ആ­യി­രു­ന്ന­തി­നാൽ സർ­ക്കാർ മറ്റു മാർ­ഗ്ഗ­ങ്ങൾ ആ­ലോ­ചി­ച്ചി­ല്ല.

images/PinarayiVijayan.jpg
പി­ണ­റാ­യി വിജയൻ

ഇ­വി­ടെ­യാ­ണു് കേ­ര­ള­ത്തിൽ പി­ന്നീ­ടു­ണ്ടാ­യ പ­ല­വി­വാ­ദ­ങ്ങ­ളു­ടേ­യും കരടു കി­ട­ക്കു­ന്ന­തു്. എസ് എൻ സി ലാ­വ്ലിൻ എന്ന ക­മ്പ­നി­യു­മാ­യി കരാർ വ­ച്ച­തി­നെ­ക്കു­റി­ച്ചു അ­ന്ന­ത്തെ വൈ­ദ്യു­തി മ­ന്ത്രി പി­ണ­റാ­യി വിജയൻ പറഞ്ഞ അതേ ന്യാ­യീ­ക­ര­ണം. കാ­ര്യം ന­ട­ക്കു­ക­യാ­യി­രു­ന്നു ആ­വ­ശ്യം എ­ന്ന­തി­നാൽ മറ്റു വഴികൾ തേ­ടി­യി­ല്ല എന്ന വാദം ഖ­ജ­നാ­വി­നും ജ­ന­ത്തി­നും ന­ഷ്ട­മു­ണ്ടാ­കാ­ത്ത കാ­ല­ത്തോ­ളം മാ­ത്ര­മേ നി­ല­നിൽ­ക്കു­ക­യു­ള്ളു. ആ­ന്ധ്ര അ­രി­യു­ടെ കാ­ര്യ­ത്തിൽ ഖ­ജ­നാ­വി­നു് ആ­ദ്യ­ത്തെ ക­രാ­റിൽ തന്നെ ഒ­ന്ന­ര­ല­ക്ഷം രൂ­പ­യു­ടെ ന­ഷ്ട­മു­ണ്ടാ­യി എ­ന്ന­തു നി­ഷേ­ധി­ക്കാൻ മ­ന്ത്രി­സ­ഭ­യ്ക്കും ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­ക്കും ഒ­രു­കാ­ല­ത്തും ക­ഴി­ഞ്ഞ­തു­മി­ല്ല. പക്ഷേ, ആ­ന്ധ്ര അ­രി­യു­ടെ ഇ­ട­പാ­ടു് ആ അ­യ്യാ­യി­രം ട­ണ്ണി­ലും ഒ­ന്ന­ര­ല­ക്ഷം രൂ­പ­യു­ടെ ദു­രൂ­ഹ­ത­യി­ലും അ­വ­സാ­നി­ച്ചി­രു­ന്നി­ല്ല. ഒരു ചാ­ക്കു് അ­രി­ക്കു് ആറു് അ­ണ­യാ­യി­രു­ന്നു വി­ല­യ്ക്കു പുറമെ സർ­ക്കാർ നൽകിയ ക­മ്മി­ഷൻ. ഏ­ക­ദേ­ശം 37.5 പൈസ. 41 പൈ­സ­ക്കു് ഒരു കിലോ അ­രി­കി­ട്ടു­ന്ന കാ­ല­ത്താ­യി­രു­ന്നു ഈ ക­മ്മി­ഷൻ. അ­യ്യാ­യി­രം ടൺ അ­രി­യെ­ന്നാൽ എ­ഴു­പ­തി­നാ­യി­രം ചാ­ക്കു വരും. ക­മ്മി­ഷൻ മാ­ത്ര­മാ­യി സർ­ക്കാർ ഈ ക­മ്പ­നി­ക്കു നൽ­കി­യ­തു് 26,250 രൂപ. വ­ണ്ടി­ച്ചെ­ല­വും വാ­ഗൺ­ചെ­ല­വു­മെ­ല്ലാം സർ­ക്കാർ തന്നെ ഇ­തു­കൂ­ടാ­തെ വ­ഹി­ച്ചു. അ­പ്പോൾ ഖ­ജ­നാ­വി­നു­ണ്ടാ­യ അ­ധി­ക­ച്ചെ­ല­വു് ഒ­ന്നേ­മു­ക്കാൽ ലക്ഷം രൂ­പ­യാ­യി. ഈ തുക ആ­ന്ധ്ര­യി­ലെ അ­രി­മി­ല്ലു­ക­ളിൽ നി­ന്നു നേ­രി­ട്ടു വാ­ങ്ങി­യി­രു­ന്നെ­ങ്കിൽ ലാ­ഭി­ക്കാ­മാ­യി­രു­ന്നി­ല്ലേ എന്ന ഒ­റ്റ­ച്ചോ­ദ്യ­ത്തി­നു കൃ­ത്യ­മാ­യ ഉ­ത്ത­രം നൽകാൻ ക­ഴി­യാ­ത്തി­ട­ത്താ­ണു് ദു­രൂ­ഹ­ത പർ­വ്വ­തീ­ക­രി­ക്ക­പ്പെ­ട്ട­തു്. ഇ­ത്ര­യും ദു­രൂ­ഹ­ത ഉ­യർ­ന്നു വന്ന ശേ­ഷ­വും സർ­ക്കാർ നേ­രി­ട്ടു തന്നെ അ­രി­വാ­ങ്ങാൻ പി­ന്നെ­യും കരാർ എഴുതി.

സർ­ക്കാർ കരാർ എ­ഴു­തി­യ­തു് അ­ഴി­മ­തി­ക്കു വേ­ണ്ടി­യാ­ണെ­ന്നു് അ­ന്ന­ത്തെ പ­ത്ര­വാർ­ത്ത­ക­ളിൽ വ­ന്ന­തു­പോ­ലെ­യോ കോൺ­ഗ്ര­സ് നേ­താ­ക്കൾ പ­റ­യു­ന്ന­തു­പോ­ലെ­യോ സ്ഥാ­പി­ക്കാൻ ക­ഴി­യി­ല്ല. കാരണം കേ­ര­ള­ത്തിൽ അ­ന്നു് ഒരു വർഷം വേ­ണ്ടി­യി­രു­ന്ന­തു് 14 ലക്ഷം ടൺ അ­രി­യാ­ണു്. ഇവിടെ ഉ­ണ്ടാ­യി­രു­ന്ന ഉ­ത്പാ­ദ­നം ഏഴു ലക്ഷം ടൺ മാ­ത്ര­വും. കേ­ന്ദ്ര­സർ­ക്കാർ മാ­സം­തോ­റും 26,000 ടൺ നൽ­കി­യി­രു­ന്നു—വർഷം 3.12 ലക്ഷം ടൺ. ആ 26,000 ടൺ വെ­ട്ടി­ക്കു­റ­യ്ക്കും എന്ന അ­റി­യി­പ്പു വ­ന്ന­തോ­ടെ­യാ­ണു് സം­സ്ഥാ­ന സർ­ക്കാർ അ­രി­വി­പ­ണി­യിൽ ഇ­റ­ങ്ങി­യ­തു്. പുതിയ സർ­ക്കാ­രി­നു് ഒ­ട്ടും ആ­ലോ­ചി­ക്കാൻ ക­ഴി­യാ­ത്ത ഒരു സ്ഥി­തി വി­ശേ­ഷ­മാ­യി­രു­ന്നു അതു്. കേ­ന്ദ്ര­അ­രി­യു­ടെ വരവു കു­റ­ഞ്ഞാൽ ക­ടു­ത്ത­ക്ഷാ­മ­വും വി­ല­ക്ക­യ­റ്റ­വും ഉ­ണ്ടാ­വു­ക­യും അ­തി­ന്റെ പേരിൽ തന്നെ സർ­ക്കാർ പ്ര­തി­സ­ന്ധി­യി­ലാ­വു­ക­യും ചെ­യ്യും. അ­തു­മ­റി­ക­ട­ക്കാൻ ന­ട­ത്തി­യ ശ്ര­മ­ങ്ങ­ളാ­ണു തുടർ ക­രാ­റു­ക­ളി­ലേ­ക്കു് സർ­ക്കാ­രി­നെ എ­ത്തി­ച്ച­തു്. ര­ണ്ടാ­മ­തു വാ­ങ്ങി­യ­തു പ­തി­നാ­യി­രം ടൺ അ­രി­യാ­യി­രു­ന്നു. ഇതും ടെൻഡർ വി­ളി­ക്കാ­തെ തന്നെ നൽകി. വി­വാ­ദ­മാ­യ ശ്രീ­രാ­മ­ലു ആൻഡ് സൂ­ര്യ­നാ­രാ­യ­ണൻ എന്ന ക­മ്പ­നി­ക്കു തന്നെ അ­യ്യാ­യി­രം ട­ണ്ണി­നും ആ­ന്ധ്ര­യി­ലെ തെ­നാ­ലി­യി­ലു­ള്ള തങ്ക വെ­ങ്കി­ടേ­ശ്വ­ര­ലു ആൻഡ് ഈ­ഡി­കൗ­ണ്ടർ വെ­ങ്കി­ട­സു­ബ്ര­ഹ്മ­ണ്യം എന്ന ക­മ്പ­നി­ക്കു് അ­യ്യാ­യി­രം ട­ണ്ണി­നും കരാർ. ഇതു കൂടിയ ഡാൽവ അ­രി­ക്കു പകരം ബ­സ­ങ്കി അ­രി­ക്കു­ള്ള കരാർ ആ­യി­രു­ന്നു. ഇ­തൂ­കൂ­ടാ­തെ മ­റ്റൊ­രു ആ­റാ­യി­രം ടൺ അ­രി­ക്കു കൂടി സർ­ക്കാർ കരാർ എഴുതി. അ­ക്ക­ലു പു­ഴു­ക്ക­ല­രി വാ­ങ്ങു­ന്ന­തി­നു­ള്ള ആ കരാർ മു­ഴു­വ­നാ­യും ശ്രീ­രാ­മ­ലു ആൻഡ് സൂ­ര്യ­നാ­രാ­യ­ണൻ എന്ന ക­മ്പ­നി­ക്കു തന്നെ നൽകി. യ­ഥാർ­ത്ഥ­ത്തിൽ ഇ­വി­ടെ­യും വ­ലി­യൊ­രു വാർ­ത്ത­യു­ണ്ടാ­യി­രു­ന്നു. അ­ന്നാ­രും അ­ന്വേ­ഷി­ക്കാ­തെ പോയ സംഭവം. സർ­ക്കാർ കരാർ എ­ഴു­തി­യ രണ്ടു ക­മ്പ­നി­ക­ളും ഒരേ ഡ­യ­റ­ക്ടർ­മാ­രു­ടേ­തു തന്നെ ആ­യി­രു­ന്നു എ­ന്ന­താ­യി­രു­ന്നു ആ ദു­രൂ­ഹ­ത.

ഭ­ര­ണ­ത്തി­ലെ പ­രി­ച­യ­ക്കു­റ­വു­കൊ­ണ്ടും ച­ട്ട­ങ്ങൾ പാ­ലി­ക്കാ­തെ­യു­ള്ള ന­ട­പ­ടി­കൾ­കൊ­ണ്ടും സം­ഭ­വി­ച്ച­താ­ണെ­ങ്കി­ലും അരി ഇ­ട­പാ­ടിൽ വലിയ വീഴ്ച പ്ര­ഥ­മ­ദൃ­ഷ്ട്യാ സം­ഭ­വി­ച്ചി­രു­ന്നു. അതു സർ­ക്കാ­രി­നു മ­ന­സ്സി­ലാ­വു­ക­യും ചെ­യ്തു. അതു മ­ന­സ്സി­ലാ­ക്കി­യ­തി­ന്റെ തെ­ളി­വാ­യി­രു­ന്നു ഇ എം എസ് ഒരു മുഴം മുൻപേ ന­ട­ത്തി­യ ഏറു്. കേരളം കണ്ട ഏ­റ്റ­വും മെയ് വ­ഴ­ക്ക­മു­ള്ള രാ­ഷ്ട്രീ­യ ത­ന്ത്രം കൂ­ടി­യാ­യി­രു­ന്നു അതു്.

images/P_T_Chacko.png
പി ടി ചാ­ക്കോ

1958 മാർ­ച്ച് 25. കെ പി സി സി പ്ര­സി­ഡ­ന്റ് കൂ­ടി­യാ­യ പ്ര­തി­പ­ക്ഷ നേ­താ­വു് പി ടി ചാ­ക്കോ നി­യ­മ­സ­ഭ­യിൽ ഒരു പ്ര­മേ­യം അ­വ­ത­രി­പ്പി­ക്കു­ന്നു:

‘സർ, എന്റെ പ്ര­മേ­യം ഇ­താ­ണു്. കേരള സം­സ്ഥാ­നം ആ­ന്ധ്ര­യിൽ നി­ന്നു് അ­രി­വാ­ങ്ങി­യ­തു സം­ബ­ന്ധി­ച്ചു് ഗു­രു­ത­ര­മാ­യ ആ­രോ­പ­ണ­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ള്ള­തി­നാൽ ഇ­വ­യെ­പ്പ­റ്റി അ­ന്വേ­ഷി­ക്കു­ന്ന­തി­നു ജി­ല്ലാ ജ­ഡ്ജി­യു­ടെ നി­ല­യി­ലു­ള്ള ക­മ്മി­ഷ­നെ നി­ശ്ച­യി­ക്ക­ണ­മെ­ന്നു് ഈ സഭ ശു­പാർ­ശ ചെ­യ്യു­ന്നു.’

ആ­വ­ശ്യം വി­ശ­ദീ­ക­രി­ച്ചു­കൊ­ണ്ടു­ള്ള ചാ­ക്കോ­യു­ടെ പ്ര­സം­ഗ­ത്തി­നൊ­ടു­വിൽ മു­ഖ്യ­മ­ന്ത്രി ഇ എം എസ് എ­ഴു­ന്നേ­റ്റു:

‘വാ­സ്ത­വ­ത്തിൽ എ­നി­ക്കു ബ­ഹു­മാ­ന­പ്പെ­ട്ട പ്ര­തി­പ­ക്ഷ നേ­താ­വി­നോ­ടു സ­ഹ­താ­പ­മാ­ണു തോ­ന്നു­ന്ന­തു്. ജി­ല്ലാ ജ­ഡ്ജി­യു­ടെ നി­ല­യി­ലു­ള്ള അ­ന്വേ­ഷ­ണ­മാ­ണു് അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. എ­ന്നാൽ ഹൈ­ക്കോ­ട­തി ജ­ഡ്ജി­യെ­ക്കൊ­ണ്ടു തന്നെ അ­ന്വേ­ഷി­പ്പി­ക്കാൻ സർ­ക്കാർ തീ­രു­മാ­നി­ച്ചു ക­ഴി­ഞ്ഞു. ഇ­തി­നു­ള്ള ക­മ്മി­ഷ­നെ നി­ശ്ച­യി­ക്കു­ന്ന­തി­നാ­യി ഇ­ന്ന­ലെ ഹൈ­ക്കോ­ട­തി­യു­മാ­യി ചർച്ച ന­ട­ത്തു­ക­യും ചെ­യ്തു. ഹൈ­ക്കോ­ട­തി ജഡ്ജി അ­ധ്യ­ക്ഷ­നാ­യ സ­മി­തി­യെ വ­യ്ക്കാൻ സർ­ക്കാർ തീ­രു­മാ­നി­ച്ച സ്ഥി­തി­ക്കു് ജി­ല്ലാ ജ­ഡ്ജി­യെ­ക്കൊ­ണ്ടു് അ­ന്വേ­ഷി­പ്പി­ക്ക­ണം എന്നു പ്ര­തി­പ­ക്ഷ നേ­താ­വു പ­റ­യു­ന്ന­തു് എന്തു ഗ­തി­കേ­ടു­കൊ­ണ്ടാ­ണു്?’

സർ­ക്കാ­രി­ന്റെ കൈകൾ ശു­ദ്ധ­മാ­യ­തു­കൊ­ണ്ടു് ഒ­ര­ന്വേ­ഷ­ണ­ത്തേ­യും ഭ­യ­മി­ല്ലെ­ന്നു പി­ന്നീ­ടു വന്ന മു­ഖ്യ­മ­ന്ത്രി­മാർ­ക്കു പ­റ­യാ­നു­ള്ള മാ­തൃ­ക­യാ­ണു് ഇ എം എസ് അവിടെ സൃ­ഷ്ടി­ച്ച­തു്. സോളാർ ഉൾ­പ്പെ­ടെ­യു­ള്ള അ­സം­ഖ്യം അ­ന്വേ­ഷ­ണ ക­മ്മി­ഷ­നു­ക­ളു­ടെ ബീജം അ­ന്ന­ത്തെ മു­ഖ്യ­മ­ന്ത്രി­യു­ടെ പ്ര­സ്താ­വ­ന­യി­ലൂ­ടെ കേ­ര­ള­ത്തിൽ വീണു ക­ഴി­ഞ്ഞി­രു­ന്നു. പി ടി ചാ­ക്കോ­യ്ക്കു പ്ര­മേ­യം പിൻ­വ­ലി­ക്കു­ക­യ­ല്ലാ­തെ മറ്റു മാർ­ഗ്ഗ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അ­ന്വേ­ഷ­ണം പ്ര­ഖ്യാ­പി­ച്ചെ­ങ്കി­ലും ഒരു സംശയം ബാ­ക്കി നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അതു് പി­താ­വി­നു് അ­രി­ക്ക­ച്ച­വ­ടം ഉ­ണ്ടെ­ന്നു നി­യ­മ­സ­ഭ­യിൽ തന്നെ തെ­ളി­ച്ചു­പ­റ­ഞ്ഞ ടി ഒ ബാ­വ­യ്ക്കു് മ­റ്റെ­ന്തെ­ങ്കി­ലും താൽ­പ­ര്യം ഉ­ണ്ടാ­യി­രു­ന്നോ എന്ന ചോ­ദ്യ­മാ­ണു്. അതു് തെ­ളി­ച്ചു പറയാൻ ക­ഴി­യു­ന്ന കാ­ര്യ­മ­ല്ല. പക്ഷേ, സർ­ക്കാർ അ­രി­വാ­ങ്ങാൻ തീ­രു­മാ­നി­ച്ച ഒരു പ്ര­ഖ്യാ­പ­ന­മു­ണ്ടു്. ചട്ടം 137 അ­നു­സ­രി­ച്ചു് നി­യ­മ­സ­ഭ­യിൽ മ­ന്ത്രി കെ സി ജോർജ് അ­വ­ത­രി­പ്പി­ച്ച ഒരു പ്ര­മേ­യം. ഏ­തു­വി­ധേ­ന­യും സർ­ക്കാർ അ­രി­ശേ­ഖ­രം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നു­ള്ള ന­ട­പ­ടി­ക്കു് ഈ സഭ പൂർണ പി­ന്തു­ണ നൽ­കു­ന്നു എ­ന്നാ­യി­രു­ന്നു നി­യ­മ­സ­ഭ­യു­ടെ ആദ്യ ദി­ന­ത്തിൽ ത­ന്നെ­യു­ള്ള പ്ര­മേ­യം. ഇതു് അ­വ­ത­രി­പ്പി­ച്ച ഉടനെ ടി ഒ ബാവ എ­ഴു­ന്നേ­റ്റു ചോ­ദി­ച്ചു:

ടി ഒ ബാവ:
ഈ സം­സ്ഥാ­ന­ത്തെ ക­ച്ച­വ­ട­ക്കാർ ആ­ന്ധ്ര­യിൽ പോയി വാ­ങ്ങി­യി­ട്ടു­ള്ള അരി അവിടെ നി­ന്നു കൊ­ണ്ടു­വ­രാൻ വാഗൺ ല­ഭി­ക്കാ­ത്ത പ്ര­ശ്ന­മു­ണ്ടു്. അതു പ­രി­ഹ­രി­ക്കാൻ സർ­ക്കാർ ഇ­ട­പെ­ടു­മോ?
കെ സി ജോർജ്:
തീർ­ച്ച­യാ­യും സർ­ക്കാർ ഇ­ട­പെ­ടും. അ­പ്പോൾ എ­ല്ലാ­വ­രു­ടേ­യും അം­ഗീ­കാ­ര­ത്തോ­ടെ ഈ പ്ര­മേ­യം പാ­സാ­ക്കു­ക­യ­ല്ലേ?

ആരും എ­തിർ­ത്തി­ല്ല. പ്ര­മേ­യം പാ­സാ­വു­ക­യും ചെ­യ്തു. പക്ഷേ, സം­സ്ഥാ­ന­ത്തെ വ്യാ­പാ­രി­കൾ ക­രു­തി­യ­തു­പോ­ലെ അവിടെ നി­ന്നു് അ­രി­കൊ­ണ്ടു­വ­രു­ന്ന­തി­നു വാഗൺ ഏർ­പ്പെ­ടു­ത്തി കൊ­ടു­ക്കു­ക­യ­ല്ല സർ­ക്കാർ ചെ­യ്ത­തു്. നേ­രി­ട്ടു് അരി വാ­ങ്ങു­ക­യാ­യി­രു­ന്നു. ആ വാ­ങ്ങ­ലാ­ണു് ആദ്യ മ­ന്ത്രി­സ­ഭ­യു­ടെ പേ­രി­നെ വ­ലി­യ­കോ­ലാ­ഹ­ല­ങ്ങ­ളി­ലേ­ക്കു കൊ­ണ്ടു­പോ­യ­തു്. ഭൂ­പ­രി­ഷ്ക­ര­ണ ബി­ല്ലു­ക­ളു­ടെ ശോഭ പോലും കെ­ടു­ത്തി­യ­തു്. ആ­ന്ധ്ര­യിൽ നി­ന്നു കേ­ര­ള­ത്തി­ലെ ക­ച്ച­വ­ട­ക്കാർ വഴി അ­രി­കൊ­ണ്ടു­വ­ന്നി­രു­ന്നെ­ങ്കിൽ ഈ വി­വാ­ദം­പോ­ലും ഉ­ണ്ടാ­കു­മാ­യി­രു­ന്നോ എന്ന ചോ­ദ്യ­ത്തി­ലൂ­ടെ ടി ഒ ബാ­വ­യു­ടെ പ­രി­ശു­ദ്ധി സം­ശ­യി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. കാരണം പ്ര­ഥ­മ­ദൃ­ഷ്ട്യാ ദു­രൂ­ഹ­ത ത­ന്നെ­യാ­യി­രു­ന്നു ആ­ന്ധ്ര­യിൽ നി­ന്നു ചാ­ക്കു­ക­ളിൽ നി­റ­ച്ചു­കൊ­ണ്ടു­വ­ന്ന­തു്. പക്ഷേ, അ­ന്വേ­ഷ­ണം എ­ങ്ങു­മെ­ത്തി­യി­ല്ല. പുതിയ ക­ണ്ടു­പി­ടി­ത്ത­വും ഉ­ണ്ടാ­യി­ല്ല. കാരണം, ക­മ്മി­ഷൻ വ­രു­ന്ന­തി­നു മുൻപു തന്നെ സം­സ്ഥാ­ന സർ­ക്കാ­രി­നെ പു­റ­ത്താ­ക്കി ക­ഴി­ഞ്ഞി­രു­ന്നു. വി­മോ­ച­ന സ­മ­ര­ത്തി­ന്റെ തീ­ക്കാ­റ്റിൽ, ഫ്ളോ­റി­യു­ടെ മ­ര­ണ­ത്തിൽ, അ­ങ്ക­മാ­ലി­യി­ലെ കൂ­ട്ട­ക്കൊ­ല­യിൽ ആദ്യ സർ­ക്കാ­രി­ന്റെ വി­ധി­കൂ­ടി എ­ഴു­തി­വ­ച്ചി­രു­ന്നു.

മൊ­യ്നീ­ഹാൻ പ­റ­യു­ന്ന ‘വി­മോ­ച­ന’ ദ്ര­വ്യം

We had twice, but only twice interfered in Indian politics to the extent of providing money to a political party in the face of prospective communist party victory in a state election once in Kerala and once in West Bengal. Both times the money was given to the Congress party, which had asked for it. Once it was given to Mrs. Gandhi herself.

images/Patrick_Moynihan.jpg
ഡാ­നി­യൽ പാ­ട്രി­ക് മൊ­യ്നീ­ഹാൻ

ഡാ­നി­യൽ പാ­ട്രി­ക് മൊ­യ്നീ­ഹാൻ എ­ഴു­തി­യ ‘എ ഡെ­യ്ഞ്ച­റ­സ് പ്ളേ­സ്’ എന്ന പു­സ്ത­ക­ത്തി­ലെ 41-ാം നമ്പർ പേ­ജി­ലു­ള്ള ഈ വാ­ച­ക­ത്തിൽ നി­ന്ന­ല്ല വി­മോ­ച­ന സ­മ­ര­ത്തെ­ക്കു­റി­ച്ചു­ള്ള ഒരു കു­റി­പ്പു് തു­ട­ങ്ങേ­ണ്ട­തു്. അതു് ജോസഫ് മു­ണ്ട­ശ്ശേ­രി അ­വ­ത­രി­പ്പി­ച്ച വി­ദ്യാ­ഭ്യാ­സ പ­രി­ഷ്കാ­ര ബി­ല്ലിൽ നി­ന്നോ കെ ആർ ഗൗ­രി­യ­മ്മ അ­വ­ത­രി­പ്പി­ച്ച കു­ടി­യൊ­ഴി­പ്പി­ക്കൽ തടയൽ ബി­ല്ലിൽ നി­ന്നോ ആ­ക­ണ­മെ­ന്നു­മി­ല്ല. ബ്രി­ട്ടീ­ഷ് ഭ­ര­ണ­ത്തി­ന്റെ തോ­ക്കിൻ­കു­ഴ­ലിൽ വി­റ­ച്ചു­പോ­യൊ­രു ജനത ജ­നാ­യ­ത്ത ഭ­ര­ണ­ത്തി­ലും കൺ­മു­ന്നിൽ കാ­ണേ­ണ്ടി വന്ന ചോ­ര­പ്പാ­ടു­ക­ളിൽ നി­ന്നു വേണം ആ ച­രി­ത്രം തു­ട­ങ്ങാൻ.

അ­ങ്ക­മാ­ലി­യിൽ വെ­ടി­യേ­റ്റു വീണ ഏഴു് പേർ. പു­ല്ലു­വി­ള­യി­ലും വെ­ട്ടു­കാ­ട്ടു­മാ­യി അ­ഞ്ചു­പേർ. ചെറിയ തു­റ­യി­ലെ വെ­ടി­വ­യ്പിൽ മ­രി­ച്ച ഗർ­ഭി­ണി­യാ­യ യുവതി ഫ്ളോ­റി­യും മ­റ്റൊ­രാ­ളും. ഈ 14 മ­ര­ണ­ങ്ങ­ളു­ടെ ക­ണ­ക്കു­ണ്ടു് ഇ എം എസ് സർ­ക്കാ­രി­ന്റെ പ­ത­ന­ത്തി­ലേ­ക്കു ന­യി­ച്ച കാ­ര­ണ­ങ്ങ­ളിൽ ഒ­ന്നാ­മ­താ­യി. ജോസഫ് മു­ണ്ട­ശ്ശേ­രി അ­വ­ത­രി­പ്പി­ച്ച വി­ദ്യാ­ഭ്യാ­സ ബി­ല്ലി­ന്റെ ഫലം എ­ത്തേ­ണ്ട­തു് താ­ഴേ­ത്ത­ട്ടി­ലു­ള്ള ല­ക്ഷ­ണ­ക്ക­ണ­ക്കി­നു് ആ­ളു­ക­ളി­ലേ­ക്കാ­ണു്. പാ­ട്ട­ക്കു­ടി­യാൻ­മാ­രെ ഒ­ഴി­പ്പി­ക്കു­ന്ന­തു ത­ട­ഞ്ഞു­ള്ള ആ­ദ്യ­സർ­ക്കാ­രി­ന്റെ ഓർ­ഡി­നൻ­സി­ന്റെ നേ­ട്ടം ല­ഭി­ക്കേ­ണ്ട­തും പ­തി­നാ­യി­ര­ക്ക­ണ­ക്കി­നു കർഷക ജ­ന­ത­യ്ക്കാ­ണു്. എ­ന്നി­ട്ടും എ­ന്തു­കൊ­ണ്ടു് അ­വ­രാ­രും സർ­ക്കാ­രി­നെ പി­ന്തു­ണ­ച്ചു വി­മോ­ച­ന സ­മ­ര­ത്തെ എ­തിർ­ത്തി­ല്ല? ഉ­ത്ത­ര­മാ­യി വ­രു­ന്ന­തു പി­രി­ച്ചു­വി­ടാ­നു­ള്ള തീ­രു­മാ­നം എ­ടു­ത്ത­ശേ­ഷം നെ­ഹ്റു ഇ എം എ­സി­നോ­ടു് ഉ­ന്ന­യി­ച്ചു എന്നു പ­റ­യു­ന്ന ചോ­ദ്യ­മാ­ണു്:

‘ഇത്ര ചെറിയ കാ­ലം­കൊ­ണ്ടു നി­ങ്ങ­ളെ­ങ്ങ­നെ ജനതയെ എ­തിർ­ചേ­രി­യി­ലാ­ക്കി?’

1959 ഏ­പ്രിൽ 16-നു് ആണു് വി­മോ­ച­ന സമരം ആ­രം­ഭി­ക്കു­ന്ന­തു്. ക­ടു­ത്ത മർ­ദ്ദ­ന­വും ലാ­ത്തി­ച്ചാർ­ജ്ജും ഉ­ണ്ടാ­യി. കൊ­ല്ല­ത്തു് ക­ശു­വ­ണ്ടി ഫാ­ക്ട­റി­കൾ വരെ ജ­യി­ല­റ­ക­ളാ­യി. ഇ­തി­നി­ട­യി­ലാ­ണു് മൂ­ന്നു വെ­ടി­വ­യ്പു­കൾ.

images/KR_Gouriamma.jpg
കെ ആർ ഗൗ­രി­യ­മ്മ

ആ­ദ്യ­ത്തേ­തു് അ­ങ്ക­മാ­ലി­യിൽ ജൂൺ 13-നു്. മ­ദ്യ­നി­രോ­ധ­നം ആ­വ­ശ്യ­പ്പെ­ട്ടു ന­ട­ത്തി­യ ഷാ­പ്പ് പി­ക്ക­റ്റി­ങ് ആണു് വെ­ടി­വ­യ്പി­ലേ­ക്കു ന­യി­ച്ച­തു്. പി­ക്ക­റ്റി­ങ്ങിൽ പ­ങ്കെ­ടു­ത്ത കു­ഞ്ഞ­പ്പൻ എന്ന അ­ങ്ക­മാ­ലി­ക്കാ­രൻ അ­റ­സ്റ്റി­ലാ­യി. സ്റ്റേ­ഷ­നിൽ പൊ­ലീ­സ് ക്രൂ­ര­മാ­യി മർ­ദ്ദി­ച്ചെ­ന്നും കു­ഞ്ഞ­പ്പൻ കൊ­ല്ല­പ്പെ­ട്ടെ­ന്നും വാർ­ത്ത പ്ര­ച­രി­ച്ചു. ഇതോടെ ജനം സ്റ്റേ­ഷ­നി­ലേ­ക്കു മാർ­ച്ച് ന­ട­ത്തി. ക­ല്ലേ­റു തു­ട­ങ്ങി­യ­തോ­ടെ പൊ­ലീ­സ് വെ­ടി­വ­ച്ചു. അ­ഞ്ചു­പേർ തൽ­ക്ഷ­ണം മ­രി­ച്ചു. ര­ണ്ടു­പേർ പി­ന്നീ­ടു് ആ­ശു­പ­ത്രി­യിൽ ചി­കി­ത്സ­യിൽ ആ­യി­രി­ക്കു­മ്പോ­ഴും മ­രി­ച്ചു. 35 പേർ­ക്കു പ­രു­ക്കേ­റ്റു. അന്നു കു­ഞ്ഞ­പ്പൻ യ­ഥാർ­ത്ഥ­ത്തിൽ കൊ­ല്ല­പ്പെ­ട്ടി­രു­ന്നി­ല്ലെ­ന്നു സ­മ­ര­ത്തി­നു നേ­തൃ­ത്വം നൽകിയ കെ സി കി­ട­ങ്ങൂർ പി­ന്നീ­ടു വെ­ളി­പ്പെ­ടു­ത്തി. ആ ഏ­ഴു­പേ­രു­ടെ മ­ര­ണ­ത്തോ­ടെ വി­മോ­ച­ന സ­മ­ര­ത്തി­നു് തീ­വ്ര­ഭാ­വം കൈ­വ­ന്നു.

images/C_achuthamenon.jpg
സി അ­ച്യു­ത­മേ­നോൻ

ജൂൺ 15-നു് ഒരു വി­ഭാ­ഗം മാ­നേ­ജർ­മാർ സ്കൂ­ളു­കൾ അ­ട­ച്ചു സമരം തു­ട­ങ്ങി. അന്നു തി­രു­വ­ന­ന്ത­പു­ര­ത്തു വെ­ട്ടു­കാ­ടു ക­ടൽ­പ്പു­റ­ത്തു വെ­ടി­വ­യ്പിൽ മൂ­ന്നു പേർ മ­രി­ച്ചു. പൊ­ലീ­സും മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളു­മാ­ണു് ഏ­റ്റു­മു­ട്ടി­യ­തു്. പു­ല്ലു­വി­ള­യിൽ മ­റ്റൊ­രു വെ­ടി­വ­യ്പിൽ അതേ ദിവസം തന്നെ രണ്ടു പേരും മ­രി­ച്ചു. ജൂലൈ മൂ­ന്നി­നു ചെ­റി­യ­തു­റ­യി­ലും വെ­ടി­വ­യ്പു് ഉ­ണ്ടാ­യി. ചെ­റി­യ­തു­റ­യി­ലെ വെ­ടി­വ­യ്പിൽ ഗർ­ഭി­ണി­യാ­യ ഫ്ളോ­റി ഉൾ­പ്പെ­ടെ രണ്ടു പേർ കൊ­ല്ല­പ്പെ­ട്ട­തോ­ടെ സർ­ക്കാ­രി­നു് ജ­ന­പ­ക്ഷ­ത്തു നി­ന്നു് എ­ന്തെ­ങ്കി­ലും വാദം ഉ­യർ­ത്താ­നു­ള്ള ധാർ­മ്മി­ക­ത ന­ഷ്ട­മാ­യി. അ­ങ്ക­മാ­ലി­യിൽ നി­ന്നു മ­ന്ന­ത്തു­പ­ത്മ­നാ­ഭൻ കേരള വി­മോ­ച­ന യാത്ര ആ­രം­ഭി­ക്കു­മ്പോൾ അ­വ­ശേ­ഷി­ച്ചി­രു­ന്ന ചോ­ദ്യം ഈ സർ­ക്കാ­രി­നു് എ­ത്ര­ദി­വ­സം ബാ­ക്കി­യു­ണ്ടു് എ­ന്ന­തു­മാ­ത്ര­മാ­യി­രു­ന്നു. ജൂലൈ 22-നു് മു­ഖ്യ­മ­ന്ത്രി ഇ എം എസ് ക്ഷ­ണി­ച്ച­തു് അ­നു­സ­രി­ച്ചു് പ്ര­ധാ­ന­മ­ന്ത്രി നെ­ഹ്റു നേ­രി­ട്ടെ­ത്തി സ്ഥി­തി­ഗ­തി­കൾ വി­ല­യി­രു­ത്തി. ജൂലൈ 31-നു് ജാഥ. കേ­ന്ദ്ര സർ­ക്കാർ നടപടി എ­ടു­ത്തു. വ­കു­പ്പു് 356 അ­നു­സ­രി­ച്ചു സം­സ്ഥാ­ന സർ­ക്കാ­രി­നെ പി­രി­ച്ചു­വി­ട്ടു രാ­ഷ്ട്ര­പ­തി ഭരണം ഏർ­പ്പെ­ടു­ത്തി. രാ­ജ്യ­ത്തെ ആദ്യ രാ­ഷ്ട്ര­പ­തി ഭരണ പ്ര­ഖ്യാ­പ­നം കൂ­ടി­യാ­യി­രു­ന്നു അതു്. സ­മു­ദാ­യ­സം­ഘ­ട­ന­ക­ളോ പ്ര­തി­പ­ക്ഷ രാ­ഷ്ട്രീ­യ പാർ­ട്ടി­ക­ളൊ ഉ­ന്ന­യി­ച്ചി­രു­ന്ന ന­യ­വി­രു­ദ്ധ­ത­യേ­ക്കാൾ ജ­ന­ങ്ങ­ളെ പ്ര­കോ­പി­പ്പി­ച്ച­തു് പൊ­ലീ­സ് ന­ട­പ­ടി­ക­ളാ­ണെ­ന്നാ­യി­രു­ന്നു പി­ന്നീ­ടു­ണ്ടാ­യ വി­ല­യി­രു­ത്തൽ. രാ­ജ­ഭ­ര­ണ­കാ­ല­ത്തും ബ്രി­ട്ടീ­ഷ് ഭ­ര­ണ­കാ­ല­ത്തും ഉ­ണ്ടാ­യി­രു­ന്ന­തിൽ നി­ന്നു വ്യ­ത്യ­സ്ത­മാ­യ ഒരു പൊ­ലീ­സി­നെ ജ­നാ­യ­ത്ത ഭ­ര­ണ­ത്തി­ലും കാണാൻ ക­ഴി­ഞ്ഞി­ല്ല. അ­പ്പോൾ സി ഐ എയുടെ പ­ങ്കു് എ­ന്താ­യി­രി­ക്ക­ണം?

images/Jnehru.jpg
നെ­ഹ്റു

അ­മേ­രി­ക്കൻ ചാ­ര­സം­ഘ­ട­ന­യാ­യ സി ഐ എ കേ­ര­ള­ത്തി­ലെ മ­ന്ത്രി­സ­ഭ­യെ അ­ട്ടി­മ­റി­ക്കാൻ ശ്ര­മി­ച്ചു എന്ന ആ­രോ­പ­ണം മൊ­യ്നീ­ഹാ­ന്റെ പു­സ്ത­കം വ­രും­വ­രെ കെ­ട്ടു­ക­ഥ മാ­ത്ര­മാ­യി­രു­ന്നു. ഇ­ന്ത്യ­യിൽ അ­മേ­രി­ക്ക­യു­ടെ സ്ഥാ­ന­പ­തി­യാ­യി­രു­ന്ന മൊ­യ്നീ­ഹാ­ന്റെ പു­സ്ത­ക­ത്തി­ലെ നാ­ലു­വ­രി­യിൽ ഒ­തു­ങ്ങു­ന്ന­താ­ണു് ആ പ­ര­മാർ­ശം. 73 മുതൽ ര­ണ്ടു­വർ­ഷം ഇ­ന്ത്യ­യിൽ സ്ഥാ­ന­പ­തി­യാ­യി­രു­ന്ന മൊ­യ്നീ­ഹാൻ ദി­ല്ലി­യി­ലു­ടെ എം­ബ­സ്സി ആ­സ്ഥാ­ന­ത്തെ രേഖകൾ പ­രി­ശോ­ധി­ച്ചു പ­റ­യു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്. ‘നമ്മൾ (സി ഐ എ) ര­ണ്ടു­ത­വ­ണ, രണ്ടേ രണ്ടു തവണ മാ­ത്രം, ഇ­ന്ത്യ­യി­ലെ രാ­ഷ്ട്രീ­യ പാർ­ട്ടി­ക്കു പണം നൽ­കി­യി­ട്ടു­ണ്ടു്. ഒ­രി­ക്കൽ കേ­ര­ള­ത്തി­ലേ­യും മ­റ്റൊ­രി­ക്കൽ പ­ശ്ചി­മ­ബം­ഗാ­ളി­ലേ­യും ക­മ്മ്യൂ­ണി­സ്റ്റ് സർ­ക്കാ­രു­കൾ­ക്കെ­തി­രേ പ്ര­ചാ­ര­ണം ന­ട­ത്തു­ന്ന­തി­നാ­യി കോൺ­ഗ്ര­സ് പാർ­ട്ടി­ക്കാ­ണു് പണം നൽ­കി­യ­തു്. അവർ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടാ­യി­രു­ന്നു തുക കൈ­മാ­റി­യ­തു്. ഒ­രി­ക്കൽ ഇ­ന്ദി­രാ­ഗാ­ന്ധി നേ­രി­ട്ടാ­ണു പണം കൈ­പ്പ­റ്റി­യ­തു്.’

images/PK_Chathan_Master.jpg
പി കെ ചാ­ത്തൻ

ഇ­ന്ദി­രാ­ഗാ­ന്ധി­ക്കു നേ­രി­ട്ടു പണം കൈ­മാ­റി­യ­തു് ഹെൻറി കി­സ്സിൻ­ജർ എന്ന ആ­ഭ്യ­ന്ത­ര സെ­ക്ര­ട്ട­റി നേ­രി­ട്ടു­ത­ന്നെ­യാ­ണെ­ന്നു മൊ­യ്നീ­ഹാ­ന്റെ പീ­ന്നീ­ടു പ്ര­സി­ദ്ധീ­ക­രി­ച്ച ക­ത്തു­ക­ളിൽ പ­റ­യു­ന്നു. ഈ കി­സ്സിൻ­ജ­റാ­ണു് ഇ­ന്ദി­ര­യെ ‘ബി­ച്ച് ’ എന്നു വി­ളി­ച്ച­തും 2005-ൽ അതിനു രാ­ജ്യ­ത്തോ­ടു മാ­പ്പു­പ­റ­ഞ്ഞ­തും. മൊ­യ്നീ­ഹാ­ന്റെ പു­സ്ത­കം 1978-​ലാണു് പു­റ­ത്തു വ­ന്ന­തു്. തൊ­ട്ട­ടു­ത്ത­വർ­ഷം അതിലെ ആ­രോ­പ­ണ­ങ്ങൾ എൽ­വർ­ത്ത് ബങ്കർ സ്ഥി­രീ­ക­രി­ച്ചു. ബങ്കർ 1955 മുതൽ 61 വരെ ഇ­ന്ത്യ­യി­ലെ യു എസ് സ്ഥാ­ന­പ­തി­യാ­യി­രു­ന്നു.

images/SK_Patil.jpg
എസ് കെ പാ­ട്ടീൽ

ബ­ങ്ക­റി­ന്റെ ജീ­വി­ത­ക­ഥ എ­ഴു­തി­യ ഹോ­വാർ­ഡ് ഷഫർ അതു രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്. “മ­ഹാ­രാ­ഷ്ട്ര­യി­ലെ കോൺ­ഗ്ര­സ് നേ­താ­വാ­യി­രു­ന്ന എസ് കെ പാ­ട്ടീൽ വ­ഴി­യാ­ണു് കേ­ര­ള­ത്തി­ലെ ക­മ്മ്യൂ­ണി­സ്റ്റ് സർ­ക്കാ­രി­നെ അ­ട്ടി­മ­റി­ക്കാ­നു­ള്ള പ്ര­ചാ­ര­ണം ന­ട­ത്തു­ന്ന­തി­നാ­യി പണം നൽ­കി­യ­തു്.”

images/TV_Thomas.jpg
ടി വി തോമസ്

സി ഐ എയുടെ പണം കോൺ­ഗ്ര­സ് പാർ­ട്ടി­ക്കു ല­ഭി­ച്ചു എന്നു വാ­ദി­ക്കാൻ ഇ­ത്ര­യും തെ­ളി­വു­കൾ ധാ­രാ­ള­മാ­ണു്. എത്ര പ­ണ­മാ­ണു് നൽ­കി­യ­തെ­ന്നോ അ­ങ്ങ­നെ നൽകിയ പണം കേ­ര­ള­ത്തിൽ എ­വി­ടെ­യൊ­ക്കെ എ­ത്തി­യെ­ന്നോ ഇ­നി­യും സ്ഥി­രീ­ക­രി­ക്കാൻ ആർ­ക്കും ക­ഴി­ഞ്ഞി­ട്ടി­ല്ല. പക്ഷേ, ഇ­ങ്ങ­നെ സി ഐ എയുടെ പണം ല­ഭി­ക്കു­ന്ന­തു­കൊ­ണ്ടു മാ­ത്രം സർ­ക്കാ­രി­നെ ജ­ന­വി­രു­ദ്ധ­മാ­ക്കാൻ ക­ഴി­യു­മെ­ങ്കിൽ ലോ­ക­ത്തൊ­രി­ട­ത്തും അ­മേ­രി­ക്കൻ വി­രു­ദ്ധ ഭ­ര­ണ­കൂ­ട­ങ്ങൾ ഉ­ണ്ടാ­കു­മാ­യി­രു­ന്നി­ല്ല എ­ന്ന­താ­ണു് ആ­ദ്യ­പാ­ഠം. ര­ണ്ടാ­മ­ത്തേ­തു ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ വാർ­ത്ത­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചു പ­ത്ര­ങ്ങൾ ജ­ന­ങ്ങ­ളെ തി­രി­ച്ചു­വി­ട്ടു എന്ന വാ­ദ­മാ­ണു്. അന്നു സർ­ക്കാർ വി­രു­ദ്ധ വാർ­ത്ത­കൾ എ­ഴു­തി­യ പ­ത്ര­ങ്ങൾ­ക്കു പ­റ­യു­ന്ന സ്വാ­ധീ­നം ഉ­ണ്ടെ­ങ്കിൽ കേ­ര­ള­ത്തിൽ ഒ­രി­ക്ക­ലും ഇ­ട­തു­സർ­ക്കാർ പി­ന്നെ അ­ധി­കാ­ര­ത്തിൽ വ­രി­ല്ല എ­ന്നു­കൂ­ടി സ­മ്മ­തി­ക്കേ­ണ്ടി വരും. ഇ­വ­യ്ക്കെ­ല്ലാം ഒപ്പം തീ­രു­മാ­ന­ങ്ങ­ളി­ലും വി­ല­യി­രു­ത്ത­ലു­ക­ളി­ലും സർ­ക്കാ­രി­നു പ­റ്റി­യ വീ­ഴ്ച­ക­ളും കൂടി ചേർ­ന്നാ­ണു് ആദ്യ സർ­ക്കാർ വീ­ണ­തു്. ആ­ഭ്യ­ന്ത­രം ഉൾ­പ്പെ­ടെ അഞ്ചു വ­കു­പ്പു­കൾ കൈ­കാ­ര്യം ചെയ്ത ജ­സ്റ്റി­സ് കൃ­ഷ്ണ­യ്യ­രിൽ നി­ന്നു് അ­വ­സാ­ന­കാ­ല­ത്തു് ആ­ഭ്യ­ന്ത­ര­വ­കു­പ്പു് എ­ടു­ത്തു് അ­ച്യു­ത­മേ­നോ­നു നൽ­കി­യ­തു് ആ കു­റ്റ­സ­മ്മ­ത­ത്തി­ന്റെ കൂടി തെ­ളി­വാ­യി­രു­ന്നു.

images/AR_Menon.jpg
എ ആർ മേനോൻ

വി­മോ­ച­ന സ­മ­ര­ത്തിൽ മു­ങ്ങി­പ്പോ­യ­തു് രാ­ജ്യ­ത്തു തന്നെ മാ­തൃ­കാ­പ­ര­മാ­യ രണ്ടു നി­യ­മ­നിർ­മാ­ണ­ങ്ങ­ളാ­യി­രു­ന്നു. ആ­ദ്യ­ത്തെ ഭൂ­പ­രി­ഷ്ക­ര­ണം. പാ­ട്ട­ക്കു­ടി­യാ­ന്മാർ­ക്കും കർ­ഷ­കർ­ക്കും ഭൂ­മി­യിൽ അ­വ­കാ­ശം കൈ­മാ­റാ­നു­ള്ള തീ­രു­മാ­ന­ത്തി­ന്റെ ശോഭ മ­റ്റു­വി­വാ­ദ­ങ്ങൾ കെ­ടു­ത്തി. സർ­ക്കാർ ശ­മ്പ­ളം കൊ­ടു­ക്കു­ന്ന എ­യ്ഡ­ഡ് സ്ഥാ­പ­ന­ങ്ങ­ളിൽ സർ­ക്കാർ തന്നെ നി­യ­മ­നം ന­ട­ത്തു­ന്ന­താ­യി­രു­ന്നു മു­ണ്ട­ശ്ശേ­രി കൊ­ണ്ടു­വ­ന്ന പ­രി­ഷ്കാ­രം. അതും പി­ന്നീ­ടു് അ­ട്ടി­മ­റി­ക്ക­പ്പെ­ട്ടു. സി അ­ച്യു­ത­മേ­നോൻ (ധനം), ടി വി തോമസ് (ഗ­താ­ഗ­തം), കെ സി ജോർ­ജ്ജ് (ഭ­ക്ഷ്യം), കെ പി ഗോ­പാ­ലൻ (വ്യ­വ­സാ­യം), ജോസഫ് മു­ണ്ട­ശ്ശേ­രി (വി­ദ്യാ­ഭ്യാ­സം), ടി എ മജീദ് (പൊ­തു­മ­രാ­മ­ത്ത്), പി കെ ചാ­ത്തൻ (പൊ­തു­ഭ­ര­ണം), കെ ആർ ഗൗരി (റ­വ­ന്യു), വി ആർ കൃ­ഷ്ണ­യ്യർ (ആ­ഭ്യ­ന്ത­രം, നിയമം), എ ആർ മേനോൻ (ആ­രോ­ഗ്യം) തു­ട­ങ്ങി ഇന്നു നോ­ക്കു­മ്പോൾ ഏ­റ്റ­വും ത­ല­യെ­ടു­പ്പു­ള്ള നേ­താ­ക്കൾ ഭ­ര­ണ­ത്തിൽ ഉ­ണ്ടാ­യി­ട്ടും നേ­രി­ട്ട തി­രി­ച്ച­ടി. തെ­ര­ഞ്ഞെ­ടു­പ്പിൽ ജ­യി­ച്ചു തു­ടർ­ഭ­ര­ണം ഏ­റ്റെ­ടു­ത്ത കോൺ­ഗ്ര­സ് സർ­ക്കാർ തന്നെ ഇ­തി­ലും വലിയ വി­വാ­ദ­ങ്ങ­ളി­ലും അ­ധി­കാ­ര­ത്തർ­ക്ക­ങ്ങ­ളി­ലും പെ­ടു­ന്ന­തും ആ­ടി­യു­ല­യു­ന്ന­തും മു­ഖ്യ­മ­ന്ത്രി തന്നെ ക­ല്ലേ­റു­കൊ­ണ്ടു വീ­ഴു­ന്ന­തു­മാ­ണു് പി­ന്നീ­ടു കേരളം ക­ണ്ട­തു്.

മ­ല­യാ­റ്റൂ­രും പ­ട്ട­ത്തി­നു­കൊ­ണ്ട ക­ല്ലും
images/Ramakrishnan_Malayattur.jpg
മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ

ഐ­ക്യ­കേ­ര­ള­ത്തി­നു മുൻ­പാ­ണു്. തി­രു­ക്കൊ­ച്ചി നി­യ­മ­സ­ഭ­യിൽ ഒരു ചോ­ദ്യ­മു­യർ­ന്നു: മ­ജി­സ്ട്രേ­റ്റ് പ­രീ­ക്ഷ പാസായ മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­നു് എ­ന്തു­കൊ­ണ്ടു നി­യ­മ­നം കൊ­ടു­ക്കു­ന്നി­ല്ല? മ­റു­പ­ടി­യാ­യി പ­ട്ടം­താ­ണു­പി­ള്ള നി­യ­മ­സ­ഭ­യിൽ തന്നെ പ്ര­ഖ്യാ­പി­ച്ചു: ‘മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­ന­ല്ല, വൈ­കു­ണ്ഠം പ­ര­മേ­ശ്വ­ര­നാ­യാ­ലും ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നെ ജോ­ലി­യിൽ പ്ര­വേ­ശി­ക്കാൻ അ­നു­വ­ദി­ക്കി­ല്ല.’

images/Pattom_A_Thanu_Pillai.jpg
പ­ട്ടം­താ­ണു­പി­ള്ള

മ­ല­യാ­റ്റൂർ അതിനു മുൻപു പെ­രു­മ്പാ­വൂ­രിൽ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി സ്ഥാ­നാർ­ത്ഥി­യാ­യി മ­ത്സ­രി­ച്ചു് ഫെഡറൽ ബാ­ങ്ക് സ്ഥാ­പ­കൻ കെ പി ഹോർ­മി­സി നോടു തോ­റ്റ­യാ­ളാ­യി­രു­ന്നു. പട്ടം മാറി പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ മു­ഖ്യ­മ­ന്ത്രി­യാ­യ­പ്പോൾ ആദ്യം ചെയ്ത കാ­ര്യ­ങ്ങ­ളി­ലൊ­ന്നു മ­ല­യാ­റ്റൂ­രി­നു നി­യ­മ­നം കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. ഗോ­വി­ന്ദ­മേ­നോൻ പ­റ­ഞ്ഞ­താ­യി മ­ല­യാ­റ്റൂർ സർ­വീ­സ് സ്റ്റോ­റി­യിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്: ‘ഒരു ക­ള്ള­നാ­ണ­യം കൂടി പ്ര­ച­രി­ക്കു­ന്ന­തിൽ നി­ന്നു പു­റ­ത്താ­യി’ എ­ന്നു്. മ­ജി­സ്ട്രേ­റ്റ് ആ­കു­ന്ന­തോ­ടെ മ­ല­യാ­റ്റൂ­ര­നു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­നം നിർ­ത്തേ­ണ്ടി­വ­രു­മെ­ന്ന കൂർ­മ­ബു­ദ്ധി­യാ­ണു പ­ന­മ്പി­ള്ളി കാ­ണി­ച്ച­തെ­ങ്കിൽ എ­തിർ­ക്കു­ന്ന­വ­രോ­ടു് എ­ന്നും നേ­രി­ട്ടു­ള്ള യു­ദ്ധ­മാ­യി­രു­ന്നു പ­ട്ട­ത്തി­ന്റെ രീതി.

images/Panampilly_Govinda_Menon.jpg
പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ

ആ കാലം ക­ഴി­ഞ്ഞു കേരളം ഒ­ന്നാ­യി. മ­ജി­സ്ട്രേ­റ്റു പണി രാ­ജി­വ­ച്ചു മ­ല­യാ­റ്റൂർ സിവിൽ സർ­വീ­സിൽ ചേർ­ന്നു. ര­ണ്ടാ­മ­ത്തെ കേരള സർ­ക്കാ­രി­ന്റെ മു­ഖ്യ­മ­ന്ത്രി­യാ­യി പട്ടം താ­ണു­പി­ള്ള സ­ത്യ­പ്ര­തി­ജ്ഞ ചെ­യ്തു. ഒ­റ്റ­പ്പാ­ലം സ­ബ്ക­ല­ക്ട­റാ­ണു് മ­ല­യാ­റ്റൂർ. പ­ട്ടം­താ­ണു­പി­ള്ള­യ്ക്കെ­തി­രേ ഫാദർ വ­ട­ക്ക­ന്റെ നേ­തൃ­ത്വ­ത്തിൽ വലിയ പ്ര­ക്ഷോ­ഭം ന­ട­ക്കു­ന്ന സമയം. തൃ­ശൂ­രിൽ മു­ഖ്യ­മ­ന്ത്രി പ്ര­വേ­ശി­ച്ച സ്ഥ­ല­ങ്ങ­ളി­ലൊ­ക്കെ ക­രി­ങ്കൊ­ടി പ്ര­ക­ട­നം പ­തി­വാ­യി. പ്ര­ക്ഷോ­ഭ­ത്തി­ന്റെ മൂർ­ദ്ധ­ന്യാ­വ­സ്ഥ­യിൽ ഫാ. വ­ട­ക്കൻ മ­ല­നാ­ടു കർഷക യൂ­ണി­യൻ രൂ­പീ­ക­രി­ക്കു­ന്ന­താ­യി പ്ര­ഖ്യാ­പി­ച്ചു. തൃശൂർ ടൗൺ­ഹാ­ളിൽ അ­തി­ന്റെ കൺ­വൻ­ഷൻ ന­ട­ക്കു­ന്ന ദിവസം തന്നെ സംഗീത നാടക അ­ക്കാ­ദ­മി­യു­ടെ വാർ­ഷി­കാ­ഘോ­ഷം പട്ടം ഉ­ദ്ഘാ­ട­നം ചെ­യ്യു­ന്ന പ­രി­പാ­ടി­യും ഉ­ണ്ടാ­യി­രു­ന്നു. റ­വ­ന്യു­മ­ന്ത്രി കെ ച­ന്ദ്ര­ശേ­ഖ­ര­ന്റെ നിർ­ദ്ദേ­ശ പ്ര­കാ­രം മു­ഖ്യ­മ­ന്ത്രി തൃശൂർ ജി­ല്ല­യിൽ പ­ങ്കെ­ടു­ക്കു­ന്ന എല്ലാ പ­രി­പാ­ടി­കൾ­ക്കും അ­ക­മ്പ­ടി­യാ­യി മ­ല­യാ­റ്റൂർ ഉ­ണ്ടാ­ക­ണം.

images/K_Chandrasekharan.jpg
കെ ച­ന്ദ്ര­ശേ­ഖ­രൻ

വൈ­കി­ട്ടു് അ­ഞ്ച­ര­യോ­ടെ യോ­ഗ­ത്തിൽ പ­ങ്കെ­ടു­ക്കാ­നാ­യി രാ­മ­നി­ല­യ­ത്തി­ലേ­ക്കു മു­ഖ്യ­മ­ന്ത്രി പ്ര­വേ­ശി­ക്കു­മ്പോൾ മ­ല­നാ­ട് കർഷക യൂ­ണി­യൻ രൂ­പീ­ക­ര­ണ­ത്തി­നു വ­ന്ന­വർ കൂ­ട്ട­മാ­യെ­ത്തി ക­ല്ലേ­റു തു­ട­ങ്ങി. മു­ഖ്യ­മ­ന്ത്രി­യു­ടെ ഇ­ട­തു­നെ­ഞ്ചിൽ തന്നെ ക­ല്ലേ­റു കൊ­ണ്ടു. കേരള ച­രി­ത്ര­ത്തിൽ ഒരു മു­ഖ്യ­മ­ന്ത്രി­ക്കു കൊ­ള്ളു­ന്ന ആ­ദ്യ­ത്തെ ക­ല്ലാ­യി­രു­ന്നു അതു്. പി­ന്നെ­യൊ­രു മു­ഖ്യ­മ­ന്ത്രി­ക്കു ക­ല്ലേ­റു കൊ­ള്ളു­ന്ന­തു് ഉമ്മൻ ചാ­ണ്ടി ക്കാ­ണു്. 2011-ലെ മ­ന്ത്രി­സ­ഭാ കാ­ല­ത്തു ക­ണ്ണൂ­രു വ­ച്ചു്. രാ­ഷ്ട്രീ­യ രം­ഗ­ത്തും സാ­ഹി­ത്യ ലോ­ക­ത്തും പി­ന്നെ തു­ടർ­ചർ­ച്ച­യാ­യി: പ­ട്ട­ത്തെ ക­ല്ലേ­റു കൊ­ള്ളാ­തെ കാ­ക്കു­ന്ന­തിൽ സു­ര­ക്ഷാ ചു­മ­ത­ല­യു­ണ്ടാ­യി­രു­ന്ന മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­നു വീഴ്ച പ­റ്റി­യോ? അ­തി­നു­ള്ള ഉ­ത്ത­രം മ­ല­യാ­റ്റൂർ പ­റ­യു­ന്നി­ല്ല, പകരം ക­ല്ലേ­റി­നു ശേ­ഷ­മു­ള്ള സംഭവം സർ­വീ­സ് സ്റ്റോ­റി­യിൽ വി­വ­രി­ക്കു­ന്നു­ണ്ടു്:

(മു­ഖ്യ­മ­ന്ത്രി­യെ പ­രി­ശോ­ധി­ച്ച ശേഷം) ഡോ­ക്ടർ പു­റ­ത്തു­പോ­യി. ഡോ­ക്ടർ പോ­യ­പ്പോൾ എന്നെ ക­ട­ന്നാ­ക്ര­മി­ക്കാൻ ചീഫ് സെ­ക്ര­ട്ട­റി ശ്രീ കെ പി കെ മേനോൻ ത­യ്യാ­റാ­യി. ക­ല­ക്ടർ ത­മ്പു­രാൻ സ­ന്നി­ഹി­ത­നാ­യി­രു­ന്നെ­ങ്കി­ലും കോപം മു­ഴു­വൻ എന്റെ മേൽ വർ­ഷി­ക്കാ­നാ­ണു ചീഫ് സെ­ക്ര­ട്ട­റി തു­നി­ഞ്ഞ­തു്.

യു ബ­ങ്കിൾ­ഡ്, യു ബ­ങ്കിൾ­ഡ്, ബ­ങ്കിൾ­ഡ്! മൂ­ന്നു വട്ടം, മൂ­ന്നു ചാ­ട്ടം…

(ബ­ങ്കിൾ­ഡ് = കു­ഴ­പ്പ­ത്തി­ലാ­ക്കി, ന­ശി­പ്പി­ച്ചു)

‘വൈ ഡു യു സേ ഐ ബ­ങ്കിൾ­ഡ്, ആൻഡ് വൈ ഡു യു സി­ങ്കിൾ മി ഔട്ട്—ഞാൻ ചോ­ദി­ച്ചു. (ഞാൻ എ­ല്ലാം ന­ശി­പ്പി­ച്ചെ­ന്നു് എ­ന്തു­കൊ­ണ്ടാ­ണു് പ­റ­യു­ന്ന­തു്, എന്നെ ഒ­റ്റ­തി­രി­ഞ്ഞു് കു­റ്റ­പ്പെ­ടു­ത്തു­ന്ന­തു് എ­ന്തി­നാ­ണു്)

ചീഫ് സെ­ക്ര­ട്ട­റി: ദേർ വാസ് നോ സ­ഫി­ഷ്യ­ന്റ് ബ­ന്ത­വ­സ്ത് (അവിടെ ആ­വ­ശ്യ­ത്തി­നു സു­ര­ക്ഷ ഉ­ണ്ടാ­യി­രു­ന്നി­ല്ല). ഞാൻ എന്റെ നില മ­റ­ന്നു. ഞാൻ വെറും സബ് ക­ല­ക്ടർ. അ­ദ്ദേ­ഹം ചീഫ് സെ­ക്ര­ട്ട­റി. ഞാൻ പുഴു. അ­ദ്ദേ­ഹം വാ­സു­കി. എ­ങ്കി­ലും ഞാ­നൊ­ന്നു പ­ത്തി­വി­ടർ­ത്തി­പ്പോ­യി. ശ്രേ­ാ­താ­ക്ക­ളാ­യ രാ­ഷ്ട്രീ­യ­ക്കാ­രു­ടെ മു­ന്നിൽ എന്റെ ചെ­ല­വിൽ ചീഫ് ആ­ളാ­കാൻ ശ്ര­മി­ക്കു­ക­യാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി. ഞാൻ ഏ­താ­ണ്ടു് ഇ­പ്ര­കാ­രം പ­റ­ഞ്ഞു.

images/R_Sankar.jpg
ആർ ശങ്കർ

സർ, കൂ­ടു­തൽ പൊ­ലീ­സ് ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഈ സംഭവം ന­ട­ക്കു­മാ­യി­രു­ന്നി­ല്ലെ­ന്നോ? സർ, ച­രി­ത്രം വാ­യി­ച്ചി­ട്ടി­ല്ലേ? പ­ട്ടാ­ള­ത്ത­ല­വ­ന്മാർ ഹാ­ജ­രാ­യി­രി­ക്കു­മ്പോൾ തന്നെ രാ­ഷ്ട്ര­ത്ത­ല­വ­ന്മാർ കൊ­ല്ല­പ്പെ­ട്ടി­ട്ടി­ല്ലേ? കെ പി കെ മേ­നോ­ന്റെ ക­ണ്ണു­കൾ ക­ത്തി­ജ്വ­ലി­ച്ചു. എന്റെ വാ­ക്കു­കൾ അതിർ ക­വി­ഞ്ഞ­താ­യി­പ്പോ­യെ­ന്നു് എ­നി­ക്കും തോ­ന്നി.

സോറി സർ എന്നു പറഞ്ഞ ശേഷം ഞാൻ കോ­ണി­പ്പ­ടി­കൾ ഇ­റ­ങ്ങി­പ്പോ­യി.’

തൃശൂർ സം­ഭ­വ­ത്തി­നു ശേഷം ഏറെ വൈ­കാ­തെ പട്ടം താ­ണു­പി­ള്ള­യെ പ­ഞ്ചാ­ബ് ഗ­വർ­ണ­റാ­യി മാ­റ്റു­ക­യും ആർ ശങ്കർ മു­ഖ്യ­മ­ന്ത്രി­യാ­വു­ക­യും ചെ­യ്തു. ഇതിനു പി­ന്നാ­ലെ­യാ­ണു കേരള ച­രി­ത്ര­ത്തിൽ ഒരു മു­ഖ്യ­മ­ന്ത്രി അ­വി­ശ്വാ­സ­ത്തി­ലൂ­ടെ പു­റ­ത്താ­കു­ന്ന അ­പൂർ­വ്വ­ത സം­ഭ­വി­ക്കു­ന്ന­തു്. കോൺ­ഗ്ര­സി­ലെ ഗ്രൂ­പ്പ് വ­ഴ­ക്കി­ന്റെ മൂർ­ദ്ധ­ന്യ­ത്തിൽ നി­ന്നാ­ണു് അ­തു­ണ്ടാ­യ­തു്.

images/KADamodara_menon.png
കെ എ ദാ­മോ­ദ­ര­മേ­നോൻ

ര­ണ്ടു് ആ­രോ­പ­ണ­ങ്ങ­ളാ­ണു് അ­ന്നു­യർ­ന്ന­തിൽ ഏ­റ്റ­വും ചർ­ച്ച­യാ­യ­തു്. ബെൻസ് ക­മ്പ­നി­യിൽ നി­ന്നു് അന്നു ലോറി ല­ഭി­ക്കാൻ ബു­ക്ക് ചെ­യ്തു മാ­സ­ങ്ങ­ളോ­ളം, ചി­ല­പ്പോൾ ഒ­രു­വർ­ഷ­ത്തി­ല­ധി­കം, കാ­ത്തി­രി­ക്ക­ണം. പ­രി­ച­യ­ക്കാ­ര­നാ­യ ഒ­രാൾ­ക്കു രണ്ടു ട്ര­ക്കു­കൾ മുൻ­ഗ­ണ­ന തെ­റ്റി­ച്ചു നേ­ര­ത്തെ നൽകാൻ മുഖ്യ മ­ന്ത്രി ശങ്കർ ബെൻസ് ക­മ്പ­നി­യോ­ടു ശു­പാർ­ശ ചെ­യ്തു. ഇതു് അ­ധി­കാ­ര­സ്ഥാ­ന­ത്തി­രു­ന്നു ന­ട­ത്തു­ന്ന വലിയ സ്വ­ജ­ന­പ­ക്ഷ­പാ­ത­മാ­യി റി­പ്പോർ­ട്ട് ചെ­യ്യ­പ്പെ­ട്ടു. ഈ ശു­പാർ­ശ­യു­ടെ പേരിൽ ശങ്കർ സ്വ­കാ­ര്യ­മാ­യി നേ­ട്ട­മു­ണ്ടാ­ക്കി എ­ന്നും വി­ല­യി­രു­ത്ത­ലു­ണ്ടാ­യി. ര­ണ്ടാ­മ­ത്തേ­തു് ഒരു പൊ­തു­യോ­ഗ­ത്തി­നി­ടെ വ്യ­വ­സാ­യ മ­ന്ത്രി കെ എ ദാ­മോ­ദ­ര­മേ­നോ­നു് ഉ­പ­ഹാ­രം ല­ഭി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­യി­രു­ന്നു. ഒരു വി­ള­ക്കാ­ണു് ദാ­മോ­ദ­ര മേ­നോ­നു് സം­ഘാ­ട­കർ നൽ­കി­യ­തു്. അതു ദാ­മോ­ദ­ര മേനോൻ സ്വീ­ക­രി­ക്കു­ന്ന ചി­ത്ര­വും ഉ­ണ്ടാ­യി­രു­ന്നു. ല­ഭി­ച്ച­തു സ്വർ­ണ­ത്തി­ന്റെ വി­ള­ക്കാ­ണെ­ന്നു പ്ര­തി­പ­ക്ഷ­വും ഒരു വി­ഭാ­ഗം കോൺ­ഗ്ര­സു­കാ­രും ആ­രോ­പി­ച്ച­പ്പോൾ ഓ­ട്ടു­വി­ള­ക്കാ­ണെ­ന്നാ­യി­രു­ന്നു ദാ­മോ­ദ­ര­മേ­നോൻ നൽകിയ മ­റു­പ­ടി. ര­ണ്ടാ­യാ­ലും അ­ധി­കാ­ര­ദുർ­വി­നി­യോ­ഗ­മാ­ണെ­ന്ന മ­ട്ടിൽ വാർ­ത്ത­നി­റ­ഞ്ഞു.

images/KM_George.jpg
കെ എം ജോർജ്

പ്രജാ സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി നേ­താ­വു് പി കെ കു­ഞ്ഞാ യി­രു­ന്നു ശങ്കർ മ­ന്ത്രി­സ­ഭ­യ്ക്കെ­തി­രേ അ­വി­ശ്വാ­സ­പ്ര­മേ­യം കൊ­ണ്ടു­വ­ന്ന­തു്. കെ എം ജോർജി ന്റെ നേ­തൃ­ത്വ­ത്തിൽ 15 കോൺ­ഗ്ര­സ് എം എൽ എമാർ സർ­ക്കാ­രി­നെ­തി­രേ നി­ല­പാ­ടു സ്വീ­ക­രി­ച്ചു. ശങ്കർ മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തു പി­ളർ­ന്നു ര­ണ്ടാ­യ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­കൾ ഈ പ്ര­മേ­യ­ത്തെ അ­നു­കൂ­ലി­ക്കു­ന്ന­തിൽ ഒ­ന്നി­ച്ചു—സി പി ഐ എ­മ്മും സി പി ഐയും. മു­സ്ലിം ലീഗും പ്ര­മേ­യ­ത്തി­നൊ­പ്പ­മെ­ന്നു പ്ര­ഖ്യാ­പി­ച്ചു. 50-നു് എതിരേ 75 വോ­ട്ടു­കൾ­ക്കാ­ണു് അ­വി­ശ്വാ­സം പാ­സാ­യ­തു്.

images/R_Balakrishna_Pillai.jpg
ആർ ബാ­ല­കൃ­ഷ്ണ­പി­ള്ള

അന്നു സർ­ക്കാ­രി­നെ­തി­രാ­യി വോ­ട്ടു ചെയ്ത കോൺ­ഗ്ര­സ് നേ­താ­ക്കൾ കോ­ട്ട­യ­ത്തെ­ത്തി പുതിയ പാർ­ട്ടി രൂ­പീ­ക­രി­ച്ചു. കെ എം ജോർജ് ചെ­യർ­മാ­നും ആർ ബാ­ല­കൃ­ഷ്ണ­പി­ള്ള ജനറൽ സെ­ക്ര­ട്ട­റി­യു­മാ­യി കേരളാ കോൺ­ഗ്ര­സ്. മ­ന്ന­ത്തു പ­ത്മ­നാ­ഭ­ന്റെ ആ­ശിർ­വാ­ദ­വും പുതിയ പാർ­ട്ടി­ക്കു് ഉ­ണ്ടാ­യി­രു­ന്നു. പി­ന്നീ­ടു­ണ്ടാ­യ വലിയ പി­ളർ­പ്പു­ക­ളു­ടേ­യും വ­ളർ­ച്ച­യു­ടേ­യും അ­ധ്വാ­ന­വർ­ഗ സി­ദ്ധാ­ന്ത­ത്തി­ന്റേ­യു­മെ­ല്ലാം തു­ട­ക്കം കു­റി­ച്ച­തു് ശ­ങ്ക­റി­നു് എതിരേ അ­വ­ത­രി­പ്പി­ച്ച ആ അ­വി­ശ്വാ­സ പ്ര­മേ­യ­മാ­യി­രു­ന്നു. ഇ­തി­നി­ടെ ഈ സം­ഭ­വ­ങ്ങ­ളു­ടെ­യെ­ല്ലാം തു­ട­ക്ക­മെ­ന്നു വി­ല­യി­രു­ത്താ­വു­ന്ന വ­ലി­യൊ­രു വി­വാ­ദം ന­ട­ന്നു. പി ടി ചാ­ക്കോ എന്ന ശ­ക്ത­നാ­യ നേ­താ­വി­ന്റെ പീ­ച്ചി­യി­ലേ­ക്കു­ള്ള യാത്ര; പി­ന്നാ­ലെ മ­ര­ണ­വും. കോൺ­ഗ്ര­സി­ന്റെ കേ­ര­ള­ത്തി­ലെ രാ­ഷ്ട്രീ­യ സ­മ­വാ­ക്യ­ങ്ങൾ തെ­റ്റി­ച്ച­തു് ആ പ­ട്ടാ­പ്പ­കൽ കാർ­യാ­ത്ര­യാ­യി­രു­ന്നു.

പീ­ച്ചി­യി­ലേ­ക്കു് വ­ണ്ടി­യോ­ടി­ച്ച ആ­ഭ്യ­ന്ത­ര­മ­ന്ത്രി

പ­ന­മ്പി­ള്ളി ഗോ­വി­ന്ദ­മേ­നോൻ ഭ­രി­ച്ച തി­രു­ക്കൊ­ച്ചി­യിൽ ആ­ണെ­ങ്കി­ലും ഇ എം എസ് ഭ­രി­ച്ച ഐ­ക്യ­കേ­ര­ള­ത്തിൽ ആ­ണെ­ങ്കി­ലും പ­ര­മ്പ­രാ­ഗ­ത­വ­ഴി­ക­ളിൽ നി­ന്നു് വണ്ടി മാ­റ്റി­യോ­ടി­ച്ച ഒരു കോൺ­ഗ്ര­സ് നേ­താ­വി­ന്റെ പേരു തി­ര­ഞ്ഞാൽ ചെ­ന്നെ­ത്തു­ക പി ടി ചാ­ക്കോ യിൽ ആ­യി­രി­ക്കും. സം­സ്ഥാ­നം ഭ­രി­ച്ച ആദ്യ കോൺ­ഗ്ര­സ് മ­ന്ത്രി­സ­ഭ­യി­ലെ ര­ണ്ടാ­മൻ. മുൻ കെ പി സി സി പ്രി­സ­ഡ­ന്റ്. പ­ട്ടം­താ­ണു­പി­ള്ള മ­ന്ത്രി­സ­ഭ­യിൽ ആ­ഭ്യ­ന്ത­രം മാ­ത്ര­മാ­യി­രു­ന്നെ­ങ്കിൽ ശങ്കർ മ­ന്ത്രി­സ­ഭ­യാ­യ­പ്പോൾ ആ­ഭ്യ­ന്ത­ര­ത്തി­നു പുറമെ നിയമം, റ­വ­ന്യൂ വ­കു­പ്പു­കൾ കൂടി ചാ­ക്കോ­യ്ക്കു്. ക­മ്മ്യൂ­ണി­സ്റ്റ് സർ­ക്കാർ തു­ട­ക്ക­മി­ട്ട ഭൂ­പ­രി­ഷ്ക­ര­ണം പൊ­ളി­ച്ചെ­ഴു­തി പുതിയ നി­യ­മ­ത്തി­നാ­യി മാ­സ­ങ്ങൾ യ­ത്നി­ച്ച മ­ന്ത്രി. മുൻ സർ­ക്കാ­രി­ന്റെ അ­നു­ഭ­വ­ങ്ങൾ മു­ന്നി­ലു­ണ്ടാ­യി­രു­ന്ന­തി­നാൽ ഭ­ര­ണ­ഘ­ട­ന­യിൽ വരെ തി­രു­ത്തൽ വ­രു­ത്തേ­ണ്ട നിർ­ദ്ദേ­ശ­ങ്ങൾ ഈ ബി­ല്ലിൽ ഉ­ണ്ടാ­യി­രു­ന്നു. അതു രാ­ഷ്ട്ര­പ­തി തി­രി­ച്ച­യ­ച്ചു. ആ ക്ഷീ­ണ­ത്തിൽ ആ­ഭ്യ­ന്ത­ര­മ­ന്ത്രി ഒ­രാ­ഴ്ച­ത്തെ അ­വ­ധി­യെ­ടു­ക്കാൻ തീ­രു­മാ­നി­ക്കു­ന്നു. അവിടെ ആ­രം­ഭി­ക്കു­ക­യാ­ണു് കേരളം ഏ­റ്റ­വും കൂ­ടു­തൽ ചർച്ച ചെയ്ത—ഇ­ന്നും ചർ­ച്ച­ചെ­യ്യു­ന്ന—പീ­ച്ചി­യാ­ത്ര.

പി ടി ചാ­ക്കോ വി­ശ്ര­മി­ക്കാൻ തീ­രു­മാ­നി­ച്ച­തു പീ­ച്ചി­യി­ലെ ഇ­റി­ഗേ­ഷൻ ഗ­സ്റ്റ് ഹൗ­സി­ലാ­ണു്. ഔ­ദ്യോ­ഗി­ക വാ­ഹ­ന­ത്തിൽ തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു ചാ­ക്കോ ഡ്രൈ­വി­ങ് സീ­റ്റിൽ കയറി. മുൻ­സീ­റ്റിൽ ഒപ്പം ഗൺ­മാ­നും. പൈ­ല­റ്റ് വ­ണ്ടി­യോ എ­സ്കോർ­ട്ട് വ­ണ്ടി­യോ അ­ന്ന­ത്തെ ആ­ഭ്യ­ന്ത­ര­മ­ന്ത്രി സ്വയം അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല. കാ­റോ­ടി­ക്കൽ എ­ന്നും ഹ­ര­മാ­യി­രു­ന്ന ചാ­ക്കോ കു­തി­ച്ചു് ആ­ലു­വ­യിൽ എത്തി. ആലുവ ഗ­സ്റ്റ് ഹൗസിൽ നി­ന്നു ഭ­ക്ഷ­ണം ക­ഴി­ച്ചു് യാ­ത്ര­പു­റ­പ്പെ­ടു­മ്പോൾ ഒരു സ്ത്രീ കാറിൽ ഒപ്പം കയറി. അതു് കെ പി സി സി അംഗം പത്മ എസ് മേനോൻ ആ­യി­രു­ന്നു­വെ­ന്നു് ആർ ബാ­ല­കൃ­ഷ്ണ പിള്ള പ്രി­സ­ണർ 5990 എന്ന ആ­ത്മ­ക­ഥ­യിൽ എ­ഴു­തു­ന്നു (വി­വാ­ദ­കാ­ല­ത്തൊ­ക്കെ ഒരു സ്ത്രീ എന്ന പേരു മാ­ത്ര­മേ എ­ല്ലാ­വ­രും പ­റ­ഞ്ഞി­രു­ന്നു­ള്ളു).

തൃ­ശൂ­രി­ലെ സ്വ­ന്തം വീ­ട്ടി­ലേ­ക്കു പോകാൻ നിന്ന പ­ത്മ­യ്ക്കു മ­ന്ത്രി കാറിൽ ഒപ്പം കയറാൻ അ­നു­വാ­ദം കൊ­ടു­ക്കു­ക­യാ­യി­രു­ന്നു. വണ്ടി ചാ­ല­ക്കു­ടി­യിൽ എ­ത്തി­യ­പ്പോൾ അപകടം. മ­റ്റൊ­രു വാ­ഹ­ന­വു­മാ­യി കൂ­ട്ടി­യി­ടി­ച്ചു. മ­ന്ത്രി തന്നെ പൊ­ലീ­സിൽ വി­വ­ര­മ­റി­യി­ച്ചു. സ്ഥ­ല­ത്തെ­ത്തി­യ പൊ­ലീ­സ് ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യെ പ്ര­തി­യാ­ക്കി കേസും എ­ടു­ത്തു. ന­ട്ടു­ച്ച­യ്ക്കാ­ണു സംഭവം. അപകടം ന­ട­ന്ന­തി­നാൽ പത്മ പി­ന്നാ­ലെ വന്ന ഒരു വാ­ഹ­ന­ത്തിൽ തൃ­ശൂർ­ക്കു പോ­വു­ക­യും ചെ­യ്തി­രു­ന്നു­വെ­ന്നാ­ണു ചാ­ക്കോ പി­ന്നീ­ടു പ­റ­ഞ്ഞ­തു്. കേസ് റ­ജി­സ്റ്റർ ചെയ്ത ശേഷം പി ടി ചാ­ക്കോ മ­റ്റൊ­രു വാ­ഹ­ന­ത്തിൽ പീ­ച്ചി­ക്കും തി­രി­ച്ചു.

മൂ­ന്നാം ദിവസം സാ­യാ­ഹ്ന­പ്പ­ത്ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് ദു­രൂ­ഹ­വാർ­ത്ത ആദ്യം പു­റ­ത്തു­വ­ന്ന­തു്. പി ടി ചാ­ക്കോ ഒരു കാറിൽ സ്ത്രീ­ക്കൊ­പ്പം യാ­ത്ര­ചെ­യ്തെ­ന്നും അ­പ­ക­ട­ത്തിൽ പെ­ട്ട­യു­ട­നെ സ്ത്രീ­യെ ഒ­ളി­പ്പി­ച്ചെ­ന്നു­മാ­യി­രു­ന്നു സൂചന. ഇതു മു­ഖ്യ­ധാ­രാ മാ­ധ്യ­മ­ങ്ങ­ളി­ലെ­ല്ലാം വാർ­ത്ത­യാ­യി.

ഒ­രാ­ഴ്ച­ത്തെ അ­വ­ധി­ക­ഴി­ഞ്ഞു പി ടി ചാ­ക്കോ പീ­ച്ചി­യിൽ നി­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തു് എ­ത്തി­യ­പ്പോ­ഴേ­ക്കും തി­ര­ക്ക­ഥ ആകെ മാ­റി­യി­രു­ന്നു. മാ­ടാ­യി­യിൽ നി­ന്നു­ള്ള കോൺ­ഗ്ര­സ് എം എൽ എ ഗോ­പാ­ലൻ തന്നെ നി­യ­മ­സ­ഭ­യ്ക്കു മു­ന്നിൽ നി­രാ­ഹാ­ര­സ­മ­രം ആ­രം­ഭി­ച്ചു. ചാ­ക്കോ­യു­ടെ രാജി ആ­വ­ശ്യ­പ്പെ­ട്ടു കോൺ­ഗ്ര­സി­ലെ ശ­ക്ത­മാ­യ ഒ­രു­വി­ഭാ­ഗം രം­ഗ­ത്തു­വ­രി­ക­യും ചെ­യ്തു. നി­യ­മ­സ­ഭാ മ­ന്ദി­ര­ത്തി­നു മുൻ­പിൽ ഒരു എം എൽ എ ന­ട­ത്തു­ന്ന ആ­ദ്യ­ത്തെ നി­രാ­ഹാ­ര സ­മ­ര­വു­മാ­യി­രു­ന്നു അതു്.

images/Ck_govindan_nair.jpg
സി കെ ഗോ­വി­ന്ദൻ നായർ

സി കെ ഗോ­വി­ന്ദൻ നായരാ യി­രു­ന്നു കെ പി സി സി പ്ര­സി­ഡ­ന്റ്. ഗോ­വി­ന്ദൻ നാ­യ­രു­ടെ പി­ന്തു­ണ­യും ഗോ­പാ­ല­നാ­യി­രു­ന്നു. മു­ഖ്യ­മ­ന്ത്രി ആർ ശ­ങ്ക­റും ചാ­ക്കോ രാ­ജി­വ­യ്ക്ക­ണ­മെ­ന്ന ശ­ക്ത­മാ­യ നി­ല­പാ­ടെ­ടു­ത്തു. കോൺ­ഗ്ര­സി­ലെ ഗ്രൂ­പ്പു­കൾ വർ­ഗ്ഗീ­യ­മാ­യി­ക്കൂ­ടി തി­രി­യു­ന്ന രീ­തി­യി­ലേ­ക്കു് ആ സംഭവം ചെ­ന്നെ­ത്തി. ഹൈ­ക്ക­മാൻ­ഡ് ആ­വ­ശ്യ­പ്പെ­ട്ട­തി­നാൽ രാ­ജി­വ­യ്ക്ക­ണം എ­ന്നാ­ണു് ആർ ശങ്കർ പ­റ­ഞ്ഞ­തു്. വിവരം നേ­രി­ട്ട­റി­യാൻ ചാ­ക്കോ ദി­ല്ലി­ക്കു പോയി. മ­ട­ങ്ങി­വ­ന്ന­ശേ­ഷം കൊ­ച്ചി­യിൽ പ­ത്ര­സ­മ്മേ­ള­നം ന­ട­ത്തി. ആ­ഭ്യ­ന്ത­ര­മ­ന്ത്രി മു­ഖ്യ­മ­ന്ത്രി­ക്കെ­തി­രേ ന­ട­ത്തു­ന്ന കേ­ര­ള­ത്തി­ലെ ആദ്യ പ­ത്ര­സ­മ്മേ­ള­നം. ഹൈ­ക്ക­മാൻ­ഡ് രാ­ജി­വ­യ്ക്കാൻ ആ­വ­ശ്യ­പ്പെ­ട്ടു­വെ­ന്നു മു­ഖ്യ­മ­ന്ത്രി പ­റ­ഞ്ഞ­തു ക­ള്ള­മാ­ണെ­ന്നും ഹൈ­ക്ക­മാൻ­ഡ് സംഭവം അ­റി­ഞ്ഞി­ട്ടു­പോ­ലും ഇ­ല്ലെ­ന്നു­മാ­യി­രു­ന്നു 1964 ഫെ­ബ്രു­വ­രി­യി­ലെ വാർ­ത്താ­സ­മ്മേ­ള­ന­ത്തി­ന്റെ കാതൽ. മു­ഖ്യ­മ­ന്ത്രി എന്ന നി­ല­യിൽ ആ­ഭ്യ­ന്ത­ര­മ­ന്ത്രി­യിൽ ത­നി­ക്കു വി­ശ്വാ­സം ന­ഷ്ട­പ്പെ­ട്ടു­വെ­ന്നും സർ­ക്കാ­രി­നെ­തി­രേ വാർ­ത്താ­സ­മ്മേ­ള­നം ന­ട­ത്തി­യ ചാ­ക്കോ രാ­ജി­വ­യ്ക്ക­ണ­മെ­ന്നും ശങ്കർ പ­ര­സ്യ­മാ­യി ആ­വ­ശ്യ­പ്പെ­ട്ടു. അന്നു രാ­ത്രി പി ടി ചാ­ക്കോ രാ­ജി­വ­ച്ചു. പി­ന്നീ­ടു കെ പി സി സി പ്ര­സി­ഡ­ന്റ് സ്ഥാ­ന­ത്തേ­ക്കു തെ­ര­ഞ്ഞെ­ടു­പ്പു വന്നു. സി കെ ഗോ­വി­ന്ദൻ നാ­യ­രു­ടെ നി­ര്യാ­ണ­ത്തെ തു­ടർ­ന്നാ­യി­രു­ന്നു അതു്. അവിടെ കെ പി മാധവൻ നാ­യ­രോ­ടു ചാ­ക്കോ പ­രാ­ജ­യ­പ്പെ­ടു­ന്നു. ഇതോടെ രാ­ഷ്ട്രീ­യ­ത്തിൽ ഒ­റ്റ­പ്പെ­ട്ട നി­ല­യാ­യി. വ­ക്കീൽ എന്ന നി­ല­യിൽ ഇ­തി­നി­ടെ ചാ­ക്കോ കേ­സു­കൾ ഏ­റ്റെ­ടു­ക്കാൻ ആ­രം­ഭി­ച്ചി­രു­ന്നു. കോ­ഴി­ക്കോ­ട് ഒരു കേ­സി­ന്റെ തെ­ളി­വെ­ടു­പ്പി­നാ­യു­ള്ള യാ­ത്ര­യിൽ ഹൃ­ദ­യാ­ഘാ­തം വ­ന്നാ­യി­രു­ന്നു അ­ന്ത്യം. കാർ യാ­ത്ര­യെ തു­ടർ­ന്നു­ണ്ടാ­യി­രു­ന്ന വി­വാ­ദ­ങ്ങ­ളിൽ ത­ളർ­ന്ന ചാ­ക്കോ ഹൃ­ദ­യം­ത­കർ­ന്നു മ­രി­ച്ച­താ­ണെ­ന്നു് കോൺ­ഗ്ര­സി­ലെ ഒ­രു­വി­ഭാ­ഗം അ­ന്നും ഇ­ന്നും വി­ശ്വ­സി­ക്കു­ന്നു.

അന്നു വി­വാ­ദ­ങ്ങ­ളു­ടെ കാ­ല­ത്തു പി ടി ചാ­ക്കോ­യ്ക്കു് ഒപ്പം നി­ന്ന­വ­രാ­ണു് പി­ന്നീ­ടു ശങ്കർ മ­ന്ത്രി­സ­ഭ­യെ അ­വി­ശ്വാ­സ­ത്തി­ലൂ­ടെ പു­റ­ത്താ­ക്കി കോ­ട്ട­യ­ത്തെ­ത്തി കേരളാ കോൺ­ഗ്ര­സ് സ്ഥാ­പി­ച്ച­തു്. ആ­ഭ്യ­ന്ത­ര മ­ന്ത്രി­യു­ടെ കാറിൽ പകൽ ഒരു സ്ത്രീ യാത്ര ചെ­യ്ത­തി­ന്റെ പേ­രി­ലു­ണ്ടാ­യ രാജി കേരള സ­മൂ­ഹ­ത്തി­ന്റെ സ­ദാ­ചാ­ര നി­ല­പാ­ടു­ക­ളു­ടെ ആദ്യ വി­ളം­ബ­രം­കൂ­ടി­യാ­യി­രു­ന്നു. ഒ­ളി­ഞ്ഞു­നോ­ട്ട­ത്തി­ന്റെ­യും ഒ­ളി­ക്യാ­മ­റ­ക­ളു­ടേ­യും കാ­ല­ത്തി­ന്റെ വ­ര­വ­റി­യി­പ്പു്.

രാജി തന്നെ എ­ട്ടു്, വ­കു­പ്പു് പോയവർ അനേകം
images/CHmohammedKoya.jpg
സി എച്ച് മു­ഹ­മ്മ­ദ് കോയ

ഐ­ക്യ­കേ­ര­ള­ത്തിൽ വി­വാ­ദ­ങ്ങൾ വസന്ത പോലെ പ­ടർ­ന്ന­തു് സ­പ്ത­ക­ക്ഷി ഭ­ര­ണ­കാ­ല­ത്താ­യി­രു­ന്നു. പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ വേ­രാ­ഴ­മു­ള്ള ഇ എം എസ് മുതൽ തനി തേ­ക്കിൻ കാ­ത­ലാ­യ കെ ആർ ഗൗ­രി­യ­മ്മ വരെ ആ­രോ­പ­ണ­ങ്ങ­ളിൽ­പെ­ട്ട കാലം. ഐ­ക്യ­കേ­ര­ള­പ്പി­റ­വി­ക്കു ശേഷം കൃ­ത്യം പ­ത്തു­വർ­ഷ­ത്തി­നു ശേഷം നടന്ന തെ­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ­യാ­ണു് വി­ചി­ത്ര­ക­ഥ­ക­ളു­ടെ സർ­ക്കാർ പി­റ­ന്ന­തു്—1967 മാർ­ച്ച് ആ­റി­നു്. ആ സർ­ക്കാ­രി­ലെ ഘ­ട­ക­ക­ക്ഷി­കൾ ഇന്നു കേൾ­ക്കു­മ്പോൾ തന്നെ അ­ത്ഭു­തം തോ­ന്നു­ന്ന­വ. സി പി ഐ എ­മ്മി­നും സി പി ഐ­ക്കും പുറമെ മു­സ്ലിം ലീഗ്, ആർ എസ് പി, കേരളാ സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി, കെ ടി പി, എസ് എസ് പി എ­ന്നി­വ. 133 അംഗം നി­യ­മ­സ­ഭ­യിൽ 117 സീ­റ്റും നേടിയ മു­ന്ന­ണി. മു­ഖ്യ­മ­ന്ത്രി ഇ എം എസ് റവന്യൂ-​ഭക്ഷ്യ മ­ന്ത്രി­യാ­യി ഗൗ­രി­യ­മ്മ­യും വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി­യാ­യി സി എച്ച് മു­ഹ­മ്മ­ദ് കോയ യും. കൃഷി എം എൻ ഗോ­വി­ന്ദൻ നായർ ക്കും ഗ­താ­ഗ­തം ഇ കെ ഇ­മ്പി­ച്ചി­ബാ­വ യ്ക്കും. പി കെ കു­ഞ്ഞാ ണു ധ­ന­മ­ന്ത്രി. ഭരണം തു­ട­ങ്ങി വലിയ താ­മ­സ­മി­ല്ലാ­തെ കോ­ലാ­ഹ­ല­ത്തി­നും തു­ട­ക്ക­മാ­യി.

images/Mathai_manjooran.png
മ­ത്താ­യി മാ­ഞ്ഞൂ­രാൻ

ആ­ദ്യ­ത്തെ ആ­രോ­പ­ണം കെ ആർ ഗൗ­രി­യ­മ്മ­യ്ക്കു് എതിരേ ആ­യി­രു­ന്നു. കേരളം ക­ടു­ത്ത ഭ­ക്ഷ്യ­ക്ഷാ­മ­ത്തി­ലാ­ണു്. അതിനു കാരണം ഗൗ­രി­യ­മ്മ­യു­ടെ ക­ഴി­വു­കേ­ടാ­ണെ­ന്നു് ആ­രോ­പ­ണം ഉ­യർ­ന്നു. ദുർ­ബ­ല­രാ­യ പ്ര­തി­പ­ക്ഷ­ത്തി­ന്റെ ആ­രോ­പ­ണ­ത്തി­നൊ­പ്പം ഭ­ര­ണ­പ­ക്ഷ­ത്തെ ഘ­ട­ക­ക­ക്ഷി­ക­ളും കൂടി. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ മു­ഖ്യ­മ­ന്ത്രി ക­ടു­ത്ത തീ­രു­മാ­നം എ­ടു­ത്തു. ഭ­ക്ഷ്യ­വ­കു­പ്പു് ഗൗ­രി­യ­മ്മ­യിൽ നി­ന്നു മാ­റ്റി ഇ കെ ഇ­മ്പി­ച്ചി ബാ­വ­യ്ക്കു നൽകി. തൊ­ട്ടു­പി­ന്നാ­ലെ സർ­ക്കാ­രി­ന്റെ ന­യ­പ­ര­മാ­യ ഒരു തീ­രു­മാ­നം കേ­ര­ള­ത്തിൽ വി­ഭാ­ഗീ­യ­ത­യ്ക്കു വ­ഴി­വ­ച്ചു. മ­ല­പ്പു­റം ജില്ല രൂ­പീ­ക­രി­ക്കാ­നു­ള്ള തീ­രു­മാ­ന­മാ­യി­രു­ന്നു അതു്. നി­യ­മ­സ­ഭ­യിൽ എ­തിർ­പ്പൊ­ന്നു­മി­ല്ലാ­തെ അതു പാ­സാ­യി. എ­ന്നാൽ കെ കേ­ള­പ്പ­ന്റെ നേ­തൃ­ത്വ­ത്തിൽ സർ­വ്വോ­ദ­യ­വും കോൺ­ഗ്ര­സി­ലെ ഒരു വി­ഭാ­ഗ­വും ഇ­തി­നെ­തി­രേ രം­ഗ­ത്തു­വ­ന്നു. ഭ­ര­ണ­രം­ഗ­ത്തു മാ­ത്ര­മ­ല്ല പൊ­തു­ജ­ന­ങ്ങൾ­ക്കി­ട­യി­ലും വി­ഭാ­ഗീ­യ­ത ഇതോടെ ആ­രം­ഭി­ച്ചു.

images/PGovindapilla.jpg
പി ഗോ­വി­ന്ദ­പ്പി­ള്ള

പ്ര­തി­ഷേ­ധ­ത്തി­ന്റെ­യും സ­മ­ര­ങ്ങ­ളു­ടേ­യും നാ­ളു­കൾ­ക്കി­ടെ മ­ന്ത്രി­സ­ഭ­യ്ക്കെ­തി­രാ­യ ആ­ദ്യ­ത്തെ അ­ഴി­മ­തി ആ­രോ­പ­ണം ഉ­യർ­ന്നു. ധ­ന­മ­ന്ത്രി പി കെ കു­ഞ്ഞി­നെ­തി­രേ കോൺ­ഗ്ര­സ് ആണു് അ­ഴി­മ­തി ആ­രോ­പ­ണം ഉ­ന്ന­യി­ച്ച­തു്. സോ­ഷ്യ­ലി­സ്റ്റ് പാർ­ട്ടി നേ­താ­വാ­യ കു­ഞ്ഞി­നോ­ടു് മു­ഖ്യ­മ­ന്ത്രി രാജി ആ­വ­ശ്യ­പ്പെ­ട്ടു. രാ­ജി­വ­ച്ചെ­ങ്കി­ലും ഭ­രി­ക്കു­ന്ന മു­ന്ന­ണി ഇതോടെ താ­റു­മാ­റാ­യി. സ­പ്ത­ക­ക്ഷി­ക­ളിൽ പലതും പ­ല­ക­ഷ­ണ­ങ്ങ­ളാ­യി പി­രി­ഞ്ഞു.

images/B_Wellington.png
ബി വി­ല്ലി­ങ്ടൺ

അ­ടു­ത്ത ആ­രോ­പ­ണം ആ­രോ­ഗ്യ­മ­ന്ത്രി ബി വി­ല്ലി­ങ്ട­ണി നു് എ­തി­രേ­യാ­യി­രു­ന്നു. അ­ന്നു് ഇ­ട­തു­പ­ക്ഷ­ത്തി­നൊ­പ്പ­മാ­യി­രു­ന്ന ഫാദർ വ­ട­ക്ക­ന്റെ പ്ര­തി­നി­ധി­യാ­ണു് വി­ല്ലി­ങ്ടൺ. നി­യ­മ­സ­ഭാ ച­രി­ത്ര­ത്തിൽ ആദ്യ മായി, മ­ന്ത്രി­ക്കെ­തി­രാ­യ ആ­രോ­പ­ണം അ­ന്വേ­ഷി­ക്ക­ണ­മെ­ന്ന പ്ര­മേ­യം പാ­സാ­യി. സി പി എ­മ്മും സി പി ഐയും ഉൾ­പ്പെ­ടെ മ­ന്ത്രി സ­ഭ­യി­ലെ ഘ­ട­ക­ക­ക്ഷി­കൾ ത­മ്മി­ലു­ണ്ടാ­യി­രു­ന്ന അ­കൽ­ച്ച­യാ­യി­രു­ന്നു അ­ത്ത­ര­മൊ­രു പ്ര­മേ­യം പാ­സാ­കു­ന്ന­തി­ലേ­ക്കു ന­യി­ച്ച­തു്. ഈ പ്ര­മേ­യം അ­വ­ത­രി­പ്പി­ച്ച­തു് സി പി ഐ നേ­താ­വു് ഇ ച­ന്ദ്ര­ശേ­ഖ­രൻ നായരാ യി­രു­ന്നു. വി­ല്ലി­ങ്ട­ണി­നെ­തി­രാ­യ നീ­ക്ക­ത്തെ സി പി എം ശ­ക്തി­യു­ക്തം എ­തിർ­ത്തു. സം­സ്ഥാ­ന സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു എ കെ ഗോ­പാ­ലൻ നേ­രി­ട്ടു് ഇ­ട­പെ­ട്ടി­ട്ടി­ട്ടും പ്ര­ശ്നം പ­രി­ഹ­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല.

images/E_Chandrasekharan_Nair.jpg
ഇ ച­ന്ദ്ര­ശേ­ഖ­രൻ നായർ

ഇതിനു സി പി എം അതേ നാ­ണ­യ­ത്തിൽ മ­റു­പ­ടി കൊ­ടു­ത്തു. സ്പീ­ക്കർ ഡി ദാ­മോ­ദ­രൻ പോ­റ്റി ക്കെ­തി­രേ അ­വി­ശ്വാ­സ­പ്ര­മേ­യം സഭയിൽ വന്നു. അ­വ­ത­രി­പ്പി­ച്ച­തു സി പി എം നേ­താ­വു് പി ഗോ­വി­ന്ദ­പ്പി­ള്ള. തൊ­ട്ടു­പി­ന്നാ­ലെ കോൺ­ഗ്ര­സ് ഉ­ണർ­ന്നു. മു­ഖ്യ­മ­ന്ത്രി ഇ എം എ­സി­നെ­തി­രെ പ­ത്തു് ആ­രോ­പ­ണ­ങ്ങൾ സഭയിൽ എഴുതി നൽകി. അ­വ­യെ­ല്ലാം അ­ഴി­മ­തി ആ­രോ­പ­ണ­ങ്ങ­ളാ­യി­രു­ന്നു. ഇ­തി­നു് ഇ എം എസ് സഭയിൽ നൽകിയ മ­റു­പ­ടി­യാ­ണു് ജ­നാ­ധി­പ­ത്യ­കേ­ര­ള­ത്തി­ലെ ഏ­റ്റ­വും വലിയ ത­ന്ത്ര­മാ­യി വി­ല­യി­രു­ത്തു­ന്ന­തു്.

images/PR_Kurup.jpg
പി ആർ കു­റു­പ്പ്

ബി വി­ല്ലി­ങ്ട­ണി­നി­തെ­രാ­യ പ്ര­മേ­യം അം­ഗീ­ക­രി­ക്കു­ക­യാ­ണെ­ന്നും ജു­ഡീ­ഷ്യൽ അ­ന്വേ­ഷ­ണം ന­ട­ത്താൻ ത­യ്യാ­റാ­ണെ­ന്നു­മാ­യി­രു­ന്നു പ്ര­ഖ്യാ­പ­നം. ഒപ്പം സി പി ഐ മ­ന്ത്രി­മാ­രാ­യ എം എൻ ഗോ­വി­ന്ദൻ നായർ, ടി വി തോമസ് എ­ന്നി­വർ­ക്കെ­തി­രേ­യും മു­ഖ്യ­മ­ന്ത്രി അ­ന്വേ­ഷ­ണം പ്ര­ഖ്യാ­പി­ച്ചു. സോ­ഷ്യ­ലി­സ്റ്റ്പാർ­ട്ടി മ­ന്ത്രി­യാ­യ പി ആർ കു­റു­പ്പി നെ­തി­രേ­യും അ­ന്വേ­ഷ­ണം ഉ­ണ്ടാ­യി­രു­ന്നു. മു­ഖ്യ­മ­ന്ത്രി ഇതു പ്ര­ഖ്യാ­പി­ച്ച­തോ­ടെ മ­ന്ത്രി­മാർ കൂ­ട്ട­മാ­യി രാ­ജി­വ­ച്ചു. ടി വി തോമസ്, എം എൻ ഗോ­വി­ന്ദൻ നായർ, സി എച്ച് മു­ഹ­മ്മ­ദ് കോയ, അ­വു­ക്കാ­ദർ കു­ട്ടി നഹ, ടി കെ ദി­വാ­ക­രൻ, പി ആർ കു­റു­പ്പ്, ബി വെ­ല്ലി­ങ്ടൺ എ­ന്നി­വർ രാജി നൽകി. അ­ല­ഹാ­ബാ­ദ് ഹൈ­ക്കോ­ട­തി ജ­ഡ്ജി­യാ­യ എ എൻ മു­ള്ള­യാ­യി­രു­ന്നു അ­ന്വേ­ഷ­ണ ക­മ്മീ­ഷൻ.

images/K_Avukkaderkutty_Naha.jpg
അ­വു­ക്കാ­ദർ കു­ട്ടി നഹ

ഇതോടെ അ­ടു­ത്ത­ഘ­ട്ടം ആ­രോ­പ­ണ­ങ്ങൾ സ­ഭ­യി­ലൊ­ഴു­കി. മ­ത്താ­യി മാ­ഞ്ഞൂ­രാൻ, കെ ആർ ഗൗ­രി­യ­മ്മ, ഇ­മ്പി­ച്ചി­ബാ­വ എ­ന്നി­വർ­ക്കെ­തി­രെ ആ­യി­രു­ന്നു അ­ഴി­മ­തി ആ­രോ­പ­ണ­ങ്ങൾ. പ്ര­മേ­യം കൊ­ണ്ടു വ­ന്ന­തു സി പി ഐയിലെ ടി എ മജീദ്. അതും സഭയിൽ പാ­സാ­യി. അതോടെ മ­ന്ത്രി­സ­ഭ­യും വീണു—1969 ഓ­ക്ടോ­ബർ 24-നു്. ആദ്യ ഇ എം എസ് മ­ന്ത്രി­സ­ഭ പോലെ തന്നെ രണ്ടു വർ­ഷ­ത്തെ മാ­ത്രം ആ­യു­സ്സു­ണ്ടാ­യി­രു­ന്ന ഭരണം. ഈ പ­ത­ന­ത്തോ­ടെ­യാ­ണു് അ­ടു­ത്ത പ­തി­റ്റാ­ണ്ടു­ക­ളി­ലേ­ക്കു­ള്ള മു­ന്ന­ണി രാ­ഷ്ട്രീ­യം രൂ­പ­പ്പെ­ട്ട­തു്. സി അ­ച്യു­ത­മേ­നോൻ മു­ഖ്യ­മ­ന്ത്രി­യാ­യി കോൺ­ഗ്ര­സ് പി­ന്തു­ണ­യു­ള്ള സി പി ഐ മ­ന്ത്രി­സ­ഭ അ­ധി­കാ­ര­മേ­റ്റു. അൽ­പാ­യു­സ്സാ­യി­രു­ന്നെ­ങ്കി­ലും അ­ടു­ത്ത തെ­ര­ഞ്ഞെ­ടു­പ്പിൽ ജ­യി­ച്ചു. തു­ടർ­ന്നു് ഏ­ഴു­വർ­ഷം ഭ­രി­ക്കാ­നു­ള്ള അ­ടി­ത്ത­റ അ­ച്യു­ത­മേ­നോൻ ഉ­ണ്ടാ­ക്കി­യി­രു­ന്നു.

images/D_Damodaran_Potti_.png
ഡി ദാ­മോ­ദ­രൻ പോ­റ്റി

അ­ടി­യ­ന്ത­രാ­വ­സ്ഥ കാ­ല­ത്തു കേരളം ഭ­രി­ച്ച മു­ഖ്യ­മ­ന്ത്രി­യാ­യി മാറാൻ സി അ­ച്യു­ത­മേ­നോ­നു് അ­വ­സ­ര­മൊ­രു­ക്കി­യ­തു് സ­പ്ത­ക­ക്ഷി­ഭ­ര­ണ­ത്തി­ലെ ര­ണ്ടു­വർ­ഷ­ക്കാ­ലം ദി­വ­സ­വും എ­ന്ന­തു­പോ­ലെ ഉ­യർ­ന്ന അ­ഴി­മ­തി ആ­രോ­പ­ണ­ങ്ങ­ളാ­യി­രു­ന്നു. കേ­ര­ള­ത്തി­ലെ പ­ത്ര­പ്ര­വർ­ത്ത­കർ­ക്കു് എ­ന്നും വലിയ വാർ­ത്ത­കൾ തന്നെ ല­ഭി­ച്ചി­രു­ന്ന കാലം. വി­വാ­ദ­ങ്ങൾ പ­ത്ര­മോ­ഫീ­സു­ക­ളെ തേടി വന്ന കാ­ലം­കൂ­ടി­യാ­യി­രു­ന്നു അതു്. അ­ച്യു­ത­മേ­നോൻ മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തു് മുൻ­സർ­ക്കാ­രി­നു് എ­തി­രാ­യ നാലു് അ­ന്വേ­ഷ­ണ­ക­മ്മി­ഷൻ റി­പ്പോർ­ട്ടു­കൾ നി­യ­മ­സ­ഭ­യിൽ എത്തി. കെ ആർ ഗൗ­രി­യ­മ്മ, ഇ കെ ഇ­മ്പി­ച്ചി­ബാ­വ, എൻ കെ കൃ­ഷ്ണൻ എ­ന്നി­വർ­ക്കെ­തി­രാ­യ ആ­രോ­പ­ണം അ­ന്വേ­ഷി­ച്ച­തു് വേ­ലു­പ്പി­ള്ള ക­മ്മി­ഷൻ ആ­യി­രു­ന്നു. ക­ള്ളു­ഷാ­പ്പ് അ­നു­വ­ദി­ച്ച­തി­ലും കി­സ്തിൽ ഇ­ള­വു­നൽ­കി­യ­തി­ലും അ­ഴി­മ­തി, സർ­ക്കാർ ഭൂമി ബ­ന്ധു­ക്കൾ­ക്കു നൽകി, പ­ഞ്ച­സാ­ര കു­റ­ച്ചു് ഉ­പ­യോ­ഗി­ച്ച ബേ­ക്ക­റി­ക്കു് അ­നു­കൂ­ല­മാ­യി നടപടി എ­ടു­ത്ത ഉ­ദ്യോ­ഗ­സ്ഥർ­ക്കെ­തി­രേ നി­ല­പാ­ടു് എ­ടു­ത്തു, പ്രേ­ാ­സി­ക്യൂ­ട്ടർ സ്ഥാ­ന­ങ്ങ­ളി­ലേ­ക്കു ബ­ന്ധു­ക്ക­ളേ­യും ഇ­ഷ്ട­ക്കാ­രേ­യും നി­യ­മി­ച്ചു തു­ട­ങ്ങി­യ­വ ആ­യി­രു­ന്നു ഗൗ­രി­യ­മ്മ­യ്ക്കു് എ­തി­രാ­യ ആ­രോ­പ­ണ­ങ്ങൾ. ഇ­വ­യൊ­ന്നും തെ­ളി­വി­ല്ലെ­ന്നു കാ­ണി­ച്ചു ക­മ്മി­ഷൻ തള്ളി.

images/E_P_Jayarajan.jpg
ഇ പി ജ­യ­രാ­ജൻ

അ­തേ­സ­മ­യം, റേഷൻ വ്യാ­പാ­രി­ക­ളെ നി­യ­മി­ക്കു­ന്ന­തി­ലും ഗ­താ­ഗ­ത­വ­കു­പ്പി­ലെ നി­യ­മ­ന­ങ്ങ­ളി­ലും ഇ കെ ഇ­മ്പി­ച്ചി­ബാ­വ വ­ഴി­വി­ട്ടു് ഇ­ട­പെ­ട്ടു­വെ­ന്ന നി­ഗ­മ­ന­ത്തി­ലാ­ണു ക­മ്മി­ഷ­മൻ എ­ത്തി­യ­തു്. അ­തു­പോ­ലെ ത­ടി­യു­ടെ പെർ­മി­റ്റ് നൽ­കു­ന്ന കാ­ര്യ­ത്തിൽ എം കെ കൃ­ഷ്ണൻ ച­ട്ട­ങ്ങൾ പാ­ലി­ച്ചി­ല്ലെ­ന്നും ക­മ്മി­ഷൻ വി­ധി­യെ­ഴു­തി. മ­ണ്ണു­ത്തി കാർ­ഷി­ക സർ­വ­ക­ലാ­ശാ­ല­യ്ക്കു് സ്ഥലം ഏ­റ്റെ­ടു­ക്കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട കേസിൽ സി പി ഐ­ക്കു് എ­തി­രാ­യ ആ­രോ­പ­ണ­ങ്ങൾ കെ കെ രാ­മൻ­കു­ട്ടി ക­മ്മി­ഷൻ ഭാ­ഗി­ക­മാ­യി ശ­രി­വ­ച്ചു. ധന മ­ന്ത്രി പി കെ കു­ഞ്ഞു് മ­രു­മ­കൻ മു­ഹ­മ്മ­ദി­നെ ലോ­ട്ട­റീ­സ് ഡ­പ്യൂ­ട്ടി ഡ­യ­റ­ക്ട­റാ­യി നി­യ­മി­ച്ച­തിൽ സ്വ­ജ­ന­പ­ക്ഷ­പാ­ത­മു­ണ്ടെ­ന്നു ക­മ്മി­ഷൻ ക­ണ്ടെ­ത്തി. നാലു പ­തി­റ്റാ­ണ്ടി­ലേ­റെ ക­ഴി­ഞ്ഞി­ട്ടും രാ­ഷ്ട്രീ­യ രം­ഗ­ത്തു തി­രു­ത്ത­പ്പെ­ടാ­തെ തു­ട­രു­ന്ന ബ­ന്ധു­നി­യ­മ­ന­ങ്ങ­ളു­ടെ ക­ഥ­യാ­ണു് ആ ക­മ്മി­ഷ­നു­കൾ പു­റ­ത്തു­കൊ­ണ്ടു­വ­ന്ന­തു്.

images/PK_Kunju.png
പി കെ കു­ഞ്ഞു്

പി­ണ­റാ­യി വിജയൻ മ­ന്ത്രി­സ­ഭ­യിൽ ഇ പി ജ­യ­രാ­ജ­ന്റെ രാ­ജി­യി­ലേ­ക്കു നീണ്ട സം­ഭ­വ­ങ്ങ­ളു­ടെ മു­ന്ന­റി­യി­പ്പു് ഇ­ന്നാ­രും തു­റ­ന്നു­നോ­ക്കാ­ത്ത ആ അ­ന്വേ­ഷ­ണ ക­മ്മി­ഷൻ റി­പ്പോർ­ട്ടു­ക­ളിൽ ഉ­ണ്ടാ­യി­രു­ന്നു.

ഇ­രു­പ­ത്തി­യൊ­ന്നു­കാ­രൻ ന­വാ­ബും കെ ക­രു­ണാ­ക­ര­നും

തൊ­ടു­പു­ഴ കോ­താ­യി­ക്കു­ന്നു് ബസ്സ് സ്റ്റാൻ­ഡ്. 1999 ജൂലൈ. കേരളാ ഹൈ­ക്കോ­ട­തി പൊ­തു­സ്ഥ­ല­ത്തെ പു­ക­വ­ലി നി­രോ­ധി­ച്ചു് ഉ­ത്ത­ര­വി­റ­ക്കി­യ­തി­നു തൊ­ട്ടു­പി­ന്നാ­ലെ പു­ക­വ­ലി­ക്കു­ന്ന­വ­രെ­യൊ­ക്കെ പൊ­ലീ­സ് പി­ടി­കൂ­ടു­ന്ന സമയം. സ്റ്റാൻ­ഡിൽ ഒരു ബഹളം. കാവി ജു­ബ­യും കാവി മു­ണ്ടും ഉ­ടു­ത്ത ഒ­രാൾ­ക്കു ചു­റ്റും ജ­ന­ക്കൂ­ട്ടം. രണ്ടു ചെ­റു­പ്പ­ക്കാ­രാ­യ പൊ­ലീ­സു­കാർ വി­ഷ­ണ്ണ­രാ­യി നോ­ക്കി നിൽ­ക്കു­ന്നു. സ്റ്റാൻ­ഡിൽ പു­ക­വ­ലി­ച്ച­വർ­ക്കെ­തി­രെ­യൊ­ക്കെ പെ­റ്റി­ക്കേ­സ് എ­ടു­ത്തു വന്ന പൊ­ലീ­സാ­ണു്. ആ പൊ­ലീ­സി­നെ നോ­ക്കി നി­ന്നു നവാബ് ബീഡി വ­ലി­ച്ചു. പൊ­ലീ­സ് ചി­രി­ച്ചു­കാ­ണി­ച്ചു പോയി.

images/Karunakaran_Kannoth.jpg
കെ ക­രു­ണാ­ക­രൻ

ആദ്യം കേ­സെ­ടു­ത്തു പി­ഴ­യൊ­ടു­ക്കി­യ ചില ലോ­ട്ട­റി വിൽ­പ­ന­ക്കാ­രും ബസ്സ് ജീ­വ­ന­ക്കാ­രും ആ­രാ­ധ­നാ­പൂർ­വ്വം ആ നി­ഷേ­ധി­യെ നോ­ക്കി നി­ന്നു. നവാബ് അ­തൊ­ന്നും ശ്ര­ദ്ധി­ക്കാ­തെ വീ­ണ്ടും ബീ­ഡി­യെ­ടു­ക്കു­ന്നു, വ­ലി­ക്കു­ന്നു, പൊ­ലീ­സി­നെ നോ­ക്കി ചി­രി­ക്കു­ന്നു. ആ­ദ്യ­മാ­യി നവാബ് രാ­ജേ­ന്ദ്ര­നെ കാ­ണു­ന്ന­തു് അ­ന്നാ­യി­രു­ന്നു. നവാബ് ബീ­ഡി­യെ­ടു­ക്കു­ന്നു, വ­ലി­ക്കു­ന്നു. ഒ­ടു­വിൽ സ­ഹി­കെ­ട്ട പൊ­ലീ­സ് ജീ­പ്പ് വ­രു­ത്തി ന­വാ­ബി­നോ­ടു് കയറാൻ പ­റ­ഞ്ഞു. സ്റ്റേ­ഷ­നി­ലെ­ത്തി­യ­പ്പോൾ പൊ­ലീ­സു­കാർ ഇനി പൊ­യ്ക്കോ­ളാൻ നിർ­ദ്ദേ­ശി­ച്ചു. തൊ­ടു­പു­ഴ സ്റ്റേ­ഷ­നു മു­ന്നിൽ നി­ന്നു തന്നെ അ­ടു­ത്ത ബീ­ഡി­ക്കു തീ കൊ­ളു­ത്തി നവാബ് ന­ട­ന്നു. പി­ന്നെ പ­ല­പ്പോ­ഴും ന­വാ­ബി­നെ കണ്ടു. ഒ­രു­പാ­ടു അ­നു­ഭ­വ­ങ്ങൾ പ­റ­ഞ്ഞു. അ­ന്നു് എ­ന്തി­നാ­ണു തൊ­ടു­പു­ഴ­യിൽ വ­ന്ന­തെ­ന്നു മാ­ത്രം നവാബ് പ­റ­ഞ്ഞി­ല്ല. പക്ഷേ, ഒരു ഇ­ന്റർ­വ്യൂ­വിൽ എ­ന്ന­തു­പോ­ലെ അ­ഴീ­ക്കോ­ടൻ വധം മു­ത­ലു­ള്ള കാ­ര്യ­ങ്ങൾ എ­പ്പോ­ഴും വി­ശ­ദീ­ക­രി­ച്ചു. ഒ­റ്റ­ക്കാ­ര്യം മാ­ത്ര­മാ­യി­രു­ന്നു ആ­വർ­ത്തി­ച്ചു ചോ­ദി­ച്ച­തു്. ആ­ഭ്യ­ന്ത­ര­മ­ന്ത്രി കെ ക­രു­ണാ­ക­ര­ന്റെ പി എ ഗോ­വി­ന്ദൻ എഴുതി എന്നു പ­റ­യു­ന്ന ക­ത്തി­ന്റെ ഒ­റി­ജി­നൽ ഉ­ണ്ടാ­യി­രു­ന്നോ? അതു് ആരുടെ ക­യ്യി­ലാ­യി­രു­ന്നു?

‘അതു് ഉ­റ­പ്പാ­യും അ­ഴീ­ക്കോ­ടൻ രാ­ഘ­വ­ന്റെ ക­യ്യിൽ ഉ­ണ്ടാ­യി­രു­ന്നു. കോ­ട­തി­യിൽ അതു ഹാ­ജ­രാ­ക്കേ­ണ്ട­തി­ന്റെ ത­ലേ­ന്നാ­ണു് രാഘവൻ കൊ­ല്ല­പ്പെ­ട്ട­തു്. അതോടെ അതു ന­ഷ്ട­പ്പെ­ട്ടു. ഇ എം എ­സി­ന്റെ കൂടി അ­റി­വോ­ടെ­യാ­ണു് അ­ഴീ­ക്കോ­ടൻ അതു സൂ­ക്ഷി­ച്ച­തു്.’

അ­ഴീ­ക്കോ­ടൻ രാഘവൻ അ­തി­ന്റെ പ­കർ­പ്പു ന­വാ­ബി­നു് നൽ­കി­യ­താ­ണോ അതോ നവാബ് ഒ­റി­ജി­നൽ സൂ­ക്ഷി­ക്കാൻ അ­ഴീ­ക്കോ­ട­നെ ഏ­ല്പി­ച്ച­താ­ണോ എന്ന ചോ­ദ്യ­ത്തി­നു വ്യ­ക്ത­മാ­യ മ­റു­പ­ടി അ­ന്നു­ണ്ടാ­യി­ല്ല. ഒ­റി­ജി­നൽ അ­ഴി­ക്കോ­ട­ന്റെ ക­യ്യിൽ ഉ­ണ്ടാ­യി­രു­ന്നു എ­ന്നു് ആ­വർ­ത്തി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു.

അന്നു വെറും 21 വ­യ­സ്സാ­യി­രു­ന്നു രാ­ജേ­ന്ദ്ര­നു പ്രാ­യം—നവാബ് എന്ന വാ­രി­ക­യു­ടെ എ­ഡി­റ്റ­റാ­യി 1971-ൽ തൃ­ശൂ­രിൽ നി­ന്നു പ്ര­സി­ദ്ധീ­ക­ര­ണം തു­ട­ങ്ങു­മ്പോൾ. പി­താ­വു് കെ വി കു­ഞ്ഞി­രാ­മ പൊ­തു­വാ­ളി­ന്റെ പ­ത്ര­പ്ര­വർ­ത്ത­ന പാ­ര­മ്പ­ര്യം ഏ­റ്റെ­ടു­ത്തു് മകൻ ആ­രം­ഭി­ച്ച പത്രം. ആ­റു­മാ­സം മാ­ത്രം പു­റ­ത്തി­റ­ങ്ങി­യ ആ പ്ര­സി­ദ്ധീ­ക­ര­ണ­മാ­ണു് കേ­ര­ള­ത്തി­ലെ ബ്രേ­ക്കി­ങ് വാർ­ത്ത­ക­ളു­ടെ യ­ഥാർ­ത്ഥ സൃ­ഷ്ടാ­വു്. ആ കാ­ല­ത്തി­നി­ടെ രണ്ടു ഡ­സ­നി­ലേ­റെ വാർ­ത്ത­ക­ളാ­ണു് മറ്റു പ­ത്ര­ങ്ങൾ­ക്കു ന­വാ­ബിൽ നി­ന്നു പി­ന്തു­ട­രേ­ണ്ടി­വ­ന്ന­തു്. അ­ത്ത­ര­ത്തി­ലു­ള്ള ആ­ദ്യ­ത്തെ വാർ­ത്ത­ക­ളിൽ ഒ­ന്നാ­യി­രു­ന്നു കേരളം മു­ഴു­വൻ ചർച്ച ചെയ്ത ത­ട്ടിൽ എ­സ്റ്റേ­റ്റ് കേസ്.

കാർ­ഷി­ക സർ­വ­ക­ലാ­ശാ­ല­യ്ക്കു വേ­ണ്ടി ത­ട്ടിൽ എ­സ്റ്റേ­റ്റി­ന്റെ ആ­യി­ര­ത്തോ­ളം ഏക്കർ ഭൂമി ഏ­റ്റെ­ടു­ക്കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­യി­രു­ന്നു വി­വാ­ദം. വിപണി വി­ല­യിൽ വ­ള­രെ­യേ­റെ കൂടിയ തു­ക­യാ­ണു് സർ­ക്കാർ ഉ­ട­മ­കൾ­ക്കു കൈ­മാ­റി­യ­തെ­ന്നാ­യി­രു­ന്നു ആ­രോ­പ­ണം. ഇതേ തു­ടർ­ന്നു ര­ണ്ടു് കേ­ന്ദ്ര അ­ന്വേ­ഷ­ണ­ങ്ങൾ ന­ട­ന്നു. ഉ­യർ­ന്ന തു­ക­യാ­ണു കൈ­മാ­റി­യ­തെ­ന്നു് ആ അ­ന്വേ­ഷ­ണ ക­മ്മി­ഷ­നു­കൾ റി­പ്പോർ­ട്ട് നൽകി. അ­തെ­ല്ലാം വാർ­ത്ത­യാ­കു­ന്ന കാ­ല­ത്താ­ണു് രാ­ജേ­ന്ദ്ര­ന്റെ നവാബ് വാരിക ഒരു കത്തു പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തു്.

images/V_S_Achuthanandan.jpg
വി എസ് അ­ച്യു­താ­ന­ന്ദൻ

ആ­ഭ്യ­ന്ത­ര­മ­ന്ത്രി കെ ക­രു­ണാ­ക­ര­ന്റെ പി എ ആ­യി­രു­ന്ന ഗോ­വി­ന്ദൻ ത­ട്ടിൽ എ­സ്റ്റേ­റ്റ് മാ­നേ­ജർ ജോ­ണി­നു് അ­യ­ക്കു­ന്ന രീ­തി­യി­ലു­ള്ള ക­ത്താ­യി­രു­ന്നു അതു്. തൃശൂർ ഡി സി സി പ്ര­സി­ഡ­ന്റ് എം വി അ­ബൂ­ബ­ക്കർ­ക്കു് 15,000 രൂപ കൈ­മാ­റ­ണം എ­ന്നാ­യി­രു­ന്നു പ്ര­സി­ദ്ധീ­ക­രി­ച്ച ക­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്ന­തു്. രണ്ടു ലക്ഷം രൂപ ആ­ഭ്യ­ന്ത­ര­മ­ന്ത്രി കൈ­ക്കൂ­ലി ആ­വ­ശ്യ­പ്പെ­ട്ടെ­ന്നും അ­തി­ന്റെ ഒ­രു­ഗ­ഡു­വാ­ണു് ഈ പ­ണ­മെ­ന്നു­മാ­യി­രു­ന്നു നവാബ് പ്ര­സി­ദ്ധീ­ക­രി­ച്ച വാർ­ത്ത. ക­ത്തു് വ്യാ­ജ­മാ­ണെ­ന്നു കാ­ണി­ച്ചു് ഗോ­വി­ന്ദൻ മാ­ന­ന­ഷ്ട­കേ­സ് ഫയൽ ചെ­യ്തു. ഒ­റി­ജി­നൽ ക­ത്തു് ഹാ­ജ­രാ­ക്കു­മെ­ന്നു കൊ­ച്ചി­യിൽ വാർ­ത്താ സ­മ്മേ­ള­നം വി­ളി­ച്ചു് നവാബ് പ്ര­ഖ്യാ­പി­ച്ചു. ആ ക­ത്തു് തന്റെ ക­യ്യി­ലു­ണ്ടെ­ന്നും കോ­ട­തി­യിൽ ഹാ­ജ­രാ­ക്കു­മെ­ന്നും സി പി എം സം­സ്ഥാ­ന സെ­ക്ര­ട്ടേ­റി­യ­റ്റ് അം­ഗ­മാ­യ അ­ഴീ­ക്കോ­ടൻ രാഘവൻ വാർ­ത്താ­ലേ­ഖ­ക­രെ തി­രു­വ­ന­ന്ത­പു­ര­ത്തു് അ­റി­യി­ക്കു­ക­യും ചെ­യ്തു. ക­ത്തു് കോ­ട­തി­യിൽ ഹാ­ജ­രാ­ക്കാൻ ഇ എം എസ് നിർ­ദ്ദേ­ശി­ച്ച­തു് അ­നു­സ­രി­ച്ചു് തൃ­ശൂർ­ക്കു പു­റ­പ്പെ­ട്ട­താ­യി­രു­ന്നു അ­ഴീ­ക്കോ­ടൻ. തൃ­ശൂ­രിൽ എ­ത്തു­മ്പോ­ഴേ­ക്കു് അ­ഴീ­ക്കോ­ടൻ കു­ത്തേ­റ്റു മ­രി­ച്ചു. കോടതി കേസ് മാ­റ്റി­വ­ച്ചെ­ങ്കി­ലും രാ­ജേ­ന്ദ്ര­നു് കത്തു ഹാ­ജ­രാ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ആ ക­ത്തു് എ­ന്നേ­ക്കു­മാ­യി ന­ഷ്ട­പ്പെ­ട്ടു എ­ന്നാ­ണു് രാ­ജേ­ന്ദ്രൻ കോ­ട­തി­യെ അ­റി­യി­ച്ച­തു്. തെ­ളി­വി­ല്ലാ­ത്ത­തി­നാൽ രാ­ജേ­ന്ദ്ര­ന്റെ വ­ക്കീൽ വീ­ര­ച­ന്ദ്ര­മേ­നോൻ വ­ക്കാ­ല­ത്തു് ഒ­ഴി­ഞ്ഞു. കേസിൽ രാ­ജേ­ന്ദ്ര­നെ ശി­ക്ഷി­ച്ചു. 100 രൂപ പിഴയോ ര­ണ്ടാ­ഴ്ച­ത്തെ തടവോ ആ­യി­രു­ന്നു ശിക്ഷ.

images/azhikodan.jpg
അ­ഴീ­ക്കോ­ടൻ രാഘവൻ

അ­ഴീ­ക്കോ­ടൻ രാഘവൻ കു­ത്തേ­റ്റു മ­രി­ച്ച­തു് എ വി ആ­ര്യ­നു മാ­യു­ള്ള ശ­ത്രു­ത­യു­ടെ പേ­രി­ലാ­ണെ­ന്നാ­യി­രു­ന്നു പൊ­ലീ­സ് കേസ്. വി എസ് അ­ച്യു­താ­ന­ന്ദൻ പ്രി­സ­ഡ­ന്റും എ വി ആര്യൻ സെ­ക്ര­ട്ട­റി­യു­മാ­യാ­ണു് കേ­ര­ള­ത്തിൽ കർ­ഷ­ക­തൊ­ഴി­ലാ­ളി യൂ­ണി­യൻ രൂ­പ­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്ന­തു്. പി­ന്നീ­ടു സി പി ഐ എ­മ്മിൽ നി­ന്നു വി­ഘ­ടി­ച്ചു­പോ­യ എ വി ആ­ര്യ­നും കെ പി ആർ ഗോ­പാ­ല­നും ചേർ­ന്നു ന­ക്സ­ലൈ­റ്റ് പാർ­ട്ടി ഉ­ണ്ടാ­ക്കി­യി­രു­ന്നു. ഒ­രു­വർ­ഷ­ത്തി­നു ശേഷം കെ പി ആർ ബോൾ­ഷെ­വി­ക് പാർ­ട്ടി രൂ­പീ­ക­രി­ച്ചു. ആ­ര്യ­നെ പി­ന്തു­ണ­യ്ക്കു­ന്ന­വർ ആര്യൻ ഗ്രൂ­പ്പ് എ­ന്നു് അ­റി­യ­പ്പെ­ട്ടു. സി പി ഐ എ­മ്മു­മാ­യി നി­ര­ന്ത­രം ശ­ത്രു­ത­യിൽ ആ­യി­രു­ന്നു ആര്യൻ. ക­ണ്ണൂ­രിൽ ആര്യൻ ഗ്രൂ­പ്പി­ന്റെ പ്ര­വർ­ത്ത­നം പ­രി­മി­ത­പ്പെ­ടു­ത്തു­ന്ന­തി­നു കഠിന പ്ര­യ­ത്നം ചെ­യ്ത­യാ­ളാ­ണു് അ­ഴീ­ക്കോ­ടൻ രാഘവൻ. ആ­ര്യ­നും അ­ഴീ­ക്കോ­ട­നും ത­മ്മി­ലു­ള്ള ശ­ത്രു­ത ഏറെ പ്ര­ചാ­രം കി­ട്ടി­യ വാർ­ത്ത­യു­മാ­യി­രു­ന്നു. മംഗലം ഡാമിൽ പൊ­തു­യോ­ഗ­ത്തിൽ പ്ര­സം­ഗി­ക്കാൻ പോയ ആ­ര്യ­നെ സി പി ഐ എ­മ്മു­കാർ വെ­ട്ടി­ക്കൊ­ല­പ്പെ­ടു­ത്തി എ­ന്നു് ആരോ ആര്യൻ ഗ്രൂ­പ്പി­ന്റെ തൃ­ശൂ­രി­ലെ ഓ­ഫി­സിൽ അ­റി­യി­ക്കു­ന്നു. ഈ സ­മ­യ­ത്താ­ണു് തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻ­ഡിൽ ഇ­റ­ങ്ങി ഡി­ലൈ­റ്റ് ഹോ­ട്ട­ലി­ലേ­ക്കു പോയ അ­ഴീ­ക്കോ­ടൻ കു­ത്തേ­റ്റു മ­രി­ക്കു­ന്ന­തു്. സ്റ്റാൻ­ഡി­നും ഹോ­ട്ട­ലി­നും ഇ­ട­യി­ലാ­ണു് ആര്യൻ ഗ്രൂ­പ്പി­ന്റെ ഓഫിസ്. ആര്യൻ കൊ­ല്ല­പ്പെ­ട്ടെ­ന്നു കരുതി അ­നു­യാ­യി­കൾ പ്ര­തി­കാ­രം ചെ­യ്ത­താ­ണെ­ന്നാ­യി­രു­ന്നു പൊ­ലീ­സ് കേസ്. കു­ത്തേ­റ്റ അ­ഴീ­ക്കോ­ട­നെ ഏറെ നേരം ആ­ശു­പ­ത്രി­യിൽ എ­ത്തി­ക്കാൻ പൊ­ലി­സ് ത­യ്യാ­റാ­യി­ല്ല എ­ന്നും ആ­രോ­പ­ണം ഉ­യർ­ന്നു. സം­ഭ­വ­സ്ഥ­ല­ത്തു് എ­ത്തി­യ ഉ­യർ­ന്ന പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥർ പോലും ആ­ശു­പ­ത്രി­യി­ലേ­ക്കു കൊ­ണ്ടു­പോ­കാൻ ത­യ്യാ­റാ­യി­ല്ല എന്നു ബ­ന്ധു­ക്കൾ പി­ന്നീ­ടു് ആ­രോ­പി­ച്ചു. ആ­ര്യ­നെ അ­റ­സ്റ്റ് ചെ­യ്തെ­ങ്കി­ലും തെ­ളി­വു­ക­ളു­ടെ അ­ഭാ­വ­ത്തിൽ പി­ന്നീ­ടു കോടതി വി­ട്ട­യ­ച്ചു.

images/AV_Aryan.png
എ വി ആര്യൻ

ഇ­ന്നും ദു­രൂ­ഹ­ത­കൾ അ­ട­ങ്ങാ­ത്ത­താ­ണു് അ­ഴീ­ക്കോ­ടൻ വ­ധ­ക്കേ­സ്. പൊ­ലീ­സ് പ­റ­യു­ന്ന­തു­പോ­ലെ­യ­ല്ല കേസ് എ­ന്നു് രാ­ജേ­ന്ദ്രൻ പി­ന്നീ­ടു പ­റ­ഞ്ഞു­കൊ­ണ്ടേ­യി­രു­ന്നു. അ­ഴീ­ക്കോ­ട­ന്റെ ബ­ന്ധു­ക്ക­ളും ഇതു് ആ­വർ­ത്തി­ച്ചു. അ­ഴീ­ക്കോ­ട­ന്റെ ക­യ്യിൽ ഉ­ണ്ടാ­യി­രു­ന്ന ക­ത്തു് കോ­ട­തി­യിൽ ഹാ­ജ­രാ­ക്കാ­തി­രി­ക്കാൻ ന­ട­ത്തി­യ ആ­സൂ­ത്രി­ത കൊ­ല­പാ­ത­ക­മാ­ണെ­ന്ന നി­ല­പാ­ടു് അ­വ­സാ­ന­കാ­ലം വരെ രാ­ജേ­ന്ദ്രൻ ആ­വർ­ത്തി­ച്ചു. ആര്യൻ ഗ്രൂ­പ്പു­കാ­രെ നുണ പ്ര­ച­രി­പ്പി­ച്ചു ബോ­ധ­പൂർ­വ്വം പ്ര­കോ­പി­പ്പി­ച്ച­താ­ണെ­ന്നു­മാ­യി­രു­ന്നു വാദം. എ­റ­ണാ­കു­ള­ത്തു ക്യാൻ­സർ ചി­കിൽ­സ­യി­ലാ­യി­രി­ക്കെ അവസാന കാ­ല­ത്തു ചെ­ന്നു­ക­ണ്ട മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രോ­ടും അതേ നി­ല­പാ­ടു് രാ­ജേ­ന്ദ്രൻ ആ­വർ­ത്തി­ച്ചു. 2003-​ലാണു് നവാബ് രാ­ജേ­ന്ദ്രൻ മ­രി­ക്കു­ന്ന­തു്. 2007-ൽ മ­രി­ക്കും വരെ എ വി ആ­ര്യ­നും ഈ കേസിൽ താൻ നി­ര­പ­രാ­ധി­യാ­ണെ­ന്നു് ആ­വർ­ത്തി­ച്ചി­രു­ന്നു.

images/KPR_Gopalan.jpg
കെ പി ആർ ഗോ­പാ­ലൻ

നവാബ് എന്ന വാരിക മാ­ന­ന­ഷ്ട­ക്കേ­സോ­ടെ നി­ന്നു­പോ­യെ­ങ്കി­ലും രാ­ജേ­ന്ദ്രൻ പി­ന്നെ­യു­ള്ള മൂ­ന്നു പ­തി­റ്റാ­ണ്ടു കാലം മു­ഴു­വൻ ആ പേരിൽ ത­ന്നെ­യാ­ണു് അ­റി­യ­പ്പെ­ട്ട­തു്. കേ­ര­ള­ത്തിൽ മ­റ്റൊ­രു ഉൽ­പ­ന്ന­ത്തി­നും അ­വ­കാ­ശ­പ്പെ­ടാൻ ക­ഴി­യാ­ത്ത ബ്രാൻ­ഡ് മൂ­ല്യ­മാ­ണു് ആ­റു­മാ­സം കൊ­ണ്ടു് ന­വാ­ബി­ലൂ­ടെ സൃ­ഷ്ടി­ക്ക­പ്പെ­ട്ട­തു്. വാർ­ത്ത­ക­ളിൽ നി­ന്നു വ്യ­വ­ഹാ­ര­ങ്ങ­ളി­ലേ­ക്കു മാറിയ ന­വാ­ബി­നെ ശ­ല്യ­ക്കാ­ര­നാ­യി പ്ര­ഖ്യാ­പി­ക്ക­ണ­മെ­ന്നു സർ­ക്കാർ ഹർജി നൽ­കു­ന്ന സ്ഥി­തി വ­രെ­യു­ണ്ടാ­യി. വ്യ­വ­ഹാ­ര­ങ്ങ­ളി­ലൂ­ടെ നവാബ് മറ്റു പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങൾ­ക്കു പി­ന്നെ­യും വാർ­ത്ത സൃ­ഷ്ടി­ച്ചു നൽകി. എം പി ഗം­ഗാ­ധ­ര­നെ­തി­രാ­യ പൈ­പ്പ് കും­ഭ­കോ­ണ­വും മ­ക­ളു­ടെ വി­വാ­ഹം പ്രാ­യ­പൂർ­ത്തി­യാ­കും മുൻപേ ന­ട­ത്തി­യെ­ന്ന കേ­സു­മെ­ല്ലാം ന­വാ­ബി­ന്റെ ക­ണ്ടെ­ത്ത­ലു­ക­ളാ­യി­രു­ന്നു.

വർ­ഗീ­സ്: തി­രു­നെ­ല്ലി­ക്കാ­ട്ടി­ലെ നി­ണ­ച്ചാൽ

തി­രു­വാ­ങ്കു­ള­ത്തു് ഭവൻസ് മാ­നേ­ജ്മെ­ന്റ് സ്കൂ­ളിൽ സെ­ക്യൂ­രി­റ്റി ജീ­വ­ന­ക്കാ­ര­നാ­യി ജോലി നോ­ക്കു­ക­യാ­യി­രു­ന്നു കോൺ­സ്റ്റ­ബിൾ രാ­മ­ച­ന്ദ്രൻ നായർ. മലയാള മ­നോ­ര­മ­യ്ക്കു­വേ­ണ്ടി അ­ഭി­മു­ഖ­ത്തി­നാ­ണു് അവിടെ എ­ത്തി­യ­തു്. അർ­ത്ഥ­ശ­ങ്ക ഒ­ട്ടു­മി­ല്ലാ­തെ ഒ­ന്ന­ര­വർ­ഷം മുൻപു ന­ട­ത്തി­യ വെ­ളി­പ്പെ­ടു­ത്തൽ രാ­മ­ച­ന്ദ്രൻ നായർ ആ­വർ­ത്തി­ച്ചു.

images/Varghese.jpg
എ വർ­ഗീ­സ്

‘ഞാൻ ത­ന്നെ­യാ­ണു നി­റ­യൊ­ഴി­ച്ച­തു്. തോ­ക്കു് നെ­ഞ്ചിൽ ചേർ­ത്തു വച്ചു വെ­ടി­വ­യ്ക്കു­ക­യാ­യി­രു­ന്നു’ ഹൈ­ക്കോ­ട­തി­യി­ലെ കേസ് ന­ട­ത്തു­ന്ന­തി­നു­ള്ള സൗ­ക­ര്യ­ത്തി­നാ­യാ­ണു് കൊ­ല്ല­ത്തെ വീ­ടു­വി­ട്ടു് രാ­മ­ച­ന്ദ്രൻ നായർ കൊ­ച്ചി­യിൽ ജോലി സ്വീ­ക­രി­ച്ച­തു്. മൂ­ന്നു­പ­തി­റ്റാ­ണ്ടി­നു ശേഷം ന­ട­ത്തി­യ വെ­ളി­പ്പെ­ടു­ത്ത­ലി­നെ തു­ടർ­ന്നാ­ണു് ല­ക്ഷ്മ­ണ ജ­യി­ലി­ലാ­യ­തു്. കേരള ച­രി­ത്ര­ത്തിൽ ഒ­രി­ക്ക­ലും കീ­റി­യെ­റി­യാൻ ക­ഴി­യാ­ത്ത ഏ­ടാ­ണു് നക്സൽ വർ­ഗീ­സ് വധവും അതിനു മുൻപു നടന്ന ജ­ന്മി­മാ­രു­ടെ കൊ­ല­പാ­ത­ക­ങ്ങ­ളും. വി എസ് അ­ച്യു­താ­ന­ന്ദൻ പ്ര­സി­ഡ­ന്റും എ വി ആര്യൻ സെ­ക്ര­ട്ട­റി­യു­മാ­യി രൂ­പീ­കൃ­ത­മാ­യ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി യൂ­ണി­യ­ന്റെ ക­ണ്ണൂർ ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു എ വർ­ഗീ­സ്. സി പി ഐ എം ക­ണ്ണൂർ ജി­ല്ലാ ക­മ്മി­റ്റി ഓ­ഫീ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ച്ചി­രു­ന്ന വർ­ഗീ­സ് വ­യ­നാ­ട്ടിൽ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളെ സം­ഘ­ടി­പ്പി­ക്കാൻ നി­യോ­ഗി­ക്ക­പ്പെ­ട്ടു. ആ­യി­ര­ത്തോ­ളം അം­ഗ­ങ്ങ­ളു­ള്ള സം­ഘ­ട­ന­യാ­യി അതു വ­ളർ­ന്നു. പി­ന്നീ­ടാ­ണു് വർ­ഗീ­സ് തീ­വ്ര­ന­ക്സൽ ആ­ശ­യ­ങ്ങ­ളി­ലേ­ക്കു വ­ഴി­മാ­റു­ന്ന­തു്. ത­ല­ശ്ശേ­രി­യി­ലും വ­യ­നാ­ട്ടി­ലും നടന്ന ര­ണ്ടു് പൊ­ലീ­സ് സ്റ്റേ­ഷൻ ആ­ക്ര­മ­ണ­ങ്ങ­ളാ­ണു് ന­ക്സ­ലൈ­റ്റ് പ്ര­സ്ഥാ­ന­ത്തി­ന്റെ കേ­ര­ള­ത്തി­ലെ വ­ളർ­ച്ച അ­ട­യാ­ള­പ്പെ­ടു­ത്തി­യ­തു്. വർ­ഗീ­സി­ന്റെ സം­ഘ­ട­നാ­പാ­ട­വ­വും പ്ര­ത്യ­യ­ശാ­സ്ത്ര­വ­ഴി­യും ഇ­തു­വ­ഴി തെ­ളി­ഞ്ഞു­വ­ന്നു.

വ­ഴി­നീ­ളെ­യു­ള്ള പൊ­ലീ­സ് സ്റ്റേ­ഷ­നു­കൾ ആ­ക്ര­മി­ച്ചു് ആയുധം ശേ­ഖ­രി­ച്ചു് ത­ല­സ്ഥാ­ന­ത്തേ­ക്കു നീ­ങ്ങു­ക­യും അ­വി­ടെ­യെ­ത്തി അ­ധി­കാ­രം പി­ടി­ക്കു­ക­യും എന്ന സ്വ­പ്ന­മാ­യി­രു­ന്നു പ്ര­വർ­ത്ത­ക­രു­ടെ മ­ന­സ്സിൽ—മാവോ സേ­തു­ങ് ചൈ­ന­യിൽ അ­ധി­കാ­രം പി­ടി­ച്ച രീതി. ആ­ദ്യ­ത്തെ ആ­ക്ര­മ­ണം ത­ല­ശ്ശേ­രി പൊ­ലീ­സ് സ്റ്റേ­ഷ­നിൽ ആ­യി­രു­ന്നു. കു­ന്നി­ക്കൽ നാ­രാ­യ­ണൻ, കാ­ന്ത­ലോ­ട്ട് ക­രു­ണാ­ക­രൻ, വെ­ള്ള­ത്തൂ­വൽ സ്റ്റീ­ഫൻ, എം എൻ രാ­വു­ണ്ണി എ­ന്നി­വ­രാ­യി­രു­ന്നു നേ­തൃ­ത്വ­ത്തിൽ. ത­ല­ശ്ശേ­രി കെ­പീ­സ് ട്യൂ­ട്ടോ­റി­യ­ലിൽ സം­ഘ­ടി­ച്ചു് 1968 നവംബർ 21-നു് രാ­ത്രി­യാ­യി­രു­ന്നു ആ­ക്ര­മ­ണം. ബഹളം കേ­ട്ടു സ്റ്റേ­ഷ­നു മു­ന്നിൽ കി­ട­ന്നി­രു­ന്ന ക­ന്നു­കാ­ലി­കൾ ഭ­യ­ന്നോ­ടി. കു­ള­മ്പ­ടി­ശ­ബ്ദം പൊ­ലീ­സ് സം­ഘ­ത്തി­ന്റെ ബൂ­ട്ടു­ക­ളു­ടേ­താ­ണു് എന്നു ഭ­യ­ന്നു് സം­ഘാം­ഗ­ങ്ങ­ളും പ­ല­വ­ഴി­ക്കു ര­ക്ഷ­പ്പെ­ട്ടു. അ­ക്ര­മ­ത്തി­നെ­ത്തി­യ­വർ ഇ­ട്ടെ­റി­ഞ്ഞ കു­ന്ത­വും ക­ത്തി­യും നാടൻ ബോം­ബു­മെ­ല്ലാം പൊ­ലീ­സ് സ്റ്റേ­ഷ­നിൽ പി­റ്റേ­ന്നു പ്ര­ദർ­ശി­പ്പി­ച്ചു. അ­ക്ര­മി­കൾ പ­രി­ഹാ­സ്യ­രാ­യി. പ­ക്വ­ത­യി­ല്ലാ­ത്ത­വ­രു­ടെ എ­ടു­ത്തു­ചാ­ട്ട­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടു.

ഇ­തേ­സ­മ­യം തന്നെ പുൽ­പ്പ­ള്ളി­യി­ലും സ്റ്റേ­ഷൻ ആ­ക്ര­മ­ണ­ത്തി­നു­ള്ള പ­ദ്ധ­തി മു­ന്നേ­റു­ന്നു­ണ്ടാ­യി­രു­ന്നു. എ വർ­ഗീ­സ്, ഫി­ലി­പ് എം പ്ര­സാ­ദ്, അജിത, തേ­റ്റ­മ­ല കൃ­ഷ്ണൻ­കു­ട്ടി എ­ന്നി­വ­രാ­യി­രു­ന്നു നേ­തൃ­ത്വ­ത്തിൽ. അ­ജി­ത­യു­ടെ അമ്മ മ­ന്ദാ­കി­നി­യും പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ ചു­ക്കാൻ­പി­ടി­ച്ചു വ­യ­നാ­ട്ടിൽ ഉ­ണ്ടാ­യി­രു­ന്നു. പുൽ­പ്പ­ള്ളി­യി­ലെ എം എസ് പി ക്യാം­പ് അ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു പ­ദ്ധ­തി. നവംബർ 23-നു രാ­ത്രി­യാ­യി­രു­ന്നു ആ­ക്ര­മ­ണം. ബോം­ബെ­റി­ഞ്ഞും കു­ന്തം­കൊ­ണ്ടു കു­ത്തി­യും പ്ര­വർ­ത്ത­കർ ഭീ­ക­രാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചു. ഒ­ളി­ക്കാൻ ശ്ര­മി­ച്ച പൊ­ലീ­സു­കാ­രിൽ ഹ­വിൽ­ദാർ കു­ഞ്ഞു­കൃ­ഷ്ണൻ നായർ വെ­ട്ടേ­റ്റു വീണു. മ­രി­ച്ചു­കി­ട­ന്ന കു­ഞ്ഞു­കൃ­ഷ്ണൻ നാ­യ­രു­ടെ ശ­രീ­ര­ത്തിൽ കു­ന്തം കു­ത്തി­യി­റ­ക്കി. എസ് ഐ ശ­ങ്കു­ണ്ണി­മേ­നോ­നും ഗു­രു­ത­ര­മാ­യി പ­രു­ക്കേ­റ്റു.

images/PM_Joseph.jpg
പി എം ജോസഫ്

ഈ ആ­ക്ര­മ­ണ­മാ­യി­രു­ന്നു നക്സൽ പ്ര­സ്ഥാ­ന­ത്തി­ന്റെ കേ­ര­ള­ത്തി­ലെ ആ­ദ്യ­ത്തെ ചോ­ര­യൊ­ഴു­ക്കി­യ ഓ­പ്പ­റേ­ഷൻ. തു­ടർ­ന്നു് ഇതേ സംഘം തന്നെ ആ­ദി­വാ­സി­ക­ളെ കൂ­ട്ടി പ്ര­ദേ­ശ­ത്തെ ഭൂ­വു­ട­മ ആ­യി­രു­ന്ന തി­മ്മ­പ്പ ചെ­ട്ടി­യാ­രു­ടെ വീടു് ആ­ക്ര­മി­ച്ചു. പണവും ആ­ഭ­ര­ണ­ങ്ങ­ളും പി­ടി­ച്ചെ­ടു­ക്കു­ക­യും അ­രി­യും നെ­ല്ലും ക­ണ്ടെ­ടു­ത്തു് ആ­ദി­വാ­സി­കൾ­ക്കു വി­ത­ര­ണം ചെ­യ്യു­ക­യും ചെ­യ്തു. തി­മ്മ­പ്പ ചെ­ട്ടി­യാ­രു­ടെ അനുജൻ ദാ­സ­പ്പ­ചെ­ട്ടി­യാ­രു­ടെ വീടും അന്നു തന്നെ ആ­ക്ര­മി­ക്ക­പ്പെ­ട്ടു. സംഘം യാത്ര തു­ട­രു­ന്ന­തി­നി­ടെ അ­ജി­ത­യും ഫി­ലി­പ്പ് എം പ്ര­സാ­ദും ഉൾ­പ്പെ­ടു­ന്ന സംഘം പൊ­ലീ­സ് പി­ടി­യി­ലാ­യി. ഡി­സം­ബർ ര­ണ്ടി­നാ­യി­രു­ന്നു അതു്. മ­ന്ദാ­കി­നി­യും അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ട്ടു. പി­ന്നീ­ടു് ഡി­സം­ബർ എ­ട്ടി­നു കു­ന്നി­ക്കൽ നാ­രാ­യ­ണൻ തൃശൂർ പൊ­ലീ­സ് സ്റ്റേ­ഷ­നി­ലും കീ­ഴ­ട­ങ്ങി. ഒ­രു­വർ­ഷ­ത്തോ­ളം കേ­സു­ക­ളും തു­ടർ­ന­ട­പ­ടി­ക­ളും മാ­ത്ര­മാ­യി­രു­ന്നു നക്സൽ വാർ­ത്ത­ക­ളാ­യി വ­ന്ന­തു്. എ­ന്നാൽ ജാ­മ്യ­ത്തി­ലി­റ­ങ്ങി­യ കു­ന്നി­ക്കൽ നാ­രാ­യ­ണ­നും സം­ഘ­വും ത­ല­ശ്ശേ­രി ആ­ക്ര­മ­ണ­ത്തി­ന്റെ ഒ­ന്നാം വാർ­ഷി­ക­ത്തി­നു് കു­റ്റ്യാ­ടി പൊ­ലീ­സ് സ്റ്റേ­ഷൻ ആ­ക്ര­മി­ക്കാൻ തീ­രു­മാ­നി­ച്ച­തോ­ടെ തീ­വ്ര­മാ­യ ര­ണ്ടാം­ഘ­ട്ടം തു­ട­ങ്ങു­ക­യാ­യി­രു­ന്നു. കു­റ്റ്യാ­ടി പൊ­ലീ­സ് സ്റ്റേ­ഷ­നിൽ സർ­വ്വ­സ­ജ്ജ­മാ­യി­രു­ന്ന പൊ­ലീ­സ് തി­രി­കെ വെ­ടി­വ­ച്ച­തോ­ടെ കനത്ത ഏ­റ്റു­മു­ട്ടൽ ന­ട­ന്നു. ന­ക്സ­ലു­കൾ എ­റി­ഞ്ഞ ബോംബ് കൊ­ണ്ടു് എസ് ഐ പ്ര­ഭാ­ക­ര­ന്റെ ക­യ്യ­റ്റു. ന­ക്സ­ലൈ­റ്റ് സം­ഘ­ത്തി­ലെ കോ­യി­പ്പി­ള്ളി വേ­ലാ­യു­ധൻ വെ­ടി­യേ­റ്റും മ­രി­ച്ചു.

images/kgs.jpg
കെ ജി എസ്

തു­ടർ­ന്നു മൂ­ന്നു മാ­സ­ങ്ങൾ­ക്കു ശേഷം തി­രു­നെ­ല്ലി­യി­ലും തൃ­ശ്ശി­ലേ­രി­യി­ലും ആ­ക്ര­മ­ണം ഉ­ണ്ടാ­യി. വർ­ഗീ­സി­ന്റെ­യും എ വാ­സു­വി­ന്റേ­യും വെ­ള്ള­ത്തൂ­വൽ സ്റ്റീ­ഫ­ന്റെ­യും നേ­തൃ­ത്വ­ത്തിൽ നടന്ന ആ­ക്ര­മ­ണ­ങ്ങ­ളിൽ ജ­ന്മി­മാ­രും വ്യാ­പാ­രി­ക­ളു­മാ­യി­രു­ന്നു ഇര. എ എൻ വാ­സു­ദേ­വ അ­ഡി­ഗ­യും ചേ­ക്കു­വു­മാ­ണു് കൊ­ല്ല­പ്പെ­ട്ട­തു്—1970 ഫെ­ബ്രു­വ­രി എ­ട്ടി­നു്. വാ­സു­ദേ­വ അ­ഡി­ഗ­യെ പി­ടി­കൂ­ടി വീ­ട്ടി­നു പു­റ­ത്തെ­ത്തി­ച്ചു നാ­ട്ടു­കാ­രെ മു­ഴു­വൻ ടോർ­ച്ചി­ന്റെ വെ­ളി­ച്ച­ത്തിൽ കാ­ണി­ച്ച­തു വർ­ഗീ­സ് ആ­ണെ­ന്നാ­ണു് കേസ് രേഖകൾ. തു­ടർ­ന്നു വെ­ടി­വ­ച്ചു­കൊ­ന്നു. വീ­ടി­ന്റെ മ­ച്ചിൽ ഒ­ളി­ച്ചി­രു­ന്ന ചേ­ക്കു­വി­നെ പി­ടി­കൂ­ടി പു­റ­ത്തു­കൊ­ണ്ടു­വ­ന്നു വെ­ടി­വ­യ്ക്കു­ക­യാ­യി­രു­ന്നു. ആ­ദി­വാ­സി­കൾ ഉൾ­പ്പെ­ടെ­യു­ള്ള­വ­രു­ടെ സ്വ­ത്തു് ത­ട്ടി­യെ­ടു­ത്തു എ­ന്നാ­യി­രു­ന്നു അ­ഡി­ഗ­യ്ക്കു മേൽ ന­ക്സ­ലൈ­റ്റ് പ്ര­സ്ഥാ­നം ന­ട­ത്തി­യ വി­ധി­യെ­ഴു­ത്തു്. തൊ­ഴി­ലാ­ളി­കൾ­ക്കു കു­റ­ഞ്ഞ കൂലി നൽ­കു­ന്ന­യാ­ളാ­ണെ­ന്നും ന­ക്സ­ലു­ക­ളെ പൊ­ലീ­സി­നു് ഒ­റ്റി­യെ­ന്നും ആ­യി­രു­ന്നു പ­ല­ച­ര­ക്കു­ക­ട­യും ചാ­യ­ക്ക­ട­യും ന­ട­ത്തി­യി­രു­ന്ന ചേ­ക്കു­വി­നെ­തി­രാ­യ ആ­രോ­പ­ണം.

ആ­ക്ര­മ­ണ­ങ്ങൾ­ക്കു ശേഷം ഫെ­ബ്രു­വ­രി 17-നു് വർ­ഗീ­സ് തി­രു­നെ­ല്ലി­യിൽ സ­ഹ­പ്ര­വർ­ത്ത­ക­നാ­യ കു­ട്ടൻ മൂ­സ­തി­ന്റെ വീ­ട്ടി­ലെ­ത്തി. അവിടെ നി­ന്നു ഭ­ക്ഷ­ണം ക­ഴി­ച്ച­ശേ­ഷം മ­റ്റൊ­രു സ­ഹ­പ്ര­വർ­ത്ത­കൻ എം ശി­വ­രാ­മൻ­നാ­യ­രു­ടെ വീ­ട്ടി­ലാ­ണു് ഉ­റ­ങ്ങി­യ­തു്. ആ രാ­ത്രി ശി­വ­രാ­മൻ നാ­യ­രു­ടെ വീടു വ­ള­ഞ്ഞു് വർ­ഗീ­സി­നെ പൊ­ലീ­സ് പി­ടി­കൂ­ടി. ജീ­പ്പിൽ വച്ചു തന്നെ മർ­ദ്ദ­നം തു­ട­ങ്ങി­യി­രു­ന്നു. പി­ന്നീ­ടു തി­രു­നെ­ല്ലി കാ­ട്ടിൽ എ­ത്തി­ച്ചു. കാ­ട്ടിൽ എ­ത്തി­യ­പ്പോൾ തന്നെ വർ­ഗീ­സ് പാതി മ­രി­ച്ച­തു­പോ­ലെ­യാ­യി­രു­ന്നു­വെ­ന്നാ­ണു് കോൺ­സ്റ്റ­ബിൾ രാ­മ­ച­ന്ദ്രൻ നാ­യ­രു­ടെ മൊഴി.

images/Satchidanandan2.jpg
സ­ച്ചി­ദാ­ന­ന്ദ­നും

‘പി­റ്റേ­ന്നു് ഉ­ച്ച­യ്ക്കു ശേഷം ഞാൻ­കൊ­ടു­ത്ത ഭ­ക്ഷ­ണം വർ­ഗീ­സ് ക­ഴി­ച്ചു. ഒരു ബീ­ഡി­യും വ­ലി­ച്ചു. കൊ­ല്ല­പ്പെ­ടു­മെ­ന്നു വർ­ഗീ­സി­നു് അ­റി­യാ­മാ­യി­രു­ന്നു. സൂചന തന്ന ശേഷം വേണം കൊ­ല്ലാൻ എന്നു വർ­ഗീ­സ് ര­ഹ­സ്യ­മാ­യി ആ­വ­ശ്യ­പ്പെ­ട്ടു. കോൺ­സ്റ്റ­ബിൾ­മാ­രാ­യ ശ്രീ­ധ­രൻ, റ­പ്പാ­യി എ­ന്നി­വ­രും കൂ­ടെ­യു­ണ്ടാ­യി­രു­ന്നു. ല­ക്ഷ്മ­ണ വർ­ഗീ­സി­നെ വെ­ടി­വ­ച്ചു­കൊ­ല്ലാൻ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. വി­യോ­ജി­ച്ചാൽ ആ സമയം ഞാൻ കൊ­ല്ല­പ്പെ­ടു­മാ­യി­രു­ന്നു. അതും ഏ­റ്റു­മു­ട്ടൽ കൊ­ല­പാ­ത­ക­ത്തി­ന്റെ പ­ട്ടി­ക­യിൽ വരും. ക­ണ്ണു­മൂ­ടി­ക്കെ­ട്ടി വർ­ഗീ­സി­നെ പാ­റ­യി­ടു­ക്കിൽ ഇ­രു­ത്തി. തോ­ക്കു് നെ­ഞ്ചി­ലേ­ക്കു ചേർ­ത്തു­പി­ടി­ച്ചു. ഞാൻ ചെറിയ ശ­ബ്ദ­മു­ണ്ടാ­ക്കി. വർ­ഗീ­സി­നു് കാ­ര്യം മ­ന­സ്സി­ലാ­യി. വി­പ്ല­വം ജ­യി­ക്ക­ട്ടെ എന്നു വർ­ഗീ­സ് വി­ളി­ച്ചു പ­റ­ഞ്ഞു. ഞാൻ നി­റ­യൊ­ഴി­ച്ചു.’

ഇതാണു രാ­മ­ച­ന്ദ്രൻ നായർ പി­ന്നീ­ടു ന­ട­ത്തി­യ വെ­ളി­പ്പെ­ടു­ത്തൽ. മ­രി­ക്കു­മ്പോൾ 32 വ­യ­സ്സു­മാ­ത്ര­മാ­യി­രു­ന്നു വർ­ഗീ­സി­ന്റെ പ്രാ­യം. നക്സൽ വർ­ഗീ­സ് പൊ­ലീ­സു­മാ­യു­ള്ള ഏ­റ്റു­മു­ട്ട­ലിൽ കൊ­ല്ല­പ്പെ­ട്ടു എന്ന കേസ് ആണു് മൂ­ന്നു­പ­തി­റ്റാ­ണ്ടി­നു­ശേ­ഷം തി­രു­ത്ത­പ്പെ­ട്ട­തും ല­ക്ഷ്മ­ണ­യ്ക്കു ശിക്ഷ ല­ഭി­ച്ച­തും. ജീ­വ­പ­ര്യ­ന്തം ത­ട­വാ­ണു് 2010-ൽ ല­ക്ഷ്മ­ണ­യ്ക്കു വി­ധി­ച്ച ശിക്ഷ. അതിനു മുൻപു 2006-ൽ തന്നെ രാ­മ­ച­ന്ദ്രൻ നായർ മ­രി­ച്ചി­രു­ന്നു. 2013-ൽ 75 വ­യ­സ്സു­ക­ഴി­ഞ്ഞ പ­ശ്ചാ­ത്ത­ല­ത്തിൽ പ്ര­ത്യേ­ക ഇ­ള­വി­ലൂ­ടെ ല­ക്ഷ്മ­ണ മോ­ചി­ത­നാ­വു­ക­യും ചെ­യ്തു.

images/Kadaman.jpg
ക­ട­മ്മ­നി­ട്ട

വർ­ഗീ­സി­ന്റെ വ­ധ­ത്തി­നു ശേ­ഷ­വും നക്സൽ പ്ര­സ്ഥാ­നം ആ­ക്ര­മ­ണ­ങ്ങൾ തു­ടർ­ന്നു. ക­ണ്ണൂ­രി­ലെ ചെ­റു­കു­ന്നിൽ കൃ­ഷ്ണൻ ന­മ്പ്യാ­രാ­ണു് പി­ന്നെ ആദ്യം കൊ­ല്ല­പ്പെ­ട്ട­തു്. വെ­ള്ള­ത്തൂ­വ­ലിൽ സ്റ്റീ­ഫ­ന്റെ നേ­തൃ­ത്വ­ത്തിൽ എ­സ്റ്റേ­റ്റ് ഉ­ട­മ­യാ­യ പി എം ജോസഫി നെ വീ­ടു­ക­യ­റി വെ­ട്ടി­ക്കൊ­ന്നു. പാ­ല­ക്കാ­ട് കോ­ങ്ങാ­ട്ട് നാ­രാ­യ­ണൻ­കു­ട്ടി നായർ എന്ന ഭൂ­ഉ­ട­മ­യെ എം എൻ രാ­വു­ണ്ണി­യു­ടെ നേ­തൃ­ത്വ­ത്തിൽ ആ­ക്ര­മി­ച്ചു. ദളിത് പീ­ഡ­ന­ത്തി­ന്റെ­യും സ്ത്രീ­പീ­ഡ­ന­ത്തി­ന്റെ­യും കു­റ്റ­പ­ത്രം വാ­യി­ച്ചു കേൾ­പ്പി­ച്ച­ശേ­ഷ­മാ­യി­രു­ന്നു കൊല. തല വെ­ട്ടി­യെ­ടു­ത്തു വീ­ട്ടി­ലെ കൽ­പ്പ­ട­വു­ക­ളിൽ വ­ച്ച­ശേ­ഷ­മാ­ണു സംഘം മ­ട­ങ്ങി­യ­തു്. കി­ളി­മാ­നൂ­രും ന­ഗ­രൂ­രും എ­ല്ലാം സ­മാ­ന­മാ­യ ആ­ക്ര­മ­ണ­ങ്ങൾ ന­ട­ന്നു. കു­മ്മി­ളിൽ ശ­ങ്ക­ര­നാ­രാ­യ­ണ അ­യ്യ­രെ വ­ധി­ച്ച ശേഷം കോ­ങ്ങാ­ട്ടു ചെ­യ്ത­തു­പോ­ലെ ത­ല­യ­റു­ത്തു് റോഡിൽ വച്ചു. നഗരൂർ തൊ­ട്ടാ­ശ്ശേ­രി മ­ഠ­ത്തി­ലെ കേ­ശ­വൻ­പോ­റ്റി­യെ നാടൻ ബോംബ് പൊ­ട്ടി­ച്ചു ഭീ­ക­രാ­ന്ത­രീ­ക്ഷം ഉ­ണ്ടാ­ക്കി­യ ശേ­ഷ­മാ­ണു വെ­ട്ടി­ക്കൊ­ന്ന­തു്. ഈ അ­ക്ര­മ­ങ്ങ­ളെ തു­ടർ­ന്നു പൊ­ലീ­സ് ന­ട­ത്തി­യ വേ­ട്ട­യിൽ നേ­താ­ക്ക­ളെ­ല്ലാം പി­ടി­യി­ലാ­യി. ക്ര­മേ­ണ നക്സൽ പ്ര­സ്ഥാ­ന­ത്തി­ന്റെ തീ­വ്ര­പ്ര­വർ­ത്ത­ന­ങ്ങൾ ശ­മി­ച്ചു. എ­ന്നാൽ കെ വേണു വി­ന്റെ നേ­തൃ­ത്വ­ത്തിൽ പു­റ­ത്തു­വ­ന്ന താ­ത്വി­ക ലേ­ഖ­ന­ങ്ങ­ളും സ­ച്ചി­ദാ­ന­ന്ദ­നും കെ ജി എസും ക­ട­മ്മ­നി­ട്ട യും പോ­ലു­ള്ള­വ­രു­ടെ എ­ഴു­ത്തു­ക­ളും ചി­ന്തി­ക്കു­ന്ന­വ­രു­ടെ ഇടയിൽ ആ ധാര പി­ന്നീ­ടും വ­ളർ­ത്തു­ന്ന­താ­ണു കേരളം ക­ണ്ട­തു്. അ­ടി­യ­ന്ത­രാ­വ­സ്ഥ കാ­ല­ത്തു് രാജൻ എന്ന വി­ദ്യാർ­ത്ഥി­യു­ടെ തി­രോ­ധാ­ന­ത്തി­ലേ­ക്കു് എ­ത്തി­യ­തു് ആ ചി­ന്താ­ധാ­ര­യു­ടെ വ­ളർ­ച്ച­യെ തു­ടർ­ന്നു­ള്ള സം­ഭ­വ­ങ്ങ­ളാ­യി­രു­ന്നു.

രാജൻ എന്ന കേ­ര­ള­ത്തി­ന്റെ മകൻ
images/Rajan.jpg
പി രാജൻ

കേ­ര­ള­ത്തിൽ അ­തു­വ­രെ നടന്ന രാ­ഷ്ട്രീ­യ കൊ­ല­പാ­ത­ക­ങ്ങൾ­ക്കെ­ല്ലാം ഒരു ന്യാ­യ­വി­ധി­യു­ടെ പതാക പൊ­തു­ജ­നം പു­ത­പ്പി­ച്ചി­രു­ന്നു. ന­ക്സ­ലു­കൾ ന­ട­ത്തി­യ ആ­ക്ര­മ­ണ­ത്തിൽ കൊ­ല്ല­പ്പെ­ട്ട­വ­രു­ടെ കാ­ര്യ­ത്തി­ലും വർ­ഗീ­സ് ഉൾ­പ്പെ­ടെ­യു­ള്ള­വർ കൊ­ല്ല­പ്പെ­ട്ട­തി­ലും അ­ത്ത­ര­മൊ­രു ‘ചെ­യ്തു കൂ­ട്ടി­യ­തി­ന്റെ ഫലം’ എന്ന വി­ധി­യെ­ഴു­ത്തു മാ­ധ്യ­മ­ങ്ങ­ളും ന­ട­ത്തി­യി­രു­ന്നു. എ­ന്നാൽ പി രാജൻ എന്ന വി­ദ്യാർ­ത്ഥി­യെ കാ­ണാ­താ­കു­ന്ന 1976 മാർ­ച്ച് ഒന്നു മുതൽ ഇ­തി­നൊ­രു തി­രു­ത്തു­വ­ന്നു. അ­ന്നും ഇ­ന്നും രാ­ജ­നു് എ­ന്തു­സം­ഭ­വി­ച്ചു­വെ­ന്നോ രാജൻ ചെയ്ത തെ­റ്റു് എ­ന്താ­ണെ­ന്നോ വി­ശ­ദീ­ക­രി­ക്കാൻ പൊ­ലീ­സി­നും സർ­ക്കാ­രി­നും ക­ഴി­ഞ്ഞി­ട്ടി­ല്ല. ജീ­വി­താ­വ­കാ­ശ­ങ്ങ­ളു­ടെ ഏ­ടു­കൂ­ടി ചർ­ച്ച­ക­ളി­ലേ­ക്കു കൊ­ണ്ടു­വ­ന്നാ­ണു് തീർ­പ്പി­ല്ലാ­ത്ത മി­ഥ്യ­യാ­യി രാജൻ ഇ­പ്പോ­ഴും തു­ട­രു­ന്ന­തു്.

images/U_P_Jayaraj.jpg
യു പി ജ­യ­രാ­ജ്

ന­ക്സ­ലൈ­റ്റു­കൾ കാ­യ­ണ്ണ പൊ­ലീ­സ് സ്റ്റേ­ഷ­നിൽ ന­ട­ത്തി­യ ആ­ക്ര­മ­ണ­ത്തി­നു ശേ­ഷ­മാ­ണു് രാജനെ കാ­ണാ­താ­കു­ന്ന­തു്. കെ വേ­ണു­വാ­യി­രു­ന്നു സ്റ്റേ­ഷൻ ആ­ക്ര­മി­ച്ച സം­ഘ­ത്തി­ന്റെ തലവൻ. വ­ത്സ­രാ­ജൻ, രാജൻ എ­ന്നീ­പേ­രു­ക­ളി­ലു­ള്ള ര­ണ്ടു­പേ­രും സം­ഘ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. ആ­ക്ര­മ­ണ­വും വെ­ടി­വ­യ്പും ക­ഴി­ഞ്ഞു് സംഘം ര­ക്ഷ­പെ­ട്ടു. വൻ­പൊ­ലീ­സ് സ­ന്നാ­ഹം കോ­ഴി­ക്കോ­ട്ട് എത്തി. ഡി ഐ ജി­മാ­രാ­യ ജയറാം പ­ടി­ക്കൽ, മ­ധു­സൂ­ദ­നൻ, എസ് പി ല­ക്ഷ്മ­ണ എ­ന്നി­വ­രാ­യി­രു­ന്നു നേ­തൃ­ത്വ­ത്തിൽ. പു­ലി­ക്കോ­ടൻ നാ­രാ­യ­ണൻ എന്ന എസ് ഐയുടെ നേ­തൃ­ത്തിൽ പ്ര­ത്യേ­ക സം­ഘ­വും ഉ­ണ്ടാ­യി­രു­ന്നു. കെ വേണു, വേ­ണു­വി­നെ ഒ­ളി­വിൽ പാർ­പ്പി­ച്ച ക­ഥാ­കൃ­ത്തു് യു പി ജ­യ­രാ­ജ് തു­ട­ങ്ങി­യ­വർ ആദ്യം തന്നെ പി­ടി­യി­ലാ­യി.

images/K_Venu.png
കെ വേണു

ഫെ­ബ്രു­വ­രി 28-നു് ആ­യി­രു­ന്നു ആ­ക്ര­മ­ണം. ര­ണ്ടു­ദി­വ­സ­ത്തി­നു ശേ­ഷ­മാ­യി­രു­ന്നു കോ­ഴി­ക്കോ­ട് ആർ ഇ സി വി­ദ്യാർ­ത്ഥി­യാ­യ രാജനെ ക­സ്റ്റ­ഡി­യിൽ എ­ടു­ക്കു­ന്ന­തു്. ആ­ക്ര­മ­ണ­ത്തിൽ പ­ങ്കെ­ടു­ത്തു എന്ന പേ­രി­ലാ­യി­രു­ന്നു പൊ­ലീ­സ് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യ­തു്. അ­ന്നു് ആ­ക്ര­മ­ണ­സം­ഘ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന രാ­ജ­ന്മാ­രിൽ ആരോ ആ­ണെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചു­ന­ട­ത്തി­യ അ­റ­സ്റ്റ് എ­ന്നാ­ണു പി­ന്നീ­ടു വി­ല­യി­രു­ത്ത­പ്പെ­ട്ട­തു്. കാരണം ആ­ക്ര­മ­ണം നടന്ന ഫെ­ബ്രു­വ­രി 28-നു് രാജൻ ഫാ­റൂ­ഖ് കോ­ള­ജിൽ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ടു. അവിടെ സർ­വ­ക­ലാ­ശാ­ല­യു­ടെ മേഖലാ ക­ലോ­ത്സ­വം ന­ട­ക്കു­ക­യാ­യി­രു­ന്നു. ല­ളി­ത­ഗാ­ന­ത്തിൽ രാജൻ മ­ത്സ­രി­ച്ചു, ഒ­ന്നാം­സ്ഥാ­ന­വും ല­ഭി­ച്ചു. ഒ­ന്നാ­മ­തു് എ­ത്തി­യ വി­ദ്യാർ­ത്ഥി­ക­ളു­ടെ ക­ലാ­പ്ര­ക­ട­നം രാ­ത്രി­മു­ഴു­വൻ നീ­ണ്ടു നി­ന്നു. രാ­ത്രി­യിൽ രാ­ജ­നും പാടി. ആ സ­മ­യ­ത്താ­ണു് കാ­യ­ണ്ണ­യിൽ ആ­ക്ര­മ­ണം ന­ട­ന്ന­തു്. രാജൻ അവിടെ എ­ത്താൻ ഒ­രു­സാ­ധ്യ­ത­യും ഇ­ല്ലെ­ന്നു പി­ന്നീ­ടു നടന്ന അ­ന്വേ­ഷ­ണ­ങ്ങ­ളിൽ സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ടു.

പക്ഷേ, രാജൻ ആ­ക്ര­മ­ണ­ത്തിൽ പ­ങ്കെ­ടു­ത്ത ആ­ളാ­യി­രു­ന്നി­ല്ലെ­ങ്കി­ലും നക്സൽ നേ­താ­ക്ക­ളിൽ ചി­ല­രു­മാ­യി സൗ­ഹൃ­ദം ഉ­ണ്ടാ­യി­രു­ന്നു. ഈ സംഭവം ക­ഴി­ഞ്ഞു നാലു പ­തി­റ്റാ­ണ്ടി­നു ശേഷം 2015-ൽ മ­ഹാ­രാ­ഷ്ട്ര­യിൽ അ­റ­സ്റ്റി­ലാ­യ നക്സൽ നേ­താ­വു് മുരളി ക­ണ്ണ­മ്പി­ള്ളി രാ­ജ­ന്റെ സു­ഹൃ­ത്താ­യി­രു­ന്നു. മുരളി ക­ണ്ണ­മ്പി­ള്ളി ആർ ഇ സിയിൽ രാ­ജ­ന്റെ സീ­നി­യർ ബാ­ച്ചിൽ ഉ­ണ്ടാ­യി­രു­ന്നു. അവിടെ പ­ഠി­ക്കു­മ്പോ­ഴാ­ണു് പഠനം ഉ­പേ­ക്ഷി­ച്ചു നക്സൽ പ്ര­സ്ഥാ­ന­ത്തിൽ ചേർ­ന്ന­തു്. പി­ന്നീ­ടു രാ­ജ­ന്റെ മു­റി­യിൽ പ­ല­പ്പോ­ഴും വ­ന്നി­രു­ന്ന മുരളി ക­ണ്ണ­മ്പി­ള്ളി­ക്കൊ­പ്പം കെ വേ­ണു­വും ഉ­ണ്ടാ­യി­രു­ന്നു. കൂ­ടാ­തെ രാ­ജ­ന്റെ മു­റി­യിൽ ഉ­ണ്ടാ­യി­രു­ന്ന പു­രോ­ഗ­മ­നാ­ശ­യ­ങ്ങ­ളു­ടെ പു­സ്ത­ക­ങ്ങ­ളും പൊ­ലീ­സി­ന്റെ സംശയം വർ­ദ്ധി­പ്പി­ച്ചു. ക­ലോ­ത്സ­വം ക­ഴി­ഞ്ഞു മ­ട­ങ്ങി­വ­രു­മ്പോൾ ഹോ­സ്റ്റൽ വ­ള­ഞ്ഞു നിന്ന പൊ­ലീ­സ് രാജനെ ക­സ്റ്റ­ഡി­യിൽ എ­ടു­ക്കു­ക­യാ­യി­രു­ന്നു. ജോസഫ് ചാ­ലി­യേ­യും രാ­ജ­നേ­യു­മാ­ണു് അവിടെ നി­ന്നു കൊ­ണ്ടു­പോ­യ­തു്.

images/TVEachara_Varrier.jpg
ഈ­ച്ച­ര­വാ­ര്യർ

വൈ­ദ്യു­തി ബോർ­ഡി­ന്റെ ക­ക്ക­യം ഇൻ­സ്പെ­ക്ഷൻ ബം­ഗ്ളാ­വി­ലേ­ക്കാ­ണു് രാജനെ കൊ­ണ്ടു­പോ­യ­തെ­ന്നും അവിടെ മർ­ദ്ദ­ന­മേ­റ്റു് അ­ബോ­ധാ­വ­സ്ഥ­യിൽ കി­ട­ക്കു­ന്ന രാജനെ ക­ണ്ടെ­ന്നു­മു­ള്ള സാ­ക്ഷി­മൊ­ഴി­കൾ പി­ന്നീ­ടു­ണ്ടാ­യി. കു­റ്റ്യാ­ടി ജ­ല­വൈ­ദ്യു­തി പ­ദ്ധ­തി­യോ­ടു് അ­നു­ബ­ന്ധി­ച്ചു പ­ണി­ത­താ­യി­രു­ന്നു ഈ ബം­ഗ്ളാ­വു്. രാ­ജ­ന്റെ പി­താ­വു് ഈ­ച്ച­ര­വാ­ര്യർ നൽകിയ ഹേ­ബി­യ­സ് കോർ­പ്പ­സ് ഹർ­ജി­യെ­തു­ടർ­ന്നു­ള്ള അ­ന്വേ­ഷ­ണ­ത്തി­ലാ­ണു് ഇ­ത്ര­യും വ്യ­ക്ത­മാ­യ­തു്. അ­ബോ­ധാ­വ­സ്ഥ­യി­ലാ­യി­രു­ന്ന രാജനെ എ­ടു­ത്തു­കൊ­ണ്ടു പോ­കു­ന്ന­തു വരെ ക­ണ്ട­വ­രു­ണ്ടു്. പി­ന്നെ ഒരു തെ­ളി­വു­മി­ല്ല. ജയറാം പ­ടി­ക്ക­ലും പു­ലി­ക്കോ­ടൻ നാ­രാ­യ­ണ­നും ചേർ­ന്നു രാജനെ മർ­ദ്ദി­ച്ചു­കൊ­ണ്ടി­രു­ന്ന­താ­യി ഒപ്പം അ­റ­സ്റ്റി­ലാ­യ­വർ മൊ­ഴി­നൽ­കി. മ­ധു­സൂ­ദ­ന­നും ല­ക്ഷ്മ­ണ­യു­മെ­ല്ലാം ആ ക്യാം­പിൽ ഉ­ണ്ടാ­യി­രു­ന്നു.

രാജൻ കൊ­ല്ല­പ്പെ­ട്ടു എന്നു വ്യ­ക്ത­മാ­യ­തോ­ടെ മൃ­ത­ദേ­ഹം ചാ­ക്കി­ലാ­ക്കി കൊ­ണ്ടു­പോ­യി എ­ന്നാ­ണു പി­ന്നീ­ടു പ്ര­ച­രി­ച്ച സ്ഥി­രീ­ക­ര­ണ­മി­ല്ലാ­ത്ത വാർ­ത്ത. കോ­ര­പ്പു­ഴ­യിൽ എ­റി­ഞ്ഞെ­ന്നും മീ­ന­ങ്ങാ­ടി അ­ണ­ക്കെ­ട്ടിൽ പൊ­ങ്ങി­യ ചാ­ക്കിൽ­കെ­ട്ടി­യ മൃ­ത­ദേ­ഹം പൊ­ലീ­സ് എത്തി കൊ­ണ്ടു­പോ­യെ­ന്നും മൊ­ഴി­കൾ ഉ­ണ്ടാ­യി. തി­രി­ച്ചു­കി­ട്ടാ­ത്ത­വി­ധം മൃ­ത­ദേ­ഹം പ­ഞ്ച­സാ­ര­യി­ട്ടു ക­ത്തി­ച്ചു് ഉ­രു­ക്കി­ക­ള­ഞ്ഞെ­ന്ന സം­ശ­യ­വും ചി­ല­കേ­ന്ദ്ര­ങ്ങ­ളിൽ നി­ന്നു് ഉ­യർ­ന്നു. പക്ഷേ, ഒ­ന്നി­നും സ്ഥി­രീ­ക­ര­ണം ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഈ കേസിൽ ഏ­റ്റ­വും നിർ­ണാ­യ­ക­മാ­യ­തു് രാ­ജ­ന്റെ പി­താ­വു് ഈ­ച്ച­ര­വാ­ര്യർ ന­ട­ത്തി­യ നിയമ പോ­രാ­ട്ട­ങ്ങ­ളാ­യി­രു­ന്നു. വി­ദ്യാർ­ത്ഥി­ക­ളെ പൊ­ലീ­സ് ക­സ്റ്റ­ഡി­യിൽ എ­ടു­ത്തു­വെ­ന്നു കാ­ണി­ച്ചു ര­ക്ഷി­താ­ക്കൾ­ക്കു കോളജ് പ്രിൻ­സി­പ്പിൽ ബ­ഹാ­വു­ദ്ദീൻ അയച്ച റ­ജി­സ്റ്റേർ­ഡ് ക­ത്തു് കേസിൽ നിർ­ണാ­യ­ക­മാ­യി. സം­ഭ­വ­ത്തിൽ പൊ­ലീ­സി­നു നി­ഷേ­ധി­ക്കാൻ ക­ഴി­യാ­ത്ത തെ­ളി­വാ­യി അതു മാറി. മാർ­ച്ച് ഒ­ന്നി­നു് കോ­ള­ജി­ലെ­ത്തി­യ ഈ­ച്ച­ര­വാ­ര്യർ മകൻ അ­റ­സ്റ്റി­ലാ­യ വി­വ­ര­മാ­ണു് അ­റി­ഞ്ഞ­തു്. ആ നി­മി­ഷം ആ­രം­ഭി­ച്ച­താ­യി­രു­ന്നു പോ­രാ­ട്ടം. ആ­ഭ്യ­ന്ത­ര­മ­ന്ത്രി കെ ക­രു­ണാ­ക­രൻ ഈ കേ­സി­ലേ­ക്കു ക­ട­ന്നു­വ­രു­ന്ന­തു് ഇ­വി­ടെ­യാ­ണു്. പരാതി പറഞ്ഞ ഈ­ച്ച­ര­വാ­ര്യ­രോ­ടു് മകൻ ക­സ്റ്റ­ഡി­യിൽ ഉ­ണ്ടു് എ­ന്നു് ക­രു­ണാ­ക­രൻ സ­മ്മ­തി­ച്ചു­വെ­ന്നാ­ണു് അ­ദ്ദേ­ഹം കോ­ട­തി­യിൽ മൊ­ഴി­നൽ­കി­യ­തു്. ജയറാം പ­ടി­ക്കൽ, ല­ക്ഷ്മ­ണ, പു­ലി­ക്കോ­ടൻ നാ­രാ­യ­ണൻ എ­ന്ന­വിർ­ക്കെ­തി­രാ­യ കേ­സി­നു പുറമെ കെ ക­രു­ണാ­ക­ര­നെ പ്ര­തി­യാ­ക്കി വേറെ കേസും ഈ­ച്ച­രാ­വ­ര്യർ കൊ­ടു­ത്തു. ഈ­ച്ച­ര­വാ­ര്യ­രും ക­രു­ണാ­ക­ര­നും പഴയ സു­ഹൃ­ത്തു­ക്ക­ളാ­യി­രു­ന്നു. തന്റെ സൂ­ഹൃ­ത്താ­യ ഈ­ച്ച­ര­വാ­ര്യ­രു­ടെ മകൻ രാ­ജ­നെ­യ­ല്ല മ­റ്റൊ­രു രാജനെ ക­സ്റ്റ­ഡി­യിൽ എ­ടു­ത്ത വി­വ­ര­മാ­ണു പ­റ­ഞ്ഞ­തെ­ന്നു ക­രു­ണാ­ക­രൻ പി­ന്നീ­ടു നി­യ­മ­സ­ഭ­യെ അ­റി­യി­ച്ചു. ക­സ്റ്റ­ഡി­യിൽ എ­ടു­ത്തി­ട്ടി­ല്ലെ­ന്നു ഹൈ­ക്കോ­ട­ത­യി­ലും സ­ത്യ­വാ­ങ്മൂ­ല­വും നൽകി. എ­ന്നാൽ രാജനെ ക­സ്റ്റ­ഡി­യിൽ എ­ടു­ത്ത­തി­നു വ്യ­ക്ത­മാ­യ തെ­ളി­വു­ണ്ടെ­ന്നു ഹൈ­ക്കോ­ട­തി നി­രീ­ക്ഷി­ച്ചു. രാജനെ ഹാ­ജ­രാ­ക്കാൻ പൊ­ലീ­സി­നു് ഉ­ത്ത­ര­വും നൽകി. ഈ കേസ് കോടതി പി­ന്നീ­ടു പ­രി­ഗ­ണി­ക്കു­ന്ന ഘ­ട്ട­ത്തിൽ ക­രു­ണാ­ക­രൻ മു­ഖ്യ­മ­ന്ത്രി­യാ­യി പുതിയ മ­ന്ത്രി­സ­ഭ അ­ധി­കാ­ര­മേ­റ്റി­രു­ന്നു. സ­ത്യ­വാ­ങ്മൂ­ല­ത്തിൽ മു­ഖ്യ­മ­ന്ത്രി പ­റ­ഞ്ഞ­തു് ക­ള്ള­മാ­ണു് എന്നു ഹൈ­ക്കോ­ട­തി വി­ല­യി­രു­ത്തി­യ­തോ­ടെ ക­രു­ണാ­ക­ര­നു് രാജി വ­യ്ക്കേ­ണ്ടി വന്നു. പകരം എ കെ ആ­ന്റ­ണി മു­ഖ്യ­മ­ന്ത്രി­യാ­യി.

രാ­ജൻ­കേ­സ് അ­ന്വേ­ഷി­ച്ച ഡി ഐ ജി രാ­ജ­ഗോ­പാൽ നാ­രാ­യ­ണൻ പി­ന്നീ­ടു നൽകിയ റി­പ്പോർ­ട്ടിൽ രാജനെ ക­സ്റ്റ­ഡി­യിൽ എ­ടു­ത്തി­രു­ന്ന­താ­യാ­ണു് എ­ഴു­തി­ച്ചേർ­ത്ത­തു്. ക­സ്റ്റ­ഡി­യിൽ തന്നെ രാജൻ മ­രി­ച്ച­താ­യും ആ റി­പ്പോർ­ട്ടി­ലു­ണ്ടു്. പി­ന്നീ­ടു് ജയറാം പ­ടി­ക്കൽ, എസ് പി മുരളീ കൃ­ഷ്ണ­ദാ­സ് എ­ന്നി­വർ­ക്കു കേസിൽ പ­ങ്കു­ണ്ടെ­ന്നു് കോടതി ക­ണ്ടെ­ത്തി. എ­ന്നാൽ കൊ­ല­ക്കു­റ്റം അ­വർ­ക്കു­മേൽ ചു­മ­ത്താൻ തെ­ളി­വു­കൾ ഇ­ല്ലെ­ന്നു നി­രീ­ക്ഷി­ച്ച­തി­നാൽ കു­റ­ഞ്ഞ ശിക്ഷ മാ­ത്ര­മേ വി­ധി­യിൽ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. മരണം വരെ സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ട ആ കേസിൽ മൃ­ത­ദേ­ഹം എ­ന്തു­ചെ­യ്തു­വെ­ന്നു മാ­ത്രം ഇ­നി­യും ജനം അ­റി­ഞ്ഞി­ട്ടി­ല്ല. ആ മരണം പോലും അം­ഗീ­ക­രി­ക്കാൻ ക­ഴി­യാ­തെ അ­വ­സാ­ന­ദി­വ­സം വരെ മകനെ കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു രാ­ജ­ന്റെ പി­താ­വു് ഈ­ച്ച­രാ­വ­ര്യർ. വീ­ടി­നു മു­ന്നി­ലെ ഓരോ കാൽ­പ്പെ­രു­മാ­റ്റ­വും മ­ക­ന്റേ­താ­ണെ­ന്നു കരുതി എ­ഴു­ന്നേ­റ്റി­രു­ന്ന ആ പി­താ­വു് കേ­ര­ള­ത്തി­ന്റെ ഏ­റ്റ­വും വലിയ നൊ­മ്പ­ര­വു­മാ­യി­രു­ന്നു.

രാ­ജ­ന്റേ­തു് അ­ടി­യ­ന്ത­രാ­വ­സ്ഥ­കാ­ല­ത്തെ ഒ­റ്റ­പ്പെ­ട്ട മ­ര­ണ­മാ­യി­രു­ന്നി­ല്ല. സി പി ഐ (എം എൽ) പ്ര­വർ­ത്ത­ക­നാ­യ വർ­ക്ക­ല വി­ജ­യ­നെ മാർ­ച്ച് അ­ഞ്ചി­നാ­ണു ക­സ്റ്റ­ഡി­യിൽ എ­ടു­ത്ത­തു്. വർ­ക്ക­ല­യിൽ പു­സ്ത­ക സ്റ്റാ­ളാ­യി­രു­ന്നു വി­ജ­യ­നു്. ശാ­സ്ത­മം­ഗ­ലം ക്യാ­പിൽ­വ­ച്ചാ­ണു കൊ­ല്ല­പ്പെ­ടു­ന്ന­തു്. നാ­ദാ­പു­രം ക­ണ്ണ­നാ­ണു് പൊ­ലീ­സ് ക­സ്റ്റ­ഡി­യിൽ മ­രി­ച്ച മ­റ്റൊ­രാൾ. വെ­ള്ള­ത്തൂ­വൽ സ്വ­ദേ­ശി­യാ­യ ദാസ് എന്ന പ­തി­നേ­ഴു­കാ­ര­നും അ­ടി­യ­ന്ത­രാ­വ­സ്ഥ­യെ എ­തിർ­ത്തു പോ­സ്റ്റർ പ­തി­ച്ച­തി­നു് അ­റ­സ്റ്റി­ലാ­വു­ക­യും ക­സ്റ്റ­ഡി­യിൽ മ­രി­ക്കു­ക­യും ചെ­യ്തു. പെ­രി­ന്തൽ­മ­ണ്ണ സർവേ ഓ­ഫി­സിൽ ചെ­യിൻ­മാ­നാ­യ അ­ങ്ങാ­ടി­പ്പു­റം ബാ­ല­കൃ­ഷ്ണ­ന്റെ മരണം ഇ­തിൽ­നി­ന്നെ­ല്ലാം വ്യ­ത്യ­സ്ത­മാ­യി­രു­ന്നു. കെ വേണു വു­മാ­യി അ­ടു­പ്പ­മു­ണ്ടാ­യി­രു­ന്ന­തി­ന്റെ പേ­രി­ലാ­ണു് കാ­യ­ണ്ണ ആ­ക്ര­മ­ണ­ശേ­ഷം ബാ­ല­കൃ­ഷ്ണ­നെ ക­സ്റ്റ­ഡി­യിൽ എ­ടു­ക്കു­ന്ന­തു്. ബാ­ല­കൃ­ഷ്ണ­ന്റെ സു­ഹൃ­ത്താ­യ പ്ര­ഭാ­ക­ര­നും ക­സ്റ്റ­ഡി­യിൽ ഉ­ണ്ടാ­യി­രു­ന്നു. ഇവരെ ക­ക്ക­യം ക്യാം­പി­ലേ­ക്കു കൊ­ണ്ടു­പോ­വു­ക­യാ­യി­രു­ന്നു. ജീ­പ്പിൽ ഉ­ണ്ടാ­യി­രു­ന്ന ക­ന്നാ­സി­ലെ പെ­ട്രേ­ാൾ ത­ട്ടി­മ­റി­ച്ച ശേഷം ബീ­ഡി­വ­ലി­ക്കാൻ ക­രു­തി­യി­രു­ന്ന തീ­പ്പെ­ട്ടി­കൊ­ണ്ടു് ബാ­ല­കൃ­ഷ്ണൻ തീ­യി­ട്ടു. ജീ­പ്പി­ന്റെ പി­ന്നി­ലാ­യി­രു­ന്നു ബാ­ല­കൃ­ഷ്ണ­നും മ­റ്റും. പൊ­ടു­ന്ന­നെ മു­ന്നി­ലി­രു­ന്ന ഡി വൈ എസ് പി ബാ­ല­സു­ബ്ര­ഹ്മ­ണ്യ­ത്തെ ക­ഴു­ത്തി­നു ചു­റ്റി­പ്പി­ടി­ച്ചു. ഇ­രു­വ­രും ജീ­പ്പി­നു­ള്ളി­രു­ന്നു­ത­ന്നെ വെ­ന്തു­മ­രി­ച്ചു. പ്ര­ഭാ­ക­ര­നും ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന സി ഐ കു­ഞ്ഞി­ക്ക­ണ്ണ­നും പ­രു­ക്കു­ക­ളോ­ടെ ര­ക്ഷ­പെ­ട്ടു. ബാ­ല­കൃ­ഷ്ണ­ന്റെ ആ­ത്മ­ഹ­ത്യ കേ­ര­ള­ത്തിൽ ന­ട­ക്കു­ന്ന ആദ്യ ചാവേർ ആ­ക്ര­മ­ണം കൂ­ടി­യാ­യാ­ണു പി­ന്നീ­ടു വി­ല­യി­രു­ത്ത­പ്പെ­ട്ട­തു്.

ത­ല­ശ്ശേ­രി: മതം ര­ക്ത­ത്തിൽ ക­ലർ­ന്ന കാലം

1971 ഡി­സം­ബർ 28. കേ­ര­ള­ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും ഭ­യാ­ന­ക­മാ­യ വർഗീയ ലഹള ത­ല­ശ്ശേ­രി­യിൽ തു­ട­ങ്ങി­യ ദിവസം. മേ­ലൂ­ട്ട് മു­ത്ത­പ്പൻ മ­ട­പ്പു­ര­യി­ലേ­ക്കു­ള്ള കലശ ഘോ­ഷ­യാ­ത്ര­യി­ലാ­ണു് സം­ഭ­വ­ങ്ങ­ളു­ടെ തു­ട­ക്കം. ഈ ഘോ­ഷ­യാ­ത്ര­യി­ലേ­ക്കു് രണ്ടു ചെ­രു­പ്പു­കൾ വന്നു വീ­ണ­തി­നെ­ച്ചൊ­ല്ലി­യാ­ണു് കലാപം തു­ട­ങ്ങി­യ­തെ­ന്നു് പി­ന്നീ­ടു് അ­ന്വേ­ഷ­ണ ക­മ്മി­ഷ­നു മൊഴി ല­ഭി­ച്ചു. ചെ­രു­പ്പു­വ­ന്ന സ്ഥ­ല­ത്തു­ണ്ടാ­യി­രു­ന്ന ഹോ­ട്ട­ലി­ന്റെ ഉടമ ആദ്യം ആ­ക്ര­മി­ക്ക­പ്പെ­ട്ടു. തൊ­ട്ട­ടു­ത്തു് ഉ­റ­ങ്ങി­ക്കി­ട­ന്ന ര­ണ്ടു­പേ­രും ആ­ക്ര­മ­ണ­ത്തി­നു് ഇ­ര­യാ­യി. സം­ഘർ­ഷം അവിടെ തു­ട­ങ്ങി.

റ­യിൽ­വേ സ്റ്റേ­ഷ­നു സ­മീ­പ­ത്തു­ള്ള പെ­ട്രേ­ാൾ പമ്പു നി­ന്നു ക­ത്തു­ന്ന­താ­ണു പി­ന്നീ­ടു ക­ണ്ട­തു്. ഹി­ന്ദു­ക്ക­ളു­ടേ­യും മു­സ്ലിം­ക­ളു­ടേ­യും ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള സ്ഥാ­പ­ന­ങ്ങ­ളി­ലേ­റെ­യും തു­ടർ­ന്നു ക­ത്തി­ക്കൊ­ണ്ടി­രു­ന്നു. ഇ­തി­നൊ­പ്പം അനേകം കിം­വ­ദ­ന്തി­ക­ളും പ്ര­ച­രി­ച്ചു. സ്ത്രീ­ക­ളെ ന­ഗ്ന­രാ­ക്കി ന­ട­ത്തി­യെ­ന്നും മുല മു­റി­ച്ചു­വെ­ന്നും വരെ പ്ര­ചാ­ര­ണം ഉ­ണ്ടാ­യി. പ­ത്ര­ങ്ങൾ ഈ വാർ­ത്ത­ക­ളു­മാ­യി അ­ച്ച­ടി­ച്ചു വ­ന്നി­രു­ന്നി­ല്ല. തൽസമയ റി­പ്പോർ­ട്ടി­ങ്ങി­നു് ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്നി­ല്ല. അവിടെ കാ­തോ­ടു കാ­തോ­രം പ­ടർ­ന്ന­തി­ലേ­റെ­യും നു­ണ­ക­ളാ­യി­രു­ന്നു. പലതും സം­ഭ­വി­ക്കാ­ത്ത­വ­യും അർ­ദ്ധ­സ­ത്യ­ങ്ങൾ പൊ­ലി­പ്പി­ച്ചെ­ടു­ത്ത­വ­യും ആ­യി­രു­ന്നു. ര­ണ്ടു­പേർ കൂ­ടി­ക്ക­ണ്ടാൽ പ­ര­സ്പ­രം ആ­ക്ര­മി­ക്കു­ന്ന നി­ല­യി­ലേ­ക്കു ത­ല­ശ്ശേ­രി എത്തി.

സി­നി­മ­ക­ളിൽ എ­ന്ന­തു­പോ­ലെ മാ­ര­കാ­യു­ധ­ങ്ങ­ളു­മാ­യി ഇ­രു­വി­ഭാ­ഗ­ങ്ങ­ളും തെ­രു­വു­ക­ളി­ലൂ­ടെ ന­ട­ക്കു­ക­യാ­യി­രു­ന്നു. ഇ­ട­പെ­ടാൻ ക­ഴി­യാ­ത്ത­ത്ര ദുർ­ബ­ല­രും ആ­യി­രു­ന്നു പൊ­ലീ­സ്. കൊ­ല­പാ­ത­കം മാ­ത്ര­മ­ല്ല കൊ­ള്ള­യും വ്യാ­പ­ക­മാ­യി ന­ട­ന്നു. സ­മാ­ധാ­നം എന്ന സ­ന്ദേ­ശ­വു­മാ­യി ആർ­ക്കും ത­ല­ശ്ശേ­രി­യി­ലേ­ക്കു ചെ­ല്ലാൻ ക­ഴി­യാ­ത്ത സ്ഥി­തി. ക­ലാ­പ­ത്തിൽ എ­ത്ര­പേർ ഇ­ര­ക­ളാ­ക്ക­പ്പെ­ട്ടു എ­ന്ന­തി­നു് ഇ­ന്നും കൃ­ത്യ­മാ­യ ക­ണ­ക്കി­ല്ല. സം­ഭ­വ­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ച ജ­സ്റ്റി­സ് ജോസഫ് വി­ത­യ­ത്തിൽ ക­മ്മി­റ്റി ഗു­രു­ത­ര­മാ­യ നി­രീ­ക്ഷ­ണ­ങ്ങ­ളാ­ണു ന­ട­ത്തി­യി­രു­ന്ന­തു്. 589 കേ­സു­ക­ളാ­ണു് ക­ലാ­പ­ത്തി­നു ശേഷം റ­ജി­സ്റ്റർ ചെ­യ്ത­തു്. അതിൽ ഒ­ന്നി­ലും ആ­രേ­യും ശി­ക്ഷി­ച്ചി­ല്ല. ഒ­രാ­ഴ്ച മു­ഴു­വൻ ത­ല­ശ്ശേ­രി നഗരം ക­ത്തി­യെ­രി­ഞ്ഞെ­ങ്കി­ലും അന്നു പ­ത്ര­ങ്ങൾ കാ­ണി­ച്ച സം­യ­മ­നം പി­ന്നീ­ടു് പ്ര­ശം­സി­ക്ക­പ്പെ­ട്ടു. മ­റ്റി­ട­ങ്ങ­ളി­ലേ­ക്കു കലാപം പ­ട­രാ­തി­രി­ക്കാ­നാ­യി വളരെ കു­റ­ച്ചു­വി­വ­ര­ങ്ങൾ മാ­ത്ര­മേ മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ പു­റ­ത്തു­വ­ന്നു­ള്ളു. പ­ത്ര­ങ്ങൾ­ക്കു് അന്നു കൃ­ത്യ­മാ­യ വി­വ­ര­ങ്ങൾ ല­ഭി­ക്കു­ന്ന­തി­നും ത­ട­സ്സം ഉ­ണ്ടാ­യി­രു­ന്നു.

ചടയൻ ഗോ­വി­ന്ദൻ, പി­ണ­റാ­യി വിജയൻ എന്നീ നേ­താ­ക്ക­ളു­ടെ കാർ­ക്ക­ശ്യം അ­ട­യാ­ള­പ്പെ­ടു­ത്തി­യ സം­ഭ­വം­കൂ­ടി­യാ­യി­രു­ന്നു ഈ കലാപം. ആ­യു­ധ­ങ്ങ­ളു­മാ­യി നി­ന്ന­വ­രു­ടെ അ­ടു­ത്തേ­ക്കു കൂ­സാ­തെ ചെ­ന്നു് ഇവർ നൽകിയ മു­ന്ന­റി­യി­പ്പു­കൾ ദു­ര­ന്ത­ത്തി­ന്റെ തീ­വ്ര­ത വ­ള­രാ­തി­രി­ക്കാൻ സ­ഹാ­യി­ച്ചു­വെ­ന്നു പി­ന്നീ­ടു വി­ല­യി­രു­ത്ത­പ്പെ­ട്ടു. മൂ­ന്നു ഘ­ട്ട­ങ്ങ­ളാ­യി നടന്ന ത­ല­ശ്ശേ­രി ക­ലാ­പ­ത്തിൽ ആ­ദ്യ­ത്തേ­തു വളരെ ആ­സൂ­ത്രി­ത­മാ­യി­രു­ന്നെ­ന്നാ­ണു് ജ­സ്റ്റി­സ് വി­ത­യ­ത്തിൽ ക­മ്മി­ഷൻ റി­പ്പോർ­ട്ടിൽ രേ­ഖ­പ്പെ­ടു­ത്തി­യ­തു്. ദീർ­ഘ­കാ­ല­മാ­യി ന­ട­ത്തി­യ ത­യ്യാ­റെ­ടു­പ്പു­ക­ളു­ടെ ഫ­ല­മാ­യാ­ണു് മ­റു­വി­ഭാ­ഗ­ത്തി­ന്റെ സ്ഥാ­പ­ന­ങ്ങൾ ആ­ക്ര­മി­ച്ച­തു്. പല സ്ഥ­ല­ങ്ങ­ളിൽ ഒ­രേ­സ­മ­യം പൊ­ടു­ന്ന­നെ ഉ­ണ്ടാ­യ ആ­ക്ര­മ­ണ­ങ്ങൾ ത­യ്യാ­റെ­ടു­പ്പു­കൾ ന­ട­ത്തി­യ­തി­ന്റെ സൂ­ച­ന­യാ­ണെ­ന്നും ക­മ്മി­ഷൻ റി­പ്പോർ­ട്ടി­ലു­ണ്ടു്. ര­ണ്ടാ­മ­തു നടന്ന കലാപം ആ­ദ്യ­ത്തേ­തി­നു­ള്ള തി­രി­ച്ച­ടി­യാ­യി­രു­ന്നു. പ്രാ­ദേ­ശി­ക­മാ­യി പെ­ട്ടെ­ന്നു സം­ഘ­ടി­ച്ചാ­ണു് ര­ണ്ടാം­ക­ലാ­പം മ­റു­വി­ഭാ­ഗം ന­ട­ത്തി­യ­തു്. മൂ­ന്നാ­മ­ത്തെ കലാപം ആ­ദ്യ­ത്തെ വി­ഭാ­ഗം തന്നെ ര­ണ്ടാ­മ­ത്തെ സം­ഘ­ത്തി­നു നൽകിയ തി­രി­ച്ച­ടി­യാ­ണെ­ന്നും റി­പ്പോർ­ട്ടിൽ രേ­ഖ­പ്പെ­ടു­ത്തി.

images/Chadayan_Govindan.jpg
ചടയൻ ഗോ­വി­ന്ദൻ

ജ­സ്റ്റി­സ് വി­ത­യ­ത്തിൽ ക­മ്മി­ഷ­ന്റെ റി­പ്പോർ­ട്ടിൽ നി­ന്നു്: ‘പൊ­ലീ­സ് നി­യ­മ­പ­രി­പാ­ല­ന­ത്തി­നു് ഒരു ന­ട­പ­ടി­യും സ്വീ­ക­രി­ക്കാ­ത്ത­താ­ണു ക­ലാ­പ­ത്തി­ലേ­ക്കു ന­യി­ച്ച­തെ­ന്നു രേ­ഖ­പ്പെ­ടു­ത്താൻ ക­മ്മി­ഷൻ ആ­ഗ്ര­ഹി­ക്കു­ക­യാ­ണു്. പൊ­ലീ­സ് മാ­ത്ര­മ­ല്ല ഉ­ത്ത­ര­വാ­ദ­പ്പെ­ട്ട പ്രാ­ദേ­ശി­ക റ­വ­ന്യു ഉ­ദ്യോ­ഗ­സ്ഥ­രും പ്ര­ശ്നം പ­രി­ഹ­രി­ക്കാൻ ഇ­റ­ങ്ങി­ത്തി­രി­ച്ചി­ല്ല. വി­ദ്യാർ­ത്ഥി­കൾ ഉൾ­പ്പെ­ടെ­യു­ള്ള ചെ­റു­പ്പ­ക്കാ­രാ­ണു് ക­ലാ­പ­ത്തി­നു് ഇ­റ­ങ്ങി­യ­തു് എ­ന്ന­തു ഗു­രു­ത­ര­മാ­യ സ്ഥി­തി വി­ശേ­ഷ­മാ­ണു്. ഭാ­വി­യിൽ രാ­ജ്യ­ത്തെ ന­യി­ക്കേ­ണ്ട­തു് ഇ­വ­രാ­ണു്. സർ­ക്കാ­രും ജ­നാ­ധി­പ­ത്യ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന രാ­ഷ്ട്രീ­യ­പ്പാർ­ട്ടി­ക­ളും മ­ന­സ്സു­വ­ച്ചാൽ മാ­ത്ര­മേ ഇ­ത്ത­രം ക­ലാ­പ­ങ്ങൾ ഇ­ല്ലാ­താ­വു­ക­യു­ള്ളു. ഇതു ത­ട­യു­ന്ന­തി­നാ­യി ക­മ്മി­ഷ­ന്റെ നിർ­ദ്ദേ­ശ­ങ്ങൾ:

  1. മ­താ­ധി­ഷ്ഠി­ത­മാ­യി രാ­ഷ്ട്രീ­യ­പാർ­ട്ടി­കൾ മേലിൽ പ്ര­വർ­ത്തി­ക്കാൻ പാ­ടി­ല്ല. ഭാ­വി­യിൽ രൂ­പീ­ക­രി­ക്കു­ന്ന­തും തടയണം.
  2. മ­താ­ധി­ഷ്ഠി­ത വർ­ഗീ­യ­ത­യാ­ണു ദേ­ശീ­യോ­ദ്ഗ്ര­ഥ­ന­ത്തി­നു് ഏ­റ്റ­വും വലിയ വെ­ല്ലു­വി­ളി. ഹി­ന്ദു­യി­സ­ത്തേ­യും ഇ­സ്ലാ­മി­നേ­യും അ­ടി­സ്ഥാ­ന­മാ­ക്കി ഇ­ന്ത്യ­യിൽ രൂ­പീ­ക­രി­ക്കു­ന്ന പാർ­ട്ടി­ക­ളെ­യാ­ണു് ഏ­റ്റ­വും ശ്ര­ദ്ധി­ക്കേ­ണ്ട­തു്. ഇ­ത്ത­രം പാർ­ട്ടി­ക­ളെ നി­രോ­ധി­ക്കു­ന്ന­തു പ്ര­ശ്ന­ങ്ങൾ ഉ­ണ്ടാ­ക്കു­മെ­ന്ന­തി­നാൽ അ­വ­രു­ടെ തീ­വ്ര­പ്ര­വർ­ത്ത­ന­ങ്ങൾ ത­ട­യു­ന്ന­തി­നു കർശന നടപടി സ്വീ­ക­രി­ക്ക­ണം.
  3. നി­രോ­ധ­ന നി­യ­മ­ങ്ങ­ളേ­ക്കാൾ ഫ­ല­പ്ര­ദ­മാ­വു­ക ജ­ന­മ­ന­സ്സിൽ വർ­ഗീ­യ­ത­യ്ക്കെ­തി­രാ­യ ബോധം വ­ളർ­ത്താ­നു­ള്ള ശ്ര­മ­ങ്ങ­ളാ­ണു്.
  4. മതേതര ക­ക്ഷി­ക­ളി­ലേ­ക്കു വരെ വർ­ഗീ­യ­ത ക­ട­ന്നു­ക­യ­റി എ­ന്നു് ക­മ്മി­ഷൻ നി­രീ­ക്ഷി­ക്കു­ക­യാ­ണു്. ഇതു നി­യ­ന്ത്രി­ക്കേ­ണ്ട­തു് അതതു പാർ­ട്ടി­ക­ളു­ടെ നേ­തൃ­ത്വ­ത്തിൽ ഉ­ള്ള­വ­രാ­ണു്.
  5. ന്യൂ­ന­പ­ക്ഷ­ങ്ങൾ അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്നു­വെ­ന്ന തോ­ന്ന­ലിൽ നി­ന്നാ­ണു് അവർ മ­താ­ധി­ഷ്ഠി­ത­മാ­യ പാർ­ട്ടി­ക­ളിൽ ചേ­രു­ന്ന­തു്. ഇതു് പ­രി­ഹ­രി­ക്കാൻ സർ­ക്കാർ ന­ട­പ­ടി­ക­ളാ­ണു് ആ­വ­ശ്യം.
  6. ക­ലാ­പ­കാ­ല­ത്തു ത­ല­ശ്ശേ­രി­യി­ലെ ഭൂ­രി­പ­ക്ഷം ജ­ന­ങ്ങ­ളും പെ­രു­മാ­റി­യ­തു് മ­ത­ഭ്രാ­ന്തു ബാ­ധി­ച്ച­തു പോ­ലെ­യാ­ണു്. ഇവരെ ജ­നാ­ധി­പ­ത്യ­ത്തെ­ക്കു­റി­ച്ചു ബോ­ധ­വൽ­ക്ക­രി­ക്കാൻ ന­ട­പ­ടി­കൾ എ­ടു­ക്ക­ണം. കു­റ്റ­ക്കാ­രാ­യ പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­രെ ഉടനടി നീ­ക്കു­ക­യും വേണം.’
images/U_a_khader.jpg
യു എ ഖാദർ

ത­ല­ശ്ശേ­രി കലാപം രാ­ജ്യ­ത്തു പി­ന്നീ­ടു­ണ്ടാ­യ പല ക­ലാ­പ­ങ്ങ­ളു­ടേ­യും സൂ­ച­ന­യാ­യി­രു­ന്നു. നി­സ്സാ­ര സം­ഭ­വ­ങ്ങൾ സൃ­ഷ്ടി­ച്ചു് അ­തി­ന്റെ പേരിൽ കലാപം ന­ട­ത്തു­ന്ന രീ­തി­യു­ടെ പ­രീ­ക്ഷ­ണം. ത­ല­ശ്ശേ­രി ക­ലാ­പ­ത്തി­ന്റെ വൈ­കാ­രി­ക­വ­ശ­ങ്ങൾ പ്ര­തി­പാ­ദി­ച്ചു് പി­ന്നീ­ടു് യു എ ഖാദർ കലശം എന്ന നോവൽ എഴുതി. ഇ­രു­വി­ഭാ­ഗ­ങ്ങ­ളേ­യും വർ­ഗീ­യ­മാ­യി ചേ­രി­തി­രി­ക്കാൻ ന­ട­ത്തി­യ ശ്ര­മ­ങ്ങൾ വി­വ­രി­ക്കു­ന്ന­താ­ണു പു­സ്ത­കം.

ഇ­ട­മ­ല­യാർ കേസും പിള്ള എന്ന പ്രി­സ­ണ­റും

വി­വാ­ദം ഉ­യർ­ന്നു് ഒരു പ­തി­റ്റാ­ണ്ടി­നു ശേഷം ശിക്ഷ. അതും സം­സ്ഥാ­നം ഭ­രി­ച്ച മ­ന്ത്രി­ക്കു്. ആദ്യം ത­ള്ളി­യ കേസിൽ പു­നർ­വി­ചാ­ര­ണ­യെ­ന്ന ആ­വ­ശ്യ­വു­മാ­യി ഒരാൾ മാ­ത്രം വർ­ഷ­ങ്ങ­ളോ­ളം കോ­ട­തി­യെ സ­മീ­പി­ക്കു­ക, ഒ­ടു­വിൽ കോടതി ആ­രോ­പ­ണ­ങ്ങൾ ശ­രി­യെ­ന്നു ക­രു­ത്തു­ക. രാ­ജ്യം കണ്ട അ­പൂർ­വ്വ­മാ­യ നി­യ­മ­ന­ട­പ­ടി­ക­ളാ­യി­രു­ന്നു ഇ­ട­മ­ല­യാർ കേസിൽ ഉ­ണ്ടാ­യ­തു്. ഒ­ടു­വിൽ ആർ ബാ­ല­കൃ­ഷ്ണ­പി­ള­ള യെന്ന നേ­താ­വു് ജ­യി­ലി­ലാ­യ­തി­നും കേരളം സാ­ക്ഷ്യം വ­ഹി­ച്ചു.

1982-​ലാണു് ഇ­ട­മ­ല­യാർ കേസ് വി­വാ­ദം ആ­രം­ഭി­ക്കു­ന്ന­തു്. എ­ന്നാൽ പ്രേ­ാ­സി­ക്യൂ­ഷൻ ന­ട­പ­ടി­കൾ തു­ട­ങ്ങു­ന്ന­തു് 1991-ൽ മാ­ത്ര­മാ­യി­രു­ന്നു. ഇ­ട­മ­ല­യാർ ജ­ല­വൈ­ദ്യു­തി പ­ദ്ധ­തി­യു­ടെ ടണലും ഷാ­ഫ്റ്റും­നിർ­മി­ക്കാൻ കരാർ നൽ­കി­യ­തിൽ ഒരു കോടി രൂ­പ­യു­ടെ നഷ്ടം കെ എസ് ഇ ബി-​ക്കു് ഉ­ണ്ടാ­യി എന്ന പ്രെ­ാ­സി­ക്യൂ­ഷൻ വാദം അം­ഗീ­ക­രി­ച്ചാ­ണു് ശിക്ഷ. ആർ ബാ­ല­കൃ­ഷ്ണ­പി­ള്ള ക­രാ­റു­കാ­രു­മാ­യി ചേർ­ന്നു ഗൂ­ഢാ­ലോ­ച­ന ന­ട­ത്തി­യെ­ന്ന കീ­ഴ്ക്കോ­ട­തി വിധി സു­പ്രീം കോടതി അം­ഗീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. കീ­ഴ്ക്കോ­ട­തി അ­ഞ്ചു­വർ­ഷ­ത്തെ ശി­ക്ഷ­യാ­യി­രു­ന്നു വി­ധി­ച്ച­തെ­ങ്കിൽ സു­പ്രീം­കോ­ട­തി അതു് ഒ­രു­വർ­ഷ­മാ­യി നി­ജ­പ്പെ­ടു­ത്തി. നേ­ര­ത്തെ കീ­ഴ്ക്കോ­ട­തി വിധി ഹൈ­ക്കോ­ട­തി അ­സാ­ധു­വാ­ക്കി­യി­രു­ന്നു. ഇ­തി­നെ­തി­രേ സം­സ്ഥാ­ന­സർ­ക്കാർ അ­പ്പീൽ നൽ­കി­യി­ല്ല. അന്നു കേരളം ഭ­രി­ച്ചി­രു­ന്ന­തു് ഐ­ക്യ­മു­ന്ന­ണി സർ­ക്കാർ ആ­യി­രു­ന്നു. പ്ര­തി­പ­ക്ഷ­നേ­താ­വു് വി എസ് അ­ച്യു­താ­ന­ന്ദ­നാ ണു് സു­പ്രീം­കോ­ട­തി­യിൽ അ­പ്പീൽ നൽ­കി­യ­തു്.

വി എ­സി­നു് കേസ് നൽകാൻ അ­വ­കാ­ശ­മി­ല്ലെ­ന്നു കാ­ണി­ച്ചു ബാ­ല­കൃ­ഷ്ണ­പി­ള്ള ഉ­ന്ന­യി­ച്ച ത­ട­സ്സ­വാ­ദം ത­ള്ളി­യാ­ണു് സു­പ്രീം കോടതി 2011 ഫെ­ബ്രു­വ­രി 10-നു് ശിക്ഷ വി­ധി­ച്ച­തു്.

അ­ന്ന­ത്തെ വൈ­ദ്യു­തി ബോർഡ് ചെ­യർ­മാ­നാ­യ രാ­മ­ഭ­ദ്രൻ നാ­യ­രും ക­രാ­റു­കാ­ര­നാ­യ പി കെ സ­ജീ­വ­നു­മാ­ണു് ഒരു വർഷം വീതം ത­ട­വി­നു് ഒപ്പം ശി­ക്ഷി­ക്ക­പ്പെ­ട്ട­വർ. 1974-ൽ അ­ച്യു­ത­മേ­നോൻ മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്താ­ണു് ഇ­ട­മ­ല­യാർ പ­ദ്ധ­തി­യു­ടെ നിർ­മാ­ണം ആ­രം­ഭി­ക്കു­ന്ന­തു്. 1980-ലെ കെ ക­രു­ണാ­ക­രൻ മ­ന്ത്രി­സ­ഭ­യിൽ ബാ­ല­കൃ­ഷ്ണ­പി­ള്ള അം­ഗ­മാ­യ­തോ­ടെ­യാ­ണു് നിർ­മാ­ണം ത്വ­രി­ത­പ്പെ­ടു­ത്തു­ന്ന­തു്. ടണലും ഷാ­ഫ്റ്റും നിർ­മി­ക്കാൻ പുതിയ കരാർ വി­ളി­ച്ചു. ട­ണ­ലി­ന്റെ കരാർ ഏ­റ്റെ­ടു­ത്ത­തു് കെ പി പൗ­ലോ­സ് ആ­യി­രു­ന്നു. നിർ­മാ­ണം പൂർ­ത്തി­യാ­യ­തോ­ടെ­യാ­ണു് വി­വാ­ദം ആ­രം­ഭി­ക്കു­ന്ന­തു്. ട്രയൽ റൺ ആ­രം­ഭി­ച്ച­പ്പോൾ തന്നെ ടണലിൽ നി­ന്നു വെ­ള്ളം ചോരാൻ തു­ട­ങ്ങി. നിർ­മാ­ണ­ത്തി­ലെ അ­പാ­ക­ത­യാ­ണെ­ന്നു വ്യാ­പ­ക ആ­ക്ഷേ­പം ഉ­യർ­ന്ന­തോ­ടെ മു­ഖ്യ­മ­ന്ത്രി ക­രു­ണാ­ക­രൻ അ­ന്വേ­ഷ­ണം പ്ര­ഖ്യാ­പി­ച്ചു. ജ­സ്റ്റി­സ് സു­കു­മാ­ര­നാ­യി­രു­ന്നു അ­ന്വേ­ഷ­ണ ക­മ്മി­ഷൻ.

ഗു­രു­ത­ര­മാ­യ ക്ര­മ­ക്കേ­ടു­കൾ ന­ട­ന്നു­വെ­ന്നാ­ണു് ക­മ്മി­ഷൻ ക­ണ്ടെ­ത്തി­യ­തു്. കോൺ­ക്രീ­റ്റ് കൂ­ട്ടു് റീജനൽ എൻ­ജി­യ­റി­ങ് കോ­ള­ജിൽ പ­രി­ശോ­ധി­പ്പി­ച്ചു. സി­മ­ന്റി­ന്റെ അ­നു­പാ­തം വളരെ കു­റ­വാ­ണു് എ­ന്നാ­യി­രു­ന്നു ക­ണ്ടെ­ത്തൽ. മാ­ത്ര­മ­ല്ല കരാർ നൽ­കി­യ­തു് കെ പി പൗ­ലോ­സി­നു് ആ­ണെ­ങ്കി­ലും കെ പി പൗ­ലോ­സും പി കെ സജീവൻ എ­ന്ന­യാ­ളും ത­മ്മിൽ കോ­ത­മം­ഗ­ലം റ­ജി­സ്ട്രാർ ഓ­ഫി­സിൽ ഒരു കരാർ റ­ജി­സ്റ്റർ ചെ­യ്തി­രു­ന്ന­താ­യി ക­മ്മി­ഷൻ ക­ണ്ടെ­ത്തി. ക­രാ­റി­ന്റെ ഉ­ട­മ­സ്ഥ­ത സ­ജീ­വ­നു് ഉ­റ­പ്പി­ക്കു­ന്ന­താ­യി­രു­ന്നു കരാർ. ഈ സജീവൻ കേരളാ കോൺ­ഗ്ര­സ് നേ­താ­വാ­ണു്. നിർ­മാ­ണ­ത്തി­ലെ അപാകത മൂലം ഒരു കോടി രൂപ ഖ­ജ­നാ­വി­നു നഷ്ടം വ­ന്നു­വെ­ന്നും റി­പ്പോർ­ട്ടിൽ രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്നു.

1991-ൽ മാ­ത്ര­മാ­ണു് ഈ റി­പ്പോർ­ട്ട് അ­നു­സ­രി­ച്ചു പ്രേ­ാ­സി­ക്യൂ­ഷൻ നടപടി തു­ട­ങ്ങി­യ­തു്. ഇ­ട­മ­ല­യാർ സ്പെ­ഷൽ കോ­ട­തി­യിൽ ആർ ന­ട­രാ­ജ­നാ­യി­രു­ന്നു ജഡ്ജി. അ­ഞ്ചു­വർ­ഷം വീതം ശി­ക്ഷ­യാ­യി­രു­ന്നു വിധി. ഇതു ഹൈ­ക്കോ­ട­തി റ­ദ്ദാ­ക്കി. അ­തി­നെ­തി­രേ സം­സ്ഥാ­ന സർ­ക്കാർ അ­പ്പീൽ നൽകാൻ ത­യ്യാ­റാ­കാ­തെ വ­ന്ന­തോ­ടെ­യാ­ണു് വി എസ് അ­ച്യു­താ­ന­ന്ദൻ സു­പ്രീം കോ­ട­തി­യിൽ അ­പ്പീൽ കൊ­ടു­ക്കു­ന്ന­തു്. കല്ലട സു­കു­മാ­രൻ ആ­യി­രു­ന്നു അ­ഭി­ഭാ­ഷ­കൻ. വിധി വ­ന്ന­തോ­ടെ ബാ­ല­കൃ­ഷ്ണ­പി­ള്ള­യെ ജ­യി­ലിൽ അ­ട­യ്ക്കേ­ണ്ടി വന്നു. ചീഫ് എൻ­ജി­നി­യർ ഭ­ര­ത­നും ചെ­യർ­മാൻ ആ­യി­രു­ന്ന ത്രി­വി­ക്ര­മൻ നാ­യ­രു­മൊ­ക്കെ കേ­സി­ന്റെ വി­ചാ­ര­ണ­ക്കാ­ല­ത്തു മ­രി­ച്ച­തു വലിയ ദു­രൂ­ഹ­ത ഉ­ണ്ടാ­ക്കി. ഒരു വർ­ഷ­ത്തെ ശിക്ഷ ആ­യി­രു­ന്നെ­ങ്കി­ലും അ­തി­നി­ടെ ബാ­ല­കൃ­ഷ്ണ­പി­ള്ള­യെ ചി­കി­ത്സ­യ്ക്കാ­യി ആ­ശു­പ­ത്രി­യി­ലേ­ക്കു മാ­റ്റി­യ­തും ഇ­തി­നി­ടെ­വി­വാ­ദ­മാ­യി.

ക­രി­ക്കൻ വി­ല്ല­യും മ­ദ്രാ­സി­ലെ മോനും
images/JSasikumar.jpg
ജെ ശ­ശി­കു­മാർ

ജെ ശ­ശി­കു­മാർ ‘മ­ദ്രാ­സി­ലെ മോൻ’ എന്ന സിനിമ സം­വി­ധാ­നം ചെ­യ്യും മുൻപു തന്നെ ആ പേരു് കേ­ര­ള­ത്തിൽ സു­പ­രി­ചി­ത­മാ­യി­രു­ന്നു. സം­സ്ഥാ­നം ഏ­റ്റ­വും ഉ­ത്ക­ണ്ഠാ­പൂർ­വ്വം വാ­യി­ച്ച കൊ­ല­പാ­ത­ക­വാർ­ത്ത­യു­ടെ ച­ല­ച്ചി­ത്രാ­വി­ഷ്കാ­ര­മാ­യി­രു­ന്നു അതു്. ര­വീ­ന്ദ്ര­നും ര­വി­കു­മാ­റും മോ­ഹൻ­ലാ­ലും കെ പി ഉ­മ്മ­റും ഷീല യു­മെ­ല്ലാം അ­ഭി­ന­യി­ച്ച ആ സി­നി­മ­യു­ടെ തി­ര­ക്ക­ഥ ന­ട­ന്ന­തു് സി­നി­മ­യി­റ­ങ്ങു­ന്ന­തി­നു രണ്ടു വർഷം മുൻ­പാ­യി­രു­ന്നു—1980ൽ.

തി­രു­വ­ല്ല മീ­ന്ത­ല­ക്ക­ര ഗ്രാ­മം സം­സ്ഥാ­ന­ത­ല വാർ­ത്ത­ക­ളി­ലേ­ക്കു് ആ­ദ്യ­മാ­യി ക­ട­ന്നു­വ­രി­ക­യാ­യി­രു­ന്നു. അവിടെ വി­ദേ­ശ­ത്തു നി­ന്നു മ­ട­ങ്ങി­വ­ന്ന സ­മ്പ­ന്ന­രാ­യ ദ­മ്പ­തി­കൾ താ­മ­സി­ച്ചി­രു­ന്ന വീ­ടാ­യി­രു­ന്നു ക­രി­ക്കൻ­വി­ല്ല. ഏ­റെ­ക്കാ­ലം കു­വൈ­ത്തി­ലാ­യി­രു­ന്ന കെ സി ജോർ­ജ്ജും ഭാര്യ റേ­ച്ച­ലു­മാ­യി­രു­ന്നു ആ വീ­ട്ടി­ലെ താ­മ­സ­ക്കാർ. ല­ക്ഷ­ങ്ങ­ളു­ടെ സ­മ്പാ­ദ്യം ഉ­ണ്ടാ­യി­രു­ന്ന ഇ­രു­വർ­ക്കും അ­യൽ­വാ­സി­ക­ളു­മാ­യി പോലും അ­ടു­പ്പ­മു­ണ്ടാ­യി­രു­ന്നി­ല്ല.

1980 ഒ­ക്ടോ­ബർ ആ­റി­നാ­ണു് സംഭവം. ജോർ­ജ്ജും ഭാര്യ റേ­ച്ച­ലും വീ­ടി­നു­ള്ളിൽ കു­ത്തേ­റ്റു മ­രി­ച്ചു. പി­റ്റേ­ന്നു രാ­വി­ലെ വീ­ട്ടു­ജോ­ലി­ക്കെ­ത്തി­യ ഗൗ­രി­യാ­ണു് മൃ­ത­ദേ­ഹ­ങ്ങൾ ക­ണ്ട­തു്. ഇ­രു­വർ­ക്കും ആ­ഴ­ത്തിൽ നി­ര­വ­ധി കു­ത്തേ­റ്റി­രു­ന്നു. റേ­ച്ച­ലി­ന്റെ മൃ­ത­ദേ­ഹ­ത്തിൽ കത്തി ത­റ­ച്ചി­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ സം­ഭ­വ­ത്തി­ന്റെ ദു­രൂ­ഹ­ത­ക­ളിൽ പൊ­ലീ­സ് വ­ല­ഞ്ഞു. ഒരു തു­മ്പും സൂ­ച­ന­യും പ­രി­സ­ര­ത്തെ­ങ്ങു­മി­ല്ല. റേ­ച്ച­ലി­ന്റെ ആ­ഭ­ര­ണ­ങ്ങൾ, ജോർ­ജി­ന്റെ റോ­ള­ക്സ് വാ­ച്ച് എ­ന്നി­വ കാ­ണാ­നു­ണ്ടാ­യി­രു­ന്നി­ല്ല. സേഫിൽ നി­ന്നു പണം ന­ഷ്ട­പ്പെ­ട്ടി­രി­ക്കാ­നു­ള്ള സാ­ധ്യ­ത­യും പൊ­ലീ­സ് ക­ണ്ടെ­ത്തി. അവ തു­റ­ന്ന നി­ല­യിൽ ആ­യി­രു­ന്നു. അ­സി­സ്റ്റ­ന്റ് പൊ­ലീ­സ് ക­മ്മി­ഷ­ണ­റാ­യി­രു­ന്ന സിബി മാ­ത്യു സം­ഭ­വ­സ്ഥ­ല­ത്തു് എ­ത്തു­ന്ന­തോ­ടെ­യാ­ണു് പുതിയ തു­മ്പു് ക­ണ്ടെ­ത്തു­ന്ന­തു്. ടീ­പ്പോ­യിൽ നാലു ഗ്ളാ­സു­കൾ ചായ കു­ടി­ച്ച ശേഷം വ­ച്ചി­രു­ന്ന­തു് ശ്ര­ദ്ധ­യിൽ പെ­ട്ടു. ര­ണ്ടു­പേർ മാ­ത്ര­മു­ണ്ടാ­യി­രു­ന്ന വീ­ട്ടിൽ നാലു ഗ്ളാ­സ് വ­ന്ന­താ­ണു സം­ശ­യ­ത്തി­നി­ട­യാ­ക്കി­യ­തു്. കൂ­ടാ­തെ വീ­ടി­നു­ള്ളിൽ ചില അ­ട­യാ­ള­ങ്ങ­ളും ക­ണ്ടെ­ത്തി. ഷൂ­സി­ട്ടു ച­വി­ട്ടി ന­ട­ന്ന­തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­യി­രു­ന്നു അതു്. ആ ഷൂസ് ഇ­ന്ത്യൻ നിർ­മി­ത­മ­ല്ലെ­ന്നും പ­രി­ശോ­ധ­ന­യിൽ വ്യ­ക്ത­മാ­യി. ഗൗ­രി­യെ സിബി നേ­രി­ട്ടു ചോ­ദ്യം ചെ­യ്തു. അ­പ്പോ­ഴാ­ണു് അവർ ഒരു വിവരം പ­റ­ഞ്ഞ­തു്. ത­ലേ­ന്നു ജോലി ക­ഴി­ഞ്ഞു മ­ട­ങ്ങു­മ്പോൾ ഇന്നു ‘മ­ദ്രാ­സി­ലെ മോൻ’ വ­രു­മെ­ന്നു് റേ­ച്ചൽ പ­റ­ഞ്ഞി­രു­ന്നു­വെ­ന്നാ­യി­രു­ന്നു മൊഴി.

പൊ­ലീ­സ് പെ­ട്ടെ­ന്നു സൂ­ച­ന­കൾ ക­ണ്ടെ­ത്തി. റേ­ച്ച­ലി­ന്റെ അ­ടു­ത്ത ബ­ന്ധു­വാ­യ റെനി ജോർജ് മ­ദ്രാ­സിൽ ഉ­ണ്ടെ­ന്നു് പൊ­ലീ­സ് ഇ­തി­നി­ടെ മ­ന­സ്സി­ലാ­ക്കി. കോ­ട്ട­യം സ്വ­ദേ­ശി­യാ­യ റെനി മ­യ­ക്കു­മ­രു­ന്നി­നു് അ­ടി­മ­യാ­യി­രു­ന്നെ­ന്ന വി­വ­ര­വും ല­ഭി­ച്ചു. റെ­നി­യെ മ­യ­ക്കു­മ­രു­ന്നു് ഉ­പ­യോ­ഗി­ച്ച­തി­നു് കോ­ള­ജിൽ നി­ന്നു പു­റ­ത്താ­ക്കു­ക­യും പി­ന്നീ­ടു് മ­ദ്രാ­സിൽ എയ്റോ നോ­ട്ടി­ക്കൽ എൻ­ജി­നി­യ­റി­ങ്ങി­നു് ചേ­രു­ക­യു­മാ­യി­രു­ന്നു. ആ രാ­ത്രി തന്നെ പൊ­ലീ­സ് മ­ദ്രാ­സി­ലെ­ത്തി. റെ­നി­യേ­യും ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന­വ­രേ­യും ക­ണ്ടെ­ത്തി. കൂ­ടെ­യു­ണ്ടാ­യി­രു­ന്ന മൂ­ന്നു പേരും മറ്റു മൂ­ന്നു രാ­ജ്യ­ങ്ങ­ളിൽ നി­ന്നു­ള്ള­വർ ആ­യി­രു­ന്നു. മൗ­റീ­ഷ്യ­സിൽ നി­ന്നു­ള്ള ഹസൻ ഗുലാം, മ­ലേ­ഷ്യ­യിൽ നി­ന്നു­ള്ള ഗു­ണ­ശേ­ഖർ, കെ­നി­യ­യിൽ നി­ന്നു­ള്ള കി­ബാ­ലോ ദാ­നി­യൽ എ­ന്നി­വ­രാ­യി­രു­ന്നു കൂ­ട്ടു­കാർ.

മ­യ­ക്കു­മ­രു­ന്നു വാ­ങ്ങാൻ പണം സം­ഘ­ടി­പ്പി­ക്കു­ന്ന­തി­നാ­യാ­ണു് നാ­ലു­പേ­രും കേ­ര­ള­ത്തിൽ എ­ത്തി­യ­തു്. മ­ദ്രാ­സിൽ നി­ന്നു് ഒരു കാർ സം­ഘ­ടി­പ്പി­ച്ചാ­ണു് സംഘം വ­ന്ന­തു്. ജോർ­ജ്ജി­നോ­ടും റേ­ച്ച­ലി­നോ­ടും പണം ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും ഇ­രു­വ­രും വ­ഴ­ങ്ങി­യി­ല്ല. ബ­ലം­പ്ര­യോ­ഗി­ച്ചു പണം എ­ടു­ക്കാ­നു­ള്ള ശ്രമം ജോർ­ജ്ജ് ത­ട­ഞ്ഞു. അതോടെ ജോർ­ജ്ജി­നെ കു­ത്തി­വീ­ഴ്ത്തി. ഇ­തു­ക­ണ്ടു­വ­ന്ന റേ­ച്ച­ലി­നെ­യും കു­ത്തി ആ­ഭ­ര­ണ­വും പണവും വാ­ച്ചും ക­വർ­ന്നു് വൈ­കി­ട്ടു തന്നെ കാറിൽ മ­ദ്രാ­സി­ലേ­ക്കു പോയി. മ­യ­ക്കു­മ­രു­ന്നു് ഉ­പ­യോ­ഗി­ച്ചു സ്വ­ബോ­ധം ഇ­ല്ലാ­ത്ത നി­ല­യി­ലാ­ണു നാ­ലു­പേ­രേ­യും പൊ­ലീ­സ് ക­ണ്ടെ­ത്തി­യ­തു്. വളരെ വേഗം കു­റ്റ­പ­ത്രം സ­മർ­പ്പി­ച്ച കേസിൽ നാ­ലു­പേർ­ക്കും സെ­ഷൻ­സ് കോടതി ജീ­വ­പ­ര്യ­ന്തം ശിക്ഷ വി­ധി­ച്ചു. 1982-ൽ ഹൈ­ക്കോ­ട­തി ശിക്ഷ ശ­രി­വ­ച്ചു. നാ­ലു­പേ­രും ഇതിനു മുൻ­പും ചെറിയ മോ­ഷ­ണ­ങ്ങൾ ന­ട­ത്തി­യി­രു­ന്ന­താ­യും കു­റ്റ­പ­ത്ര­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. വ­ലി­യ­തോ­തി­ലു­ള്ള മോഷണം ന­ട­ത്താ­നു­ള്ള ആദ്യ ശ്ര­മ­മാ­ണു് കൊ­ല­പാ­ത­ക­ത്തിൽ എ­ത്തി­യ­തു്.

ആ­ധു­നി­ക ജീവിത രീ­തി­ക­ളിൽ ഭ്ര­മി­ച്ചു മ­യ­ക്കു­മ­രു­ന്നി­ലേ­ക്കും മ­ദ്യ­ത്തി­ലേ­ക്കും വ­ഴി­തെ­റ്റി­പ്പോ­കു­ന്ന ചെ­റു­പ്പ­ക്കാ­രു­ടെ കഥ കേ­ര­ള­ത്തിൽ വ്യാ­പ­ക­മാ­യി കേ­ട്ടു­തു­ട­ങ്ങി­യ­തു് ക­രി­ക്കൻ­വി­ല്ല കൊ­ല­ക്കേ­സി­നു ശേ­ഷ­മാ­ണു്. അരാജക ജീ­വി­തം മ­റ്റു­ള്ള­വ­രു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു­ള്ള ക­ട­ന്നു­ക­യ­റ്റ­മാ­യി മാ­റു­ന്ന രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ട ആ­ദ്യ­ത്തെ സം­ഭ­വ­ങ്ങ­ളിൽ ഒ­ന്നു്.

പൂ­ജ­പ്പു­ര ജ­യി­ലി­ലാ­യി­രു­ന്നു റെ­നി­യും ഗു­ണ­ശേ­ഖ­ര­നും ഹസൻ ഗു­ലാ­മും. കെ­നി­യ­ക്കാ­രൻ തീഹാർ ജ­യി­ലി­ലും. ശി­ക്ഷ­യ്ക്കി­ട­യി­ലും റെനി പ­ല­വി­ധ­ത്തിൽ വാർ­ത്ത­യാ­യി. ജ­യി­ലി­നു­ള്ളിൽ മ­യ­ക്കു­മ­രു­ന്നു­മാ­യി ര­ണ്ടു­ത­വ­ണ പി­ടി­യി­ലാ­യി. പു­റ­ത്തു നി­ന്നു വ­രു­ത്തി­യ­താ­യി­രു­ന്നു ഇതു്. എ­ന്നാൽ പി­ന്നീ­ടു് ജീ­വി­തം വ­ഴി­മാ­റി. ജ­യി­ലിൽ മ­യ­ക്കു­മ­രു­ന്നി­നെ­തി­രാ­യ ബോ­ധ­വൽ­ക്ക­ര­ണ പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ നേ­തൃ­ത്വ­ത്തി­ലേ­ക്കു വരെ എത്തി. റെ­നി­യു­ടെ കഥ കേ­ട്ട­റി­ഞ്ഞ മം­ഗ­ലാ­പു­രം സ്വ­ദേ­ശി­യാ­യ നഴ്സ് ടീന വി­വാ­ഹം ക­ഴി­ക്കാൻ സ­മ്മ­തം അ­റി­യി­ച്ചു. ശി­ക്ഷാ­കാ­ല­ത്തു തന്നെ, 1992-ൽ, ഇവർ വി­വാ­ഹി­ത­രാ­യി. ശി­ക്ഷ­ക­ഴി­ഞ്ഞു് 1995-ൽ പു­റ­ത്തി­റ­ങ്ങി­യ റെനി ബാം­ഗ്ളൂ­രിൽ ഒരു സ്ഥാ­പ­നം തു­ട­ങ്ങി; ത­ട­വി­ലാ­യ­വ­രു­ടെ കു­ട്ടി­ക­ളെ സം­ര­ക്ഷി­ക്കു­ന്ന വീടു്.

ഗോ­പി­നാ­ഥ് ആ­യി­രു­ന്നു അന്നു കോ­ട്ട­യം എസ് പി സിബി മാ­ത്യു­വി­ന്റെ നേ­തൃ­ത്വ­ത്തിൽ സർ­ക്കിൾ ഇൻ­സ്പെ­ക്ടർ എ കെ ആചാരി, സബ് ഇൻ­സ്പെ­ക്ടർ അ­ബ്ദുൽ കരീം എ­ന്നി­വ­രാ­ണു് അ­ന്വേ­ഷ­ണ­ത്തി­നു നേ­തൃ­ത്വം നൽ­കി­യ­തു്. ക­രി­ക്കൻ­വി­ല്ല­യെ­ന്ന വീടു് പി­ന്നീ­ടു് ഗോ­സ്പൽ ഫോർ ഏഷ്യ വാ­ങ്ങു­ക­യും പ്രാർ­ത്ഥ­നാ മ­ന്ദി­ര­മാ­യി മാ­റ്റു­ക­യും ചെ­യ്തു. മ­ധ്യ­കേ­ര­ള­ത്തി­ലെ പ­ത്ര­പ്ര­ചാ­ര­ണ രം­ഗ­ത്തും ക­രി­ക്കൻ­വി­ല്ല കൊ­ല­പാ­ത­ക കേസ് നിർ­ണാ­യ­ക വ­ഴി­ത്തി­രി­വാ­ണു്. മ­ദ്രാ­സിൽ നി­ന്നും കേ­ര­ള­ത്തി­ലെ വിവിധ സ്ഥ­ല­ങ്ങ­ളിൽ നി­ന്നും സം­ഭ്ര­മാ­ത്മ­ക­മാ­യ വാർ­ത്ത­കൾ കൊ­ണ്ടു പ­ത്ര­ങ്ങൾ ജ­ന­ങ്ങ­ളു­ടെ വാ­യ­നാ­ശീ­ല­ത്തെ മാ­റ്റി. മ­യ­ക്കു­മ­രു­ന്നും യു­വ­ത്വ­വും വിദേശ സാ­ന്നി­ധ്യ­വു­മെ­ല്ലാം വാർ­ത്ത­കൾ­ക്കു വലിയ പൊലിമ നൽകി. പൊ­ലീ­സി­നൊ­പ്പം തന്നെ പ­ത്ര­ങ്ങ­ളും ദി­വ­സ­വും സ്വ­ന്തം നി­ല­യ്ക്കു് അ­ന്വേ­ഷ­ണം ന­ട­ത്തി വി­വ­ര­ങ്ങൾ കൊ­ണ്ടു­വ­ന്നു. ഇ­തി­നി­ടെ ആവേശം മൂ­ല­മു­ള്ള അ­ബ­ദ്ധ­ങ്ങ­ളി­ലും പ­ത്ര­ങ്ങൾ ചെ­ന്നു­പെ­ട്ടു. കെ­നി­യ­യിൽ നി­ന്നു­ള്ള പ്രതി അവിടെ ഒരു മ­ന്ത്രി­യു­ടെ മ­ക­നാ­ണെ­ന്നാ­യി­രു­ന്നു ദി­വ­സ­ങ്ങ­ളോ­ളം വന്ന വാർ­ത്ത. യ­ഥാർ­ത്ഥ­ത്തിൽ പാ­സ്റ്റർ എന്ന അർ­ത്ഥ­ത്തി­ലു­ള്ള മി­നി­സ്റ്റർ എന്ന പ്ര­യോ­ഗ­മാ­ണു് മ­ന്ത്രി­പു­ത്ര­നാ­യി തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ട­തു്. അന്നു വന്ന വാർ­ത്ത അ­ബ­ദ്ധ­മാ­ണെ­ന്ന­റി­യാ­തെ ഇ­ന്നും കെ­നി­യ­യി­ലെ മ­ന്ത്രി­പു­ത്രൻ ഉൾ­പ്പെ­ട്ട കേസ് എ­ന്നു് ക­രി­ക്കൻ­വി­ല്ല­യെ ചി­ല­രെ­ങ്കി­ലും വി­ശേ­ഷി­പ്പി­ക്കാ­റു­ണ്ടു്.

എ­വി­ടെ­യൊ­ക്കെ­യു­ണ്ടു്, സു­കു­മാ­ര­ക്കു­റു­പ്പ്?
images/Sukumara_kurup.jpg
സു­കു­മാ­ര­ക്കു­റു­പ്പ്

എല്ലാ തെ­ളി­വു­ക­ളി­ലൂ­ടെ­യും ഒരു പ്ര­തി­യെ കേരളം സ്ഥി­രീ­ക­രി­ച്ചി­ട്ടു് മൂ­ന്നു പ­തി­റ്റാ­ണ്ടു­കൾ ക­ഴി­ഞ്ഞു. ക­സ്റ്റ­ഡി­യിൽ എ­ടു­ക്കാ­തെ­യും ചോ­ദ്യം ചെ­യ്യാ­തെ­യും ഒരാൾ പ്ര­തി­യാ­ണെ­ന്നു് ഉ­റ­പ്പി­ക്ക­പ്പെ­ട്ട അ­പൂർ­വ്വ സ­ന്ദർ­ഭ­ങ്ങ­ളി­ലൊ­ന്നു്. ആഗോള ക്രി­മി­നൽ കേസ് ച­രി­ത്ര­ത്തിൽ പോലും അ­പൂർ­വ്വ­മാ­യ സംഭവം. പൊ­ലീ­സി­നു മാ­ത്ര­മ­ല്ല മാ­ധ്യ­മ പ്ര­വർ­ത്ത­ന­ത്തി­നും ഏ­റ്റ­വും വലിയ വെ­ല്ലു­വി­ളി­യാ­ണു് ഇ­ന്നും സു­കു­മാ­ര­ക്കു­റു­പ്പ്. ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ 70 വ­യ­സ്സു­ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­കും ആ കു­റ്റാ­രോ­പി­ത­നു്. കേ­ര­ള­ത്തിൽ ഏ­തെ­ങ്കി­ലും ഒരു മൂ­ല­യിൽ എ­ന്തെ­ങ്കി­ലു­മൊ­ക്കെ സ­ന്ദർ­ഭ­ത്തിൽ സു­കു­മാ­ര­ക്കു­റു­പ്പ് എന്ന വാ­ക്കു­ച്ച­രി­ക്ക­പ്പെ­ടാ­ത്ത ഒരു ദിവസം പോലും ഇല്ല എന്നു പ­ര­ത്തി­പ്പ­റ­യാ­വു­ന്ന­ത്ര പ­രി­ചി­തൻ. എ­ന്തു­കൊ­ണ്ടാ­ണു സു­കു­മാ­ര­ക്കു­റു­പ്പ് ഒരു കെ­ട്ടു­ക­ഥ­യാ­യി തു­ട­രു­ന്ന­തു്?

സ­ങ്കേ­തി­ക വിദ്യ വ­ള­രാ­ത്ത, മൊബൈൽ ട­വ­റു­കൾ ഇ­ല്ലാ­ത്ത, കാ­ല­ത്തെ ധ­നി­കർ­ക്കു ക­ഴി­യു­ന്ന ര­ക്ഷ­പ്പെ­ടൽ ത­ന്നെ­യാ­ണു സു­കു­മാ­ര­ക്കു­റു­പ്പും ന­ട­ത്തി­യ­തു്. കേ­ര­ള­ത്തിൽ നടന്ന ഏ­റ്റ­വും ആ­സൂ­ത്രി­ത­മാ­യ കൊ­ല­പാ­ത­കം. ഭാ­ര്യ­യും ബ­ന്ധു­ക്ക­ളു­മെ­ല്ലാം കേസിൽ പ്ര­തി­ചേർ­ക്ക­പ്പെ­ട്ടി­ട്ടും അവരിൽ നി­ന്നു­പോ­ലും സൂചന ല­ഭി­ക്കാ­തെ പൊ­ലീ­സ് ന­ക്ഷ­ത്ര­മെ­ണ്ണി­യ ഏക കേസും ഇ­താ­ക­ണം.

മാ­വേ­ലി­ക്ക­ര കു­ന്ന­ത്തെ പാ­ട­ത്തിൽ ക­ത്തു­ന്ന ഒരു അ­മ്പാ­സ­ഡർ കാറിൽ നി­ന്നാ­ണു് കഥ തു­ട­ങ്ങു­ന്ന­തു്—1984 ജ­നു­വ­രി 22-നു് പു­ലർ­ച്ചെ അ­തു­വ­ഴി കാറിൽ പോയ ഒരാൾ അ­യൽ­വാ­സി­ക­ളെ വി­ളി­ച്ചു­കൂ­ട്ടു­ന്നു. സു­രേ­ഷ്കു­മാർ, രാ­ധാ­കൃ­ഷ്ണൻ എന്നീ സ­മീ­പ­വാ­സി­കൾ ആദ്യ സാ­ക്ഷി­കൾ. കാർ നി­ന്നു ക­ത്തു­ക­യാ­ണു്. തീ ഒ­ന്നു് ശ­മി­ച്ച­പ്പോൾ ഡ്രൈ­വി­ങ് സീ­റ്റിൽ ഒരാൾ ഇ­രി­ക്കു­ന്ന­താ­യി നാ­ട്ടു­കാർ കാ­ണു­ന്നു. ഡ്രൈ­വർ ഇ­രി­ക്കു­ന്ന വ­ശ­ത്തെ ഡോർ തു­റ­ന്ന നി­ല­യി­ലാ­യി­രു­ന്നു. ഒ­റ്റ­നോ­ട്ട­ത്തിൽ, ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ച്ചി­ട്ടു സാ­ധി­ക്കാ­തെ പോയി എന്ന തോ­ന്നൽ ഉ­ണ്ടാ­ക്കു­ന്ന രംഗം. പു­ലർ­ച്ചെ അ­ഞ്ച­ര­യോ­ടെ ചെ­ങ്ങ­ന്നൂർ ഡി വൈ എസ് പി ഹ­രി­ദാ­സ് സ്ഥ­ല­ത്തെ­ത്തി. സ­മീ­പ­ത്തു തീ­പ്പെ­ട്ടി­യും ക­യ്യു­റ­യും പെ­ട്രേ­ാൾ ഒ­ഴി­ച്ച­തി­ന്റെ സൂ­ച­ന­ക­ളും ക­ണ്ട­തോ­ടെ അ­പ­ക­ട­മ­ല്ല, കൊ­ല­പാ­ത­ക­മാ­ണെ­ന്ന സംശയം ബ­ല­പ്പെ­ട്ടു. അ­ന്വേ­ഷ­ണ­ത്തിൽ കാ­റി­ന്റെ ഉടമ സു­കു­മാ­ര­ക്കു­റു­പ്പാ­ണെ­ന്നു വ്യ­ക്ത­മാ­യി. ജഡം സാ­ധാ­ര­ണ നടപടി പൂർ­ത്തി­യാ­ക്കി ബ­ന്ധു­ക്കൾ­ക്കു കൈ­മാ­റു­ന്ന­തി­നു പകരം വി­ശ­ദ­മാ­യ പ­രി­ശോ­ധ­ന ന­ട­ത്തി. മ­രി­ച്ച­തു സു­കു­മാ­ര­ക്കു­റു­പ്പ­ല്ല എന്നു പോ­സ്റ്റ്മോർ­ട്ട­ത്തിൽ വ്യ­ക്ത­മാ­യി. മാ­ത്ര­മ­ല്ല, മൃ­ത­ദേ­ഹ­ത്തി­ന്റെ ശ്വാ­സ­കോ­ശ­ത്തിൽ പെ­ട്രേ­ാ­ളി­ന്റെ അംശമോ പുകയോ ഉ­ണ്ടാ­യി­രു­ന്നി­ല്ല. കൊ­ല­പ്പെ­ടു­ത്തി­യ ശേഷം ക­ത്തി­ച്ചാൽ മാ­ത്ര­മേ ഇതു സം­ഭ­വി­ക്കൂ എ­ന്നും ഫോ­റൻ­സി­ക് വി­ദ­ഗ്ദ്ധർ റി­പ്പോർ­ട്ടു നൽകി.

സു­കു­മാ­ര­ക്കു­റു­പ്പി­നെ തേടി പൊ­ലീ­സ് ആ ദിവസം തന്നെ അ­ന്വേ­ഷ­ണം തു­ട­ങ്ങി. ര­ണ്ടു­ദി­വ­സ­ത്തി­നു ശേ­ഷ­മാ­ണു് ആദ്യ സ്ഥി­രീ­ക­ര­ണം വ­രു­ന്ന­തു്. ഫിലിം റ­പ്ര­സെ­ന്റേ­റ്റീ­വാ­യ ഹ­രി­പ്പാ­ട് സ്വ­ദേ­ശി ചാ­ക്കോ­യെ കാ­ണാ­നി­ല്ല എന്ന പരാതി പൊ­ലീ­സി­നു ല­ഭി­ക്കു­ന്നു. തു­ടർ­ന്നു് ന­ട­ത്തി­യ പ­രി­ശോ­ധ­ന­യിൽ കൊ­ല്ല­പ്പെ­ട്ട­തു് ചാ­ക്കോ­യാ­ണെ­ന്നു വ്യ­ക്ത­മാ­യി. ഇതോടെ സു­കു­മാ­ര­ക്കു­റു­പ്പി­ന്റെ ബ­ന്ധു­ക്ക­ളി­ലേ­ക്കു് അ­ന്വേ­ഷ­ണം കേ­ന്ദ്രീ­ക­രി­ച്ചു. അവിടെ നി­ന്നാ­ണു് കേരളം ഇ­തു­വ­രെ കേ­ട്ടി­ട്ടു­ള്ള ഏ­റ്റ­വും സം­ഭ്ര­മ­ജ­ന­ക­മാ­യ ആ­സൂ­ത്ര­ണ­ക­ഥ പു­റ­ത്തു­വ­രു­ന്ന­തു്.

അ­ബു­ദാ­ബി­യിൽ ഒരു ക­മ്പ­നി­യിൽ എ­ക്സി­ക്യു­ട്ടീ­വാ­യി­രു­ന്നു സു­കു­മാ­ര­ക്കു­റു­പ്പ്. ഭാര്യ അവിടെ നഴ്സ്. ഇ­രു­വ­രു­ടേ­യും ശ­മ്പ­ളം മാ­ത്രം ആ കാ­ല­ത്തു് മാസം 65,000 രൂപ. ഏ­റ്റ­വും ആ­ഡം­ബ­ര­പൂർ­ണ­മാ­യ ജീ­വി­ത­മാ­ണു് ഇ­രു­വ­രും ന­യി­ച്ചി­രു­ന്ന­തു്. പ­ണ­ത്തോ­ടു­ള്ള ആർ­ത്തി­യാ­ണു കു­റു­പ്പി­നെ പുതിയ ആ­ശ­യ­ത്തി­ലേ­ക്കു് എ­ത്തി­ച്ച­തു്. ഇൻ­ഷൂ­റൻ­സ് തുക ത­ട്ടാ­നാ­യി ജർ­മ­നി­യിൽ ഒ­രാ­ളു­ടെ ബ­ന്ധു­ക്കൾ മ­റ്റൊ­രു മൃ­ത­ദേ­ഹം ഹാ­ജ­രാ­ക്കി­യ ക­ഥ­യാ­ണു് പ്ര­ചോ­ദ­ന­മാ­യ­തു്. അ­ബു­ദാ­ബി­യിൽ എ­ട്ടു­ല­ക്ഷം രൂ­പ­യു­ടെ ഇൻ­ഷൂ­റൻ­സ് പ­ദ്ധ­തി­യിൽ കു­റു­പ്പു് ചേർ­ന്നു. തു­ടർ­ന്നു നാ­ട്ടി­ലെ­ത്തി.

ഭാ­ര്യാ­സ­ഹോ­ദ­രീ ഭർ­ത്താ­വു് ഭാ­സ്ക­ര­പി­ള്ള­യാ­യി­രു­ന്നു സഹായി. ഡ്രൈ­വർ പൊ­ന്ന­പ്പ­നും സു­ഹൃ­ത്തു ഷ­ഹാ­സും ഒ­പ്പ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണു പി­ന്നീ­ടു് കേസ് ഡ­യ­റി­യിൽ പൊ­ലീ­സ് എ­ഴു­തി­യ­തു്. 1984 ജ­നു­വ­രി 21-നു് രാ­ത്രി ക­രു­വാ­റ്റ ഹരി തി­യ­റ്റ­റിൽ നി­ന്നു സെ­ക്കൻ­ഡ് ഷോ ക­ണ്ടി­റ­ങ്ങു­ക­യാ­യി­രു­ന്നു ചാ­ക്കോ. പ­ത്തു­മ­ണി­ക­ഴി­ഞ്ഞ സമയം. സ­മീ­പ­ത്തു നിർ­ത്തി­യ കാ­റി­ലെ യാ­ത്ര­ക്കാർ ചാ­ക്കോ­യോ­ടു് ല­ക്ഷ്യ സ്ഥാ­ന­ത്തു് എ­ത്തി­ക്കാം എന്നു വാ­ക്കു­നൽ­കു­ന്നു. കാറിൽ ഭാ­സ്ക­ര­പി­ള്ള­യും പൊ­ന്ന­പ്പ­നും ഷ­ഹാ­സു­മാ­ണു് ഉ­ണ്ടാ­യി­രു­ന്ന­തു് എ­ന്നാ­ണു് എഫ് ഐ ആർ. മ­റ്റൊ­രു കാറിൽ സു­കു­മാ­ര­ക്കു­റു­പ്പ് പി­ന്നാ­ലെ വ­രു­ന്നു­ണ്ടാ­യി­രു­ന്നു. സു­കു­മാ­ര­ക്കു­റു­പ്പി­ന്റെ ശ­രീ­ര­ത്തി­നു സ­മാ­ന­മാ­യ മൃ­ത­ദേ­ഹം അ­ന്വേ­ഷി­ച്ചു് മോർ­ച്ച­റി­ക­ളി­ലും ശ്മ­ശാ­ന­ങ്ങ­ളി­ലും പോ­യെ­ങ്കി­ലും നി­രാ­ശ­രാ­യു­ള്ള മ­ട­ക്ക­മാ­യി­രു­ന്നു. ആ യാ­ത്ര­യി­ലാ­ണു ശ­രീ­ര­ഘ­ട­ന­യിൽ കു­റു­പ്പി­നെ അ­നു­സ്മ­രി­പ്പി­ക്കു­ന്ന ചാ­ക്കോ­യെ ക­ണ്ടെ­ത്തു­ന്ന­തു്. ചാ­ക്കോ­യെ കാ­റിൽ­ക­യ­റ്റി ബ­ല­മാ­യി മ­ദ്യം­കു­ടി­പ്പി­ച്ചു ബോ­ധ­ര­ഹി­ത­നാ­ക്കി എന്നു പി­ടി­യി­ലാ­യ­വർ മൊഴി നൽകി. കാറിൽ വ­ച്ചു­ത­ന്നെ ക­ഴു­ത്തു ഞെ­രി­ച്ചു് ചാ­ക്കോ­യെ കൊ­ന്ന­താ­യാ­ണു് പൊ­ലീ­സ് ഭാ­ഷ്യം. പി­ന്നീ­ടു് ഭാ­സ്ക­ര­പി­ള്ള­യു­ടെ ചെ­റി­യ­നാ­ടു­ള്ള വീ­ടി­നു് അ­ടു­ത്തെ­ത്തി­ച്ചു് മുഖം ക­രി­ച്ചു. തി­രി­ച്ച­റി­യ­പ്പെ­ടാ­തി­രി­ക്കാ­നാ­യി­രു­ന്നു ഇതു്. ഇതിനു ശേ­ഷ­മാ­ണു് കു­റു­പ്പി­ന്റെ കാറിൽ മൃ­ത­ദേ­ഹം കു­ന്ന­ത്തു് എ­ത്തി­ക്കു­ന്ന­തു്. മുൻ­സീ­റ്റിൽ ഇ­രു­ത്തി­യ ശേഷം ക­ന്നാ­സിൽ കൊ­ണ്ടു­വ­ന്ന പ­ത്തു­ലി­റ്റർ പെ­ട്രേ­ാൾ ഒ­ഴി­ച്ചാ­ണു് ക­ത്തി­ച്ച­തു്. കേസ് ബ­ന്ധു­ക്ക­ളി­ലേ­ക്കു കേ­ന്ദ്രീ­ക­രി­ച്ച­തോ­ടെ ഭാ­സ്ക­ര­പി­ള്ള കീ­ഴ­ട­ങ്ങി. കു­റു­പ്പി­ന്റെ അ­ഭാ­വ­ത്തിൽ നടന്ന വി­ചാ­ര­ണ­യിൽ പിള്ള ജീ­വ­പ­ര്യ­ന്തം ത­ട­വി­നു ശി­ക്ഷി­ക്ക­പ്പെ­ട്ടു. തെ­ളി­വു­ക­ളു­ടെ അ­ഭാ­വ­ത്തിൽ പൊ­ന്ന­പ്പ­നും ഷ­ഹാ­സും മോ­ചി­ത­രാ­യി. സു­കു­മാ­ര­ക്കു­റു­പ്പി­ന്റെ ഭാ­ര്യ­യും അ­നു­ജ­ത്തി­യും അ­ഞ്ചും ആറും പ്ര­തി­കൾ ആ­യി­രു­ന്നെ­ങ്കി­ലും കോടതി വി­ട്ട­യ­ച്ചു. ഈ കാ­ല­ത്തെ­ല്ലാം ക്രൈം­ബ്രാ­ഞ്ചി­ന്റെ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സംഘം സു­കു­മാ­ര­ക്കു­റു­പ്പി­നാ­യു­ള്ള അ­ന്വേ­ഷ­ണം തു­ട­രു­ക­യാ­യി­രു­ന്നു.

മും­ബൈ­യി­ലും ദി­ല്ലി­യി­ലും ചെ­ന്നൈ­യി­ലും ഭോ­പ്പാ­ലി­ലു­മെ­ല്ലാം കു­റു­പ്പി­നെ ക­ണ്ടെ­ന്ന വാർ­ത്ത­കൾ പ­ര­ന്നു. ഹി­മാ­ല­യ­ത്തി­ലെ ഒരു സ­ന്യാ­സി­യി­ലേ­ക്കു വരെ സം­ശ­യ­മെ­ത്തി. ഭോ­പ്പാ­ലിൽ പൊ­ലീ­സ് എ­ത്തു­ന്ന­തി­നു മ­ണി­ക്കൂ­റു­കൾ­ക്കു മുൻപു സു­കു­മാ­ര­ക്കു­റു­പ്പ് ര­ക്ഷ­പ്പെ­ട്ട­തി­ന്റെ തെ­ളി­വു­കൾ പൊ­ലീ­സ് പി­ന്നീ­ടു് ഹാ­ജ­രാ­ക്കി. അവിടെ അ­മ്മാ­യി­യു­ടെ വീ­ട്ടിൽ കു­റു­പ്പു് എ­ത്തി­യെ­ന്നാ­ണു പൊ­ലീ­സ് ഇ­പ്പോ­ഴും ക­രു­തു­ന്ന­തു്. ഇ­തി­നി­ടെ ദു­ബാ­യി­ലെ ജോലി ന­ഷ്ട­പ്പെ­ട്ട ഭാ­ര്യ­യും മ­ക്ക­ളും കേ­ര­ള­ത്തിൽ തന്നെ ജീ­വി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. 2010-ൽ കു­റു­പ്പി­ന്റെ മ­ക­ന്റെ വി­വാ­ഹം ന­ട­ക്കു­മ്പോൾ പോലും പൊ­ലീ­സ് ജാ­ഗ്ര­ത­യോ­ടെ കാ­ത്തി­രു­ന്നു, എ­ങ്കി­ലും സൂ­ച­ന­കൾ ല­ഭി­ച്ചി­ല്ല. സു­കു­മാ­ര­ക്കു­റു­പ്പ് ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ന്നു എന്നു ത­ന്നെ­യാ­ണു് പൊ­ലീ­സി­ലെ ഒരു വി­ഭാ­ഗം ക­രു­തു­ന്ന­തു്.

അന്നു ചാ­ക്കോ കൊ­ല്ല­പ്പെ­ടു­മ്പോൾ ഭാര്യ ശാ­ന്ത­മ്മ ഗർ­ഭി­ണി­യാ­യി­രു­ന്നു. വി­വാ­ഹം ക­ഴി­ഞ്ഞു് ഒ­രു­വർ­ഷം മാ­ത്ര­മേ ആ­യി­രു­ന്നു­ള്ളു. ചാ­ക്കോ­യു­ടെ മകനു് 30 വ­യ­സ്സു­ക­ഴി­ഞ്ഞി­ട്ടും കൊ­ല­യാ­ളി പി­ടി­യി­ലാ­യി­ല്ല എന്നു മാ­ത്ര­മാ­ണു് സു­കു­മാ­ര­ക്കു­റു­പ്പ് എന്ന സ­മ­സ്യ­യിൽ പൂ­രി­പ്പി­ക്കാൻ ഇ­പ്പോ­ഴും ബാ­ക്കി­യു­ള്ള­തു്.

നി­ല­യ്ക്കൽ കേ­ര­ള­ത്തെ മു­റി­ച്ചെ­ടു­ത്ത­പ്പോൾ

നി­ല­യ്ക്കൽ—കേരളം മ­താ­ത്മ­ക­മാ­യി പ­ല­താ­കാൻ തു­ട­ങ്ങി­യ ഇടം. ആ­ചാ­ര­ങ്ങ­ളു­ടെ വൈ­വി­ധ്യം തു­ട­രു­മ്പോ­ഴും പ­ര­സ്പ­ര ബ­ഹു­മാ­ന­വും സ­ഹ­ക­ര­ണ­വും ഉ­ണ്ടാ­യി­രു­ന്ന­വർ ഇ­തി­നു­ശേ­ഷം ക­ണ്ടാൽ­പോ­ലും മി­ണ്ടാ­തെ­യാ­യി. അ­യോ­ധ്യ വി­വാ­ദ­മാ­കു­ന്ന­തി­നും ഒൻപതു വർഷം മുൻ­പാ­ണു് നി­ല­യ്ക്കൽ കേ­ര­ള­ത്തി­ന്റെ സ്വാ­സ്ഥ്യം കെ­ടു­ത്തി­യ­തു്.

images/Kummanam_Rajasekharan.png
കു­മ്മ­നം രാ­ജ­ശേ­ഖ­രൻ

തു­ട­ക്കം 1983 മാർ­ച്ച് 29-നു് ആണു്. നി­ല­യ്ക്ക­ലിൽ കേരള ഫാ­മി­ങ് കോർ­പ്പ­റേ­ഷ­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള സ്ഥ­ല­ത്തു നി­ന്നു പ­ഴ­ക്കം തോ­ന്നി­ക്കു­ന്ന ഒരു കു­രി­ശു ക­ണ്ടെ­ത്തു­ന്നു. മ­ഹാ­ദേ­വ ക്ഷേ­ത്ര­ത്തിൽ നി­ന്നു വെറും 200 മീ­റ്റർ മാ­ത്രം അ­ക­ലെ­യാ­ണി­തു്. നി­ല­യ്ക്ക­ലി­നു് മ­റ്റൊ­രു പൂർ­വ്വ ച­രി­ത്രം കൂ­ടി­യു­ണ്ടു്. തോ­മാ­ശ്ലീ­ഹ കേ­ര­ള­ത്തിൽ വ­ന്ന­പ്പോൾ ഏഴര പ­ള്ളി­കൾ സ്ഥാ­പി­ച്ചെ­ന്നും അ­തി­ലൊ­ന്നു് നി­ല­യ്ക്ക­ലാ­ണെ­ന്നും സഭ കാ­ല­ങ്ങ­ളാ­യി പ­റ­ഞ്ഞു­വ­ന്നി­രു­ന്നു. എ. ഡി. 52-ൽ സ്ഥാ­പി­ച്ചു­വെ­ന്നു പ­റ­യു­ന്ന പ­ള്ളി­യു­ടെ കു­രി­ശാ­ണു് ക­ണ്ടെ­ത്തി­യ­തെ­ന്നാ­യി­രു­ന്നു തൊ­ട്ട­ടു­ത്തു­ള്ള പ­മ്പാ­വാ­ലി പ­ള്ളി­യി­ലെ വി­കാ­രി ഫാ. മാ­ത്യു അ­ന്ത്യാ­കു­ള­ത്തി­ന്റെ വാദം. ഫാ. മാ­ത്യു­വി­ന്റെ നേ­തൃ­ത്വ­ത്തിൽ ഒരു സംഘം ആളുകൾ പി­റ്റേ­ന്നു് സ്ഥ­ല­ത്തെ­ത്തു­ക­യും താൽ­ക്കാ­ലി­ക ഷെഡ് നിർ­മി­ച്ചു് പ്രാർ­ത്ഥ­ന ആ­രം­ഭി­ക്കു­ക­യും ചെ­യ്തു. ഇതോടെ ഹി­ന്ദു സം­ഘ­ട­ന­കൾ പ്ര­തി­ഷേ­ധ­വു­മാ­യി എത്തി.

images/Swami_Sathyananda_Saraswathi.jpg
നി­ത്യാ­ന­ന്ദ സ­ര­സ്വ­തി

ഇ­രു­വി­ഭാ­ഗ­വും ഉ­ന്ന­യി­ച്ചി­രു­ന്ന വാ­ദ­ങ്ങൾ: വിശ്വ ഹി­ന്ദു സഭ: കു­മ്മ­നം രാ­ജ­ശേ­ഖ­രൻ ജനറൽ കൺ­വീ­ന­റും സ്വാ­മി നി­ത്യാ­ന­ന്ദ സ­ര­സ്വ­തി ചെ­യർ­മാ­നു­മാ­യ സ­മി­തി­യാ­ണു് നി­ല­യ്ക്ക­ലിൽ പള്ളി സ്ഥാ­പി­ക്കു­ന്ന­തി­നു് എതിരേ പ്ര­ക്ഷോ­ഭം പ്ര­ഖ്യാ­പി­ച്ച­തു്. ച­രി­ത്ര­പ­ര­മാ­യ കാ­ര്യ­ങ്ങൾ­ക്കു മ­റു­പ­ടി നൽ­കി­യി­രു­ന്ന­തു് പി പ­ര­മേ­ശ്വ­രൻ ആ­യി­രു­ന്നു. കേ­ര­ള­ത്തിൽ ഒ­രി­ട­ത്തു നി­ന്നും എ­ട്ടാം നൂ­റ്റാ­ണ്ടി­നു മു­മ്പു­ള്ള കു­രി­ശു ക­ണ്ടെ­ത്തി­യി­ട്ടി­ല്ല എ­ന്നാ­യി­രു­ന്നു പി പ­ര­മേ­ശ്വ­രൻ വാ­ദി­ച്ച­തു്. തോ­മാ­ശ്ലീ­ഹ കേ­ര­ള­ത്തിൽ വന്നു എന്നു പ­റ­യു­ന്ന­തു തന്നെ കെ­ട്ടു­ക­ഥ­യാ­ണെ­ന്നും ക­ണ്ടെ­ത്തി­യ കു­രി­ശു സ­മീ­പ­കാ­ല­ത്തു നിർ­മി­ച്ച­താ­ണെ­ന്നും പ­ര­മേ­ശ്വ­ര­നും കു­മ്മ­ന­വും വാ­ദി­ച്ചു.

ക്രി­സ്തീ­യ വി­ശ്വാ­സി­കൾ: ക്രി­സ്തു­വി­നു ശേഷം 52-ൽ തന്നെ നി­ല­യ്ക്ക­ലിൽ നിർ­മി­ച്ച­താ­ണു പള്ളി. ഇതു പി­ന്നീ­ടു തേവർ പ­ട­യോ­ട്ട­ത്തിൽ ത­കർ­ക്ക­പ്പെ­ടു­ക­യും അവിടെ നി­ന്നു കു­ടി­യൊ­ഴി­ക്ക­പ്പെ­ട്ട­വർ കാ­ഞ്ഞി­ര­പ്പി­ള്ളി, എ­രു­മേ­ലി തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലേ­ക്കു പോ­വു­ക­യും ചെ­യ്തു. സെ­ന്റ് തോമസ് കേ­ര­ള­ത്തിൽ ഏ­ഴു­പ­ള്ളി­കൾ പൂർ­ണ­മാ­യും ഒരു പ­ള്ളി­യു­ടെ പ­കു­തി­യും നിർ­മ്മി­ച്ചു­വെ­ന്നും അ­വ­യാ­ണു് ഏ­ഴ­ര­പ്പ­ള്ളി­കൾ എ­ന്നു് അ­റി­യ­പ്പെ­ടു­ന്ന­തെ­ന്നും വി­ശ്വാ­സി­കൾ വാ­ദി­ക്കു­ന്നു. അ­തി­ലൊ­ന്നാ­ണു നി­ല­യ്ക്കൽ.

images/Parameshwaran.jpg
പി പ­ര­മേ­ശ്വ­രൻ

ഇ­രു­വി­ഭാ­ഗ­ങ്ങ­ളും പ്രാർ­ത്ഥ­നാ യാ­ത്ര­ക­ളും പ്ര­തി­ഷേ­ധ­വും തു­ട­രു­ന്ന­തി­നി­ടെ വി­വാ­ദ­ത്തി­നു് രാ­ഷ്ട്രീ­യ മാനം കൈ­വ­ന്ന­തു് സർ­ക്കാർ തീ­രു­മാ­ന­ത്തോ­ടെ­യാ­ണു്. മേയ് 19-നു് സ്ഥ­ല­ത്തു പള്ളി നിർ­മി­ക്കാൻ കെ ക­രു­ണാ­ക­രൻ മ­ന്ത്രി­സ­ഭ അ­നു­മ­തി നൽകി. ഫാ­മി­ങ് കോർ­പ്പ­റേ­ഷ­ന്റെ ര­ണ്ടു് ഏക്കർ സ്ഥ­ല­മാ­ണു വി­ട്ടു­കൊ­ടു­ത്ത­തു്. ഇതോടെ ഹി­ന്ദു­സം­ഘ­ട­ന­കൾ പ്ര­തി­ഷേ­ധ­വു­മാ­യി എ­ത്തു­ക­യും കേ­ര­ള­ത്തി­ലെ­ങ്ങും പന്തം കൊ­ളു­ത്തി പ്ര­ക­ട­ന­ങ്ങൾ ന­ട­ത്തു­ക­യും ചെ­യ്തു. ഹി­ന്ദു സം­ഘ­ട­ന­കൾ സം­സ്ഥാ­ന­ത്തു് ആ­ദ്യ­മാ­യി വ്യാ­പ­ക­മാ­യി ന­ട­ത്തി­യ പ്ര­തി­ഷേ­ധ­മാ­യി­രു­ന്നു നി­ല­യ്ക്കൽ പ്ര­ശ്ന­ത്തി­ന്റെ പേരിൽ ഉ­ണ്ടാ­യ­തു്. ആർ എസ് എസ് നേ­രി­ട്ടു് പ്ര­ശ്ന­ത്തിൽ ഇ­ട­പെ­ട്ടു് വലിയ റൂ­ട്ട് മാർ­ച്ച് ന­ട­ത്തി. സർ­ക്കാർ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ചാ­യി­രു­ന്നു റൂ­ട്ട് മാർ­ച്ച്. ആ­യി­ര­ത്തോ­ളം ആർ എസ് എസ് പ്ര­വർ­ത്ത­കർ അ­റ­സ്റ്റി­ലാ­യി.

ക്രി­സ്തീ­യ വി­ശ്വാ­സി­ക­ളു­ടെ പ്ര­ക്ഷോ­ഭ­ത്തി­നു് നേ­തൃ­ത്വം നൽ­കി­യ­തു് നി­ല­യ്ക്കൽ ആക്ഷൻ കൗൺ­സിൽ ആ­യി­രു­ന്നു. ഓൾ കേരള കാ­ത്ത­ലി­ക് കോൺ­ഗ്ര­സി­ന്റെ എം ഡി ജോസഫ് ആ­യി­രു­ന്നു സമരം ന­യി­ച്ച­തു്. യ­ഥാർ­ത്ഥ­ത്തിൽ അ­മ്പ­ല­വും പ­ള്ളി­യും നി­ല­നി­ന്നി­രു­ന്ന­തു് ഫാ­മി­ങ് കോർ­പ്പ­റേ­ഷ­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള സ്ഥ­ല­ത്താ­യി­രു­ന്നു. പ്ര­തി­ഷേ­ധം വർഗീയ ല­ഹ­ള­യി­ലേ­ക്കു തി­രി­യു­ന്ന സ്ഥി­തി വ­ന്ന­തോ­ടെ ക്ഷേ­ത്ര­ത്തിൽ നി­ന്നു് ഒന്നര കി­ലോ­മീ­റ്റർ അകലെ പള്ളി നിർ­മ്മി­ക്കാൻ അ­നു­വാ­ദം ന­ല്കാം എന്നു മു­ഖ്യ­മ­ന്ത്രി ക­രു­ണാ­ക­രൻ നി­ല­പാ­ടു മാ­റ്റി. ഇതും ഇ­രു­വി­ഭാ­ഗ­ത്തി­നും സ്വീ­കാ­ര്യ­മാ­യി­ല്ല. ഗു­രു­വാ­യൂർ ദർ­ശ­ന­ത്തി­നു് എ­ത്തി­യ മു­ഖ്യ­മ­ന്ത്രി കെ ക­രു­ണാ­ക­ര­നെ ഭക്തർ വ­ള­ഞ്ഞു­വ­ച്ചു. മ­ന്ത്രി­മാർ­ക്കെ­തി­രേ­യും വ്യാ­പ­ക­പ്ര­തി­ഷേ­ധ­ങ്ങൾ ഉ­ണ്ടാ­യി. നി­ല­യ്ക്കൽ പ്ര­ശ്ന­ത്തെ­ത്തു­ടർ­ന്നു­ള്ള ചേ­രി­തി­രി­വു് മറ്റു പ്രാ­ദേ­ശി­ക ആ­രാ­ധ­നാ­ല­യ­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­ത­യെ­ക്കു­റി­ച്ചു­ള്ള തർ­ക്ക­ങ്ങ­ളി­ലേ­ക്കു കൂടി നീ­ങ്ങു­ന്ന സ്ഥി­തി­യാ­യി.

images/MP_Manmadan.png
എം പി മ­ന്മ­ഥൻ

ഈ ഘ­ട്ട­ത്തി­ലാ­ണു് സർ­വ്വോ­ദ­യ നേ­താ­വു് എം പി മ­ന്മ­ഥൻ മ­ധ്യ­സ്ഥ­നാ­കു­ന്ന­തു്. ഇ­രു­വി­ഭാ­ഗ­ങ്ങ­ളു­മാ­യി ഒ­റ്റ­യ്ക്കും കൂ­ട്ടാ­യും ചർ­ച്ച­കൾ ന­ട­ത്തി. ആദ്യ രണ്ടു ചർ­ച്ച­കൾ പ­രാ­ജ­യ­പ്പെ­ട്ടു. ഒ­ടു­വിൽ പൂ­ങ്കാ­വ­ന­മെ­ന്നു് ഹി­ന്ദു­വി­ശ്വാ­സി­കൾ വി­ളി­ക്കു­ന്ന സ്ഥ­ല­ത്തി­നു പു­റ­ത്തു് ക്ഷേ­ത്ര­ത്തിൽ നി­ന്നു നാലു കി­ലോ­മീ­റ്റർ അകലെ പ­ള്ളി­പ­ണി­യാം എന്ന ധാരണ ഉ­ണ്ടാ­യി. ഇതും പക്ഷേ, നി­ല­യ്ക്കൽ ആക്ഷൻ കൗൺ­സിൽ ആദ്യം അം­ഗീ­ക­രി­ച്ചി­ല്ല. എ­ന്നാൽ കൊ­ല്ല­ത്തു ചേർ­ന്ന ബിഷപ് കൗൺ­സിൽ ഈ തീ­രു­മാ­നം അം­ഗീ­ക­രി­ച്ചു പള്ളി പ­ണി­യാൻ തീ­രു­മാ­നി­ച്ച­തോ­ടെ­യാ­ണു് സം­ഘർ­ഷ­ത്തി­നു് അയവു വ­ന്ന­തു്.

ഹി­ന്ദു, ക്രി­സ്ത്യൻ സം­ഘ­ട­ന­കൾ തീവ്ര നി­ല­പാ­ടു­കൾ സ്വീ­ക­രി­ക്കാൻ തു­ട­ങ്ങി­യ­തു് ഈ വി­വാ­ദ­ത്തി­നു ശേ­ഷ­മാ­യി­രു­ന്നു. ത­ല­ശ്ശേ­രി കലാപം ഹിന്ദു-​മുസ്ലിം വി­ഭാ­ഗ­ങ്ങ­ളിൽ ഉ­ണ്ടാ­ക്കി­യ അ­കൽ­ച്ച­യേ­ക്കാൾ ആ­ഴ­ത്തി­ലു­ള്ള­താ­യി­രു­ന്നു നി­ല­യ്ക്കൽ ഹിന്ദു-​ക്രിസ്ത്യൻ വി­ഭാ­ഗ­ങ്ങ­ളിൽ ഉ­ണ്ടാ­ക്കി­യ മു­റി­വു്. അ­തു­പ­ക്ഷേ, എ­ക്കാ­ല­ത്തേ­ക്കും തു­ട­രാ­തെ പ­രി­ഹ­രി­ക്കാൻ ക­ഴി­ഞ്ഞു എ­ന്ന­താ­ണു മതേതര കേ­ര­ള­ത്തി­ന്റെ വിജയം. അ­കൽ­ച്ച മ­റ്റി­ട­ങ്ങ­ളി­ലെ­ങ്കി­ലും ക്ര­മേ­ണ പ­രി­ഹ­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു.

ത­ങ്ക­മ­ണി: പൊ­ലീ­സ് രാ­ജ്യ­ത്തെ ‘എ­ലൈ­റ്റ്’ ബസ്സ്

പൊ­ലീ­സും നി­യ­മ­പാ­ല­ന­വും ത­മ്മി­ലു­ള്ള അ­ക­ല­ത്തി­ന്റെ പേ­രാ­ണു ത­ങ്ക­മ­ണി. ബ­സ്സിൽ ക­യ­റു­ന്ന വി­ദ്യാർ­ത്ഥി­ക­ളും ജീ­വ­ന­ക്കാ­രും ത­മ്മിൽ ഉ­ണ്ടാ­കാ­റു­ള്ള പതിവു സം­ഘർ­ഷം ഒരു ഗ്രാ­മ­ത്തി­ന്റെ സ്വാ­സ്ഥ്യം എ­ക്കാ­ല­ത്തേ­ക്കു­മാ­യി ത­കർ­ത്ത ക്രൂ­ര­ത­യു­ടെ പ­ര്യാ­യം കൂ­ടി­യാ­ണു് ആ സംഭവം.

ഇ­ടു­ക്കി ജി­ല്ല­യി­ലെ ക­ട്ട­പ്പ­ന­യിൽ നി­ന്നു് 22 കി­ലോ­മീ­റ്റർ അ­ക­ലെ­യാ­ണു് ത­ങ്ക­മ­ണി. കാ­മാ­ക്ഷി പ­ഞ്ചാ­യ­ത്തി­ലെ ചെ­റി­യൊ­രു വാർഡ്. ആ­യി­ര­ത്തിൽ താഴെ കു­ടും­ബ­ങ്ങൾ താ­മ­സി­ക്കു­ന്ന സ്ഥലം. 1986 ഒ­ക്ടോ­ബർ 20-​നാണു് സം­ഭ­വ­ങ്ങ­ളു­ടെ തു­ട­ക്കം. നാലു ബ­സു­ക­ളാ­ണു് ക­ട്ട­പ്പ­ന­യിൽ നി­ന്നു ത­ങ്ക­മ­ണി­യി­ലേ­ക്കു് ഉ­ള്ള­തു്. രണ്ടു കെ എസ് ആർ ടി സി ബ­സു­ക­ളും ര­ണ്ടു് സ്വ­കാ­ര്യ ബ­സു­ക­ളും. ഈ ബ­സു­ക­ളു­ടെ എ­ല്ലാം പെർ­മി­റ്റ് കട്ടപ്പന-​തങ്കമണി റൂ­ട്ടി­ലാ­ണു്. രണ്ടു സ്വ­കാ­ര്യ ബ­സു­ക­ളിൽ ഒ­ന്നാ­യ എ­ലൈ­റ്റ് ബസ്സ് പ­തി­വാ­യി ക­ട്ട­പ്പ­ന­യിൽ നി­ന്നു പാറമട വരെയേ സർ­വീ­സ് ന­ട­ത്തു­ക­യു­ള്ളു. പാ­റ­മ­ട­യിൽ നി­ന്നു രണ്ടു കി­ലോ­മീ­റ്റർ ദൂ­ര­മു­ണ്ടു് ത­ങ്ക­മ­ണി­യി­ലേ­ക്കു്. ഇ­തി­ന്റെ പേരിൽ ബസ്സ് ജീ­വ­ന­ക്കാ­രും യാ­ത്ര­ക്കാ­രും ത­മ്മിൽ വാ­ക്കേ­റ്റം പ­തി­വാ­യി­രു­ന്നു.

സംഭവ ദി­വ­സ­വും ക­ട്ട­പ്പ­ന­യിൽ നി­ന്നു പാറമട എ­ത്തി­യ­പ്പോൾ എ­ല്ലാ­വ­രോ­ടും ഇ­റ­ങ്ങാൻ ജീ­വ­ന­ക്കാർ ആ­വ­ശ്യ­പ്പെ­ട്ടു. നാലു വി­ദ്യാർ­ത്ഥി­കൾ ശ­ക്ത­മാ­യി പ്ര­തി­ഷേ­ധി­ച്ചു. അവർ ഇ­റ­ങ്ങാൻ കൂ­ട്ടാ­ക്കി­യി­ല്ല. മാ­ത്ര­മ­ല്ല മറ്റു യാ­ത്ര­ക്കാ­രോ­ടു് ഇ­റ­ങ്ങ­രു­തെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടു. ജീ­വ­ന­ക്കാ­രു­ടെ ഭീഷണി ക­ടു­ത്ത­പ്പോൾ ഈ നാ­ലു­പേർ ഒഴികെ ബാ­ക്കി­യു­ള്ള­വ­രെ­ല്ലാം ബ­സ്സിൽ നി­ന്നു് ഇ­റ­ങ്ങി ന­ട­ന്നു. ജീ­വ­ന­ക്കാർ ബലം പ്ര­യോ­ഗി­ച്ചു് രണ്ടു വി­ദ്യാർ­ത്ഥി­ക­ളെ ഇ­റ­ക്കി­വി­ട്ടു. ശേ­ഷി­ക്കു­ന്ന ര­ണ്ടു­പേർ ബ­സ്സിൽ ചെ­റു­ത്തു­നിൽ­പ്പു തു­ടർ­ന്നു.

images/E_K_Nayanar.jpg
ഇ കെ നാ­യ­നാർ

ഈ വി­ദ്യാർ­ത്ഥി­ക­ളു­മാ­യി ജീ­വ­ന­ക്കാർ ബസ്സ് അ­തി­വേ­ഗം ഓ­ടി­ച്ചു­പോ­യി. ക­ട്ട­പ്പ­ന പൊ­ലീ­സ് സ്റ്റേ­ഷ­നി­ലാ­ണു് ബസ്സ് നി­ന്ന­തു്. രണ്ടു വി­ദ്യാർ­ത്ഥി­ക­ളേ­യും പൊ­ലീ­സ് അവിടെ വച്ചു ക്രൂ­ര­മാ­യി മർ­ദ്ദി­ക്കാൻ തു­ട­ങ്ങി­യെ­ന്നാ­ണു പി­ന്നീ­ടു നൽകിയ പരാതി. ഇ­തി­നി­ടെ ബ­സ്സിൽ നി­ന്നു് ഇ­റ­ക്കി­വി­ട്ട വി­ദ്യാർ­ത്ഥി­കൾ പ­റ­ഞ്ഞു വിവരം അ­റി­ഞ്ഞ ര­ക്ഷി­താ­ക്കൾ കു­ട്ടി­ക­ളെ കാ­ണാ­നി­ല്ലെ­ന്ന പ­രാ­തി­യു­മാ­യി ക­ട്ട­പ്പ­ന പൊ­ലീ­സ് സ്റ്റേ­ഷ­നിൽ എത്തി. രാ­ത്രി ഡി വൈ എസ് പി ന­ട­ത്തി­യ ചർ­ച്ച­യെ തു­ടർ­ന്നു പി­റ്റേ­ന്നു രാ­വി­ലെ പ­ത്തു­മ­ണി­ക്കു സ്റ്റേ­ഷ­നിൽ ഹാ­ജ­രാ­ക­ണം എന്നു നിർ­ദ്ദേ­ശി­ച്ചു വി­ദ്യാർ­ത്ഥി­ക­ളെ വി­ട്ട­യ­ച്ചു. പി­റ്റേ­ന്നു പ­ത്തു­മ­ണി­ക്കു കു­ട്ടി­കൾ സ്റ്റേ­ഷ­നിൽ എ­ത്തി­യി­ട്ടും ഡി വൈ എസ് പി ഉ­ണ്ടാ­യി­രു­ന്നി­ല്ല. കാ­ത്തു­നി­ന്ന­വർ 11 മ­ണി­യോ­ടെ മ­ട­ങ്ങി. പി­ന്നീ­ടാ­ണു് യ­ഥാർ­ത്ഥ സം­ഘർ­ഷം തു­ട­ങ്ങു­ന്ന­തു്. ത­ങ്ക­മ­ണി സെ­ന്റ് തോമസ് സ്കൂ­ളി­നു മു­ന്നി­ലെ­ത്തി­യ എ­ലൈ­റ്റ് ബസ്സ് വി­ദ്യാർ­ത്ഥി­കൾ വ­ള­ഞ്ഞു. വേറെ ജീ­വ­ന­ക്കാ­രാ­യി­രു­ന്നു ബ­സ്സിൽ. കു­റ്റ­ക്കാ­രാ­യ ജീ­വ­ന­ക്കാർ മാ­പ്പു പറയണം എ­ന്നാ­യി­രു­ന്നു വി­ദ്യാർ­ത്ഥി­ക­ളു­ടെ ആ­വ­ശ്യം.

ബ­സ്സിൽ ഉ­ണ്ടാ­യി­രു­ന്ന ഉടമ തെ­റ്റു ചെ­യ്ത­വ­രെ പി­റ്റേ­ന്നു് എ­ത്തി­ക്കാം എ­ന്നും മാ­പ്പു പ­റ­യി­ക്കാം എ­ന്നും വി­ദ്യാർ­ത്ഥി­ക­ളോ­ടു പ­റ­ഞ്ഞു. എ­ന്നാൽ വി­ദ്യാർ­ത്ഥി­കൾ അതിനു ത­യ്യാ­റാ­യി­ല്ല. വി­കാ­രി ഫാദർ ജോസ് കോ­ട്ടൂ­രി­ന്റെ നേ­തൃ­ത്വ­ത്തിൽ നടന്ന ഒ­ത്തു­തീർ­പ്പു ചർ­ച്ച­യി­ലും തീ­രു­മാ­ന­മാ­യി­ല്ല. തെ­റ്റു­ചെ­യ്ത­വർ എ­ത്താ­തെ ബസ്സ് വി­ട്ട­യ­യ്ക്കി­ല്ലെ­ന്നു തന്നെ വി­ദ്യാർ­ത്ഥി­കൾ അ­റി­യി­ച്ചു. പി­റ്റേ­ന്നു മാ­പ്പു­പ­റ­യാൻ ആരും എ­ത്തി­യി­ല്ല. പകരം രാ­വി­ലെ രണ്ടു ജീ­പ്പ് പൊ­ലീ­സ് ആണു് എ­ത്തി­യ­തു്. അവർ ബ­ലം­പ്ര­യോ­ഗി­ച്ചു ബസ്സ് കൊ­ണ്ടു­പോ­കാൻ ശ്ര­മി­ച്ചു. ഇതു വി­ദ്യാർ­ത്ഥി­കൾ ചെ­റു­ത്തു. മ­ട­ങ്ങി­പ്പോ­യ പൊ­ലീ­സ് വൈ­കി­ട്ടു് അഞ്ചു മ­ണി­യോ­ടെ വീ­ണ്ടും എത്തി. സർ­ക്കിൾ ഇൻ­സ്പെ­ക്ടർ ഐ സി ത­മ്പാ­ന്റെ നേ­തൃ­ത്വ­ത്തിൽ പീ­രു­മേ­ടു്, നെ­ടു­ങ്ങ­ണ്ടം സബ് ഇൻ­സ്പെ­ക്ടർ­മാ­രും അ­വ­രു­ടെ കീ­ഴി­ലെ കോൺ­സ്റ്റ­ബിൾ­മാ­രു­മാ­ണു സം­ഘ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന­തു്.

images/K_G_Balakrishnan.jpg
കെ ജി ബാ­ല­കൃ­ഷ്ണൻ

ബസ്സ് ബലം പ്ര­യോ­ഗി­ച്ചു കൊ­ണ്ടു­പോ­കും എ­ന്നു് പൊ­ലീ­സ് പ്ര­ഖ്യാ­പി­ച്ചു. തോ­ക്കു് ഉൾ­പ്പെ­ടെ­യു­ള്ള ആ­യു­ധ­ങ്ങൾ പൊ­ലീ­സ് കൊ­ണ്ടു­വ­ന്നി­രു­ന്നു. സ­മാ­ധാ­ന­പ­ര­മാ­യി പ്ര­ശ്നം പ­രി­ഹ­രി­ക്ക­ണം എ­ന്നു് ഫാ. ജോസ് കോ­ട്ടൂ­രും കാ­മാ­ക്ഷി പ­ഞ്ചാ­യ­ത്തു് പ്ര­സി­ഡ­ന്റ് മ­ത്താ­യി മാ­ത്യു­വും പൊ­ലീ­സി­നോ­ടു് അ­ഭ്യർ­ത്ഥി­ച്ചു. അല്പം സ­മ­യം­കൂ­ടി ല­ഭി­ച്ചാൽ ര­മ്യ­മാ­യി പ്ര­ശ്നം പ­രി­ഹ­രി­ക്കാ­മെ­ന്ന ഇ­രു­വ­രു­ടേ­യും നിർ­ദ്ദേ­ശം പൊ­ലീ­സ് അം­ഗീ­ക­രി­ച്ചി­ല്ല എ­ന്നാ­ണു് അ­ന്വേ­ഷ­ണ ക­മ്മീ­ഷൻ പി­ന്നീ­ടു് രേ­ഖ­പ്പെ­ടു­ത്തി­യ­തു്. ഹൈ­ക്കോ­ട­തി വി­ധി­യിൽ ജ­സ്റ്റി­സ് കെ ജി ബാ­ല­കൃ­ഷ്ണ­നും അ­ങ്ങ­നെ തന്നെ എഴുതി. പൊ­ലീ­സ് പൊ­ടു­ന്ന­നെ ജ­ന­ക്കൂ­ട്ട­ത്തി­നു നേരെ വെ­ടി­വ­ച്ചു. ഏ­ബ്ര­ഹാം കോ­ഴി­മ­ല എന്ന പ്ര­ദേ­ശ­വാ­സി വെ­ടി­യേ­റ്റു വീണു. ആ­ശു­പ­ത്രി­യി­ലേ­ക്കു കൊ­ണ്ടു­പോ­കും വഴി മ­രി­ച്ചു. മ­റ്റൊ­രാൾ­ക്കു കൂടി ശ­രീ­ര­ത്തിൽ വെ­ടി­യു­ണ്ട ത­റ­ച്ചു പ­രി­ക്കേ­റ്റു. അൻ­പ­തി­ലേ­റെ നാ­ട്ടു­കാർ­ക്കു ലാ­ത്തി­ച്ചാർ­ജ്ജിൽ മാ­ര­ക­മാ­യി പ­രി­ക്കേൽ­ക്കു­ക­യും ചെ­യ്തു. തു­ടർ­ന്നു പൊ­ലീ­സ് ത­ങ്ക­മ­ണി­യിൽ നി­ന്നു ബസ്സ് ക­ട്ട­പ്പ­ന­യ്ക്കു കൊ­ണ്ടു­പോ­യി. രാ­ത്രി ഒ­ന്ന­ര­യോ­ടെ­യാ­ണു് ആരോപണ വി­ധേ­യ­മാ­യ സം­ഭ­വ­ങ്ങൾ ന­ട­ക്കു­ന്ന­തു്. വൻ പൊ­ലീ­സ് സ­ന്നാ­ഹം ത­ങ്ക­മ­ണി­യിൽ എത്തി. പലരും മ­ദ്യ­പി­ച്ചി­രു­ന്നു. അവർ വീ­ടു­കൾ തോറും ക­യ­റി­യി­റ­ങ്ങി പു­രു­ഷ­ന്മാ­രെ ഭീ­ഷ­ണി­പ്പെ­ടു­ത്താൻ തു­ട­ങ്ങി. പൊ­ലീ­സി­നെ ത­ട­ഞ്ഞ­വ­രെ ക­ണ്ടെ­ത്തി അ­റ­സ്റ്റു ചെ­യ്യു­ക­യാ­യി­രു­ന്നു ല­ക്ഷ്യം. പ­ല­വീ­ടു­ക­ളു­ടേ­യും വാതിൽ ച­വി­ട്ടി­പ്പൊ­ളി­ച്ചു് അ­ക­ത്തു കയറി. ഉ­റ­ങ്ങി­ക്കി­ട­ന്ന പു­രു­ഷ­ന്മാ­രെ വി­ളി­ച്ചു് എ­ഴു­ന്നേൽ­പ്പി­ച്ചു് സ്ത്രീ­കൾ­ക്കു മു­ന്നിൽ വ­ച്ചു് മർ­ദ്ദി­ച്ചു. പ­ല­വീ­ടു­ക­ളി­ലും അ­പ്ര­തീ­ക്ഷി­ത­മാ­യ പൊ­ലീ­സ് ക­ട­ന്നു­ക­യ­റ്റം അ­പ­മാ­ന­കാ­ര­മാ­യ രം­ഗ­ങ്ങൾ സൃ­ഷ്ടി­ച്ചു. കി­ട­പ്പു­മു­റി­ക­ളിൽ ഉ­റ­ങ്ങി­ക്കി­ട­ന്ന­വ­രെ വ­സ്ത്രം പോലും ധ­രി­ക്കാൻ അ­നു­വ­ദി­ക്കാ­തെ പൊ­ലീ­സ് വി­ര­ട്ടി ഓ­ടി­ച്ചു. സ്ത്രീ­കൾ­ക്കു വരെ ഇ­ങ്ങ­നെ മ­റ്റു­ള്ള­വ­രു­ടെ മു­ന്നി­ലേ­ക്കു് ഇ­റ­ങ്ങേ­ണ്ട സ്ഥി­തി ഉ­ണ്ടാ­യി എ­ന്നാ­ണു പി­ന്നീ­ടു വന്ന പരാതി. ജ­സ്റ്റി­സ് ശ്രീ­ദേ­വി ക­മ്മി­ഷ­നു മു­ന്നിൽ ഒരു സ്ത്രീ ശ­ക്ത­മാ­യ മൊഴി നൽകി. പൊ­ലീ­സു­കാർ മ­ദ്യ­പി­ച്ചെ­ത്തി അ­പ­മ­ര്യാ­ദ­യാ­യി പെ­രു­മാ­റി­യ വി­ധ­മാ­ണു് അവർ വി­വ­രി­ച്ചി­രു­ന്ന­തു്. സ്ത്രീ­ത്വ­ത്തെ അ­പ­മാ­നി­ക്കു­ന്ന സം­ഭ­വ­ങ്ങ­ളു­ടെ 42 പ­രാ­തി­കൾ ത­നി­ക്കു ല­ഭി­ച്ച­താ­യി പ്ര­തി­പ­ക്ഷ നേ­താ­വു് ഇ കെ നാ­യ­നാർ നി­യ­മ­സ­ഭ­യിൽ­പ­റ­ഞ്ഞു. 22-നു് രാ­ത്രി മാ­ത്ര­മ­ല്ല 23-നു് രാ­ത്രി­യും പൊ­ലീ­സ് ത­ങ്ക­മ­ണി­യി­ലെ വീ­ടു­ക­ളിൽ അ­പ്ര­തീ­ക്ഷി­ത­മാ­യി ക­യ­റി­യി­റ­ങ്ങി. സം­ഭ­വ­ത്തിൽ ഇ­ടു­ക്കി എസ് പി ഉൾ­പ്പെ­ടെ­യു­ള്ള­വർ സ­മ­യോ­ചി­ത­മാ­യി ഇ­ട­പെ­ട്ടു പ്ര­ശ്നം പ­രി­ഹ­രി­ച്ചി­ല്ല എ­ന്നും അ­ന്വേ­ഷ­ണ ക­മ്മി­ഷൻ ക­ണ്ടെ­ത്തി­യി­രു­ന്നു.

ഒ­ക്ടോ­ബർ 22, 23 തീ­യ­തി­ക­ളിൽ രാ­ത്രി നടന്ന സം­ഭ­വ­ങ്ങ­ളാ­ണു് ത­ങ്ക­മ­ണി അ­തി­ക്ര­മം എന്ന പേരിൽ അ­റി­യ­പ്പെ­ട്ട­തു്.

images/Vayalar_Ravi.jpg
വയലാർ രവി

സ്ത്രീ­ത്വ­ത്തെ­യും കു­ടും­ബ­ജീ­വി­ത­ത്തേ­യും അ­പ­മാ­നി­ക്കു­ന്ന ന­ട­പ­ടി­കൾ പൊ­ലീ­സി­ന്റെ ഭാ­ഗ­ത്തു നി­ന്നു­ണ്ടാ­യി എ­ന്ന­തു് അ­ന്വേ­ഷ­ണ ക­മ്മി­ഷ­നും ഹൈ­ക്കോ­ട­തി­യും ശ­രി­വ­ച്ചു. വയലാർ രവി യിൽ നി­ന്നു് ആ­ഭ്യ­ന്ത­ര വ­കു­പ്പു് ഏ­റ്റെ­ടു­ത്ത മു­ഖ്യ­മ­ന്ത്രി ക­രു­ണാ­ക­ര­നു് ല­ഭി­ച്ച ഏ­റ്റ­വും വലിയ തി­രി­ച്ച­ടി­യാ­യി­രു­ന്നു ത­ങ്ക­മ­ണി­യി­ലേ­തു്. എ­ന്നാൽ ത­ങ്ക­മ­ണി­യിൽ വ്യാ­പ­ക­മാ­യി ബ­ലാൽ­സം­ഗം ന­ട­ന്നു എന്ന പ്ര­ചാ­ര­ണം തെ­ര­ഞ്ഞെ­ടു­പ്പു ല­ക്ഷ്യ­മാ­ക്കി ചിലർ ന­ട­ത്തി­യ­താ­ണെ­ന്നു് അന്നു പ്ര­ശ്ന­ത്തിൽ സ­ജീ­വ­മാ­യി ഇ­ട­പെ­ട്ട സാ­മൂ­ഹി­ക പ്ര­വർ­ത്ത­ക­നാ­യ ജോൺ പെ­രു­വ­ന്താ­നം ഉൾ­പ്പെ­ടെ­യു­ള്ള­വർ പി­ന്നീ­ടു പ­റ­ഞ്ഞു. മ­ര്യാ­ദ­യി­ല്ലാ­തെ ക­ട­ന്നു­ക­യ­റി­യ പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥർ­ക്കു മു­ന്നിൽ അ­സ്വാ­ഭാ­വി­ക സാ­ഹ­ച­ര്യ­ങ്ങ­ളിൽ നിൽ­ക്കേ­ണ്ടി വന്ന സ്ത്രീ­ക­ളു­ടെ പ­രാ­തി­കൾ ഒ­രു­വി­ഭാ­ഗം ആളുകൾ ബ­ലാൽ­സം­ഗ­മാ­യി പ്ര­ച­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണു വെ­ളി­പ്പെ­ടു­ത്തൽ. അ­ന്വേ­ഷ­ണ ക­മ്മി­ഷൻ റി­പ്പോർ­ട്ടിൽ ബ­ലാൽ­സം­ഗ­ത്തെ­ക്കു­റി­ച്ചു­ള്ള പ­രാ­മർ­ശ­ങ്ങൾ ഇ­ല്ലെ­ങ്കി­ലും അർ­ദ്ധ­രാ­ത്രി കി­ട­പ്പു­മു­റി­ക­ളി­ലേ­ക്കു് വാതിൽ ത­കർ­ത്തു കയറിയ പൊ­ലീ­സി­നെ­ക്കു­റി­ച്ചു­ള്ള നി­ര­വ­ധി വെ­ളി­പ്പെ­ടു­ത്ത­ലു­കൾ ഉ­ണ്ടു്; പൊ­ലീ­സി­നു് എ­ന്തു­മാ­കാം എന്ന സാ­മ്രാ­ജ്യ­ത്വ ഭരണ കാ­ല­ത്തെ ഹു­ങ്കു് പി­ന്നെ­യും തു­ട­രു­ന്ന­തി­ന്റെ തെ­ളി­വാ­യി.

കാ­സ്റ്റി­ങ് വോ­ട്ട്, ന­മ്പാ­ടൻ
images/Lonappan_Nambadan.jpg
ലോ­ന­പ്പൻ ന­മ്പാ­ടൻ

ഭരണ പ­ക്ഷ­ത്തും പ്ര­തി­പ­ക്ഷ­ത്തും 70 അം­ഗ­ങ്ങൾ വീതം. നാ­മ­നിർ­ദ്ദേ­ശം ചെ­യ്യ­പ്പെ­ട്ട ആം­ഗ്ളോ ഇ­ന്ത്യൻ പ്ര­തി­നി­ധി ഭ­ര­ണ­പ­ക്ഷ­ത്തി­നു പി­ന്തു­ണ­യു­മാ­യി ഇതിനു പുറമെ. ഓരോ വോ­ട്ടെ­ടു­പ്പി­ലും വോ­ട്ടു­കൾ 70 വീതം. പെ­നാൽ­റ്റി കി­ക്ക് എ­ടു­ക്കു­ന്ന കൃ­ത്യ­ത­യോ­ടെ അം­ഗ­ങ്ങൾ എ­ല്ലാം വോ­ട്ട് സാ­ധു­വാ­യി വി­നി­യോ­ഗി­ക്കു­ന്നു. മ­ന്ത്രി­സ­ഭ നി­ല­നിർ­ത്താൻ ഓരോ ത­വ­ണ­യും സ്പീ­ക്ക­റു­ടെ കാ­സ്റ്റി­ങ് വോ­ട്ട്. 1981–82 കാ­ല­ത്തെ ആ കെ ക­രു­ണാ­ക­രൻ മ­ന്ത്രി­സ­ഭ സ­ഡൻ­ഡ­ത്തിൽ എ­ന്ന­തു­പോ­ലെ അ­വ­സാ­നി­ച്ച­തു് ലോ­ന­പ്പൻ ന­മ്പാ­ടൻ എന്ന എം എൽ എ കേരളാ കോൺ­ഗ്ര­സ് വി­ട്ടു് ഇ­ട­തു­മു­ന്ന­ണി­ക്കു പി­ന്തു­ണ പ്ര­ഖ്യാ­പി­ച്ച­തോ­ടെ­യാ­ണു്. എ സി ജോസ് എന്ന സ്പീ­ക്കർ­ക്കു് കാ­സ്റ്റി­ങ് സ്പീ­ക്കർ എ­ന്ന­പേ­രും ആ കാ­ല­ത്തു വീണു. ഇ കെ നാ­യ­നാ­രു ടെ നേ­തൃ­ത്വ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന മ­ന്ത്രി­സ­ഭ­യ്ക്കു് കേരളാ കോൺ­ഗ്ര­സ് എം പി­ന്തു­ണ പിൻ­വ­ലി­ച്ച­തോ­ടെ­യാ­ണു് ആ­ശ്ച­ര്യ­ങ്ങ­ളു­ടെ മ­ന്ത്രി­സ­ഭ ഉ­ണ്ടാ­കാൻ സാ­ധ്യ­ത തെ­ളി­ഞ്ഞ­തു്. സ്പീ­ക്കർ തെ­ര­ഞ്ഞെ­ടു­പ്പിൽ എ സി ജോസ് വി­ജ­യി­ച്ചു. ആം­ഗ്ളോ ഇ­ന്ത്യൻ പ്ര­തി­നി­ധി ഉൾ­പ്പെ­ടെ 71 പേർ വോ­ട്ട് ചെ­യ്താ­ണു് ജോ­സി­ന്റെ വിജയം ഉ­റ­പ്പാ­ക്കി­യ­തു്. മ­റു­വ­ശ­ത്തു് 70 വോ­ട്ട്. പുതിയ മ­ന്ത്രി­സ­ഭ­യു­ടെ ന­ന്ദി­പ്ര­മേ­യം ഗവർണർ അ­വ­ത­രി­പ്പി­ച്ച ശേ­ഷ­മു­ള്ള വോ­ട്ടെ­ടു­പ്പു മു­ത­ലാ­ണു് കാ­സ്റ്റി­ങ് വോ­ട്ട് ആ­രം­ഭി­ക്കു­ന്ന­തു്. ത­ച്ച­ടി പ്ര­ഭാ­ക­രൻ അ­വ­ത­രി­പ്പി­ച്ച ന­ന്ദി­പ്ര­മേ­യ­ത്തിൽ രണ്ടു ദി­വ­സ­ത്തെ ചർ­ച്ച­യ്ക്കു ശേഷം 1982 ഫെ­ബ്രു­വ­രി ഏ­ഴി­നാ­യി­രു­ന്നു വോ­ട്ടെ­ടു­പ്പു്.

images/AC_Jose.jpg
എ സി ജോസ്

ഇ­രു­വ­ശ­ത്തും 70 വീതം വോ­ട്ടു­കൾ. സ്പീ­ക്കർ ആ­ദ്യ­മാ­യി കാ­സ്റ്റി­ങ് വോ­ട്ട് നിർ­വ­ഹി­ച്ചു. അ­ങ്ങ­നെ ന­ന്ദി­പ്ര­മേ­യം പാ­സാ­യി. കെ കെ ബാ­ല­കൃ­ഷ്ണൻ എം എൽ എ നി­യ­മ­സ­ഭ­യിൽ എത്തി സർ­ക്കാ­രി­നു് വോ­ട്ട് ചെ­യ്ത­തു ഭാര്യ മ­രി­ച്ചു കി­ട­ക്കു­മ്പോ­ഴാ­ണു്. സം­സ്കാ­ര ച­ട­ങ്ങു­കൾ ന­ട­ക്കു­ന്ന­തി­നു മുൻ­പു് സ­ഭ­യി­ലെ­ത്തി സ­മ്മ­തി­ദാ­നം വി­നി­യോ­ഗി­ക്കു­ക­യാ­യി­രു­ന്നു. ഭ­ര­ണ­പ­ക്ഷ­ത്തെ ഒരംഗം വ­രാ­തി­രു­ന്നാ­ലോ വോ­ട്ട് അ­സാ­ധു­വാ­യാ­ലോ മ­ന്ത്രി­സ­ഭ വീഴും എ­ന്ന­താ­യി­രു­ന്നു സ്ഥി­തി.

images/KK_Balakrishnan.jpg
കെ കെ ബാ­ല­കൃ­ഷ്ണൻ

ഇ­തി­നി­ടെ ഞാ­ണി­ന്മേൽ­ക്ക­ളി­യു­ടെ സ­ങ്കീർ­ണ­ത കൂ­ട്ടി ന­ന്ദി­പ്ര­മേ­യ­ത്തിൽ പ്ര­തി­പ­ക്ഷം ആ­റു­ഭേ­ദ­ഗ­തി­കൾ അ­വ­ത­രി­പ്പി­ച്ചു. ക­ട­ന്ന­പ്പ­ള്ളി രാ­മ­ച­ന്ദ്രൻ, വി സി കബീർ, പി സി ചാ­ക്കോ, സി എ കു­ര്യൻ, ച­ന്ദ്ര­ശേ­ഖ­രൻ നായർ, സി ബി സി വാ­ര്യർ എ­ന്നി­വ­രാ­ണു് ഭേ­ദ­ഗ­തി­കൾ കൊ­ണ്ടു­വ­ന്ന­തു്. ആ­റു­ഭേ­ദ­ഗ­തി­ക­ളും ആ­റു­ത­വ­ണ­യാ­യി വോ­ട്ടി­നി­ട്ടു. ആ­റു­ത­വ­ണ­യും വോ­ട്ട് 70 വീതം. അ­പ്പോ­ഴെ­ല്ലാം സ്പീ­ക്കർ എ സി ജോസ് കാ­സ്റ്റി­ങ് വോ­ട്ട് രേ­ഖ­പ്പെ­ടു­ത്തി. അ­ങ്ങ­നെ സ്പീ­ക്ക­റു­ടെ ഏഴു കാ­സ്റ്റി­ങ് വോ­ട്ടോ­ടു­കൂ­ടി മ­ന്ത്രി­സ­ഭ നി­ല­നി­ന്നു.

images/CAKURIAN.jpg
സി എ കു­ര്യൻ

അ­ടു­ത്ത ബ­ല­പ­രീ­ക്ഷ സ്പീ­ക്കർ­ക്കു് എ­തി­രേ­ത­ന്നെ­യാ­യി. മാർ­ച്ച് അ­ഞ്ചി­നു് എ കെ ശ­ശീ­ന്ദ്രൻ അ­വി­ശ്വാ­സ പ്ര­മേ­യം കൊ­ണ്ടു­വ­ന്നു. സ്പീ­ക്കർ നി­ഷ്പ­ക്ഷ­ത ലം­ഘി­ച്ചെ­ന്നും കാ­സ്റ്റി­ങ് വോ­ട്ടി­ലൂ­ടെ ജ­നാ­ധി­പ­ത്യ­ത്തെ പ­രി­ഹ­സി­ച്ചെ­ന്നു­മാ­യി­രു­ന്നു ആ­രോ­പ­ണം. ആ പ്ര­മേ­യം ചർ­ച്ച­യ്ക്കെ­ടു­ത്ത­പ്പോൾ സ്പീ­ക്കർ എ സി ജോസ് ക­സേ­ര­യിൽ നി­ന്നു മാറി നി­ന്നു. ടി എം ജേ­ക്ക­ബാ ണു് സഭയെ നി­യ­ന്ത്രി­ച്ച­തു്. ഭരണ-​പ്രതിപക്ഷ നേ­താ­ക്ക­ളു­ടെ പ്ര­സം­ഗ­ത്തി­നു പുറമെ സ്പീ­ക്കർ എ സി ജോ­സി­ന്റെ വൈ­കാ­രി­ക­മാ­യ പ്ര­സം­ഗ­ത്തി­നും അന്നു സഭ സാ­ക്ഷി­യാ­യി. ഈ പ്ര­മേ­യ­ത്തിൽ ഞാൻ വോ­ട്ട് ചെ­യ്യ­ണോ എന്ന ചോ­ദ്യം ഉ­ന്ന­യി­ച്ചാ­യി­രു­ന്നു ജോസ് പ്ര­സം­ഗം അ­വ­സാ­നി­പ്പി­ച്ച­തു്. ജോസ് വോ­ട്ട് ചെ­യ്യാ­തെ തന്നെ പ്ര­മേ­യം ത­ള്ളി­പ്പോ­യി. അതു ജ­നാ­ധി­പ­ത്യ­ത്തി­ലെ മ­റ്റൊ­രു രസികൻ ഏടായി മാറി. വോ­ട്ടെ­ടു­പ്പി­നു പകരം പ്ര­മേ­യ­ത്തെ അ­നു­കൂ­ലി­ക്കു­ന്ന­വർ കൈ­പൊ­ക്കാ­നാ­ണു് ടി എം ജേ­ക്ക­ബ് നിർ­ദ്ദേ­ശി­ച്ച­തു്. പ്ര­തി­പ­ക്ഷ­ത്തെ 70 അം­ഗ­ങ്ങൾ കൈ ഉ­യർ­ത്തി. പ്ര­മേ­യം പാ­സാ­ക­ണ­മെ­ങ്കിൽ 71 വോ­ട്ട് വേണം. അതോടെ പ്ര­മേ­യം ത­ള്ളി­യ­താ­യി സ്പീ­ക്ക­റു­ടെ ക­സേ­ര­യിൽ നി­ന്നു് ടി എം ജേ­ക്ക­ബ് അ­റി­യി­ച്ചു. മ­ന്ത്രി­സ­ഭ മ­റ്റൊ­രു കടമ്പ കൂടി ക­ട­ന്ന­തോ­ടെ സഭ പി­രി­ഞ്ഞു.

images/C_B_C_Warrier.jpg
സി ബി സി വാ­ര്യർ

രാ­ജ്യ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­നു വേ­ണ്ടി അ­ടു­ത്ത സഭ ചേ­രാ­നി­രി­ക്കെ­യാ­ണു് മ­ന്ത്രി­സ­ഭ­യെ മ­റി­ച്ചി­ട്ട ആ തീ­രു­മാ­നം ഉ­ണ്ടാ­യ­തു്. ലോ­ന­പ്പൻ ന­മ്പാ­ടൻ മ­ന്ത്രി­സ­ഭ­യ്ക്കു­ള്ള പി­ന്തു­ണ പിൻ­വ­ലി­ക്കു­ന്ന­താ­യി പ്ര­ഖ്യാ­പി­ച്ചു. നാ­യ­നാർ മ­ന്ത്രി­സ­ഭ­യെ താ­ഴ­യി­ട്ട കെ എം മാണി യുടെ തീ­രു­മാ­ന­ത്തിൽ പ്ര­തി­ഷേ­ധം ഉ­ണ്ടാ­യി­രു­ന്ന ന­മ്പാ­ടൻ ഇ­ട­തു­മു­ന്ന­ണി­ക്കൊ­പ്പം ചേ­രു­ക­യാ­ണെ­ന്നു പ്ര­ഖ്യാ­പി­ക്കു­ക­യാ­യി­രു­ന്നു. യു ഡി എഫ് യോഗം ന­ട­ന്നു­കൊ­ണ്ടി­രി­ക്കെ നാ­ട­കീ­യ­മാ­യി വ­ന്നാ­ണു് ന­മ്പാ­ടൻ പി­ന്തു­ണ പിൻ­വ­ലി­ക്കു­ന്ന കാ­ര്യം പ്ര­ഖ്യാ­പി­ച്ച­തു്. പി­ന്നെ മ­രി­ക്കു­ന്ന­തു­വ­രെ ലോ­ന­പ്പൻ ന­മ്പാ­ടൻ ഇ­ട­തു­മു­ന്ന­ണി­ക്കൊ­പ്പ­മാ­യി­രു­ന്നു; യു ഡി എ­ഫി­ന്റെ­യും കെ എം മാ­ണി­യു­ടേ­യും ഏ­റ്റ­വും വലിയ വി­മർ­ശ­ക­നാ­യി.

വ­ഴി­നീ­ളെ ഇ­റ­ക്കി­യ പൈ­പ്പും ഒരു മ­ന്ത്രി­യും

മൂ­ന്നു­വർ­ഷം കൊ­ണ്ടു 3,020 കി­ലോ­മീ­റ്റർ ദൂരം പൈ­പ്പി­ടാൻ പ­ദ്ധ­തി പ്ര­ഖ്യാ­പി­ക്കു­ക. പൈ­പ്പ് വാ­ങ്ങാൻ മാ­ത്രം 36 എ­ക്സി­ക്യു­ട്ടീ­വ് എൻ­ജി­നി­യർ­മാ­രെ നി­യ­മി­ക്കു­ക. അ­വ­രെ­ല്ലാ­വ­രും പൈ­പ്പ് വാ­ങ്ങി പൊ­തു­വ­ഴി­യു­ടെ അ­രി­കിൽ നി­ക്ഷേ­പി­ക്കു­ക. ഈ പ­ദ്ധ­തി­യാ­ണു പി­ന്നീ­ടു് പൈ­പ്പ് കും­ഭ­കോ­ണം എ­ന്നു് അ­റി­യ­പ്പെ­ട്ട­തു്. 1982 മുതൽ സം­സ്ഥാ­നം ഭ­രി­ച്ച കെ ക­രു­ണാ­ക­രൻ മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തെ ഏ­റ്റ­വും വി­വാ­ദ­മു­ണ്ടാ­ക്കി­യ സം­ഭ­വ­ങ്ങ­ളിൽ ഒ­ന്നു്.

images/MP_Gangadharan.jpg
എം പി ഗം­ഗാ­ധ­രൻ

എം പി ഗം­ഗാ­ധ­ര­നാ യി­രു­ന്നു അ­ന്നു് ജ­ല­വി­ഭ­വ മ­ന്ത്രി. കേ­ര­ള­ത്തിൽ അ­ന്നു­ള്ള­തു് ജ­ല­വി­ത­ര­ണ വ­കു­പ്പ­ല്ല, പൊ­തു­ജ­നാ­രോ­ഗ്യ എൻ­ജി­നി­യ­റി­ങ് വ­കു­പ്പാ­ണു്. ഈ സർ­ക്കാ­രി­ന്റെ കാ­ല­ത്തു് ആ വ­കു­പ്പു തന്നെ ഇ­ല്ലാ­താ­യി. പകരം ജല അ­തോ­റി­റ്റി എന്ന സ്വ­യം­ഭ­ര­ണ സ്ഥാ­പ­നം രൂ­പ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു. ജല അ­തോ­റി­റ്റി­യു­ടെ അ­ധ്യ­ക്ഷ­നാ­യി മ­ന്ത്രി തന്നെ വന്നു. മ­ന്ത്രി തന്നെ ചെ­യർ­മാൻ ആ­യ­താ­യി­രു­ന്നു ആ­ദ്യ­ത്തെ വി­വാ­ദം. നീണ്ട വാ­ദ­പ്ര­തി­വാ­ദ­ങ്ങൾ­ക്കൊ­ടു­വിൽ ഗം­ഗാ­ധ­രൻ ചെ­യർ­മാൻ സ്ഥാ­നം ഒ­ഴി­ഞ്ഞു. അ­ടു­ത്ത വി­വാ­ദം തു­ട­ങ്ങി­യ­തു് ജല അ­തോ­റി­റ്റി മെ­ഴ്സി­ഡ­സ് ബെൻസ് കാർ വാ­ങ്ങി­യ­തി­നെ­ക്കു­റി­ച്ചാ­യി­രു­ന്നു. ചെ­യർ­മാൻ­കൂ­ടി­യാ­യി മ­ന്ത്രി അതിൽ സ­ഞ്ച­രി­ക്കാൻ തു­ട­ങ്ങി­യ­തോ­ടെ വിഷയം നി­യ­മ­സ­ഭ­യി­ലും കത്തി. ഒ­ടു­വിൽ ലോ­ക­ബാ­ങ്ക് ഉ­ദ്യോ­ഗ­സ്ഥർ കേ­ര­ള­ത്തിൽ എ­ത്തു­മ്പോൾ സ­ഞ്ച­രി­ക്കാ­നാ­ണു് കാർ വാ­ങ്ങി­യ­തു് എന്നു മ­ന്ത്രി വി­ശ­ദീ­ക­ര­ണം നൽകി. ലോ­ക­ബാ­ങ്കിൽ നി­ന്നു് 103 കോടി രൂപ വാ­യ്പ­യെ­ടു­ത്തു കേ­ര­ള­ത്തിൽ ജ­ല­വി­ത­ര­ണം ന­ട­പ്പാ­ക്കാ­നു­ള്ള പ­ദ്ധ­തി­യാ­ണു് ത­യ്യാ­റാ­ക്കി­യി­രു­ന്ന­തു്.

ഈ രണ്ടു വി­വാ­ദ­ങ്ങൾ­ക്കൊ­ടു­വിൽ മൂ­ന്നാ­മ­ത്തെ ആ­രോ­പ­ണം വന്നു. കൊ­ച്ചി­യിൽ ക­ക്കൂ­സ് മാ­ലി­ന്യ സം­സ്ക­ര­ണ­ത്തി­നു് അ­നു­വ­ദി­ച്ച പണം വ­ക­മാ­റ്റി ചെ­ല­വ­ഴി­ച്ചു എ­ന്നാ­യി­രു­ന്നു ആ­രോ­പ­ണം. ഈ തുക ഗു­രു­വാ­യൂ­രി­ലെ ജല അ­തോ­റി­റ്റി ഓ­ഫീ­സി­ന്റെ ര­ണ്ടാം നി­ല­യി­ലെ രണ്ടു മു­റി­ക­ളിൽ എ സി ഘ­ടി­പ്പി­ച്ചു് മോ­ടി­യാ­ക്കാൻ ഉ­പ­യോ­ഗി­ച്ചു എന്ന ആ­രോ­പ­ണ­മാ­ണു് ഉ­യർ­ന്ന­തു്. ഗം­ഗാ­ധ­ര­നും മു­ഖ്യ­മ­ന്ത്രി ക­രു­ണാ­ക­ര­നും എല്ലാ മാ­സ­വും ഗു­രു­വാ­യൂർ സ­ന്ദർ­ശി­ക്കു­ന്ന­തു­മാ­യി കൂ­ട്ടി­യോ­ജി­പ്പി­ച്ചു് ഈ വി­വാ­ദ­വും പൊ­ലി­പ്പി­ക്ക­പ്പെ­ട്ടു.

ജ­ല­വ­കു­പ്പി­നെ­ച്ചൊ­ല്ലി ക­ലു­ഷി­ത­മാ­യ അ­ന്ത­രീ­ക്ഷം നി­ല­നിൽ­ക്കു­ന്ന­തി­നി­ടെ­യാ­ണു് കോ­ട്ട­യ­ത്തെ വാ­ട്ടർ അ­തോ­റി­റ്റി എ­ക്സി­ക്യു­ട്ടീ­വ് എൻ­ജി­നി­യ­റു­മാ­യി ബ­ന്ധ­പ്പെ­ട്ട കേസ് പു­റ­ത്തു­വ­രു­ന്ന­തു്. 20 ലക്ഷം രൂ­പ­യു­ടെ പൈ­പ്പു­കൾ വാ­ങ്ങാൻ എ­ക്സി­ക്യു­ട്ടീ­വ് എൻ­ജി­നി­യർ ഓർഡർ നൽകി. മ­ന്ത്രി വാ­ക്കാൽ നിർ­ദ്ദേ­ശം നൽ­കി­യ­തു് അ­നു­സ­രി­ച്ചാ­യി­രു­ന്നു ഓർഡർ എ­ന്നു് എ­ക്സി­ക്യു­ട്ടീ­വ് എൻ­ജി­നി­യർ പി­ന്നീ­ടു മൊഴി നൽകി. എ­ന്നാൽ മ­ന്ത്രി ഈ ഓർഡർ റ­ദ്ദാ­ക്കി. തു­ടർ­ന്നു നടന്ന അ­ന്വേ­ഷ­ണ­ത്തി­ലാ­ണു് കേ­ര­ള­മെ­മ്പാ­ടും ഇ­തു­പോ­ലെ ല­ക്ഷ­ക്ക­ണ­ക്കി­നു രൂ­പ­യു­ടെ പൈ­പ്പ് വാ­ങ്ങി­ക്കൂ­ട്ടി­യ­താ­യി വ്യ­ക്ത­മാ­യ­തു്.

images/TM_Jacob.jpg
ടി എം ജേ­ക്ക­ബ്

പ­ദ്ധ­തി പ്ര­ഖ്യാ­പി­ക്കു­ക­യോ സ്ഥലം ഏ­റ്റെ­ടു­ക്കു­ക­യോ ചെ­യ്യു­ന്ന­തി­നു മുൻ­പാ­യി­രു­ന്നു പൈ­പ്പ് വാ­ങ്ങി­യ­തെ­ന്നും നി­യ­മ­സ­ഭ­യിൽ ആ­രോ­പ­ണം ഉ­യർ­ന്നു. ലോ­ക­ബാ­ങ്ക് വായ്പ അ­നു­വ­ദി­ച്ചി­രു­ന്നു­മി­ല്ല. 52 കോടി രൂ­പ­യു­ടെ പൈ­പ്പു­ക­ളാ­ണു വാ­ങ്ങി­യ­തു്. ക­രാ­റി­ന്റെ കരടു പോലും ത­യ്യാ­റാ­ക്കു­ന്ന­തി­നു മുൻപു പൈ­പ്പ് വാ­ങ്ങി­യ­തിൽ മ­ന്ത്രി­ക്കു് നേ­രി­ട്ടു ബ­ന്ധ­മു­ണ്ടെ­ന്നു പ്ര­തി­പ­ക്ഷം ആ­രോ­പി­ച്ചു. നി­യ­മ­സ­ഭ ദി­വ­സ­ങ്ങ­ളോ­ളം ത­ട­സ്സ­പ്പെ­ട്ടു. വ­ഴി­നീ­ളെ പ്ര­തി­ഷേ­ധ­ങ്ങൾ ന­ട­ന്നു. മ­ന്ത്രി ടി എം ജേ­ക്ക­ബ് വി­ദ്യാ­ഭ്യാ­സ വ­കു­പ്പിൽ പ്രീ­ഡി­ഗ്രി ബോർഡ് രൂ­പീ­ക­രി­ച്ചു പ­രി­ഷ്കാ­രം ന­ട­പ്പാ­ക്കി­യ കാലം കൂ­ടി­യാ­യി­രു­ന്നു. മ­ന്ത്രി­മാർ­ക്കു പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യാ­ത്ത സ്ഥി­തി­യാ­യി. ഇ­തി­നൊ­ടു­വിൽ 1986-ൽ എം പി ഗം­ഗാ­ധ­രൻ രാ­ജി­വ­ച്ചു. അ­തു­പ­ക്ഷേ, പൈ­പ്പ് കും­ഭ­കോ­ണ­ത്തി­ന്റെ പേ­രി­ലാ­യി­രു­ന്നി­ല്ല.

images/Ramesh_Chennithala.jpg
രമേശ് ചെ­ന്നി­ത്ത­ല

മ­ന്ത്രി ഗം­ഗാ­ധ­ര­ന്റെ രാ­ജി­യി­ലേ­ക്കു ന­യി­ച്ച­തു മ­ക­ളു­ടെ വി­വാ­ഹ­മാ­യി­രു­ന്നു. 18 വ­യ­സ്സു തി­ക­യും മുൻപു മ­ന്ത്രി മ­ക­ളു­ടെ വി­വാ­ഹം ന­ട­ത്തി­യ­താ­യി ആ­രോ­പി­ച്ചു് നവാബ് രാ­ജേ­ന്ദ്ര­നാ­ണു് വ്യ­വ­ഹാ­രം തു­ട­ങ്ങി­യ­തു്. ഹൈ­ക്കോ­ട­തി മ­ന്ത്രി­ക്കെ­തി­രേ പ­രാ­മർ­ശം ന­ട­ത്തി. ആ­രോ­പ­ണം ശ­രി­യാ­ണെ­ന്നു ക­ണ്ടെ­ത്തു­ക­യും ചെ­യ്തു. തു­ടർ­ന്നു് ഗം­ഗാ­ധ­രൻ രാ­ജി­വ­ച്ചു.

ഗം­ഗാ­ധ­ര­നു് എ­തി­രേ­യാ­ണു് കോൺ­ഗ്ര­സി­ലെ പു­തി­യൊ­രു ഗ്രൂ­പ്പ് ആ­ദ്യ­ത്തെ പ്ര­സ്താ­വ­ന ഇ­റ­ക്കു­ന്ന­തു്. ജി കാർ­ത്തി­കേ­യൻ, രമേശ് ചെ­ന്നി­ത്ത­ല, പ­ന്ത­ളം സു­ധാ­ക­രൻ എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തിൽ തി­രു­ത്തൽ വാ­ദി­കൾ എ­ന്ന­റി­യ­പ്പെ­ട്ടി­രു­ന്ന­വർ പൈ­പ്പ് ഇ­ട­പാ­ടിൽ ഗം­ഗാ­ധ­ര­നെ തള്ളി പ്ര­സ്താ­വ­ന­യി­റ­ക്കി. കെ ക­രു­ണാ­ക­ര­ന്റെ വി­ശ്വ­സ്ത­നാ­യി­രു­ന്നു ഗം­ഗാ­ധ­രൻ. അ­തു­വ­രെ ക­രു­ണാ­ക­ര­ന്റെ ഒപ്പം നിന്ന രമേശ് ചെ­ന്നി­ത്ത­ല ഉൾ­പ്പെ­ടെ­യു­ള്ള­വർ പുതിയ വ­ഴി­തേ­ടി­യ­തി­ന്റെ പ്ര­ഖ്യാ­പ­നം കൂ­ടി­യാ­യി­രു­ന്നു അതു്.

images/Pandalamsudhakaran.jpg
പ­ന്ത­ളം സു­ധാ­ക­രൻ

രാ­ഷ്ട്രീ­യ­ത്തിൽ എ­ല്ലാ­ക്കാ­ല­ത്തും ക­രു­ണാ­ക­ര­ന്റെ ഒപ്പം നിന്ന ഗം­ഗാ­ധ­രൻ ഡി ഐ സി രൂ­പീ­ക­രി­ച്ച­പ്പോൾ അ­തി­ന്റെ നേതൃ സ്ഥാ­ന­ത്തും ഉ­ണ്ടാ­യി­രു­ന്നു. എ­ന്നാൽ ക­രു­ണാ­ക­ര­നും മു­ര­ളീ­ധ­ര­നും കോൺ­ഗ്ര­സ്സി­ലേ­ക്കു മ­ട­ങ്ങു­ന്ന­തി­നു മുൻപു തന്നെ കൂ­ട്ടു­കെ­ട്ടു് അ­വ­സാ­നി­പ്പി­ച്ചു് ഗം­ഗാ­ധ­രൻ മാ­തൃ­സം­ഘ­ട­ന­യി­ലേ­ക്കു തി­രി­കെ പോയി. വി­വാ­ദ­ങ്ങൾ ഉ­ണ്ടാ­യി എ­ന്ന­ല്ലാ­തെ കേ­ര­ള­ത്തി­ലെ മ­റ്റു­പ­ല കേ­സു­ക­ളി­ലും എ­ന്ന­തു പോലെ പൈ­പ്പ് സം­ഭ­വ­ത്തി­ലും പ്ര­തി­കൾ ഉ­ണ്ടാ­യി­ല്ല, ശി­ക്ഷി­ക്ക­പ്പെ­ട്ട­വ­രും.

അഭയ വീണ കി­ണ­റാ­ഴം

അഭയ മ­ല­യാ­ളി­യു­ടെ നി­സ്സ­ഹാ­യാ­വ­സ്ഥ­യു­ടെ പ്ര­തീ­ക­മാ­ണു്. തെ­ളി­വെ­ള്ളം എന്നു കി­ട്ടു­മെ­ന്ന­റി­യാ­തെ ക­ല­ങ്ങി­മ­റി­ഞ്ഞു­കി­ട­ക്കു­ന്ന ഒരു പൊ­ട്ട­ക്കി­ണർ­പോ­ലെ­യാ­ണു് ആ കേസ്. ആ­രോ­പ­ണ­ങ്ങ­ളു­ടേ­യും പ്ര­ത്യാ­രോ­പ­ണ­ങ്ങ­ളു­ടേ­യും പ്ര­തി­ഷേ­ധ­ങ്ങ­ളു­ടേ­യും അ­നേ­ക­വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു­പോ­യി­ട്ടും രേ­ഖാ­മൂ­ലം ആ കേ­സി­നെ­ക്കു­റി­ച്ചു് പറയാൻ ക­ഴി­യു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്:

സംഭവം ന­ട­ന്ന­തു് 1992 മാർ­ച്ച് 27-നു്. സ്ഥലം-​കോട്ടയം സെ­യ്ന്റ് പയസ് ടെൻത് കോൺ­വ­ന്റ്. 28-നു് പു­ലർ­ച്ചെ അഭയയെ മ­രി­ച്ച നി­ല­യിൽ കി­ണ­റ്റിൽ ക­ണ്ടെ­ത്തി. തലയിൽ മു­റി­വു­ണ്ടാ­യി­രു­ന്നെ­ന്നും മു­ഖ­ത്തു വേറെ മു­റി­വേ­റ്റ പാ­ടു­ണ്ടാ­യി­രു­ന്നെ­ന്നും ആ­രോ­പ­ണം. ഏ­ഴു­ദി­വ­സം ലോ­ക്കൽ പൊ­ലീ­സ് കേസ് അ­ന്വേ­ഷി­ച്ചു. അ­ഭ­യ­യു­ടെ മരണം ആ­ത്മ­ഹ­ത്യ­യാ­ണെ­ന്നു് പൊ­ലീ­സ് റി­പ്പോർ­ട്ട് നൽകി. തു­ടർ­ന്നു് ക്രൈം­ബ്രാ­ഞ്ച് കേസ് അ­ന്വേ­ഷി­ച്ചു. ആ­ത്മ­ഹ­ത്യ ത­ന്നെ­യാ­ണെ­ന്നു കാ­ണി­ച്ചു് 1993 ഏ­പ്രി­ലിൽ അവർ റി­പ്പോർ­ട്ട് നൽ­കു­ന്നു. അഭയ ആക്ഷൻ കൗൺ­സിൽ ഇ­തി­നെ­തി­രേ ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കു­ന്നു; ഹൈ­ക്കോ­ട­തി കേസ് സി ബി ഐക്കു വി­ടു­ന്നു.

ഇവിടെ മുതൽ കേ­സി­ന്റെ വ­ഴി­ത്തി­രി­വു­കൾ ആ­രം­ഭി­ക്കു­ക­യാ­ണു്. സി ബി ഐ ഡി വൈ എസ് പി വർ­ഗീ­സ് പി തോ­മ­സി­നാ­യി­രു­ന്നു അ­ന്വേ­ഷ­ണ­ച്ചു­മ­ത­ല. ആ­ത്മ­ഹ­ത്യ­യ­ല്ലെ­ന്നും കൊ­ല­പാ­ത­ക­മാ­ണെ­ന്നും കാ­ണി­ച്ചു് വർ­ഗീ­സ് പി തോമസ് റി­പ്പോർ­ട്ട് നൽ­കു­ന്നു. കോ­ട­തി­യിൽ നൽ­കു­ന്ന ആ­ദ്യ­ത്തെ റി­പ്പോർ­ട്ടാ­യി­രു­ന്നു ഇതു്. പി­ന്നാ­ലെ സി ബി ഐയുടെ ച­രി­ത്ര­ത്തിൽ കേ­ട്ടു­കേൾ­വി­യി­ല്ലാ­ത്ത സം­ഭ­വ­വും ഉ­ണ്ടാ­യി. വർ­ഗീ­സ് പി തോമസ് കോ­ട്ട­യ­ത്തു പ­ത്ര­സ­മ്മേ­ള­നം വി­ളി­ച്ചു് രാജി പ്ര­ഖ്യാ­പി­ച്ചു. അ­ഭ­യ­യു­ടെ മരണം ആ­ത്മ­ഹ­ത്യ­യാ­ണെ­ന്നു റി­പ്പോർ­ട്ട് നൽ­ക­ണ­ണെ­ന്നു് സി ബി ഐ എസ് പി ആ­വ­ശ്യ­പ്പെ­ട്ട­താ­യും അതിനു ക­ഴി­യാ­ത്ത­തി­നാൽ രാ­ജി­വ­യ്ക്കു­ക­യാ­ണെ­ന്നു­മാ­യി­രു­ന്നു പ­ത്ര­സ­മ്മേ­ള­ന­ത്തിൽ അ­റി­യി­ച്ച­തു്. വർ­ഗീ­സി­ന്റെ രാ­ജി­യെ­ത്തു­ടർ­ന്നു് എം എ ശർ­മ്മ­യു­ടെ നേ­തൃ­ത്വ­ത്തിൽ പുതിയ സംഘം അ­ന്വേ­ഷ­ണം തു­ട­ങ്ങി. ഡമ്മി പ­രി­ശോ­ധ­ന ഉൾ­പ്പെ­ടെ­യു­ള്ള­വ ന­ട­ത്തി­യ­പ്പോൾ കൊ­ല­പാ­ത­ക­മാ­ണെ­ന്നു ഫോ­റൻ­സി­ക് വി­ഭാ­ഗം സൂചന നൽകി.

എ­ന്നാൽ, തെ­ളി­വു­കൾ ഒ­ന്നും ല­ഭി­ച്ചി­ല്ലെ­ന്നും കേസ് എ­ഴു­തി­ത്ത­ള്ള­ണ­മെ­ന്നും കാ­ണി­ച്ചു സി ബി ഐ കോ­ട­തി­യെ സ­മീ­പി­ച്ചു. കോടതി ഇതു് അം­ഗീ­ക­രി­ച്ചി­ല്ല. തു­ട­ര­ന്വേ­ഷ­ണം ന­ട­ത്താ­നും കേ­സി­ലെ ദു­രൂ­ഹ­ത­കൾ നീ­ക്കാ­നും ആ­വ­ശ്യ­പ്പെ­ട്ടു. ര­ണ്ടാ­മ­തും അ­ന്വേ­ഷി­ച്ച സംഘം കൊ­ല­പാ­ത­കം ത­ന്നെ­യാ­ണെ­ന്നും എ­ന്നാൽ പ്ര­തി­ക­ളെ­ക്കു­റി­ച്ചു സൂ­ച­ന­യി­ല്ലെ­ന്നു­മാ­ണു് റി­പ്പോർ­ട്ട് നൽ­കി­യ­തു്. ഇതും ത­ള്ളി­യ കോടതി പ്ര­തി­ക­ളെ ക­ണ്ടെ­ത്താൻ ആ­വ­ശ്യ­പ്പെ­ട്ടു. 2005-ലും കേസ് അ­വ­സാ­നി­പ്പി­ക്കാൻ അ­നു­വ­ദി­ക്ക­ണം എന്നു കാ­ണി­ച്ചു് സി ബി ഐ അ­പേ­ക്ഷ നൽകി. മൂ­ന്നു­ത­വ­ണ­യാ­ണു് ഇ­ങ്ങ­നെ കേസ് അ­വ­സാ­നി­പ്പി­ക്കാൻ സി ബി ഐ അ­നു­മ­തി തേ­ടി­യ­തു്.

2007-​ലാണു് കേസിൽ വ­ഴി­ത്തി­രി­വു് ഉ­ണ്ടാ­കു­ന്ന­തു്. അ­ഭ­യ­യു­ടെ പോ­സ്റ്റ് മോർ­ട്ടം റി­പ്പോർ­ട്ടു­കൾ തി­രു­ത്തി­യ­താ­യി­രു­ന്നു­വെ­ന്നു കാ­ണി­ച്ചു് ന്യൂ ഇ­ന്ത്യൻ എ­ക്സ്പ്ര­സ് ലേഖകൻ ബി ശ്രീ­ജൻ എ­ഴു­തി­യ വാർ­ത്ത വലിയ കോ­ലാ­ഹ­ലം സൃ­ഷ്ടി­ച്ചു. ഇതേ തു­ടർ­ന്നു കേസ് രേഖകൾ പ­രി­ശോ­ധി­ച്ച കോടതി പോ­സ്റ്റ്മോർ­ട്ടം റി­പ്പോർ­ട്ടിൽ തി­രു­ത്ത­ലു­കൾ വ­രു­ത്തി­യെ­ന്നു ക­ണ്ടെ­ത്തി. ഇതിനു ശേഷം സി ബി ഐ കേസിൽ വീ­ണ്ടും സ­ജീ­വ­മാ­യി ഇ­ട­പെ­ട്ടു. അഭയ താ­മ­സി­ച്ചി­രു­ന്ന കോൺ­വ­ന്റി­നു സ­മീ­പ­ത്തു­ള്ള സഞ്ജു മാ­ത്യു നിർ­ണാ­യ­ക­മാ­യ മൊഴി നൽകി. 2009 നവംബർ 18, 19 തീ­യ­തി­ക­ളി­ലാ­യി മൂ­ന്നു­പേ­രു­ടെ അ­റ­സ്റ്റ് രേ­ഖ­പ്പെ­ടു­ത്തി. ഫാ. തോമസ് കോ­ട്ടൂർ, ഫാ. ജെ­യിം­സ് പൂ­തൃ­ക്ക­യിൽ, സി­സ്റ്റർ സെഫി എ­ന്നി­വ­രാ­ണു് അ­റ­സ്റ്റി­ലാ­യ­തു്.

സി ബി ഐ കോ­ട­തി­യിൽ സ­മർ­പ്പി­ച്ച കു­റ്റ­പ­ത്രം അ­നു­സ­രി­ച്ചു് ഫാ. തോമസ് കോ­ട്ടൂർ അ­ഭ­യ­യു­ടെ ത­ല­യ്ക്കു് അ­ടി­ച്ചു­വീ­ഴ്ത്തി­യെ­ന്നും ഫാ. ജെ­യിം­സ് പൂ­തൃ­ക്ക­യിൽ സി­സ്റ്റർ സെഫി എ­ന്നി­വർ ഇതിനു പ്രേ­ര­ണ നൽകി എ­ന്നു­മാ­ണു് പ­റ­ഞ്ഞി­രു­ന്ന­തു്. പു­ലർ­ച്ചെ നാ­ലു­മ­ണി­ക്കു് എ­ഴു­ന്നേ­റ്റ അഭയ വെ­ള്ളം കു­ടി­ക്കാൻ അ­ടു­ക്ക­ള­യിൽ എ­ത്തി­യ­പ്പോൾ അ­സ്വാ­ഭാ­വി­ക­മാ­യ എന്തോ ക­ണ്ടെ­ന്നും ഇതു പു­റ­ത്തു­പ­റ­യാ­തി­രി­ക്കാ­നാ­ണു് കൊ­ല­പാ­ത­ക­മെ­ന്നും കു­റ്റ­പ­ത്ര­ത്തിൽ പ­റ­ഞ്ഞി­രു­ന്നു. ഇവരെ അ­റ­സ്റ്റ് ചെ­യ്തു് ഒ­രാ­ഴ്ച ക­ഴി­യും മുൻ­പു് എ എസ് ഐ വി വി അ­ഗ­സ്റ്റിൻ ആ­ത്മ­ഹ­ത്യ ചെ­യ്തു. അ­ഭ­യ­യു­ടെ ഇൻ­ക്വ­സ്റ്റ് ത­യ്യാ­റാ­ക്കി­യ­തു് അ­ഗ­സ്റ്റി­നാ­യി­രു­ന്നു. സി ബി ഐ ചോ­ദ്യം ചെ­യ്യാൻ വി­ളി­പ്പി­ച്ച­തി­നു പി­ന്നാ­ലെ­യാ­യി­രു­ന്നു അ­ഗ­സ്റ്റി­ന്റെ മരണം. അ­റ­സ്റ്റി­ലാ­യ വി­കാ­രി­മാർ­ക്കും സി­സ്റ്റർ­ക്കും സി ബി ഐ നുണ പ­രി­ശോ­ധ­ന ന­ട­ത്തി. നാർ­ക്കോ അ­നാ­ലി­സി­സി­ന്റെ വി­ഡി­യോ ഇ­തി­നി­ടെ ചോർ­ന്ന­തു മ­റ്റൊ­രു വി­വാ­ദ­ത്തി­നു വ­ഴി­വ­ച്ചു. വി­ഡി­യോ­യിൽ കൃ­ത്രി­മ­ത്വം ന­ട­ത്തി എന്നു കാ­ണി­ച്ചു് പ്ര­തി­കൾ സ­മർ­പ്പി­ച്ച ഹർജി കോടതി അം­ഗീ­ക­രി­ച്ചു. ചില ഭാ­ഗ­ങ്ങ­ളിൽ തി­രു­ത്ത­ലു­കൾ വ­രു­ത്തി­യി­രു­ന്നു­വെ­ന്നാ­യി­രു­ന്നു ക­ണ്ടെ­ത്തൽ. മൂ­ന്നു പ്ര­തി­ക­ളും ഇ­തി­നി­ടെ ജാ­മ്യ­ത്തി­ലി­റ­ങ്ങി.

ജോമോൻ പു­ത്തൻ­പു­ര­യ്ക്കൽ എന്ന സാ­മൂ­ഹി­ക പ്ര­വർ­ത്ത­ക­നാ­ണു് അഭയാ കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് എ­ന്നും വാർ­ത്ത­ക­ളിൽ നി­റ­ഞ്ഞ­തു്. അ­ഭ­യ­യു­ടെ പി­താ­വി­നൊ­പ്പം നി­യ­മ­ന­ട­പ­ടി­കൾ­ക്കു ജോമോൻ മു­ന്നി­ട്ടി­റ­ങ്ങി. സ്വ­ന്തം നി­ല­യ്ക്കും കേ­സു­കൾ നൽകി. പല തെ­ളി­വു­ക­ളും കോ­ട­തി­ക്കു കൈ­മാ­റി­യ­തി­ലും ജോ­മോ­ന്റെ പ­ങ്കു­ണ്ടു്. അ­തേ­സ­മ­യം, ജോ­മോ­ന്റെ ന­ട­പ­ടി­ക­ളി­ലെ ദു­രൂ­ഹ­ത­യും ഇ­ക്കാ­ല­ത്തു് വാർ­ത്ത­യാ­യി­രു­ന്നു. രേ­ഖ­ക­ളിൽ കേസ് ഇ­പ്പോ­ഴും അ­ന്വേ­ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക ത­ന്നെ­യാ­ണു്. കാൽ­നൂ­റ്റാ­ണ്ടു പി­ന്നി­ട്ടി­ട്ടും തീ­രാ­ത്ത അ­ന്വേ­ഷ­ണം. ചാ­ക്കോ വ­ധ­ക്കേ­സിൽ സു­കു­മാ­ര­ക്കു­റു­പ്പി­നെ പി­ടി­കൂ­ടാ­തെ തന്നെ പ്ര­തി­യാ­യി എ­ല്ലാ­വ­രും അം­ഗീ­ക­രി­ച്ചെ­ങ്കിൽ ഈ കേസിൽ പി­ന്നീ­ടു പി­ടി­യി­ലാ­യ­വ­രെ പ്ര­തി­ക­ളാ­യി ഒരു വി­ഭാ­ഗം അം­ഗീ­ക­രി­ക്കു­ന്നി­ല്ല. അഭയ കൊ­ല്ല­പ്പെ­ട്ട­താ­ണെ­ന്ന വാദം ഈ കാ­ല­ത്തി­നി­ട­യ്ക്കു് ഏ­റെ­ക്കു­റെ സ്ഥി­രീ­ക­രി­ക്ക­പ്പെ­ട്ടു എ­ന്ന­തു­മാ­ത്ര­മാ­ണു് കേസിൽ ഉ­ണ്ടാ­യ പു­രോ­ഗ­തി.

പാ­മോ­ലിൻ: വഴുതി വീ­ഴു­ന്ന­വർ അനേകം

പാ­മോ­ലിൻ എന്ന ഉ­ല്പ­ന്ന­ത്തി­നു കേ­ര­ള­ത്തിൽ ല­ഭി­ച്ച ഏ­റ്റ­വും വലിയ പ­ര­സ്യ­മാ­യി­രു­ന്നു ആ ഇ­റ­ക്കു­മ­തി തീ­രു­മാ­നം. വെ­ളി­ച്ചെ­ണ്ണ­യും ന­ല്ലെ­ണ്ണ­യും മാ­ത്രം പ­രി­ച­യി­ച്ചി­രു­ന്ന സ­മൂ­ഹ­ത്തിൽ പാ­മോ­ലിൻ അന്നു വ്യാ­പ­ക­മാ­യി തു­ട­ങ്ങു­ന്ന­തേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. കെ ക­രു­ണാ­ക­രൻ മ­ന്ത്രി­സ­ഭ പാ­മോ­ലിൻ ഇ­റ­ക്കു­മ­തി ചെ­യ്യാ­നും റേഷൻ കടകൾ വഴി വ്യാ­പ­ക­മാ­യി വി­ത­ര­ണം ചെ­യ്യാ­നും തീ­രു­മാ­നി­ച്ച­താ­ണു് ര­ണ്ട­ര­പ­തി­റ്റാ­ണ്ടു പി­ന്നി­ട്ട നി­യ­മ­ന­ട­പ­ടി­ക­ളി­ലേ­ക്കു ന­യി­ച്ച­തു്. കെ ക­രു­ണാ­ക­ര­നും ടി എച്ച് മു­സ്ത­ഫ യും മുതൽ ഉ­ദ്യോ­ഗ­സ്ഥ­രാ­യ പി ജെ തോ­മ­സും ജി ജി തോം­സ­ണും വരെ ആരോപണ വി­ധേ­യ­രു­ടെ പ­ട്ടി­ക­യിൽ എത്തി. ആദ്യ പ്ര­തി­പ്പ­ട്ടി­ക­യിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കി­ലും ഉ­മ്മൻ­ചാ­ണ്ടി ക്കെ­തി­രെ­യും വി­ജി­ലൻ­സ് കോ­ട­തി­യിൽ നി­ന്നു് പ­രാ­മർ­ശം ഉ­ണ്ടാ­യി. രാ­ഷ്ട്രീ­യ വി­വാ­ദ­ങ്ങ­ളിൽ എ­ന്നും നി­റ­ഞ്ഞു­നി­ന്ന പാ­മോ­ലിൻ കേ­ര­ള­ത്തി­ലെ 1996 മുതൽ നടന്ന തെ­ര­ഞ്ഞെ­ടു­പ്പു­ക­ളി­ലെ പ്ര­ധാ­ന പ്ര­ചാ­ര­ണ വി­ഷ­യ­വു­മാ­യി­രു­ന്നു.

1990 മു­ത­ലാ­ണു് റേഷൻ ക­ട­ക­ളിൽ നി­ന്നു പാ­മോ­ലിൻ ല­ഭി­ച്ചു തു­ട­ങ്ങി­യ­തു്. സം­സ്ഥാ­ന­ത്തു് ഭ­ക്ഷ്യ എ­ണ്ണ­യ്ക്കു ക്ഷാ­മ­മു­ണ്ടെ­ന്നും വെ­ളി­ച്ചെ­ണ്ണ കു­റ­വാ­ണെ­ന്നും ചൂ­ണ്ടി­ക്കാ­ണി­ച്ചാ­യി­രു­ന്നു തീ­രു­മാ­നം. പാ­മോ­ലിൻ ഇ­റ­ക്കു­മ­തി ചെ­യ്യാ­നു­ള്ള മ­ന്തി­സ­ഭാ തീ­രു­മാ­നം വ­രു­ന്ന­തു് 1991 ഒ­ക്ടോ­ബർ അ­ഞ്ചി­നാ­ണു്. 30,000 ടൺ ഇ­റ­ക്കു­മ­തി ചെ­യ്യാ­നാ­യി­രു­ന്നു അ­നു­മ­തി. 1992-ൽ ആ­ദ്യ­ബാ­ച്ച് എ­ത്തു­ക­യും ചെ­യ്തു. ഇ­തു­വ­രെ ഇതിൽ അ­സാ­ധാ­ര­ണ­മാ­യ വാർ­ത്ത­ക­ളോ വി­വാ­ദ­ങ്ങ­ളോ ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്നാൽ കം­പ്ട്രോ­ളർ ആൻഡ് ഓ­ഡി­റ്റർ ജ­ന­റ­ലി­ന്റെ ഒരു റി­പ്പോർ­ട്ടി­ലെ പ­രാ­മർ­ശ­ങ്ങ­ളാ­ണു് സംഭവം വി­വാ­ദ­മാ­ക്കി­യ­തു്.

സം­സ്ഥാ­ന­ത്തു പാ­മോ­ലിൻ ഇ­റ­ക്കു­മ­തി ചെ­യ്ത­തു നി­ല­വി­ലു­ള്ള ച­ട്ട­ങ്ങ­ളൊ­ന്നും പാ­ലി­ക്കാ­തെ­യാ­ണെ­ന്നും ഖ­ജ­നാ­വി­നു നഷ്ടം ഉ­ണ്ടാ­യി എ­ന്നു­മാ­യി­രു­ന്നു റി­പ്പോർ­ട്ട്. ട­ണ്ണി­നു് 405 ഡോ­ള­റി­നാ­ണു് സർ­ക്കാർ പാ­മോ­ലിൻ വാ­ങ്ങാൻ തീ­രു­മാ­നി­ച്ച­തു്. അ­ന്നു് യ­ഥാർ­ത്ഥ­ത്തിൽ കൂടിയ വിപണി വില 392.25 ഡോളർ മാ­ത്ര­മാ­യി­രു­ന്നു. 13 ഡോ­ള­റി­ന്റെ ന­ഷ്ട­മാ­ണു് ഓരോ ട­ണ്ണി­ലും ഉ­ണ്ടാ­യ­തു്. ഇ­തു­വ­ഴി മാ­ത്രം നഷ്ടം 2.32 കോടി രൂ­പ­യാ­ണു് എ­ന്നും റി­പ്പോർ­ട്ടിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചു. ഈ റി­പ്പോർ­ട്ടി­ലെ പ­രാ­മർ­ശ­ങ്ങൾ നി­യ­മ­സ­ഭ­യിൽ വലിയ ചർ­ച്ച­യാ­യി. സം­സ്ഥാ­ന­ത്തു് എ­ങ്ങും പ്ര­തി­ഷേ­ധ പ്ര­ക­ട­ന­ങ്ങൾ ഉ­ണ്ടാ­യി. പക്ഷേ, സർ­ക്കാർ തു­ടർ­ന­ട­പ­ടി സ്വീ­ക­രി­ച്ചി­ല്ല. ഈ സം­ഭ­വ­ത്തി­നു പി­ന്നാ­ലെ­യാ­ണു് ഐ എസ് ആർ ഒ ചാ­ര­ക്കേ­സ് വ­രു­ന്ന­തും കെ ക­രു­ണാ­ക­രൻ രാ­ജി­വ­യ്ക്കു­ന്ന­തും.

1996-ൽ അ­ധി­കാ­ര­ത്തിൽ വന്ന എൽ ഡി എഫ് സർ­ക്കാ­രാ­ണു് വി­ജി­ലൻ­സ് കേസ് റ­ജി­സ്റ്റർ ചെ­യ്യാൻ നിർ­ദ്ദേ­ശം നൽ­കി­യ­തു്. ഏ­ഴു­പേ­രാ­യി­രു­ന്നു പ്ര­തി­കൾ. മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന കെ ക­രു­ണാ­ക­രൻ, ഭ­ക്ഷ്യ മ­ന്ത്രി ടി എച്ച് മു­സ്ത­ഫ, ഭ­ക്ഷ്യ വ­കു­പ്പു് സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന പി ജെ തോമസ്, സ­പ്ളൈ­കോ എം ഡി­യാ­യി­രു­ന്ന ജി ജി തോംസൺ തു­ട­ങ്ങി­യ­വർ. കേസ് ന­ട­പ­ടി­കൾ മു­ന്നോ­ട്ടു പോ­കു­ന്ന­തി­നി­ടെ ടി എച്ച് മു­സ്ത­ഫ കൊ­ച്ചി­യിൽ ന­ട­ത്തി­യ വാർ­ത്താ സ­മ്മേ­ള­ന­മാ­ണു് ഉ­മ്മൻ­ചാ­ണ്ടി യെ കേ­സി­ന്റെ ഭാ­ഗ­മാ­ക്കി­യ­തു്. ഭ­ക്ഷ്യ­മ­ന്ത്രി­യാ­യി­രു­ന്ന ത­നി­ക്കും മു­ഖ്യ­മ­ന്ത്രി­ക്കും ഉ­ത്ത­ര­വാ­ദി­ത്ത­മു­ണ്ടെ­ങ്കിൽ അന്നു ധ­ന­മ­ന്ത്രി­യാ­യി­രു­ന്ന ഉ­മ്മൻ­ചാ­ണ്ടി­ക്കും ഉ­ത്ത­ര­വാ­ദി­ത്ത­മു­ണ്ടെ­ന്നാ­യി­രു­ന്നു മു­സ്ത­ഫ­യു­ടെ വാർ­ത്താ­സ­മ്മേ­ള­നം. ഇതു കോൺ­ഗ്ര­സി­ലും പു­റ­ത്തും വലിയ വി­വാ­ദ­ത്തി­നു വ­ഴി­വ­ച്ചു.

പി­ന്നീ­ടു് എം പിയായ കെ ക­രു­ണാ­ക­ര­നെ പ്രേ­ാ­സി­ക്യൂ­ട്ട് ചെ­യ്യ­ണ­മെ­ങ്കിൽ പാർ­ല­മെ­ന്റി­ന്റെ അ­നു­മ­തി വേ­ണ­മെ­ന്നു് വി­ജി­ലൻ­സ് കോടതി നിർ­ദ്ദേ­ശി­ച്ചു. സർ­ക്കാർ ഇ­തി­നെ­തി­രേ നൽകിയ ഹർജി ഹൈ­ക്കോ­ട­തി അ­നു­വ­ദി­ക്കു­ക­യും ക­രു­ണാ­ക­ര­നെ പ്രേ­ാ­സി­ക്യൂ­ട്ട് ചെ­യ്യാൻ ത­ട­സ്സ­മി­ല്ലെ­ന്നു വി­ധി­ക്കു­ക­യും ചെ­യ്തു. ഇ­തി­നെ­തി­രേ ക­രു­ണാ­ക­രൻ നൽകിയ ഹർജി സു­പ്രീം­കോ­ട­തി സ്വീ­ക­രി­ച്ചു. കേ­സി­ന്റെ തു­ടർ­ന­ട­പ­ടി­കൾ സ്റ്റേ ചെ­യ്തു. ഇതോടെ പാ­മോ­ലിൻ കേസ് മ­ര­വി­ച്ചു നിൽ­ക്കു­ക­യാ­യി­രു­ന്നു. 2005-ൽ ഉ­മ്മൻ­ചാ­ണ്ടി മ­ന്ത്രി സഭ കേസ് പിൻ­വ­ലി­ക്കു­ക­യാ­ണെ­ന്നു കോ­ട­തി­യെ അ­റി­യി­ച്ചു. എ­ന്നാൽ 2006-ൽ അ­ധി­കാ­ര­മേ­റ്റ വി എസ് അ­ച്യു­താ­ന­ന്ദൻ സർ­ക്കാർ കേസിൽ തു­ട­ര­ന്വേ­ഷ­ണം പ്ര­ഖ്യാ­പി­ച്ചു. ഇ­തി­നി­ടെ കെ ക­രു­ണാ­ക­രൻ അ­ന്ത­രി­ച്ച­തോ­ടെ സു­പ്രീം കോ­ട­തി­യിൽ കേ­സി­നു് ഉ­ണ്ടാ­യി­രു­ന്ന സ്റ്റേ­യും നീ­ങ്ങി. കേസ് വീ­ണ്ടും പ­രി­ഗ­ണി­ച്ച വി­ജി­ലൻ­സ് കോ­ട­തി­യാ­ണു് ഉ­മ്മൻ­ചാ­ണ്ടി­ക്കു പ­ങ്കു­ണ്ടോ എ­ന്നു് അ­ന്വേ­ഷി­ക്കാൻ വി­ജി­ലൻ­സി­നോ­ടു് നിർ­ദ്ദേ­ശി­ച്ച­തു്. ഇതോടെ വീ­ണ്ടും ഉ­ന്ന­ത­ത­ല­മാ­നം കൈ­വ­ന്നു. പ്ര­തി­പ്പ­ട്ടി­ക­യിൽ നി­ന്നു് ഒ­ഴി­വാ­ക്ക­ണം എ­ന്നാ­വ­ശ്യ­പ്പെ­ട്ടു് ടി എച്ച് മു­സ്ത­ഫ­യും പി ജെ തോ­മ­സും നൽകിയ ഹർ­ജി­കൾ സു­പ്രീം കോടതി തള്ളി. സെൻ­ട്രൽ വി­ജി­ലൻ­സ് ക­മ്മി­ഷ­ണ­റാ­യി നി­യ­മി­ത­നാ­യ പി ജെ തോ­മ­സി­നു് ആ സ്ഥാ­ന­ത്തു തു­ട­രാൻ അർ­ഹ­ത­യി­ല്ലെ­ന്നു സു­പ്രീം­കോ­ട­തി­യിൽ നി­ന്നു പ­രാ­മർ­ശം ഉ­ണ്ടാ­യി.

ആദ്യം കെ ക­രു­ണാ­ക­രൻ. പി­ന്നാ­ലെ ഉ­മ്മൻ­ചാ­ണ്ടി. ശേഷം ടി എച്ച് മു­സ്ത­ഫ. മൂ­ന്നു­പേ­രും അ­ന്ത­രി­ച്ച­തോ­ടെ കേ­സി­ലെ രാ­ഷ്ട്രീ­യ പ്ര­തി­കൾ ഇ­ല്ലാ­താ­യി. പി ജെ തോ­മ­സും ജി ജി തോം­സ­ണും മ­റ്റു് ആരോപണ വി­ധേ­യ­രാ­യ ഉ­ദ്യോ­ഗ­സ്ഥ­രും സർ­വീ­സിൽ നി­ന്നു വി­ര­മി­ച്ചു. ആ കേ­സി­നു് ഇനി എ­ന്തെ­ങ്കി­ലും ഒരു വിധി ഉ­ണ്ടാ­കാ­നു­ള്ള സാ­ധ്യ­ത­കൾ മ­ങ്ങാൻ തു­ട­ങ്ങി­യി­ട്ടു് കാലം കുറെ ആയി.

എ­ങ്കി­ലും ആ കേസ് ചിലതു പ­ഠി­പ്പി­ക്കു­ന്നു­ണ്ടു്. പു­ന­രാ­ലോ­ച­ന­യി­ല്ലാ­തെ തീ­രു­മാ­ന­ങ്ങൾ എ­ടു­ക്കു­ന്ന­തി­ന്റെ അ­പ­ക­ട­ങ്ങൾ മാ­ത്ര­മ­ല്ല, പാ­മോ­ലിൻ കേസ് രാ­ഷ്ട്രീ­യ­നേ­തൃ­ത്വ­ത്തെ പ­ഠി­പ്പി­ച്ച­തു്; സ്ഥാ­ന­ങ്ങൾ വ­ഹി­ക്കു­ന്ന­വർ കാ­ണി­ക്കേ­ണ്ട ജാ­ഗ്ര­ത­യു­ടെ തോതു കൂ­ടി­യാ­ണു്. കാ­ല­യ­വ­നി­ക­യിൽ മ­റ­ഞ്ഞാ­ലും ചിലർ ഓർ­മ­ക­ളാ­യി മാ­ത്ര­മ­ല്ല, പാ­ഠ­ങ്ങ­ളാ­യും പി­ന്നെ വ­രു­ന്ന ത­ല­മു­റ­യ്ക്കു മു­ന്നി­ലു­ണ്ടാ­കും.

ബി­സ്ക­റ്റ് രാജൻ പി­ള്ള­യും തിഹാർ ജ­യി­ലും

ആഗോള വ്യ­വ­സാ­യ­ത്തി­ന്റെ എല്ലാ ഋ­തു­ക്ക­ളും കാ­ല്പ­നി­ക­മാ­യും വൈ­കാ­രി­ക­മാ­യും കടന്ന ഒരു മ­ല­യാ­ളി­യു­ണ്ടെ­ങ്കിൽ അതു് രാ­ജൻ­പി­ള്ള യാ­യി­രി­ക്കും. സൗ­ഭാ­ഗ്യ­ങ്ങൾ പൂ­ത്തു­വി­ടർ­ന്ന വ­സ­ന്ത­വും വ്യാ­പാ­ര ശീ­ത­സ­മ­ര­ങ്ങ­ളു­ടെ ശി­ശി­ര­വും തൊ­ട്ടാൽ­പൊ­ള്ളു­ന്ന ഗ്രീ­ഷ്മ­വും ചി­ല­പ്പോൾ ഇ­ടി­വെ­ട്ടി ആർ­ത്ത­ല­ച്ചും മ­റ്റു­ചി­ല­പ്പോൾ ത­ഴു­കി­യും പെ­യ്യു­ന്ന വർ­ഷ­വു­മെ­ല്ലാം ക­ട­ന്നു­വ­ന്ന­യാൾ. ആഗോള മ­ല­യാ­ളി­ക്കു് ആ­ദ്യ­മാ­യി വി­ലാ­സ­മു­ണ്ടാ­ക്കി­യ രാ­ജൻ­പി­ള്ള തിഹാർ ജ­യി­ലിൽ എ­ങ്ങ­നെ അ­വ­സാ­നി­ച്ചു എന്ന ചോ­ദ്യ­ത്തി­നു മാ­ത്രം ഇ­നി­യും വ്യ­ക്ത­മാ­യ ഉ­ത്ത­ര­മി­ല്ല. വാ­ണി­ജ്യ പ്ര­തി­കാ­ര­ത്തി­ന്റെ സ്ഥി­രീ­ക­രി­ക്കാ­ത്ത ക­ഥ­ക­ളിൽ മാ­ത്രം ഒ­തു­ങ്ങു­ന്ന­ത­ല്ല രാ­ജൻ­പി­ള്ള­യു­ടെ വ­ളർ­ച്ച­യും ത­ളർ­ച്ച­യും ഒ­ടു­ക്ക­വും.

1995-ൽ സിം­ഗ­പ്പൂ­രിൽ നി­ന്നു കേ­ര­ള­ത്തി­ലേ­ക്കു പ­റ­ന്നി­റ­ങ്ങി­യ രാ­ജൻ­പി­ള്ള അ­തു­വ­രെ കേട്ട ക­ഥ­ക­ളി­ലെ രാ­ജ­കു­മാ­രൻ ആ­യി­രു­ന്നി­ല്ല. 22 കേ­സു­ക­ളിൽ സിം­ഗ­പ്പൂ­രിൽ വി­ചാ­ര­ണ നേ­രി­ടു­ന്ന കു­റ്റാ­രോ­പി­ത­നാ­യി­രു­ന്നു. 14 വർ­ഷ­ത്തെ ത­ട­വി­നു് അതിൽ ഒരു കേസിൽ വി­ധി­യും വ­ന്നു­ക­ഴി­ഞ്ഞി­രു­ന്നു. അ­തു­വ­രെ നി­ര­ത്തി­വി­രി­ച്ച ചു­വ­ന്ന പ­ര­വ­താ­നി­യി­ലൂ­ടെ മാ­ത്രം ഇ­ന്ത്യ­യിൽ ന­ട­ന്നി­രു­ന്ന പി­ള്ള­യ്ക്കു് ക­ല്ലും­മു­ള്ളും നി­റ­ഞ്ഞ­വ­ഴി­കൾ ആ­ദ്യ­മാ­യി പ­രി­ച­യി­ക്കേ­ണ്ടി വന്ന കാലം. കേ­ര­ള­ത്തി­ലെ കോ­ട­തി­യിൽ നി­ന്നു ല­ഭി­ച്ച ഒരു മുൻ­കൂർ ജാ­മ്യം മാ­ത്രം മ­തി­യാ­കു­മാ­യി­രു­ന്നി­ല്ല ഇ­ന്ത്യ­യി­ലെ കെ­ട്ടു­പാ­ടു­ക­ളിൽ നി­ന്നു മോ­ചി­ത­നാ­കാൻ.

ബ്രി­ട്ടാ­നി­യ ക­മ്പ­നി­യു­ടെ അ­വ­കാ­ശ­ത്തർ­ക്ക­വും ഒലേ ബ്രാൻ­ഡി­ന്റെ വിൽ­പ്പ­ന­ത്തർ­ക്ക­വും പി­ന്നെ പഴയ ത­ല­തൊ­ട്ട­പ്പൻ റോസ് ജോൺസൺ കൊ­ടു­ത്ത കേ­സു­ക­ളു­മെ­ല്ലാ­മാ­യി­രു­ന്നു മു­ന്നിൽ. അ­റ­സ്റ്റ് പ്ര­തീ­ക്ഷി­ച്ച രാ­ജൻ­പി­ള്ള പോലും അത്ര പെ­ട്ടെ­ന്നൊ­രു നീ­ക്കം ക­രു­തി­യി­രു­ന്നി­ല്ല. ഡൽ­ഹി­യി­ലെ ലെ മെ­റീ­ഡി­യൻ ഹോ­ട്ട­ലിൽ താ­മ­സി­ക്കു­മ്പോ­ഴാ­യി­രു­ന്നു പൊ­ലീ­സ് എ­ത്തി­യ­തു്. 1995 ജൂലൈ അ­ഞ്ചി­നു്. അ­റ­സ്റ്റ് ചെ­യ്തു തീഹാർ ജ­യി­ലി­ലേ­ക്കു കൊ­ണ്ടു­പോ­യി. ജ­ഡ്ജി­യു­ടെ വീ­ട്ടിൽ ഹാ­ജ­രാ­ക്കു­മ്പോൾ ക­ടു­ത്ത വ­യ­റു­വേ­ദ­ന­യു­ണ്ടെ­ന്നും ചി­കി­ത്സ വേ­ണ­മെ­ന്നും രാ­ജൻ­പി­ള്ള അ­പേ­ക്ഷ നൽകി. ജഡ്ജി ഇതു് അം­ഗീ­ക­രി­ക്കു­ക­യും ജയിൽ സൂ­പ്ര­ണ്ടി­നു നിർ­ദ്ദേ­ശം നൽ­കു­ക­യും ചെ­യ്തു. ജയിൽ ആർ എം ഒ രാ­ജൻ­പി­ള്ള­യെ പ­രി­ശോ­ധി­ച്ചു് റി­പ്പോർ­ട്ട് നൽകണം എ­ന്നാ­യി­രു­ന്നു നിർ­ദ്ദേ­ശം.

പക്ഷേ, അ­റ­സ്റ്റി­ലാ­യ­തി­ന്റെ നാലാം ദിവസം മ­റ്റൊ­രു വാർ­ത്ത­യാ­ണു് പു­റ­ത്തു വ­ന്ന­തു്. ജൂലൈ ഏ­ഴി­നു് രാ­ജൻ­പി­ള്ള തിഹാർ ജ­യി­ലിൽ മ­രി­ച്ചു. പോ­സ്റ്റ്മോർ­ട്ടം റി­പ്പോർ­ട്ടിൽ ലിവർ സി­റോ­സി­സ് ആണു് മരണ കാരണം എന്നു രേ­ഖ­പ്പെ­ടു­ത്തി. മ­ര­ണ­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ച ലീല സെ­യ്ത് ക­മ്മി­ഷൻ ഒരു കാ­ര്യം ക­ണ്ടെ­ത്തി—ജ­യി­ലിൽ രാ­ജൻ­പി­ള്ള­യെ ഡോ­ക്ടർ പ­രി­ശോ­ധി­ക്കു­ക­യോ ചി­കി­ത്സ നൽ­കു­ക­യോ ചെ­യ്തി­രു­ന്നി­ല്ല. രാ­ജൻ­പി­ള്ള­യു­ടെ മ­ര­ണ­ശേ­ഷം തിഹാർ ജ­യി­ലി­ലെ ന­ട­പ­ടി­ക്ര­മ­ങ്ങൾ മാറി. മു­ഴു­വൻ സ­മ­യ­വും നി­ര­വ­ധി ഡോ­ക്ടർ­മാർ ജ­യി­ലിൽ സേവനം അ­നു­ഷ്ടി­ക്കു­ന്നു. ജയിൽ പ­രി­ഷ്ക­ര­ണ­ങ്ങൾ­ക്കാ­യി രാ­ജൻ­പി­ള്ള­യു­ടെ ഭാര്യ നീനാ പിള്ള ന­ട­ത്തി­യ പോ­രാ­ട്ട­ങ്ങൾ­ക്കും ഫ­ല­മു­ണ്ടാ­യി. നീ­ന­യ്ക്കും മ­ക്കൾ­ക്കും സർ­ക്കാർ പ­ത്തു­ല­ക്ഷം രൂപ ന­ഷ്ട­പ­രി­ഹാ­രം നൽ­ക­ണ­മെ­ന്നു പി­ന്നീ­ടു് ഡൽഹി ഹൈ­ക്കോ­ട­തി വി­ധി­ച്ചു. പക്ഷേ, രാ­ജൻ­പി­ള്ള എ­ങ്ങ­നെ­യാ­ണു് തിഹാർ ജ­യി­ലിൽ എ­ത്തി­യ­തു്?

കൊ­ല്ല­ത്തെ ക­ശു­വ­ണ്ടി വ്യാ­പാ­രി­യു­ടെ മകനായ രാജൻ ടി കെ എം കോ­ള­ജിൽ നി­ന്നു് എൻ­ജി­നി­യ­റി­ങ് പൂർ­ത്തി­യാ­ക്കി­യ ശേ­ഷ­മാ­ണു് വ്യ­വ­സാ­യ­ത്തി­ലേ­ക്കു് ഇ­റ­ങ്ങു­ന്ന­തു്. ആദ്യ സം­രം­ഭം ഗോ­വ­യിൽ പ­ഞ്ച­ന­ക്ഷ­ത്ര ഹോ­ട്ടൽ ആ­യി­രു­ന്നു—വെ­സ്റ്റ് ഇ­ന്ത്യൻ ബീ­ച്ച് റി­സോർ­ട്സ്. പി­ന്നെ സിം­ഗ­പ്പൂർ ആ­സ്ഥാ­ന­മാ­യി പുതിയ ഭ­ക്ഷ്യ­സം­സ്ക­ര­ണ സ്ഥാ­പ­നം—ട്വ­ന്റ ീത് സെ­ഞ്ചു­റി ഫുഡ് പാ­ക്കേ­ജി­ങ്സ്. ആ സ്ഥാ­പ­ന­ത്തി­ന്റെ വ­ളർ­ച്ച­യു­ടെ കാ­ല­ത്താ­ണു് കാ­ന­ഡ­ക്കാ­ര­നാ­യ റോസ് ജോൺ­സ­ണു­മാ­യി പ­രി­ച­യ­പ്പെ­ടു­ന്ന­തു്. റോസ് ജോൺസൺ രാ­ജൻ­പി­ള്ള­യു­ടെ സ്ഥാ­പ­ന­ത്തി­ലെ ഓ­ഹ­രി­കൾ വാ­ങ്ങു­ക­യും പകരം രാ­ജൻ­പി­ള്ള­യ്ക്കു് ല­ണ്ട­നിൽ ന­ബി­സ്കോ ക­മ്പ­നി­യു­ടെ മേൽ­നോ­ട്ട ചുമതല നൽ­കു­ക­യും ചെ­യ്തു. ഇതിനു തൊ­ട്ടു­പി­ന്നാ­ലെ ബ്രി­ട്ടാ­നി­യ­യു­ടെ ഉ­ട­മ­ക­ളാ­യ ഹ­ണ്ട്ലി ആൻഡ് പാമർ ക­മ്പ­നി­യു­ടെ ഓ­ഹ­രി­കൾ ജോൺസൺ വാ­ങ്ങി. അ­ക്കാ­ല­ത്തു തന്നെ ഇ­ന്ത്യ­യിൽ വലിയ ബ്രാൻ­ഡ് ആ­യി­രു­ന്നു ബ്രി­ട്ടാ­നി­യ. രാ­ജൻ­പി­ള്ള­യു­ടെ മി­ക­വിൽ സ­ന്തു­ഷ്ട­നാ­യ ജോൺസൺ ഈ ക­മ്പ­നി­യു­ടെ ഏ­ഷ്യ­യി­ലെ പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ മു­ഴു­വൻ ചു­മ­ത­ല­യും നൽകി.

അതു വ­ളർ­ച്ച­യു­ടെ ഋ­തു­വാ­യി­രു­ന്നു. ന­ബി­സ്കോ­യു­ടെ ഏഷ്യൻ സ്ഥാ­പ­ന­ങ്ങൾ മു­ഴു­വൻ ഈ കാ­ല­ത്തു രാ­ജൻ­പി­ള്ള സ്വ­ന്ത­മാ­ക്കി. ബൗ­സി­യോ എന്ന വൻകിട ക­മ്പ­നി പൂർ­ണ­മാ­യും വാ­ങ്ങി. അ­ന്ന­ത്തെ വിപണി വി­ല­യിൽ ര­ണ്ടാ­യി­രം കോടി രൂപ വ­രു­ന്ന സ്ഥാ­പ­ന­ങ്ങ­ളു­ടെ ഉ­ട­മ­യാ­യി രാ­ജൻ­പി­ള്ള. പക്ഷേ, ഇ­തി­നി­ട­യ്ക്കാ­ണു് ബ്രി­ട്ടാ­നി­യ­യു­ടെ ഏ­ഷ്യ­യി­ലെ അ­വ­കാ­ശ­ത്തർ­ക്കം ഉ­ട­ലെ­ടു­ക്കു­ന്ന­തു്. നെസ് വാഡിയ ഗ്രൂ­പ്പ് ബ്രി­ട്ടാ­നി­യ­യു­ടെ പകുതി ഓ­ഹ­രി­കൾ ജോൺ­സ­ണിൽ നി­ന്നു വാ­ങ്ങി­യി­രു­ന്നു. രാ­ജൻ­പി­ള്ള­യ്ക്കാ­ക­ട്ടെ ബ്രി­ട്ടാ­നി­യ­യിൽ ഉ­ണ്ടാ­യി­രു­ന്ന­തു് മൂ­ന്നു ശ­ത­മാ­നം ഓഹരി മാ­ത്ര­വും. പക്ഷേ, ഇ­ന്ത്യ­യിൽ ബ്രി­ട്ടാ­നി­യ എ­ന്നാൽ രാ­ജൻ­പി­ള്ള­യാ­യി­രു­ന്നു. രാ­ജൻ­പി­ള്ള­യു­ടെ നി­യ­ന്ത്ര­ണ­ത്തിൽ നി­ന്നു ബ്രി­ട്ടാ­നി­യ­യെ മോ­ചി­പ്പി­ക്കാൻ ക­മ്പ­നി ശ്രമം തു­ട­ങ്ങി. കൂ­ടു­തൽ ഓഹരി സ­മ്പാ­ദി­ക്കു­ന്ന­തി­നാ­യി ഇ­തി­നി­ടെ രാ­ജൻ­പി­ള്ള ഒലേ എന്ന സ്വ­ന്തം ബ്രാൻ­ഡ് സിം­ഗ­പ്പൂ­രിൽ വി­റ്റു. ഇതു് അ­റി­ഞ്ഞി­രു­ന്നി­ല്ലെ­ന്നു കാ­ണി­ച്ചു ജോൺസൺ കേസ് നൽകി. ജോൺസൺ പ്ര­ത്യേ­ക ഓ­ഡി­റ്റ് സം­ഘ­ത്തെ വ­ച്ചു് സിം­ഗ­പ്പൂ­രി­ലെ ക­ണ­ക്കു­കൾ ഓ­ഡി­റ്റ് ചെ­യ്തു. മാ­തൃ­സ്ഥാ­പ­നം അ­റി­യാ­തെ നി­ര­വ­ധി ഇ­ട­പാ­ടു­കൾ രാ­ജൻ­പി­ള്ള ന­ട­ത്തി എ­ന്നാ­യി­രു­ന്നു ക­ണ്ടെ­ത്തൽ. ഇതേ തു­ടർ­ന്നു് സിം­ഗ­പ്പൂ­രിൽ റ­ജി­സ്റ്റർ ചെയ്ത കേ­സി­ലാ­ണു് രാ­ജൻ­പി­ള്ള ശി­ക്ഷി­ക്ക­പ്പെ­ടു­ന്ന ഘ­ട്ട­ത്തിൽ എ­ത്തി­യ­തു്. ആ സ­മ­യ­ത്താ­ണു് ഇ­ന്ത്യ­യിൽ അഭയം തേ­ടി­യ­തും ഏ­റെ­ക്ക­ഴി­യും മുൻ­പു് അ­റ­സ്റ്റും മ­ര­ണ­വും ന­ട­ക്കു­ന്ന­തും.

ഇ­ന്ത്യ­യി­ലെ രാ­ഷ്ട്രീ­യ നേ­താ­ക്ക­ളിൽ പലരും രാ­ജൻ­പി­ള്ള­യു­ടെ സു­ഹൃ­ത്തു­ക്കൾ ആ­യി­രു­ന്നു. പക്ഷേ, ആരും തി­രി­ഞ്ഞു­നോ­ക്കി­യി­ല്ല എ­ന്നാ­ണു സ­ഹോ­ദ­രൻ രാ­ജ്മോ­ഹൻ പിള്ള പി­ന്നീ­ടു് എ­ഴു­തി­യ ‘റൈസ് ആൻഡ് ഫാൾ ഓഫ് രാജൻ പിള്ള’ എന്ന പു­സ്ത­ക­ത്തിൽ പ­റ­യു­ന്ന­തു്. രാ­ജൻ­പി­ള്ള­യു­ടെ പത്നി നീനാ പിള്ള കേ­ര­ള­ത്തി­ലെ കോൺ­ഗ്ര­സ് നേ­താ­ക്കൾ ഉൾ­പ്പെ­ടെ­യു­ള്ള­വ­രെ പേ­രെ­ടു­ത്തു പ­റ­ഞ്ഞു വി­മർ­ശി­ച്ചി­രു­ന്നു. പി­ള്ള­യു­ടെ മ­ര­ണ­ശേ­ഷം അവർ കൊ­ല്ല­ത്തു നി­ന്നു ലോ­ക്സ­ഭ­യി­ലേ­ക്കു മ­ത്സ­രി­ക്കാൻ തീ­രു­മാ­നി­ച്ച­തു തന്നെ ഇ­ത്ത­ര­മൊ­രു പ്ര­തി­ഷേ­ധം അ­റി­യി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു. രാ­ജ്യ­ങ്ങ­ളിൽ നി­ന്നു രാ­ജ്യ­ങ്ങ­ളി­ലേ­ക്കു പ­റ­ന്നു­ന­ട­ന്നി­രു­ന്ന കാ­ല­ത്താ­ണു് രാ­ജൻ­പി­ള്ള­യും നീ­ന­യും വി­വാ­ഹി­ത­രാ­കു­ന്ന­തു്. ഇ­ന്ത്യ­യി­ലെ വ്യ­വ­സാ­യ ലോ­ക­ത്തു് അ­ന്നു് ഏ­റ്റ­വും ആ­ഘോ­ഷി­ക്ക­പ്പെ­ട്ട ദ­മ്പ­തി­കൾ ആ­യി­രു­ന്നു അവർ. അ­മ്പാ­നി കു­ടും­ബ­ത്തി­നൊ­ക്കെ മുൻ­പു് മും­ബൈ­യിൽ വെ­ള്ളി­വെ­ളി­ച്ച­ത്തിൽ നി­റ­ഞ്ഞു നി­ന്ന­വർ. എയർ ഹോ­സ്റ്റ­സ് ആ­യി­രു­ന്നു നീ­നാ­പി­ള്ള. പി­ന്നീ­ടു് ബ്രി­ട്ടാ­നി­യ­യു­ടെ ഡ­യ­റ­ക്ടർ ബോർ­ഡിൽ എ­ത്തി­യ­തി­നൊ­പ്പം രാ­ജൻ­പി­ള്ള­യു­ടെ എല്ലാ വ്യ­വ­സാ­യ സം­രം­ഭ­ങ്ങ­ളി­ലും പ­ങ്കാ­ളി­യാ­യി. സ്വ­ന്തം നി­ല­യ്ക്കു ചി­ത്ര­വ്യാ­പാ­ര­വും ആർ­ട്ട് എ­ക്സി­ബി­ഷ­നു­ക­ളും ആ­രം­ഭി­ച്ചു. രാ­ജൻ­പി­ള്ള­യു­ടെ മ­ര­ണ­ശേ­ഷം വ്യാ­പാ­രം പുതിയ വ­ഴി­ക­ളി­ലേ­ക്കു തി­രി­ച്ചു­വി­ട്ട നീനാ പിള്ള ജയിൽ നി­യ­മ­ങ്ങൾ പ­രി­ഷ്ക­രി­ക്കു­ന്ന­തി­നാ­യി ന­ട­ത്തി­യ പോ­രാ­ട്ട­ങ്ങൾ­കൊ­ണ്ടും വാർ­ത്ത­ക­ളിൽ നി­റ­ഞ്ഞു.

കൂ­ത്തു­പ­റ­മ്പി­ലെ ര­ക്ത­സാ­ക്ഷി­കൾ, പാർ­ട്ടി­ക്ക­ലാ­പ­ങ്ങൾ

കേരള രാ­ഷ്ട്രീ­യ­ത്തി­ലെ എ­ക്കാ­ല­ത്തേ­ക്കു­മു­ള്ള മു­ന്ന­റി­യി­പ്പാ­ണു് കൂ­ത്തു­പ­റ­മ്പു്. സമരം ചെ­യ്യു­ന്ന­വർ­ക്കും അതു നി­യ­ന്ത്രി­ക്കു­ന്ന പൊ­ലീ­സി­നു­മു­ള്ള പാഠം. എ­തിർ­പ്പു­ക­ളെ സാ­യു­ധ­പൊ­ലീ­സി­നെ ഉ­പ­യോ­ഗി­ച്ചു മ­റി­ക­ട­ക്കാം എന്നു ക­രു­തു­ന്ന രാ­ഷ്ട്രീ­യ നേ­താ­ക്കൾ­ക്കും ആ സം­ഭ­വ­ത്തി­ന്റെ ഓരോ നി­മി­ഷ­ങ്ങ­ളും വ­ലി­യൊ­രു നി­ഘ­ണ്ടു­വാ­ണു്. 1994 നവംബർ 25-നു് അഞ്ചു ഡി വൈ എഫ് ഐ പ്ര­വർ­ത്ത­കർ വെ­ടി­യേ­റ്റു മ­രി­ച്ച സ്ഥ­ല­മാ­ണു് കൂ­ത്തു­പ­റ­മ്പു്. ആ­റാ­മ­തൊ­രാൾ കി­ട­ന്ന­കി­ട­പ്പിൽ നി­ന്നു് എ­ഴു­ന്നേൽ­ക്കാൻ ക­ഴി­യാ­തെ പ­തി­റ്റാ­ണ്ടു­കൾ കി­ട­ന്നു് ഒ­ടു­വിൽ 2024-ൽ മ­ര­ണ­ത്തി­നു കീ­ഴ­ട­ങ്ങി.

images/M_V_Raghavan_.jpg
എം വി രാഘവൻ

യു ഡി എഫ് സർ­ക്കാ­രി­ന്റെ വി­ദ്യാ­ഭ്യാ­സ ന­യ­ങ്ങൾ­ക്കെ­തി­രെ സം­സ്ഥാ­ന­ത്തെ­ങ്ങും എസ് എഫ് ഐ ആ­രം­ഭി­ച്ച സ­മ­ര­ത്തി­ന്റെ ര­ണ്ടാം­ഘ­ട്ട­മാ­യി­രു­ന്നു അ­പ്പോൾ. മു­ഴു­വൻ മ­ന്ത്രി­മാ­രേ­യും വ­ഴി­യിൽ ത­ട­യു­മെ­ന്നു പ്ര­ഖ്യാ­പി­ച്ചു് ഡി വൈ എഫ് ഐ സ­മാ­ന്ത­ര­സ­മ­ര­വും ആ­രം­ഭി­ച്ചു. സഹകരണ മ­ന്ത്രി­യാ­ണു് എം വി രാഘവൻ. സി പി എ­മ്മി­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലു­ണ്ടാ­യി­രു­ന്ന പല സഹകരണ സ്ഥാ­പ­ന­ങ്ങ­ളേ­യും യു ഡി എഫ് പാ­ള­യ­ത്തിൽ എ­ത്തി­ച്ച­തു­വ­ഴി പാർ­ട്ടി­ക്കു വി­രോ­ധം കൂ­ടു­തൽ വ­ളർ­ന്നു നിന്ന കാലം. കൂ­ത്തു­പ­റ­മ്പിൽ സർ­വീ­സ് സഹകരണ ബാ­ങ്കി­ന്റെ ഉ­ദ്ഘാ­ട­നം അ­ന്നാ­ണു നി­ശ്ച­യി­ച്ചി­രു­ന്ന­തു്. ഉ­ദ്ഘാ­ട­കൻ എം വി രാഘവൻ. രാഘവൻ എ­ത്തി­യാൽ ത­ട­യു­മെ­ന്നു ഡി വൈ എഫ് ഐ നേ­ര­ത്തെ പ്ര­ഖ്യാ­പി­ച്ചി­രു­ന്നു. പ്ര­തി­ഷേ­ധം മ­റി­ക­ട­ന്നും ഉ­ദ്ഘാ­ട­നം ന­ട­ത്തു­മെ­ന്നു രാ­ഘ­വ­നും പ്ര­ഖ്യാ­പി­ച്ചു. പ­ത്തു­മ­ണി­ക്കു ന­ട­ക്കേ­ണ്ട ഉ­ദ്ഘാ­ട­ന­ത്തി­നു മ­ണി­ക്കൂ­റു­കൾ മുൻപു തന്നെ ആ­യി­ര­ത്തി­ലേ­റെ ഡി വൈ എഫ് ഐ പ്ര­വർ­ത്ത­കർ സ്ഥ­ല­ത്തു് ത­മ്പ­ടി­ച്ചി­രു­ന്നു. മ­ന്ത്രി­യെ ഉ­പ­രോ­ധി­ക്കു­ക­യാ­ണു ല­ക്ഷ്യം. പി­ന്നീ­ടു് രാ­ഘ­വ­നെ കൊ­ല്ലാൻ ശ്ര­മി­ച്ചു­വെ­ന്നു കാ­ണി­ച്ചു പൊ­ലീ­സ് റ­ജി­സ്റ്റർ ചെയ്ത കേസിൽ തന്നെ മൂ­വാ­യി­രം പ്ര­തി­കൾ ഉ­ണ്ടാ­യി­രു­ന്നു. പൊ­ലീ­സ് സ്റ്റേ­ഷൻ ആ­ക്ര­മി­ച്ച കേസിൽ ആയിരം പ്ര­തി­ക­ളും. ഇ­ത്ര­യേ­റെ പ്ര­തി­ഷേ­ധ­ക്കാർ നി­റ­ഞ്ഞു­നി­ന്നു­വെ­ന്നു പൊ­ലീ­സ് തന്നെ സ­മ്മ­തി­ച്ച­വേ­ദി. അ­വി­ടേ­ക്കു് ഉ­ദ്ഘാ­ട­ന­ത്തി­നു് എ­ത്താൻ തന്നെ എം വി രാഘവൻ തീ­രു­മാ­നി­ച്ചു. കനത്ത പൊ­ലീ­സ് സ­ന്നാ­ഹ­വും ഒ­രു­ക്കി­യി­രു­ന്നു.

images/P_jayarajan.jpg
പി ജ­യ­രാ­ജൻ

ജ­ന­ക്കൂ­ട്ട­ത്തെ വ­ക­ഞ്ഞു­മാ­റ്റി പൊ­ലീ­സ് ഒ­രു­ക്കി­യ വ­ഴി­ക­ളി­ലൂ­ടെ രാഘവൻ വേ­ദി­യി­ലെ­ത്തി. പെ­ട്ടെ­ന്നു തന്നെ ഉ­ദ്ഘാ­ട­നം ചെ­യ്തു. മു­ദ്രാ­വാ­ക്യം വി­ളി­യും പ്ര­വർ­ത്ത­ക­രു­ടെ ത­ള്ളി­ക്ക­യ­റാ­നു­ള്ള ശ്ര­മ­വും പൊ­ലീ­സ് ഈ സ­മ­യ­മ­ത്രെ­യും ചെ­റു­ത്തു. ഉ­ദ്ഘാ­ട­നം ക­ഴി­ഞ്ഞു് കാറിൽ കയറി രാഘവൻ മ­ട­ങ്ങാൻ ഒ­രു­ങ്ങു­മ്പോ­ഴാ­ണു് കനത്ത ക­ല്ലേ­റു് ആ­രം­ഭി­ക്കു­ന്ന­തു്. പ്ര­വർ­ത്ത­കർ കാ­റി­നു മു­ന്നി­ലേ­ക്കു് കൂ­ട്ട­മാ­യെ­ത്തി. ഇതോടെ പൊ­ലീ­സ് വെ­ടി­വ­യ്പ്പു് ആ­രം­ഭി­ച്ചു. കെ വി റോഷൻ, കെ കെ രാ­ജീ­വ്, കെ ബാബു, ഷി­ബു­ലാൽ, മധു എ­ന്നി­വർ വെ­ടി­യേ­റ്റു മ­രി­ച്ചു. ന­ട്ടെ­ല്ലി­നു വെ­ടി­യേ­റ്റ പു­ഷ്പൻ ഇ­പ്പോ­ഴും കി­ട­ക്ക­യിൽ ത­ന്നെ­യാ­ണു്. മ­ന്ത്രി­യെ കൊ­ല്ലാൻ ശ്ര­മി­ച്ചു എന്ന പേരിൽ റ­ജി­സ്റ്റർ ചെയ്ത കേസ് പി­ന്നീ­ടു് അ­ധി­കാ­ര­ത്തിൽ വന്ന ഇടതു സർ­ക്കാർ റ­ദ്ദാ­ക്കി. ആ സർ­ക്കാർ രൂ­പീ­ക­രി­ച്ച ജ­സ്റ്റി­സ് പ­ത്മ­നാ­ഭൻ നായർ ക­മ്മി­ഷ­ന്റെ ക­ണ്ടെ­ത്ത­ലു­കൾ അ­നു­സ­രി­ച്ചു പുതിയ കേസ് റ­ജി­സ്റ്റർ ചെ­യ്തു. എം വി രാഘവൻ, എസ് പി രവത ച­ന്ദ്ര­ശേ­ഖർ, ഡ­പ്യൂ­ട്ടി ക­ല­ക്ടർ ടി ടി ആ­ന്റ­ണി, ഡി വൈ എസ് പി ഹ­ക്കീം ബ­ത്തേ­രി എ­ന്നി­വ­രെ പ്ര­തി­ക­ളാ­ക്കി പുതിയ എഫ് ഐ ആർ വന്നു. പ്ര­തി­കൾ നൽകിയ അ­പ്പീൽ അം­ഗീ­ക­രി­ച്ചു് സു­പ്രീം­കോ­ട­തി ഈ കേസ് ന­ട­പ­ടി­കൾ സ്റ്റേ ചെ­യ്തു. റി­പ്പർ ച­ന്ദ്ര­നെ പി­ടി­ച്ച­തുൾ­പ്പെ­ടെ­യു­ള്ള കേ­സു­ക­ളി­ലൂ­ടെ ശ്ര­ദ്ധേ­യ­നാ­യി­രു­ന്ന ഹ­ക്കീം ബ­ത്തേ­രി സ­സ്പെൻ­ഷ­നി­ലാ­യി. സ­സ്പെൻ­ഷൻ കാ­ല­ത്തു തന്നെ സർ­വീ­സിൽ നി­ന്നു വി­ര­മി­ച്ചു. ഹ­ക്കീം ബ­ത്തേ­രി­ക്കെ­തി­രാ­യ നടപടി പി­ന്നീ­ടു ഹൈ­ക്കോ­ട­തി റ­ദ്ദാ­ക്കി. അ­തി­നു് ഒ­രു­വർ­ഷ­ത്തി­നു ശേഷം ബ­ത്തേ­രി മ­രി­ക്കു­ക­യും ചെ­യ്തു.

images/KT_Jayakrishnan.jpg
കെ ടി ജ­യ­കൃ­ഷ്ണൻ

കൂ­ത്തു­പ­റ­മ്പു് കേസ് ഓർ­മി­പ്പി­ക്കു­ന്ന­തു് പ്ര­തി­ഷേ­ധ­ത്തി­ന്റെ­യും പൊ­ലീ­സ് ന­ട­പ­ടി­ക­ളു­ടേ­യും അ­തിർ­ത്തി­ക­ളെ­ക്കു­റി­ച്ചാ­ണു്. മുൻ­കൂ­ട്ടി പ്ര­ഖ്യാ­പി­ച്ച ഉ­ദ്ഘാ­ട­ന­വും മുൻ­കൂ­ട്ടി നി­ശ്ച­യി­ച്ച പ്ര­തി­ഷേ­ധ­വു­മാ­ണു് കൂ­ത്തു­പ­റ­മ്പിൽ ന­ട­ന്ന­തു്. ഇ­തി­ന­നു­സ­രി­ച്ചു് പ്ര­വർ­ത്ത­ന­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന­തിൽ പൊ­ലീ­സി­നും ജി­ല്ലാ ഭ­ര­ണ­കൂ­ട­ത്തി­നും ഉ­ണ്ടാ­യ വീ­ഴ്ച­യാ­ണു് ഒ­ന്നാ­മ­ത്തെ കു­റ്റ­പ­ത്രം. വൈ­കാ­രി­ക­മാ­യ പ്ര­തി­ക­ര­ണം ഉ­ണ്ടാ­കും എ­ന്നു­റ­പ്പു­ള്ള ഒരു വേ­ദി­യി­ലേ­ക്കു് സാ­ഹ­സി­ക­മാ­യി ക­ട­ന്നു ചെ­ല്ലേ­ണ്ട­തു­ണ്ടോ എ­ന്ന­കാ­ര്യ­ത്തിൽ സ­മ­ചി­ത്ത­ത­യോ­ടെ തീ­രു­മാ­നം എ­ടു­ക്കാൻ രാ­ഷ്ട്രീ­യ നേ­തൃ­ത്വ­ത്തെ­യും ആ കു­റ്റ­പ­ത്രം പ്രേ­രി­പ്പി­ക്കു­ന്നു­ണ്ടു്.

images/KV_Sudheesh.jpg
കെ വി സു­ധീ­ഷ്

കൂ­ത്തു­പ­റ­മ്പു് സംഭവം ഒ­രർ­ത്ഥ­ത്തിൽ ക­ണ്ണൂ­രി­ലെ രാ­ഷ്ട്രീ­യ കൊ­ല­പാ­ത­ക­ങ്ങ­ളു­ടെ തു­ടർ­ച്ച കൂ­ടി­യാ­യി­രു­ന്നു. എ­തി­രാ­ളി­ക­ളെ കൊ­ന്നൊ­ടു­ക്കു­ന്ന­തു തെ­റ്റ­ല്ല എന്ന ബോ­ധ­ത്തിൽ നി­ന്നു­യർ­ന്ന സംഭവം. നൂ­റി­നും ഇ­രു­നൂ­റി­നും ഇടയിൽ ര­ക്ത­സാ­ക്ഷി­ക­ളും ബ­ലി­ദാ­നി­ക­ളു­മാ­ണു് ക­ഴി­ഞ്ഞ 30 വർ­ഷ­ത്തി­നി­ടെ ക­ണ്ണൂ­രിൽ ഉ­ണ്ടാ­യ­തു്. വീ­ട്ടിൽ ഉ­റ­ങ്ങി­ക്കി­ട­ന്ന എസ് എഫ് ഐ സം­സ്ഥാ­ന ജോ­യി­ന്റ് സെ­ക്ര­ട്ട­റി­യും ജി­ല്ലാ പ­ഞ്ചാ­യ­ത്തു് അം­ഗ­വു­മാ­യ കെ വി സു­ധീ­ഷി നെ ര­ക്ഷി­താ­ക്ക­ളു­ടെ മു­ന്നി­ലി­ട്ടു വെ­ട്ടി­ക്കൊ­ന്ന­തും സ്കൂ­ളിൽ പ­ഠി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന യു­വ­മോർ­ച്ചാ നേ­താ­വു് കെ ടി ജ­യ­കൃ­ഷ്ണ­നെ കു­ട്ടി­ക­ളു­ടെ സാ­ന്നി­ധ്യ­ത്തിൽ വെ­ട്ടി­ക്കൊ­ന്ന­തും പി ജ­യ­രാ­ജൻ എന്ന നേ­താ­വി­നെ വെ­ട്ടി­യ­തു­മെ­ല്ലാം ഉ­യർ­ന്ന ത­ല­ത്തിൽ എ­ത്തി­യ ആ­ക്ര­മ­ണ­ങ്ങൾ ആ­യി­രു­ന്നെ­ങ്കിൽ നൂ­റു­ക­ണ­ക്കി­നു പ്രാ­ദേ­ശി­ക പ്ര­വർ­ത്ത­കർ കൊ­ല്ല­പ്പെ­ട്ട­തി­നു കൃ­ത്യ­മാ­യ ക­ണ­ക്കി­ല്ല. ഇ­പ്പോ­ഴും ക­ണ്ണൂ­രിൽ തു­ട­രു­ന്ന­തു് ആ പ്ര­ത്യ­യ­ശാ­സ്ത്ര ബ­ഹു­മാ­ന­മി­ല്ലാ­ത്ത രാ­ഷ്ട്രീ­യ­നീ­ക്ക­ങ്ങ­ളു­ടെ അ­ന­ന്ത­ര­ഫ­ല­ങ്ങ­ളാ­ണു്. അ­ത്ത­ര­മൊ­രു മാ­ന­സി­കാ­വ­സ്ഥ­യിൽ നി­ന്നാ­ണു് വെ­ല്ലു­വി­ളി­ക­ളും അ­ങ്ക­പ്ര­ഖ്യാ­പ­ന­ങ്ങ­ളും ഉ­ണ്ടാ­കു­ന്ന­തും.

ഐ എസ് ആർ ഒ-യിൽ നി­ന്നു ചോർ­ത്താൻ ശ്ര­മി­ച്ച­തു്
images/Nambi_Narayanan.jpg
നമ്പി നാ­രാ­യ­ണൻ

ഇ­ന്നും ചാ­ര­ക്കേ­സ് എ­ന്നാ­ണു വി­ളി­പ്പേ­രു്. എ­ന്നാൽ ചാ­ര­പ്ര­വർ­ത്ത­നം ന­ട­ന്നി­ട്ടി­ല്ലെ­ന്നും രാ­ജ്യ­ത്തി­ന്റെ ബ­ഹി­രാ­കാ­ശ ഗവേഷണ ര­ഹ­സ്യ­ങ്ങൾ ചോർ­ന്ന­തി­നു തെ­ളി­വി­ല്ലെ­ന്നു­മു­ള്ള കോ­ട­തി­വി­ധി­ക­ളാ­ണു് പ്രാ­ബ­ല്യ­ത്തി­ലു­ള്ള­തു്. കോ­ട­തി­ക­ളിൽ മ­റി­ച്ചു തെ­ളി­യി­ക്കാൻ പ്ര­ഗ­ത്ഭ­രാ­യ കു­റ്റാ­ന്വേ­ഷ­കർ എന്നു പേ­രു­കേ­ട്ട സിബി മാ­ത്യു­വി­നോ ആർ ബി ശ്രീ­കു­മാ­റി നോ കേസ് റ­ജി­സ്റ്റർ ചെയ്ത സർ­ക്കിൾ ഇൻ­സ്പെ­ക്ടർ എസ് വി­ജ­യ­നോ ക­ഴി­ഞ്ഞി­ട്ടി­ല്ല. മാ­ത്ര­വു­മ­ല്ല ഇവർ കെ­ട്ടി­ച്ച­മ­ച്ച കേസ് ആണു് എന്ന വാദം സു­പ്രീം കോടതി അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്തു. ന­മ്പി­നാ­രാ­യ­ണ­നു് വലിയ ന­ഷ്ട­പ­രി­ഹാ­രം പ്ര­ഖ്യാ­പി­ക്കു­ക­യും സം­സ്ഥാ­ന സർ­ക്കാർ കൈ­മാ­റു­ക­യും ഉ­ണ്ടാ­യി.

പി­ന്നെ ശേ­ഷി­ക്കു­ന്ന­തു് അന്നു മാ­ധ്യ­മ­ങ്ങ­ളിൽ വന്ന ഹ­രം­കൊ­ള്ളി­ക്കു­ന്ന ക­ഥ­ക­ളും ചാ­ര­ക്കേ­സ് നി­ല­പാ­ടിൽ ഉ­റ­ച്ചു നി­ന്നു് സിബി മാ­ത്യൂ­സും ആർ ബി ശ്രീ­കു­മാ­റു­മെ­ല്ലാം ഇ­ട­യ്ക്കൊ­ക്കെ ന­ട­ത്തു­ന്ന വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളു­മാ­ണു്. കേ­ര­ള­ത്തെ മുൾ­മു­ന­യിൽ നിർ­ത്തി­യ ഒരു കേസിൽ പ്രതി എ­ന്നു് ആ­രോ­പി­ക്ക­പ്പെ­ട്ട നമ്പി നാ­രാ­യ­ണ നു് സം­സ്ഥാ­ന സർ­ക്കാർ ന­ഷ്ട­പ­രി­ഹാ­രം നൽകണം എന്ന വി­ധി­വ­രെ വരാൻ ഉ­ണ്ടാ­യ സാ­ഹ­ച­ര്യം അ­പ്പോൾ എ­ന്താ­യി­രി­ക്ക­ണം?

കേസ് ന­ട­പ­ടി­കൾ ആ­രം­ഭി­ക്കു­ന്ന­തു് 1994 ന­വം­ബ­റി­ലാ­ണു്—ഐ എസ് ആർ ഒ-യിൽ നി­ന്നു ക്ര­യോ­ജ­നി­ക് സാ­ങ്കേ­തി­ക വി­ദ്യ­യു­ടെ ഗവേഷണ ഫ­ല­ങ്ങൾ ചോർ­ന്നു­വെ­ന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചു് തി­രു­വ­ന­ന്ത­പു­ര­ത്തു് സർ­ക്കിൾ ഇൻ­സ്പെ­ക്ടർ എസ് വിജയൻ റ­ജി­സ്റ്റർ ചെ­യ്യു­ന്ന കേ­സി­ലൂ­ടെ. ശാ­സ്ത്ര­ജ്ഞ­നാ­യ നമ്പി നാ­രാ­യ­ണ­നെ ഈ കേസിൽ പ്രതി ചേർ­ത്തി­രു­ന്നു. നമ്പി നാ­രാ­യ­ണ­നൊ­പ്പം എസ് ശ­ശി­കു­മാ­റും കൂ­ട്ടു­പ്ര­തി. മാലി സ്വ­ദേ­ശി­ക­ളാ­യ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീ­ക­ളു­ടെ അ­റ­സ്റ്റാ­ണു് കേസ് നമ്പി നാ­രാ­യ­ണ­നി­ലേ­ക്കു് എ­ത്തി­ച്ച­തു്. പൊ­ലീ­സ് ന­ട­ത്തി­യ പതിവു പ­രി­ശോ­ധ­ന­യ്ക്കി­ടെ വിസ കാ­ലാ­വ­ധി ക­ഴി­ഞ്ഞ മറിയം റഷീദ പി­ടി­യി­ലാ­യി. ഇതോടെ അ­ന്വേ­ഷ­ണം ബം­ഗ­ളൂ­രു­വിൽ ഉ­ണ്ടാ­യി­രു­ന്ന ഫൗസിയ ഹ­സ­നി­ലേ­ക്കു് എത്തി. ഫൗസിയ ഒരു യാ­ത്ര­യ്ക്കി­ടെ ശ­ശി­കു­മാ­റി­നെ പ­രി­ച­യ­പ്പെ­ടു­ക­യും സൗ­ഹൃ­ദ­ത്തി­ലാ­വു­ക­യും ചെ­യ്തി­രു­ന്നു. ശ­ശി­കു­മാ­റി­നൊ­പ്പം നമ്പി നാ­രാ­യ­ണ­നെ­യും ഇവർ ര­ണ്ടു­പേ­രും ക­ണ്ടി­ട്ടു­ണ്ടു്. ഇ­താ­ണു് കേ­സി­ന്റെ പ്രാ­ഥ­മി­ക രൂപം.

ഫൗ­സി­യ­യും മറിയം റ­ഷീ­ദ­യും പാക് ചാ­ര­സം­ഘ­ട­ന­യാ­യ ഐ എ­സി­ന്റെ ഇ­ന്ത്യ­യി­ലെ ഏ­ജ­ന്റു­മാ­രാ­ണെ­ന്ന സൂ­ച­ന­കൾ ഇ­തി­നി­ടെ പു­റ­ത്തു­വ­ന്നു. ക­റാ­ച്ചി­യി­ലെ ചി­ല­രു­മാ­യി ഫൗസിയ ന­ട­ത്തി­യ ആശയ വി­നി­മ­യ­ങ്ങ­ളു­ടേ­യും പ­ണ­മി­ട­പാ­ടി­ന്റെ­യും വി­വ­ര­ങ്ങ­ളാ­യി­രു­ന്നു ഇതു്. ഇതോടെ ഐ എസ് ആർ ഒ-യിൽ നി­ന്നു ന­മ്പി­നാ­രാ­യ­ണ­നേ­യും ശ­ശി­കു­മാ­റി­നേ­യും ഉ­പ­യോ­ഗി­ച്ചു് ര­ഹ­സ്യ­ങ്ങൾ ചോർ­ത്താ­നാ­ണു ശ്ര­മ­മെ­ന്നാ­യി­രു­ന്നു വാർ­ത്ത. രമൺ ശ്രീ­വാ­സ്ത­വ ശ­ശി­കു­മാ­റി­നും ന­മ്പി­നാ­രാ­യ­ണ­നും അ­നു­കൂ­ല­മാ­യി നി­ല­പാ­ടു് എ­ടു­ത്തു­വെ­ന്ന പേരിൽ കേസിൽ കു­റ്റാ­രോ­പി­ത­നാ­യി. ഈ രമൺ ശ്രീ­വാ­സ്ത­വ­യെ സം­ര­ക്ഷി­ക്കു­ന്ന വി­ധ­ത്തിൽ നി­യ­മ­സ­ഭ­യിൽ ന­ട­ത്തി­യ പ്ര­ഖ്യാ­പ­ന­മാ­ണു് കെ ക­രു­ണാ­ക­ര­നു തി­രി­ച്ച­ടി­യാ­യ­തു്. മു­ഖ്യ­മ­ന്ത്രി ചെ­യ്ത­തു ക്ര­മ­വി­രു­ദ്ധ­മാ­ണെ­ന്ന ഹൈ­ക്കോ­ട­തി പ­രാ­മർ­ശം വ­ന്ന­തോ­ടെ ക­രു­ണാ­ക­ര­നു് രാ­ജി­വ­യ്ക്കേ­ണ്ടി­യും വന്നു.

images/Muraleedharan.jpg
കെ മു­ര­ളീ­ധ­രൻ

എസ് വിജയൻ റ­ജി­സ്റ്റർ ചെയ്ത കേസ് പി­ന്നീ­ടു് ഏ­റ്റെ­ടു­ത്ത­തു് ഇ­ന്റ­ലി­ജൻ­സ് ബ്യൂ­റോ ഐ ജി ആ­യി­രു­ന്ന സിബി മാ­ത്യൂ­സ് ആ­യി­രു­ന്നു. ആർ ബി ശ്രീ­കു­മാർ, മാ­ത്യു ജോൺ എന്നീ ഡ­യ­റ­ക്ടർ­മാ­രും അ­ന്വേ­ഷ­ണ സം­ഘ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. രാ­ജ്യ­ത്തി­നു ഹി­ത­ക­ര­മ­ല്ലാ­ത്ത നി­ല­യിൽ ശാ­സ്ത്ര­ജ്ഞർ പ്ര­വർ­ത്തി­ച്ചു എ­ന്നാ­യി­രു­ന്നു ഇ­വ­രു­ടെ കു­റ്റ­പ­ത്രം. ഇ­ന്ത്യ ക്ര­യോ­ജ­നി­ക് സാ­ങ്കേ­തി­ക വിദ്യ സ്വ­ന്ത­മാ­യി വി­ക­സി­പ്പി­ക്കാൻ ശ്ര­മി­ച്ചി­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. റ­ഷ്യ­യിൽ നി­ന്നു് അതു വാ­ങ്ങു­ന്ന­തി­നെ അ­മേ­രി­ക്ക വി­ല­ക്കി. റോ­ക്ക­റ്റു­കൾ നൽകാം എ­ന്നും സാ­ങ്കേ­തി­ക വിദ്യ കൈ­മാ­റേ­ണ്ട­തി­ല്ല എ­ന്നു­മാ­യി­രു­ന്നു നി­ല­പാ­ടു്. എ­ന്നാൽ റഷ്യ അ­നൗ­ദ്യോ­ഗി­ക­മാ­യി ക്ര­യോ­ജ­നി­ക് സാ­ങ്കേ­തി­ക വിദ്യ ഇ­ന്ത്യ­ക്കു കൈ­മാ­റി­യെ­ന്നാ­ണു് ഇ­നി­യും സ്ഥി­രീ­ക­രി­ക്കാ­ത്ത വിവരം. ഈ സാ­ങ്കേ­തി­ക വിദ്യ ശ­ശി­കു­മാ­റും ന­മ്പി­നാ­രാ­യ­ണ­നു­മാ­ണു് ഏറ്റു വാ­ങ്ങി­യ­തെ­ന്നു­മാ­ണു് കേ­സി­ന്റെ കാ­ല­ത്തു് ഉ­യർ­ന്നു വന്ന വാദം. ഇതു കൈ­ക്ക­ലാ­ക്കു­ന്ന­തി­നാ­യി പാ­കി­സ്ഥാൻ ര­ണ്ടു­ചാ­ര­വ­നി­ത­ക­ളെ ഉ­പ­യോ­ഗി­ക്കു­ക­യാ­യി­രു­ന്നെ­ന്നും വാർ­ത്ത­ക­ളിൽ നി­റ­ഞ്ഞു. ഹൈ­ക്കോ­ട­തി ഈ കു­റ്റ­പ­ത്രം ത­ള്ളി­ക്ക­ള­ഞ്ഞു. ര­ഹ­സ്യ­ങ്ങൾ ചോർ­ന്ന­തി­നു തെ­ളി­വി­ല്ല എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചാ­യി­രു­ന്നു നടപടി.

images/Pvnarshimarao.jpg
ന­ര­സിം­ഹ­റാ­വു

സർ­ക്കാർ ര­ണ്ടാ­മ­തും കേസ് റ­ജി­സ്റ്റർ ചെ­യ്യു­ക­യും ന­മ്പി­നാ­രാ­യ­ണൻ, എസ് ശ­ശി­കു­മാർ, റഷ്യൻ സ്പേ­സ് ഏ­ജൻ­സി­യു­ടെ ഇ­ന്ത്യ­യി­ലെ ഇ­ട­നി­ല­ക്കാ­രൻ കെ ച­ന്ദ്ര­ശേ­ഖ­രൻ, ക­രാ­റു­കാ­ര­നാ­യ എസ് കെ ശർമ്മ, രമൺ ശ്രീ­വാ­സ്ത­വ എ­ന്നി­വ­രെ പ്ര­തി­ക­ളാ­ക്കു­ക­യും ചെ­യ്തു. സു­പ്രീം­കോ­ട­തി ഈ ന­ട­പ­ടി­ക­ളും തള്ളി. പി­ന്നീ­ടു് ന­ഷ്ട­പ­രി­ഹാ­രം ആ­വ­ശ്യ­പ്പെ­ട്ടു ന­മ്പി­നാ­രാ­യ­ണൻ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ചു. സം­സ്ഥാ­ന സർ­ക്കാർ ന­ഷ്ട­പ­രി­ഹാ­രം നൽ­ക­ണ­മെ­ന്നാ­യി­രു­ന്നു വിധി. ക­സ്റ്റ­ഡി­യിൽ പൊ­ലീ­സ് ന­ഗ്ന­നാ­ക്കി നിർ­ത്തി­യെ­ന്നും മർ­ദ്ദി­ച്ചെ­ന്നു­മു­ള്ള പ­രാ­തി­ക­ളിൽ ദേശീയ മ­നു­ഷ്യാ­വ­കാ­ശ ക­മ്മി­ഷ­നും ഇ­ട­പെ­ട്ടു. ഒ­ടു­വിൽ­കു­റ്റ­ക്കാ­രാ­യ ഉ­ദ്യോ­ഗ­സ്ഥ­രെ ശി­ക്ഷി­ക്ക­ണ­മെ­ന്നും അവരിൽ നി­ന്നു ന­ഷ്ട­പ­രി­ഹാ­രം ഈ­ടാ­ക്ക­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടു ന­മ്പി­നാ­രാ­യ­ണൻ വീ­ണ്ടും കോ­ട­തി­യെ സ­മീ­പി­ച്ചു. അ­തി­ന്റെ ന­ട­പ­ടി­ക­ളിൽ എ­തിർ­വാ­ദ­ങ്ങ­ളു­മാ­യി സിബി മാ­ത്യൂ­സും ശ്രീ­കു­മാ­റും ഇ­പ്പോ­ഴും മാ­ധ്യ­മ­ങ്ങ­ളിൽ നി­റ­യു­ന്നു.

images/Oommen_Chandy.jpg
ഉമ്മൻ ചാ­ണ്ടി

കെ ക­രു­ണാ­ക­ര­ന്റെ രാ­ജി­യാ­യി­രു­ന്നു ഐ എസ് ആർ ഒ ചാ­ര­ക്കേ­സി­ന്റെ രാ­ഷ്ട്രീ­യ­വ­ശം. പ്ര­ധാ­ന­മ­ന്ത്രി ന­ര­സിം­ഹ­റാ­വു ക­രു­ണാ­ക­ര­നെ കു­ടു­ക്കാൻ വേ­ണ്ടി കെ­ട്ടി­ച്ച­മ­ച്ച­താ­ണു കേസ് എന്നു മകൻ കെ മു­ര­ളീ­ധ­രൻ ആ­രോ­പി­ക്കു­ന്ന­തി­ലേ­ക്കു വരെ ഇ­തി­ന്റെ രാ­ഷ്ട്രീ­യം നീ­ണ്ടു. ഐ എസ് ആർ ഒ കേസ് ഉ­യർ­ന്ന­പ്പോൾ ക­രു­ണാ­ക­ര­ന്റെ രാജി ആ­വ­ശ്യ­പ്പെ­ട്ടു മുൻ­നി­ര­യിൽ ഉ­ണ്ടാ­യി­രു­ന്ന കോൺ­ഗ്ര­സ് നേ­താ­വാ­യി­രു­ന്നു ഉമ്മൻ ചാ­ണ്ടി. ക­രു­ണാ­ക­രൻ രാ­ജി­വ­യ്ക്കു­ക­യും ആ­ന്റ­ണി പി­ന്നീ­ടു മു­ഖ്യ­മ­ന്ത്രി­യാ­വു­ക­യും ചെ­യ്തു. ഇ­പ്പോ­ഴും വി­വാ­ദ­മാ­യി നി­ല­നിൽ­ക്കു­ന്ന മ­റ്റൊ­ന്നു് അ­ന്ന­ത്തെ മാ­ധ്യ­മ റി­പ്പോർ­ട്ടി­ങ്ങാ­ണു്. മാ­ലി­യിൽ നി­ന്നും തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു­മു­ള്ള അ­പ­സർ­പ്പ­ക സ­മാ­ന­മാ­യ ക­ഥ­ക­ളാ­യി­രു­ന്നു ദി­വ­സ­വും പ­ത്ര­ങ്ങ­ളു­ടെ ഒ­ന്നാം പേജിൽ. ചാ­ര­വൃ­ത്തി ന­ട­ന്നി­ട്ടി­ല്ലെ­ന്നു വ്യ­ക്ത­മാ­യ സ്ഥി­തി­ക്കു് അന്നു റി­പ്പോർ­ട്ട് ചെയ്ത മാ­ധ്യ­മ­ങ്ങൾ മാ­പ്പു പ­റ­യേ­ണ്ട­തു­ണ്ടോ എന്ന വലിയ ചോ­ദ്യ­വും ഇ­തി­നി­ടെ ഉ­യർ­ന്നു­വ­ന്നു. എ­ന്നാൽ അ­ന്നു് അ­ന്വേ­ഷി­ച്ച പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥർ കേ­സി­നെ ന്യാ­യീ­ക­രി­ച്ചു് ഇ­പ്പോ­ഴും തു­ട­രു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ഇ­ക്കാ­ര്യ­ത്തി­ലും അ­ന്തി­മ­വി­ധി അ­സാ­ധ്യ­മാ­ണു്. വി­വാ­ദം തു­ട­ങ്ങി രണ്ടു പ­തി­റ്റാ­ണ്ടി­നു­ശേ­ഷ­വും ആ റോ­ക്ക­റ്റ് കു­തി­ച്ചു­യർ­ന്ന­തി­ന്റെ പു­ക­പ­ട­ലം അ­ട­ങ്ങു­ന്നി­ല്ല. ചാ­ര­പ്ര­വൃ­ത്തി ന­ട­ന്നി­ല്ലെ­ങ്കിൽ എ­ന്തി­നാ­യി­രു­ന്നു അ­റ­സ്റ്റ് എന്ന ചോ­ദ്യ­ത്തി­നും ഉ­ത്ത­ര­മി­ല്ല. കോൺ­ഗ്ര­സി­ലെ ഐ വി­ഭാ­ഗം ആ­രോ­പി­ക്കു­ന്ന­തു­പോ­ലെ ക­രു­ണാ­ക­ര­നെ കു­ടു­ക്കാ­നു­ള്ള ഗൂ­ഢാ­ലോ­ച­ന­യു­ടെ തി­ര­ക്ക­ഥ­യാ­യി മാ­ത്രം അ­ന്ന­ത്തെ കേസ് ഡയറി കാ­ണാ­നും ക­ഴി­യി­ല്ല. കാരണം അതിൽ പ­ല­ത­ല­ങ്ങ­ളി­ലു­ള്ള വി­വ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. തെ­ളി­വു­കൾ ഉ­ണ്ടാ­യി­രു­ന്നു­മി­ല്ല.

ലാ­വ്ലിൻ: മു­ഖ്യ­പ്ര­തി­യും വാ­ദി­യും

എസ് എൻ സി ലാ­വ്ലിൻ കേസിൽ ഒ­റ്റ­ക്കാ­ര്യ­ത്തിൽ എല്ലാ അ­ന്വേ­ഷ­ണ ഏ­ജൻ­സി­കൾ­ക്കും തീർ­പ്പു­ണ്ടാ­യി­രു­ന്നു—സം­സ്ഥാ­ന­ത്തി­നും വൈ­ദ്യു­തി ബോർ­ഡി­നും നഷ്ടം സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. കം­പ്ട്രോ­ളർ ആൻഡ് ഓ­ഡി­റ്റർ ജനറൽ റി­പ്പോർ­ട്ടി­ലും വി­ജി­ലൻ­സ് റി­പ്പോർ­ട്ടി­ലും സി ബി ഐ റി­പ്പോർ­ട്ടി­ലും ഈ നഷ്ടം എ­ടു­ത്തു­പ­റ­ഞ്ഞി­രു­ന്നു. പക്ഷേ, പ്ര­തി­സ്ഥാ­ന­ത്തു് ആ­രൊ­ക്കെ­യെ­ന്ന വി­വാ­ദ­മാ­ണു് കേ­സി­നെ ര­ണ്ട­ര­പ­തി­റ്റാ­ണ്ടു സ­ജീ­വ­മാ­യി നി­ല­നിർ­ത്തി­യ­തു്. അ­ന്തി­മ കരാർ ഒ­പ്പു­വ­യ്ക്കു­മ്പോൾ വൈ­ദ്യു­തി മ­ന്ത്രി­യാ­യി­രു­ന്ന പി­ണ­റാ­യി വി­ജ­യ­ന്റെ പേ­രാ­ണു് ഏ­റ്റ­വും കൂ­ടു­തൽ വി­വാ­ദ­ങ്ങ­ളിൽ നി­റ­ഞ്ഞ­തു്. ആ­ദ്യ­ക­രാർ ഒ­പ്പി­ട്ട ജി കാർ­ത്തി­കേ­യ ന്റെ പേരും പല ഘ­ട്ട­ങ്ങ­ളി­ലും ഉ­യർ­ന്നു­വ­ന്നു.

images/G_Karthikeyan.png
ജി കാർ­ത്തി­കേ­യൻ

വൈ­ദ്യു­തി­ബോർ­ഡി­ന്റെ പ­ദ്ധ­തി­കൾ പ­രി­ശോ­ധി­ച്ച കം­പ്ട്രോ­ളർ ആൻഡ് ഓ­ഡി­റ്റർ ജനറൽ ഗു­രു­ത­ര­മാ­യ ആ­രോ­പ­ണ­ങ്ങ­ളു­മാ­യാ­ണു് റി­പ്പോർ­ട്ട് സ­മർ­പ്പി­ച്ച­തു്. പ­ള്ളി­വാ­സൽ, ചെ­ങ്കു­ളം, പ­ന്നി­യാർ എന്നീ ജ­ല­വൈ­ദ്യു­തി പ­ദ്ധ­തി­കൾ പു­തു­ക്കി പ­ണി­യു­ന്ന­തി­നു് 374.5 കോടി രൂപ ചെ­ല­വ­ഴി­ച്ചി­ട്ടും ഗു­ണ­ക­ര­മാ­യി­ല്ല എ­ന്നാ­യി­രു­ന്നു പ്ര­ധാ­ന ആ­രോ­പ­ണം. എസ് എൻ സി ലാ­വ്ലിൻ എന്ന ക­നേ­ഡി­യൻ ക­മ്പ­നി­യു­മാ­യാ­ണു് കരാർ ഏർ­പ്പെ­ട്ട­തു്. യു ഡി എഫ് സർ­ക്കാർ ഭ­രി­ക്കു­മ്പോൾ സി വി പ­ത്മ­രാ­ജ­നാ ണു് ക­നേ­ഡി­യൻ ക­മ്പ­നി­യു­മാ­യി ചർ­ച്ച­കൾ ആ­രം­ഭി­ച്ച­തു്. പി­ന്നീ­ടു് ജി കാർ­ത്തി­കേ­യൻ വൈ­ദ്യു­തി­മ­ന്ത്രി­യാ­യ­പ്പോൾ ആദ്യ കരാർ ഒ­പ്പി­ട്ടു. ലാ­വ്ലിൻ ക­മ്പ­നി­യെ കൺ­സൾ­ട്ട­ന്റാ­യി നി­യ­മി­ച്ചു് പ­ദ്ധ­തി ന­ട­പ്പാ­ക്കാ­നു­ള്ള കരാർ ആ­യി­രു­ന്നു ഇതു്. ഈ കരാർ ഒ­പ്പി­ട്ട­ശേ­ഷ­മാ­യി­രു­ന്നു പ­ദ്ധ­തി­യെ­ക്കു­റി­ച്ചു­ള്ള സാ­ധ്യ­താ പഠനം ന­ട­ത്തി­യ­തു്. ഈ പഠനം ന­ട­ത്തി­യ ചീഫ് എൻ­ജി­നി­യർ പി­ന്നീ­ടു് ലാ­വ­ലിൻ ക­മ്പ­നി­യു­ടെ കൺ­സൾ­ട്ട­ന്റാ­യി എന്ന ആ­രോ­പ­ണ­വും ഉ­യർ­ന്നു. ഇതും സി എ ജി റി­പ്പോർ­ട്ടിൽ ത­ന്നെ­യാ­ണു് ആ­ദ്യ­മാ­യി രേ­ഖ­പ്പെ­ടു­ത്തി­യ­തു്.

images/CV_PADMARAJAN.jpg
സി വി പ­ത്മ­രാ­ജൻ

ഇടതു സർ­ക്കാർ അ­ധി­കാ­ര­ത്തിൽ വ­ന്ന­പ്പോൾ വൈ­ദ്യു­തി മ­ന്ത്രി പി­ണ­റാ­യി വി­ജ­യ­ന്റെ മു­ന്നിൽ പ­ദ്ധ­തി­യെ­ത്തി. പി­ണ­റാ­യി വിജയൻ കാനഡ സ­ന്ദർ­ശി­ക്കു­ക­യും തി­രി­കെ­യെ­ത്തി­യ ശേഷം അ­ന്തി­മ കരാർ 1997-ൽ ഒ­പ്പി­ടു­ക­യും ചെ­യ്തു. ലാ­വ്ലിൻ ക­മ്പ­നി­യു­മാ­യി 239.81 കോടി രൂ­പ­യു­ടെ കരാർ ആണു് ഒ­പ്പി­ട്ട­തു്. ഈ കരാർ അ­നു­സ­രി­ച്ചു് മലബാർ ക്യാൻ­സർ സെ­ന്റ­റി­നാ­യി 98.3 കോടി രൂപ ലാ­വ്ലിൻ ക­മ്പ­നി ചെ­ല­വ­ഴി­ക്കേ­ണ്ട­തു് ഉ­ണ്ടാ­യി­രു­ന്നു. എ­ന്നാൽ മലബാർ ക്യാൻ­സർ സെ­ന്റ­റി­നാ­യി 8.98 കോടി രൂപ മാ­ത്ര­മാ­ണു് ക­മ്പ­നി നൽ­കി­യ­തു്. അതിൽ വന്ന നഷ്ടം മാ­ത്രം 89.32 കോടി രൂപ.

ഇ­തി­നെ­ല്ലാം പുറമെ പു­ന­രു­ദ്ധ­രി­ക്കു­ന്ന­തി­നു് കേ­ന്ദ്ര വൈ­ദ്യു­തി അ­തോ­റി­റ്റി­യു­ടെ അ­നു­മ­തി ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും സി എ ജി റി­പ്പോർ­ട്ടിൽ എഴുതി. ഈ പ­ദ്ധ­തി­ക­ളു­ടെ ശേഷി കൂ­ട്ടു­ക­യാ­ണു വേ­ണ്ട­തെ­ന്നും മാ­റ്റി നിർ­മി­ക്കേ­ണ്ട­തി­ല്ലെ­ന്നു­മാ­യി­രു­ന്നു നിർ­ദ്ദേ­ശം. എ­ന്നാൽ 1940-നും 1960-നും ഇടയിൽ നിർ­മി­ച്ച ഇവ പു­തു­ക്കി പ­ണി­യു­ക­യാ­ണു വേ­ണ്ട­തെ­ന്ന നി­ല­പാ­ടാ­ണു് കെ എസ് ഇ ബി സ്വീ­ക­രി­ച്ച­തു്. ഇ­ന്ത്യ­യിൽ ഒരു മെ­ഗാ­വാ­ട്ട് വൈ­ദ്യു­തി ഉ­ത്പാ­ദി­പ്പി­ക്കാൻ നിർ­മാ­ണ ചെ­ല­വു് ഒരു കോടി രൂപ മാ­ത്ര­മാ­യി­രി­ക്കെ 20 കോ­ടി­യി­ലേ­റെ രൂ­പ­യ്ക്കാ­ണു് ലാ­വ്ലി­നു­മാ­യി കരാർ ഏർ­പ്പെ­ട്ടെ­തെ­ന്നും നി­യ­മ­സ­ഭ­യിൽ ആ­രോ­പ­ണം ഉ­യർ­ന്നു. ഇതോടെ എ കെ ആ­ന്റ­ണി മ­ന്ത്രി­സ­ഭ വി­ജി­ലൻ­സ് അ­ന്വേ­ഷ­ണ­ത്തി­നു് ഉ­ത്ത­ര­വി­ട്ടു. സം­സ്ഥാ­ന­ത്തി­നു കനത്ത നഷ്ടം വ­ന്നു­വെ­ന്നാ­യി­രു­ന്നു റി­പ്പോർ­ട്ട്. പക്ഷേ, മ­ന്ത്രി­മാ­രോ ഉന്നത ഉ­ദ്യോ­ഗ­സ്ഥ­രോ ഈ കേസിൽ പ്ര­തി­കൾ ആ­യി­രു­ന്നി­ല്ല.

കരാർ ഒ­പ്പി­ട്ടു 10 വർ­ഷ­ത്തി­നു ശേ­ഷ­മാ­ണു് സി ബി ഐ അ­ന്വേ­ഷ­ണം പ്ര­ഖ്യാ­പി­ച്ച­തു്. 2007-ൽ ആ­രം­ഭി­ച്ച അ­ന്വേ­ഷ­ണ­ത്തെ തു­ടർ­ന്നു് സി ബി ഐ കു­റ്റ­പ­ത്രം സ­മർ­പ്പി­ച്ചു. കു­റ്റാ­രോ­പി­ത­രു­ടെ പ­ട്ടി­ക­യിൽ ഒൻ­പ­താം സ്ഥാ­ന­ത്തു് പി­ണ­റാ­യി വിജയൻ ഉ­ണ്ടാ­യി­രു­ന്നു. ഇതു കേ­ര­ള­ത്തിൽ വലിയ രാ­ഷ്ട്രീ­യ ചർ­ച്ച­കൾ­ക്കു വ­ഴി­വ­ച്ചു. സി പി ഐ എം വി­ഭാ­ഗീ­യ­ത­യു­ടെ ഭാ­ഗ­മാ­യി­ക്കൂ­ടി കേസ് ഉ­പ­യോ­ഗി­ക്ക­പ്പെ­ട്ടു. വി എസ് അ­ച്യു­താ­ന­ന്ദൻ ഒ­രു­വ­ശ­ത്തു നി­ന്നു നി­യ­മ­ന­ട­പ­ടി­കൾ ആ­വ­ശ്യ­പ്പെ­ട്ടു. പ­ല­പ്പോ­ഴും പ­ര­സ്യ­മാ­യി തന്നെ നി­ല­പാ­ടു പ്ര­ഖ്യാ­പി­ച്ചു. പാർ­ട്ടി വേ­ദി­ക­ളിൽ വി എസ് ന­ട­ത്തി­യ­തെ­ന്ന പേരിൽ പ­രാ­മർ­ശ­ങ്ങൾ മാ­ധ്യ­മ­ങ്ങ­ളിൽ വന്നു. അ­തൊ­ന്നും വി എസ് നി­ഷേ­ധി­ച്ച­തു­മി­ല്ല.

നി­യ­മ­ന­ട­പ­ടി­ക­ളി­ലെ നിർ­ണാ­യ­ക വ­ഴി­ത്തി­രി­വു് ഹൈ­ക്കോ­ട­തി­യിൽ നി­ന്നു­ണ്ടാ­യി. കു­റ്റ­പ­ത്രം വി­ഭ­ജി­ക്കാ­നും പി­ണ­റാ­യി വിജയൻ ഉൾ­പ്പെ­ടെ­യു­ള്ള വ്യ­ക്തി­കൾ­ക്കു് എ­തി­രാ­യ കേസ് പ്ര­ത്യേ­കം പ­രി­ഗ­ണി­ക്കാ­നും ഹൈ­ക്കോ­ട­തി അ­നു­മ­തി നൽകി. വ്യ­ക്തി­കൾ­ക്കെ­തി­രാ­യ കേസ് പ്ര­ത്യേ­കം പ­രി­ഗ­ണി­ച്ച സി ബി ഐ കോടതി പി­ണ­റാ­യി വിജയൻ ഉൾ­പ്പെ­ടെ ആ­റു­പെ­രെ കു­റ്റ­വി­മു­ക്ത­രാ­ക്കി. ഇവർ ഏ­തെ­ങ്കി­ലും ത­ര­ത്തിൽ ക്ര­മ­ക്കേ­ടു ന­ട­ത്തി­യി­ട്ടി­ല്ലെ­ന്നാ­യി­രു­ന്നു ക­ണ്ടെ­ത്തൽ. സി ബി ഐ ആ­ദ്യ­ഘ­ട്ട­ത്തിൽ ഇ­തി­നെ­തി­രേ അ­പ്പീൽ നൽ­കി­യി­ല്ല. എ­ന്നാൽ 2016-ലെ തെ­ര­ഞ്ഞെ­ടു­പ്പി­നു തൊ­ട്ടു­മുൻ­പാ­യി­രു­ന്നു ഹൈ­ക്കോ­ട­തി­യിൽ അ­പ്പീൽ നൽ­കി­യ­തു്. അ­പ്പീൽ നൽ­കേ­ണ്ട കാ­ലാ­വ­ധി അ­വ­സാ­നി­ക്കാൻ ഏ­താ­നും ദിവസം മാ­ത്രം ബാ­ക്കി­യു­ള്ള­പ്പോ­ഴാ­യി­രു­ന്നു നടപടി. ഇതു ഹൈ­ക്കോ­ട­തി പി­ന്നീ­ടു പ­രി­ഗ­ണി­ക്കു­ന്ന­തി­നാ­യി മാ­റ്റി. ഒ­ടു­വിൽ ഹൈ­ക്കോ­ട­തി­യും അ­പ്പീൽ തള്ളി. പി­ന്നെ സു­പ്രീം കോ­ട­തി­യിൽ വീ­ണ്ടും കേസ് എത്തി.

ഈ കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഒ­ട്ടേ­റെ വി­വാ­ദ­ങ്ങൾ പ­ല­ഘ­ട്ട­ങ്ങ­ളി­ലും ഉ­യർ­ന്നു­വ­ന്നു. തി­ര­ക്കി­ട്ടു കരാർ ഒ­പ്പി­ട്ട­പ്പോൾ മാ­ന­ദ­ണ്ഡ­ങ്ങ­ളൊ­ന്നും പാ­ലി­ച്ചി­ല്ല എ­ന്ന­താ­യി­രു­ന്നു പ്ര­ധാ­ന ആ­രോ­പ­ണം. സി എ ജി റി­പ്പോർ­ട്ടി­ലെ ചില ഗു­രു­ത­ര­മാ­യ ക­ണ്ടെ­ത്ത­ലു­കൾ­ക്കു് ഇ­നി­യും വി­ശ­ദീ­ക­ര­ണം ല­ഭി­ച്ചി­ട്ടു­മി­ല്ല. പ­ള്ളി­വാ­സൽ പ­ദ്ധ­തി­യു­ടെ പ്ര­വർ­ത്ത­ന സൂചിക 1981-ൽ ഉ­ണ്ടാ­യി­രു­ന്ന 4.867-ൽ നി­ന്നു് 5.466 ആയി 1996-ൽ ഉ­യർ­ത്തു­ക എന്ന ല­ക്ഷ്യ­ത്തി­ലാ­ണു് ആ­ദ്യ­ക­രാർ ഒ­പ്പി­ട്ട­തു്. എ­ന്നാൽ 2003–04 വ­രെ­യു­ള്ള കാ­ല­ത്തെ ക­ണ­ക്കു­ക­ളിൽ സൂചിക 4.588 മാ­ത്ര­മാ­ണു്. പു­തു­ക്കി­പ്പ­ണി­തി­ട്ടും ശേഷി കു­റ­യു­ക­യാ­ണു് ചെ­യ്ത­തു്. ചെ­ങ്കു­ളം പ­ന്നി­യാർ സ്റ്റേ­ഷ­നു­ക­ളു­ടെ ശേഷി വർ­ദ്ധി­പ്പി­ക്കു­ക­യാ­യി­രു­ന്നു വേ­ണ്ടി­യി­രു­ന്ന­തെ­ന്നാ­യി­രു­ന്നു കേ­ന്ദ്ര മ­ന്ത്രാ­ല­യ­ത്തി­ന്റെ നി­ല­പാ­ടു്. എ­ന്നാൽ അ­തി­നു­പ­ക­രം നി­ല­വി­ലെ സ്റ്റേ­ഷൻ പു­തു­ക്കി­പ­ണി­യാ­നാ­ണു് വൈ­ദ്യു­തി ബോർ­ഡും സർ­ക്കാ­രും തീ­രു­മാ­നി­ച്ച­തു്. കേ­ന്ദ്ര വൈ­ദ്യു­തി അ­തോ­റി­റ്റി­യു­ടെ മുൻ­കൂർ അ­നു­മ­തി വാ­ങ്ങ­ണം എന്ന ചട്ടം പാ­ലി­ച്ച­തു­മി­ല്ല.

ആഗോള ടെൻഡർ വി­ളി­ക്കാ­തെ­യാ­ണു് കരാർ ഒ­പ്പി­ട്ട­തു്. ഒ­പ്പി­ട്ടു് എ­ട്ടു­മാ­സ­ത്തി­നു ശേ­ഷ­മാ­ണു് നി­ര­ക്കി­നെ­ക്കു­റി­ച്ചു പ­ഠി­ക്കാൻ സ­മി­തി­യെ നി­യോ­ഗി­ച്ച­തു്. 1997-ൽ കരാർ ഒ­പ്പി­ടു­ന്ന­തി­നു മുൻപു നി­ര­ക്കി­ന്റെ സാധുത പ­ഠി­ക്കാൻ ഒരു ശ്ര­മ­വും ന­ട­ന്നി­ട്ടി­ല്ല. 1996-ൽ കാനഡ സ­ന്ദർ­ശി­ച്ച മ­ന്ത്രി­ത­ല പ്ര­തി­നി­ധി­സം­ഘം എസ് എൻ സി ലാ­വ്ലിൻ ക­മ്പ­നി കൺ­സൾ­ട്ട­ന്റ് മാ­ത്ര­മാ­ണെ­ന്നും നിർ­മാ­താ­ക്ക­ള­ല്ല എ­ന്നു­മു­ള്ള കാ­ര്യം പ­രി­ഗ­ണി­ച്ചി­ല്ല. ഇ­ത്ത­രം വീ­ഴ്ച­ക­ളു­ടെ ഉ­ത്ത­ര­വാ­ദി­കൾ ആ­രെ­ന്ന കാ­ര്യ­ത്തി­ലാ­ണു് രാ­ഷ്ട്രീ­യ കേ­ര­ള­ത്തിൽ ഇ­ന്നും വി­വാ­ദ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തു്—വ്യ­വ­ഹാ­ര­ങ്ങൾ ന­ട­ക്കു­ന്ന­തും.

ഒരു പെൺ­കു­ട്ടി­ക്കു ഗ്രാ­മ­ത്തി­ന്റെ പേരു നൽ­കു­മ്പോൾ

ഗ്രാ­മ­ത്തി­ന്റെ പേരിൽ വി­ളി­ക്ക­പ്പെ­ടു­ന്ന ആ പെൺ­കു­ട്ടി ഒരു കു­റ്റാ­രോ­പി­ത­യ­ല്ല. വാ­ദി­യും ഇ­ര­യു­മാ­ണു്. പക്ഷേ, ഒ­ളി­ച്ചും പ­തു­ങ്ങി­യും ന­ട­ക്കേ­ണ്ടി വ­രു­ന്ന­തു് ഇവിടെ വാ­ദി­ക്കാ­ണു്. അവൾ ദി­വ­സ­വു­മെ­ന്ന­തു­പോ­ലെ അ­പ­മാ­നി­ക്ക­പ്പെ­ടു­ന്നു. സൂ­ര്യ­നെ­ല്ലി­യി­ലെ ഒരു പെൺ­കു­ട്ടി­യു­ടെ മാ­ത്രം ക­ഥ­യ­ല്ല ഇതു്. വി­തു­ര­യി­ലും കി­ളി­രൂ­രും ക­വി­യൂ­രും എ­ല്ലാം ഇ­ര­ക­ളാ­ണു് അ­പ­മാ­നി­ത­രാ­യി ത­ല­കു­നി­ച്ച­തും ചിലർ ജീ­വ­നൊ­ടു­ക്കി­യ­തും മറ്റു ചി­ല­രു­ടെ ജീവൻ എ­ടു­ത്ത­തും.

സൂ­ര്യ­നെ­ല്ലി­യി­ലെ പെൺ­കു­ട്ടി എന്ന വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട ആ സ്കൂൾ വി­ദ്യാർ­ത്ഥി­നി­യു­ടെ ദു­ര­ന്ത­ജീ­വി­തം ആ­രം­ഭി­ക്കു­ന്ന­തു് 1996 ജ­നു­വ­രി 16-നു് ആണു്. എല്ലാ തി­ങ്ക­ളാ­ഴ്ച­യും പി­താ­വി­നൊ­പ്പം സൂ­ര്യ­നെ­ല്ലി­യി­ലെ വീ­ട്ടിൽ നി­ന്നു് മൂ­ന്നാ­റി­ലെ ലി­റ്റിൽ ഫ്ളവർ ബോർ­ഡി­ങ് സ്കൂ­ളി­ലേ­ക്കു് രാ­വി­ലെ വ­ന്നി­രു­ന്ന­താ­ണു പെൺ­കു­ട്ടി. പി­താ­വു് തപാൽ വ­കു­പ്പിൽ ജീ­വ­ന­ക്കാ­രൻ. പെൺ­കു­ട്ടി ഒൻ­പ­താം ക്ളാ­സ് വി­ദ്യാർ­ത്ഥി­നി. അന്നു വൈ­കി­ട്ടു് ബോർ­ഡി­ങ്ങിൽ നി­ന്നു് വീ­ട്ടി­ലേ­ക്കു ഫോൺ വന്നു. കു­ട്ടി എ­ത്തി­യി­ട്ടി­ല്ല എ­ന്നു് അ­റി­യി­ച്ചാ­യി­രു­ന്നു ഫോൺ. അന്നു തന്നെ പ­രി­ഭ്രാ­ന്ത­നാ­യി മൂ­ന്നാ­റിൽ എ­ത്തി­യ പി­താ­വു് പൊ­ലീ­സിൽ പരാതി നൽകി. ഒരു സ്വ­കാ­ര്യ ബ­സ്സി­ലെ ക്ളീ­നർ രാ­ജു­വി­നു് പെൺ­കു­ട്ടി­യു­മാ­യി അ­ടു­പ്പ­മു­ണ്ടു് എന്നു ചിലർ നൽകിയ സൂ­ച­ന­യും പ­രാ­തി­ക്കൊ­പ്പം എഴുതി നൽകി.

പൊ­ലീ­സ് പ­തി­വു­പോ­ലെ അ­ന്വേ­ഷി­ച്ച­ത­ല്ലാ­തെ ഒ­ന്നും ക­ണ്ടെ­ത്തി­യി­ല്ല. ഒ­രു­മാ­സ­ത്തി­നു ശേഷം ഫെ­ബ്രു­വ­രി 16-നു് രാജു സ്റ്റേ­ഷ­നിൽ ഹാ­ജ­രാ­യെ­ങ്കി­ലും ഒ­ന്നും അ­റി­യി­ല്ലെ­ന്നാ­ണു മൊഴി നൽ­കി­യ­തു്. പി­താ­വു് ആ­ധി­പി­ടി­ച്ചു ന­ട­ക്കു­ന്ന­തി­നി­ടെ ഫെ­ബ്രു­വ­രി 26-നു്, കാ­ണാ­താ­യ­തി­ന്റെ നാൽ­പ­താം ദിവസം, പെൺ­കു­ട്ടി­യെ ആരോ പി­താ­വു ജോലി ചെ­യ്യു­ന്ന തപാൽ ഓ­ഫി­സി­നു മുൻ­പിൽ ഇ­റ­ക്കി­വി­ട്ടു. കാ­ണാ­താ­യ പെൺ­കു­ട്ടി ആ­യി­രു­ന്നി­ല്ല മ­ട­ങ്ങി­വ­ന്നി­രു­ന്ന­തു്. ശ­രീ­ര­മാ­കെ വ്രണം നി­റ­ഞ്ഞും ക­ടു­ത്ത രോ­ഗ­ങ്ങ­ളിൽ വ­ല­ഞ്ഞു­മാ­ണു് ആ പെൺ­കു­ട്ടി എ­ത്തി­യ­തു്. ആ പെൺ­കു­ട്ടി പറഞ്ഞ 40 ദി­വ­സ­ത്തെ ക­ഥ­ക­ളാ­ണു് പി­ന്നീ­ടു് സൂ­ര്യ­നെ­ല്ലി പീഡന കേസ് എ­ന്നു് അ­റി­യ­പ്പെ­ട്ട­തു്.

കേസ് ഡ­യ­റി­യിൽ നി­ന്നു്: ജ­നു­വ­രി 16-നു് മൂ­ന്നാ­റിൽ എ­ത്തി­യ പെൺ­കു­ട്ടി­യെ രാജു സ­മീ­പി­ക്കു­ന്നു. മാ­സ­ങ്ങ­ളാ­യി പിറകെ ന­ട­ന്നി­രു­ന്ന രാ­ജു­വു­മാ­യി പെൺ­കു­ട്ടി പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു. കൂടെ ചെ­ല്ലാൻ നിർ­ബ­ന്ധി­ക്കു­ന്നു. വി­സ­മ്മ­തി­ച്ച­പ്പോൾ ഫോ­ട്ടോ­യിൽ കൃ­ത്രി­മം കാ­ണി­ച്ചു് തപാൽ ഓ­ഫി­സി­ന്റെ ഭി­ത്തി­യിൽ പ­തി­ക്കും എന്നു ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്നു. പെൺ­കു­ട്ടി രാ­ജു­വി­നൊ­പ്പം കോ­ത­മം­ഗ­ല­ത്തി­നു­ള്ള ബ­സ്സിൽ ക­യ­റു­ന്നു. രാജു മ­റ്റൊ­രു സീ­റ്റിൽ ആ­യി­രു­ന്നു. കോ­ത­മം­ഗ­ല­ത്തു് എ­ത്തി­യ­പ്പോൾ രാ­ജു­വി­നെ കാ­ണാ­താ­യി. മൂ­ന്നാർ മുതൽ പെൺ­കു­ട്ടി­യു­ടെ ഒ­പ്പ­മി­രു­ന്നു യാത്ര ചെയ്ത ഉഷ ഇ­ട­പെ­ടു­ന്നു. സ­ഹാ­യി­ക്കാ­മെ­ന്നും വീ­ട്ടിൽ എ­ത്തി­ക്കാ­മെ­ന്നും അ­റി­യി­ച്ചു് കൂടെ കൂ­ട്ടു­ന്നു. കൊ­ണ്ടു­പോ­യ­തു് കോ­ട്ട­യ­ത്തി­നു്. അവിടെ അഡ്വ. ധർ­മ്മ­രാ­ജ­നു് പെൺ­കു­ട്ടി­യെ കൈ­മാ­റു­ന്നു. അന്നു കോ­ട്ട­യ­ത്തു­ള്ള ലോ­ഡ്ജിൽ വ­ച്ചു് ധർ­മ്മ­രാ­ജൻ ആ­ദ്യ­മാ­യി ബ­ലാൽ­സം­ഗം ചെ­യ്യു­ന്നു. ചെ­റു­ത്തു­നി­ന്ന പെൺ­കു­ട്ടി­യെ ക്രൂ­ര­മാ­യി മർ­ദ്ദി­ക്കു­ന്നു. പി­റ്റേ­ന്നു മുതൽ പല സ്ഥ­ല­ങ്ങ­ളിൽ യാത്ര. ഓരോ സ്ഥ­ല­ത്തും നി­ര­വ­ധി പേർ ബ­ലാൽ­സം­ഗം ചെ­യ്യു­ന്നു. മദ്യം കൊ­ടു­ത്തും മ­യ­ക്കു­മ­രു­ന്നു കൊ­ടു­ത്തു­മാ­യി­രു­ന്നു പീ­ഡ­ന­ങ്ങ­ളിൽ ഏ­റെ­യും. ഒ­ടു­വിൽ അ­വ­ശ­യാ­യ പെൺ­കു­ട്ടി­യെ നാൽ­പ­താം ദിവസം മൂ­ന്നാ­റിൽ തി­രി­കെ ഇ­റ­ക്കി വി­ടു­ക­യാ­യി­രു­ന്നു.

കേ­ര­ള­ത്തിൽ പ­ല­യി­ട­ത്തും നടന്ന സ്ത്രീ­പീ­ഡ­ന­ങ്ങ­ളിൽ നി­ന്നു് ഈ കേസ് വ്യ­ത്യ­സ്ത­മാ­യ­തു് പെൺ­കു­ട്ടി­യു­ടെ പി­താ­വു കാ­ണി­ച്ച അ­സാ­മാ­ന്യ ധീ­ര­ത­യി­ലൂ­ടെ­യാ­യി­രു­ന്നു. അ­പ­മാ­നി­ക്ക­പ്പെ­ടും എന്ന മു­ന്ന­റി­യി­പ്പു­കൾ വ­ക­വ­യ്ക്കാ­തെ കേസ് ന­ട­പ­ടി­ക­ളു­മാ­യി മു­ന്നോ­ട്ടു­പോ­യി. സ­ന്ന­ദ്ധ­സം­ഘ­ട­ന­കൾ ഒപ്പം നി­ന്നു. ഒ­ടു­വിൽ പൊ­ലീ­സി­നും കേസ് അ­ന്വേ­ഷ­ണം ഊർ­ജ്ജി­ത­മാ­ക്കേ­ണ്ടി വന്നു. ആദ്യം രാ­ജു­വും ഉഷയും പി­ടി­യി­ലാ­യി. ഒ­ളി­വി­ലാ­യി­രു­ന്ന ധർ­മ്മ­രാ­ജ­നെ കർ­ണാ­ട­ക­യി­ലെ ഒരു ഉൾ­പ്ര­ദേ­ശ­ത്തു നി­ന്നു പി­ടി­കൂ­ടി. പി­ന്നീ­ടു പെൺ­കു­ട്ടി­യെ പ­ല­ഘ­ട്ട­ങ്ങ­ളി­ലാ­യി ബ­ലാൽ­സം­ഗം ചെ­യ്ത­വ­രു­ടെ പേ­രു­കൾ പു­റ­ത്തു­വ­ന്നു. തെ­ളി­വെ­ടു­പ്പു­ക­ളിൽ ഓ­രോ­രു­ത്ത­രെ ആയി പെൺ­കു­ട്ടി തി­രി­ച്ച­റി­ഞ്ഞു. ഇവരിൽ പലരും ശി­ക്ഷി­ക്ക­പ്പെ­ട്ടു. കോ­ട്ട­യം കോടതി വി­ധി­ച്ച ജീ­വ­പ­ര്യ­ന്തം ശിക്ഷ ആദ്യം ഹൈ­ക്കോ­ട­തി അ­ഞ്ചു­വർ­ഷ­മാ­യി കു­റ­ച്ചു. പി­ന്നീ­ടു് നൽകിയ അ­പ്പീ­ലിൽ ജീ­വ­പ­ര്യ­ന്തം ശിക്ഷ പു­നഃ­സ്ഥാ­പി­ച്ചു.

images/P_J_Kurien.jpg
പി ജെ കു­ര്യൻ

കേസ് രാ­ഷ്ട്രീ­യ­മാ­യി ശ്ര­ദ്ധ­നേ­ടി­യ­തു് പി ജെ കു­ര്യൻ എന്ന പേരു് പെൺ­കു­ട്ടി പ­റ­ഞ്ഞ­തി­ലൂ­ടെ­യാ­ണു്. വി­ചാ­ര­ണ­ക്കാ­ല­ത്തു പ­ത്ര­ത്തിൽ അ­ച്ച­ടി­ച്ചു­വ­ന്ന ചി­ത്രം ക­ണ്ടാ­ണു് കു­ര്യ­ന്റെ പേരു പ­റ­യു­ന്ന­തു്. നീണ്ട വി­വാ­ദ­ങ്ങൾ­ക്കൊ­ടു­വിൽ നി­യ­മ­ന­ട­പ­ടി­കൾ ആ­രം­ഭി­ച്ചു. കു­ര്യ­നെ­തി­രേ കേ­സെ­ടു­ക്കാൻ പ്രാ­ഥ­മി­ക തെ­ളി­വു­ണ്ടെ­ന്നു തൊ­ടു­പു­ഴ­യി­ലെ വി­ചാ­ര­ണ­ക്കോ­ട­തി ക­ണ്ടെ­ത്തി. എ­ന്നാൽ ഹൈ­ക്കോ­ട­തി ഇതു റ­ദ്ദാ­ക്കി. പെൺ­കു­ട്ടി പ­റ­ഞ്ഞ­ദി­വ­സം കു­ര്യൻ ത­നി­ക്കൊ­പ്പം ച­ങ്ങ­നാ­ശ്ശേ­രി­യി­ലെ എൻ എസ് എസ് ആ­സ്ഥാ­ന­ത്തു് ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു പി­ന്നീ­ടു് ജനറൽ സെ­ക്ര­ട്ട­റി­യാ­യ സു­കു­മാ­രൻ നായർ മൊഴി നൽകി.

കേ­സി­ന്റെ ആ­ദ്യ­ഘ­ട്ട­ത്തിൽ വിധി പറഞ്ഞ ജ­സ്റ്റി­സ് ബ­സ­ന്ത് സ്വ­കാ­ര്യ സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ പെൺ­കു­ട്ടി­യെ കു­റി­ച്ചു ന­ട­ത്തി­യ പ­രാ­മർ­ശ­ങ്ങൾ പി­ന്നീ­ടു വി­വാ­ദ­മാ­യി. പെൺ­കു­ട്ടി­ക്കു് ഓടി ര­ക്ഷ­പെ­ടാ­മാ­യി­രു­ന്നി­ല്ലേ എന്ന കോടതി പ­രാ­മർ­ശം ക­ടു­ത്ത സാ­മൂ­ഹി­ക വി­മർ­ശ­ന­ത്തി­നും ഇ­ട­യാ­ക്കി. സൂ­ര്യ­നെ­ല്ലി­യി­ലെ പെൺ­കു­ട്ടി ഒ­റ്റ­പ്പെ­ട്ട സം­ഭ­വ­മ­ല്ല എന്ന തി­രി­ച്ച­റി­വാ­ണു പി­ന്നീ­ടു­ള്ള കാ­ല­ത്തു കേ­ര­ള­ത്തിൽ ഉ­ണ്ടാ­യ­തു്. വി­തു­ര­യി­ലും കി­ളി­രൂ­രും ക­വി­യൂ­രു­മെ­ല്ലാം പെൺ­കു­ട്ടി­ക­ളെ സ­മാ­ന­മാ­യ വി­ധ­ത്തിൽ സ­മാ­ന­മാ­യ സാ­ഹ­ച­ര്യ­ങ്ങ­ളിൽ മാ­ഫി­യ­കൾ വ­ല­യി­ലാ­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­ലെ­ല്ലാം പണവും പ്ര­ശ­സ്തി­യും ഉള്ള നി­ര­വ­ധി ആ­ളു­ക­ളും ആ­രോ­പ­ണ­വി­ധേ­യ­രാ­യി. പക്ഷേ, ഒ­ന്നി­ലും ഉന്നത നി­ല­യി­ലു­ള്ള ആരും ഇ­തു­വ­രെ ശി­ക്ഷി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല.

ഫ്ര­ഞ്ച് പാ­യ്ക്ക­പ്പ­ലും ലോ­ക്കൽ ഗാർ­ഡി­യ­നും

കൊ­ച്ചി­യു­ടെ കാ­യൽ­പ്പ­ര­പ്പി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന അനേകം പാ­യ്ക്ക­പ്പ­ലു­ക­ളിൽ ഒ­ന്നു­മാ­ത്ര­മാ­യി­രു­ന്നു ഗ­ലാ­ത്തി. എ­ന്നാൽ 1995 ഡി­സം­ബർ 28 മുതൽ അതു് വ­ലി­യൊ­രു ദു­രൂ­ഹ­ത­യു­ടെ പേ­രാ­യി. കോ­സ്റ്റ്ഗാർ­ഡി­ന്റെ ത­രം­ഗി­ണി എന്ന കപ്പൽ ഗ­ലാ­ത്തി­യെ വ­ള­യു­ക­യും അ­തി­നു­ള്ളിൽ ഉ­ണ്ടാ­യി­രു­ന്ന അഞ്ചു ഫ്ര­ഞ്ച് സ്വ­ദേ­ശി­ക­ളേ­യും ഒരു മ­ഡ­ഗാ­സ്കർ സ്വ­ദേ­ശി­യേ­യും ക­സ്റ്റ­ഡി­യിൽ എ­ടു­ക്കു­ക­യും ചെ­യ്തു. ഇ­ന്ത്യ­യു­ടെ പ്ര­തി­രോ­ധ ര­ഹ­സ്യ­ങ്ങൾ ചോർ­ത്താൻ ശ്രമം ന­ട­ന്നു­വെ­ന്നു കാ­ണി­ച്ചു കോ­സ്റ്റ് ഗാർഡ് നൽകിയ വിവരം അ­നു­സ­രി­ച്ചു കൊ­ച്ചി സി­റ്റി പൊ­ലീ­സ് കേസും എ­ടു­ത്തു.

images/KV_Thomas.jpg
കെ വി തോമസ്

ആ കേസിൽ നാലു പ്ര­തി­ക­ളാ­ണു് ഉ­ണ്ടാ­യി­രു­ന്ന­തു്. ഫ്ര­ഞ്ചു­കാ­രാ­യ ഫ്രാ­ങ്കോ ക്ളാ­വൽ, എലേല ഫി­ലി­പ്, ഗോ­വ­ക്കാ­ര­നാ­യ ക്യാ­പ്റ്റൻ എഫ് എം ഫുർഡെ എ­ന്നി­വർ­ക്കു പുറമെ നാ­ലാ­മ­ത്തെ പ്ര­തി­യാ­ണു് കേ­സി­നു് രാ­ഷ്ട്രീ­യ മാനം കൊ­ണ്ടു­വ­ന്ന­തു്. കോൺ­ഗ്ര­സ് നേ­താ­വും എം പി­യു­മാ­യി­രു­ന്നു കെ വി തോമസ് ആ­യി­രു­ന്നു നാലാം പ്രതി. ഫ്ര­ഞ്ചു­കാ­രാ­യ ര­ണ്ടു­പേ­രും കോ­ട­തി­യിൽ നൽകിയ ഒരു മൊ­ഴി­യാ­ണു് കെ വി തോ­മ­സി­നെ പ്ര­തി­സ്ഥാ­ന­ത്തു് എ­ത്തി­ച്ച­തു്. സർവേ ന­ട­ത്തു­ന്ന­തി­നു മുൻപു കെ വി തോ­മ­സി­നെ ക­ണ്ടി­രു­ന്നെ­ന്നും അ­നു­മ­തി വാ­ങ്ങി­യി­രു­ന്നെ­ന്നു­മാ­യി­രു­ന്നു മൊഴി. ഇതോടെ കെ വി തോമസ് കേസിൽ നാലാം പ്ര­തി­യാ­യി. കെ വി തോ­മ­സി­നെ ലോ­ക്കൽ ഗാർ­ഡി­യൻ ആയി കാ­ണി­ച്ചാ­ണു് ഫ്ര­ഞ്ചു­കാർ കൊ­ച്ചി­യി­ലെ വിവിധ സ്ഥ­ല­ങ്ങൾ സ­ന്ദർ­ശി­ച്ച­തു് എ­ന്നും കോ­ട­തി­യിൽ വ്യ­ക്ത­മാ­ക്ക­പ്പെ­ട്ടു.

ഗോ­വ­യിൽ നി­ന്നാ­ണു് ഗ­ലാ­ത്തി എന്ന പാ­യ്ക്ക­പ്പൽ പു­റ­പ്പെ­ട്ട­തു്. മ­ഡ­ഗാ­സ്ക­റിൽ റ­ജി­സ്റ്റർ ചെയ്ത ഫ്ര­ഞ്ച് ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള കപ്പൽ. ഗോ­വ­യിൽ ഫേൺസ് ഇ­ന്റർ­നാ­ഷ­നൽ എന്ന കൺ­സൾ­ട്ടൻ­സി സ്ഥാ­പ­നം ന­ട­ത്തു­ന്ന ക്യാ­പ­റ്റൻ എസ് എം ഫുർ­ട്ടാ­ഡോ­യു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു് സംഘം കൊ­ച്ചി­യിൽ എ­ത്തി­യ­തു്. പാ­രി­സ് ആ­സ്ഥാ­ന­മാ­യ ഗോൾഡൻ ഒ­ക്ടോ­പ­സ് എന്ന സ്ഥാ­പ­ന­മാ­ണു് ഇ­വർ­ക്കു­ള്ള സാ­മ്പ­ത്തി­ക പി­ന്തു­ണ നൽ­കി­യി­രു­ന്ന­തു്. കോ­സ്റ്റ് ഗാർഡ് പി­ടി­കൂ­ടു­മ്പോൾ പാ­യ്ക്ക­പ്പ­ലിൽ നി­ന്നു രണ്ടു മാ­ഗ്നോ മീ­റ്റ­റു­കൾ ക­ണ്ടെ­ത്തി. കൂ­ടാ­തെ അ­ടി­ക്ക­ടൽ സർ­വേ­ക്കു­ള്ള സോണാർ സ്കാ­ന­റും ഉ­ണ്ടാ­യി­രു­ന്നു. പാ­യ്ക്ക­പ്പ­ലി­ലെ കം­പ്യൂ­ട്ട­റിൽ ശേ­ഖ­രി­ച്ചു­വ­ച്ചി­രു­ന്ന വി­വ­ര­ങ്ങ­ളാ­ണു് കൂ­ടു­തൽ ദു­രൂ­ഹ­ത ഉ­യർ­ത്തി­യ­തു്. അ­ന്തർ­വാ­ഹി­നി­ക­ളു­ടെ സ­ഞ്ചാ­ര­പ­ഥം ക­ണ്ടെ­ത്താൻ വേ­ണ്ടി ന­ട­ത്തു­ന്ന­തു­പോ­ലു­ള്ള സർ­വേ­യാ­ണു് സംഘം ന­ട­ത്തി­യ­തെ­ന്നു കോ­സ്റ്റ് ഗാർഡ് റി­പ്പോർ­ട്ട് നൽകി. സ­മു­ദ്രേ­ാ­ല്പ­ന്ന­ങ്ങ­ളു­ടെ പ­ഠ­ന­ത്തി­നു വേണ്ട വി­വ­ര­ങ്ങ­ള­ല്ല ക­പ്പ­ലിൽ ക­ണ്ടെ­ത്തി­യ­തെ­ന്നു് സ­മു­ദ്ര ഗവേഷണ വി­ഭാ­ഗ­വും അ­റി­യി­ച്ചു. ഇ­തി­നെ­ല്ലാം പുറമെ ഫോർ­ട്ട് കൊ­ച്ചി­യി­ലെ ഒരു പ­ള്ളി­ക്കു മു­ക­ളിൽ ശ­ക്തി­യേ­റി­യ ആ­ന്റി­ന സ്ഥാ­പി­ക്കാൻ സംഘം ശ്ര­മി­ച്ച­തി­ന്റെ തെ­ളി­വു­ക­ളും പൊ­ലീ­സി­നു ല­ഭി­ച്ചു.

എ­ന്നാൽ, താൻ തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ടു­വെ­ന്ന കെ വി തോ­മ­സി­ന്റെ വാദം കോടതി അം­ഗീ­ക­രി­ച്ചു. സ­മു­ദ്രേ­ാൽ­പ­ന്ന­ങ്ങ­ളെ­ക്കു­റി­ച്ചു പ­ഠി­ക്കാൻ സഹായം ചോ­ദി­ച്ചു­വ­ന്ന­വ­രെ ജ­ന­പ്ര­തി­നി­ധി എന്ന നി­ല­യിൽ സ­ഹാ­യി­ക്കു­ക മാ­ത്ര­മാ­ണു ചെ­യ്ത­തെ­ന്നാ­യി­രു­ന്നു മൊഴി. വി­വാ­ദ­ത്തി­നു­പി­ന്നാ­ലെ നടന്ന ലോ­ക്സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ എ­റ­ണാ­കു­ള­ത്തു് കെ വി തോമസ് പ­രാ­ജ­യ­പ്പെ­ട്ടു. ഇ­തി­നി­ടെ കോൺ­ഗ്ര­സി­ന്റെ എല്ലാ പ­ദ­വി­ക­ളും രാ­ജി­വ­ച്ചി­രു­ന്ന കെ വി തോമസ് 2001 വരെ തേവര കോ­ള­ജിൽ അ­ധ്യാ­പ­ക­നാ­യി തു­ടർ­ന്നു. 1998-ൽ തോ­മ­സി­നെ കോടതി കു­റ്റ­വി­മു­ക്ത­നാ­ക്കി. ഇ­തി­നു­ശേ­ഷ­മാ­ണു് വീ­ണ്ടും തെ­ര­ഞ്ഞെ­ടു­പ്പു രാ­ഷ്ട്രീ­യ­ത്തിൽ എ­ത്തു­ന്ന­തും ആദ്യം സം­സ്ഥാ­ന­മ­ന്ത്രി­യും പി­ന്നീ­ടു കേ­ന്ദ്ര മ­ന്ത്രി­യും ആ­കു­ന്ന­തും. വീ­ണ്ടും കോൺ­ഗ്ര­സ് വി­ടു­ന്ന­തും ഇ­ട­തു­സർ­ക്കാ­രി­ന്റെ ഡൽ­ഹി­യി­ലെ പ്ര­തി­നി­ധി­യാ­കു­ന്ന­തും.

പ്ര­തി­ക­ളാ­യ ഫ്ര­ഞ്ചു­കാർ­ക്കു നാ­ട്ടിൽ പോയി വരാൻ അവസരം നൽ­കി­യെ­ങ്കി­ലും അന്നു പോയവർ പി­ന്നെ മ­ട­ങ്ങി­വ­ന്നി­ല്ല. ഇ­ന്റർ­പോ­ളി­ന്റെ സഹായം കേ­ന്ദ്ര­സർ­ക്കാർ തേ­ടി­യെ­ങ്കി­ലും വിവരം ല­ഭി­ച്ചി­ല്ല. കേ­ന്ദ്ര ഇ­ന്റ­ലി­ജൻ­സ് ഉ­ദ്യോ­ഗ­സ്ഥർ ഫ്രാൻ­സിൽ പോയി തെ­ര­ച്ചിൽ ന­ട­ത്തി­യെ­ങ്കി­ലും ഒ­ന്ന­ര­പ­തി­റ്റാ­ണ്ടി­ലേ­റെ­യാ­യി പ്ര­തി­ക­ളെ­ക്കു­റി­ച്ചു വി­വ­ര­മി­ല്ല. ഇ­തി­നി­ടെ കേസിൽ ഉൾ­പ്പെ­ട്ട പാ­യ്ക്ക­പ്പൽ പി­ന്നെ­യും വാർ­ത്ത­യിൽ വന്നു. കപ്പൽ സൂ­ക്ഷി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു കോ­സ്റ്റ് ഗാർഡ് കോ­ട­തി­യെ അ­റി­യി­ച്ചു. അതു സൂ­ക്ഷി­ക്കാ­നു­ള്ള സം­വി­ധാ­ന­മി­ല്ലെ­ന്നു സി ബി ഐയും നി­ല­പാ­ടു് എ­ടു­ത്തു. അതോടെ തു­രു­മ്പെ­ടു­ത്തു തു­ട­ങ്ങി­യി­രു­ന്ന ആ കപ്പൽ വി­റ്റു് പണം ഖ­ജ­നാ­വി­ലേ­ക്കു മു­തൽ­ക്കൂ­ട്ടാൻ കോടതി നിർ­ദ്ദേ­ശി­ച്ചു. അതു ലേലം ചെ­യ്ത­പ്പോൾ ല­ഭി­ച്ച ഒൻപതു ലക്ഷം രൂപ സം­സ്ഥാ­ന ഖ­ജ­നാ­വിൽ എ­ത്തു­ക­യും ചെ­യ്തു. വി­വാ­ദം­കൊ­ണ്ടു് ആ­ദ്യ­മാ­യി ഖ­ജ­നാ­വി­നു­ണ്ടാ­യ നേ­ട്ടം!

വനിതാ ഉ­ദ്യോ­ഗ­സ്ഥ­രും ഗതാഗത, വനം മ­ന്ത്രി­യും

ഔ­ദ്യോ­ഗി­ക കാ­ര്യ­ങ്ങ­ളി­ലെ കൃ­ത്യ­നി­ഷ്ഠ­കൊ­ണ്ടു ശ്ര­ദ്ധേ­യ­യാ­യ ഐ എ എസ് ഉ­ദ്യോ­ഗ­സ്ഥ­യാ­യി­രു­ന്നു ആദ്യ പ­രാ­തി­ക്കാ­രി. കു­റ്റാ­രോ­പി­തൻ നീ­ല­ലോ­ഹി­ത­ദാ­സൻ നാടാർ എന്ന വനം-​ഗതാഗത മ­ന്ത്രി­യും. ഒരു ദിവസം ഔ­ദ്യോ­ഗി­ക ആ­വ­ശ്യ­ത്തി­നെ­ന്ന പേരിൽ സെ­ക്ര­ട്ടേ­റി­യ­റ്റ് കോം­പ്ള­ക്സി­ലെ മ­ന്ത്രി­യു­ടെ ഓ­ഫി­സി­ലേ­ക്കു ഉ­ദ്യോ­ഗ­സ്ഥ­യെ വി­ളി­ച്ചു വ­രു­ത്തി. എ­ന്നാൽ സ്ത്രീ­ത്വ­ത്തെ അ­പ­മാ­നി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള പ്ര­വൃ­ത്തി­യാ­ണു മ­ന്ത്രി­യു­ടെ ഭാ­ഗ­ത്തു നി­ന്നു് ഉ­ണ്ടാ­യ­തു് എ­ന്നു് ഉ­ദ്യോ­ഗ­സ്ഥ പി­ന്നീ­ടു വെ­ളി­പ്പെ­ടു­ത്തി. സം­ഭ­വ­ത്തി­നു ശേഷം ഗതാഗത വ­കു­പ്പിൽ നി­ന്നു മാ­റ്റ­ണ­മെ­ന്നു് മു­ഖ്യ­മ­ന്ത്രി ഇ കെ നാ­യ­നാ­രെ ക­ണ്ടു് ഉ­ദ്യോ­ഗ­സ്ഥ ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു. ആദ്യ രണ്ടു ദിവസം പരാതി നൽ­കാ­തി­രു­ന്ന­തു് മു­തിർ­ന്ന ഐ ഐ എസ് ഉ­ദ്യോ­ഗ­സ്ഥ എന്ന നി­ല­യിൽ കാ­ര്യ­ങ്ങൾ പ­ഠി­ക്കു­ന്ന­തി­നാ­ണെ­ന്നും അവർ വെ­ളി­പ്പെ­ടു­ത്തി. എ­തിർ­ക­ക്ഷി മ­ന്ത്രി ആ­യ­തി­നാൽ കേ­സി­ന്റെ സാ­ധു­ത­യെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ച ശേ­ഷ­മാ­ണു് നി­യ­മ­ന­ട­പ­ടി ആ­രം­ഭി­ച്ച­തെ­ന്നും ഉ­ദ്യോ­ഗ­സ്ഥ അന്നു മാ­ധ്യ­മ­ങ്ങ­ളോ­ടു വി­ശ­ദീ­ക­രി­ച്ചു. മ­ന്ത്രി­യു­ടെ രാജി ആ­വ­ശ്യ­പ്പെ­ട്ടു് വനിതാ സം­ഘ­ട­ന­കൾ സം­സ്ഥാ­ന­ത്തു­ട­നീ­ളം പ്ര­തി­ഷേ­ധം സം­ഘ­ടി­പ്പി­ച്ചു.

ഇ­തി­നി­ടെ­യാ­ണു് കോ­ഴി­ക്കോ­ടു നി­ന്നു് അ­ടു­ത്ത പരാതി എ­ത്തി­യ­തു്. യുവ ഐ എഫ് എസ് ഓ­ഫി­സ­റാ­യി­രു­ന്നു പ­രാ­തി­ക്കാ­രി. ഔ­ദ്യോ­ഗി­ക ആ­വ­ശ്യ­ത്തി­നെ­ന്ന­പേ­രിൽ കോ­ഴി­ക്കോ­ട് ഗ­സ്റ്റ് ഹൗസിൽ വി­ളി­ച്ചു­വ­രു­ത്തി­യ മ­ന്ത്രി തന്നെ ക­യ­റി­പ്പി­ടി­ക്കാൻ ശ്ര­മി­ച്ചു­വെ­ന്നാ­യി­രു­ന്നു പരാതി. വനം പ്രിൻ­സി­പ്പൽ സെ­ക്ര­ട്ട­റി­യേ­യും സം­സ്ഥാ­ന വനിതാ ക­മ്മി­ഷൻ അ­ധ്യ­ക്ഷ­യേ­യും വാ­ക്കാൽ വിവരം അ­റി­യി­ച്ചു. പി­ന്നീ­ടു് രേ­ഖാ­മൂ­ല­വും പരാതി നൽകി. ഈ വാർ­ത്ത പു­റ­ത്തു­വ­ന്ന ദിവസം മ­ന്ത്രി നീ­ല­ലോ­ഹി­ത­ദാ­സൻ രാ­ജി­വ­ച്ചു.

images/PJ_Joseph.jpg
പി ജെ ജോസഫ്

തി­രു­വ­ന­ന്ത­പു­ര­ത്തെ കേസിൽ ജു­ഡീ­ഷ്യൽ മ­ജി­സ്ട്രേ­റ്റ് കോടതി നീ­ല­ലോ­ഹി­ത­ദാ­സ­നു് മൂ­ന്നു­മാ­സം തടവും 50,000 രൂപ പി­ഴ­യും വി­ധി­ച്ചി­രു­ന്നു. എ­ന്നാൽ ഫാ­സ്റ്റ് ട്രാ­ക്ക് കോ­ട­തി­യിൽ നൽകിയ അ­പ്പീ­ലിൽ കേസ് നീ­ല­ലോ­ഹി­ത­ദാ­സ­നു് അ­നു­കൂ­ല­മാ­യി വി­ധി­ച്ചു. പ­രാ­തി­ക്കു തെ­ളി­വു­കൾ ഇ­ല്ലെ­ന്നാ­യി­രു­ന്നു ക­ണ്ടെ­ത്തൽ. കോ­ഴി­ക്കോ­ട്ടെ കേ­സി­ലും സ­മാ­ന­മാ­യി­രു­ന്നു കോടതി തീ­രു­മാ­നം. ആദ്യം കോടതി ശി­ക്ഷി­ച്ചെ­ങ്കി­ലും ഫാ­സ്റ്റ് ട്രാ­ക്ക് കോടതി കു­റ്റ­വി­മു­ക്ത­നാ­ക്കി. തു­ടർ­ന്നാ­ണു് കേസ് സു­പ്രീം കോടതി വരെ എ­ത്തി­യ­തു്.

images/P_K_Kunhalikutty.jpg
പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി

ഒരു ഇ­ട­തു­മു­ന്ന­ണി മ­ന്ത്രി­സ­ഭ­യിൽ നി­ന്നു് ഒരാൾ ലൈം­ഗി­കാ­രോ­പ­ണ കേസിൽ രാ­ജി­വ­യ്ക്കു­ന്ന­തു് ആ­ദ്യ­മാ­യി­രു­ന്നു. നേ­ര­ത്തെ പി ടി ചാ­ക്കോ കാറിൽ ഒരു സ്ത്രീ­ക്കൊ­പ്പം യാത്ര ചെ­യ്ത­തി­ന്റെ പേരിൽ രാ­ജി­വ­ച്ചി­രു­ന്നു. പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി ക്കു പി­ന്നീ­ടു് ഐ­സ്ക്രീം പാർലർ കേ­സി­ലെ ആ­രോ­പ­ണ­ങ്ങ­ളു­ടെ പേ­രി­ലും പ­ടി­യി­റ­ങ്ങേ­ണ്ടി വന്നു. പി ജെ ജോസഫ് പി­ന്നീ­ടു് വി­മാ­ന­യാ­ത്ര­യ്ക്കി­ടെ സ്ത്രീ നൽകിയ പ­രാ­തി­യി­ലും പു­റ­ത്തു­പോ­യി.

മ­യ­ക്കി­വീ­ഴ്ത്തി­യ ഐ­സ്ക്രീം പാർലർ

1997-ൽ ഉ­യർ­ന്നു വന്ന ഐ­സ്ക്രീം പാർലർ കേ­സി­നെ­ക്കു­റി­ച്ചു നി­ഷ്പ­ക്ഷ­മാ­യി ഒരു വാർ­ത്ത എ­ഴു­തേ­ണ്ടി വ­ന്നാൽ അതിൽ രണ്ടു കാ­ര്യ­ങ്ങൾ മാ­ത്ര­മേ ഉ­ണ്ടാ­വു­ക­യു­ള്ളു—ഒ­ന്നു്, കോ­ഴി­ക്കോ­ട് ന­ട­ക്കാ­വി­ലെ ആർ കെ എസ് ഐ­സ്ക്രീം പാർ­ല­റു­മാ­യി ബ­ന്ധ­പ്പെ­ട്ടു പെൺ­കു­ട്ടി­ക­ളെ ബ്ളാ­ക്മെ­യിൽ ചെ­യ്തു് ബ­ലാൽ­സം­ഗം ചെ­യ്യു­ന്നു­വെ­ന്ന പരാതി സ­ത്യ­മാ­ണെ­ന്നു ബോ­ധ്യ­പ്പെ­ട്ട പൊ­ലീ­സ് റെ­യ്ഡ് ന­ട­ത്തു­ക­യും ന­ട­ത്തി­പ്പു­കാ­രി­യാ­യ ശ്രീ­ദേ­വി­യെ അ­റ­സ്റ്റ് ചെ­യ്യു­ക­യും ചെ­യ്തു. ര­ണ്ടു്, കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് പെൺ­കു­ട്ടി­കൾ ഉ­ന്ന­യി­ച്ച ഉ­ന്ന­ത­രു­ടെ പേ­രു­കൾ പി­ന്നീ­ടു് അവർ തന്നെ നി­ഷേ­ധി­ച്ച­തി­നാൽ തെ­ളി­വി­ല്ലെ­ന്നു കണ്ടു സു­പ്രീം കോടതി വരെ തള്ളി.

images/K_AJITHA.jpg
കെ അജിത

ര­ണ്ടു­പ­തി­റ്റാ­ണ്ടു മു­ഴു­വൻ കേ­ര­ള­ത്തെ പി­ടി­ച്ചു­കു­ലു­ക്കി­യ ഐ­സ്ക്രീം പാർലർ പെൺ­വാ­ണി­ഭ കേസിൽ ഇ­തി­ന­പ്പു­റ­മൊ­ന്നും റി­പ്പോർ­ട്ട് ചെ­യ്യാൻ തൽ­ക്കാ­ലം നി­യ­മ­പ­ര­മാ­യി സാ­ധി­ക്കി­ല്ല. പി­ന്നെ, അ­തി­നി­ട­യിൽ ഉ­ണ്ടാ­യ­തെ­ല്ലാം ആ­രോ­പ­ണ­ങ്ങ­ളാ­ണു്. അ­വ­യൊ­ന്നും കോ­ട­തി­ക­ളിൽ തെ­ളി­യി­ക്ക­പ്പെ­ടാൻ ക­ഴി­യാ­ത്ത­വ­യും ആ­യി­രു­ന്നു. 1996–97 കാ­ല­ത്തു കെ അജിത യുടെ അ­ന്വേ­ഷി എന്ന സം­ഘ­ട­ന­യാ­ണു് കേ­സി­നു് ആ­സ്പ­ദ­മാ­യ സംഭവം പു­റ­ത്തു കൊ­ണ്ടു­വ­രു­ന്ന­തു്. അ­ന്വേ­ഷി­യിൽ സഹായം തേടി എ­ത്തി­യ അഞ്ചു പെൺ­കു­ട്ടി­കൾ വെ­ളി­പ്പെ­ടു­ത്തി­യ കാ­ര്യ­ങ്ങൾ സംഘടന പൊ­ലീ­സി­നു കൈ­മാ­റി. ഈ പാർ­ല­റിൽ എ­ത്തു­ന്ന പെൺ­കു­ട്ടി­ക­ളെ ഐ­സ്ക്രീ­മിൽ ല­ഹ­രി­ചേർ­ത്തു നൽകി മ­യ­ക്കി ലൈം­ഗി­ക­മാ­യി ചൂഷണം ചെ­യ്യു­ന്നു­വെ­ന്നും പി­ന്നീ­ടു് ബ്ളാ­ക്മെ­യിൽ ചെ­യ്തു് ഉ­ന്ന­തർ­ക്കു കാ­ഴ്ച­വ­യ്ക്കു­ന്നു­വെ­ന്നു­മാ­യി­രു­ന്നു പരാതി. പരാതി നൽ­കു­മ്പോൾ അതിൽ രണ്ടു പെൺ­കു­ട്ടി­കൾ പ്രാ­യ­പൂർ­ത്തി­യാ­കാ­ത്ത­വർ ആ­യി­രു­ന്നു. ഇ­തി­നി­ടെ കോ­ഴി­ക്കോ­ട് റ­യിൽ­വേ ട്രാ­ക്കിൽ രണ്ടു പെൺ­കു­ട്ടി­ക­ളെ മ­രി­ച്ച നി­ല­യിൽ ക­ണ്ടെ­ത്തി­യ­തി­നും സം­ഭ­വ­വു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്നു് ആ­രോ­പ­ണം ഉ­യർ­ന്നു.

പൊ­ലീ­സ് ന­ട­ത്തി­യ റെ­യ്ഡിൽ ന­ട­ത്തി­പ്പു­കാ­രി ശ്രീ­ദേ­വി അ­റ­സ്റ്റി­ലാ­യി. പെൺ­കു­ട്ടി­കൾ നൽകിയ മൊഴി അ­നു­സ­രി­ച്ചു് അ­ന്ന­ത്തെ വ്യ­വ­സാ­യ മ­ന്ത്രി പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി ക്കു സം­ഭ­വ­ത്തിൽ ബ­ന്ധ­മു­ണ്ടെ­ന്നു വാർ­ത്ത­വ­ന്നു. കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കെ­തി­രേ കേസ് എ­ടു­ക്കാൻ വ­കു­പ്പു­ണ്ടെ­ന്നു താൻ റി­പ്പോർ­ട്ട് നൽ­കി­യ­താ­യി കല്ലട സു­കു­മാ­രൻ പി­ന്നീ­ടു് വെ­ളി­പ്പെ­ടു­ത്തി­യ­തോ­ടെ­യാ­ണു് ഇതിനു സ്ഥി­രീ­ക­ര­ണം ഉ­ണ്ടാ­യ­തു്. എ­ന്നാൽ അഡ്വ. എം കെ ദാ­മോ­ദ­രൻ നൽകിയ റി­പ്പോർ­ട്ട് അ­നു­സ­രി­ച്ചു് കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കെ­തി­രേ കേസ് എ­ടു­ക്കാൻ ക­ഴി­യി­ല്ലെ­ന്നും പെൺ­കു­ട്ടി­കൾ മൊ­ഴി­മാ­റ്റി­യ­തി­നാൽ കേസ് നി­ല­നിൽ­ക്കി­ല്ലെ­ന്നും പ­റ­ഞ്ഞി­രു­ന്നു. ദാ­മോ­ദ­ര­ന്റെ ശു­പാർ­ശ ഇ കെ നാ­യ­നാർ മ­ന്ത്രി­സ­ഭ അം­ഗീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. കേ­സി­ലെ ഗൂ­ഢാ­ലോ­ച­ന­യിൽ ആ­രോ­പി­ത­നാ­യ സി പി എം നേ­താ­വു് ടി പി ദാസനെ സി പി എം ആദ്യം പു­റ­ത്താ­ക്കി. പി­ന്നീ­ടു് 2004-ൽ വീ­ണ്ടും പാർ­ട്ടി അം­ഗ­ത്വം നൽകി. ഔ­ദ്യോ­ഗി­ക­മാ­യി ഇ­ത്ര­യും ന­ട­ന്ന­തി­ന­പ്പു­റം മ­റ്റൊ­ന്നും ആ കേസിൽ 2004 വരെ ഉ­ണ്ടാ­യി­രു­ന്നി­ല്ല. എ­ന്നാൽ 2004-ൽ ഇതിൽ ഒരു പെൺ­കു­ട്ടി ഇ­ന്ത്യാ വിഷൻ ചാനൽ ക്യാ­മ­റ­യ്ക്കു മു­ന്നിൽ പറഞ്ഞ കാ­ര്യ­ങ്ങ­ളാ­ണു് ര­ണ്ടാം­ഘ­ട്ട വി­വാ­ദ­ങ്ങൾ­ക്കു വഴി വ­ച്ച­തു്. പി കെ കു­ഞ്ഞാ­ലി­ക്കു­ട്ടി കേസിൽ ഉൾ­പ്പെ­ട്ട­യാ­ളാ­ണെ­ന്നും മൊ­ഴി­മാ­റ്റു­ന്ന­തി­നാ­യി പണം നൽ­കി­യെ­ന്നു­മാ­യി­രു­ന്നു വെ­ളി­പ്പെ­ടു­ത്തൽ. ഇതു വലിയ വി­വാ­ദ­മാ­യ­തോ­ടെ കു­ഞ്ഞാ­ലി­ക്കു­ട്ടി വ്യ­വ­സാ­യ മ­ന്ത്രി­സ്ഥാ­നം രാ­ജി­വ­ച്ചു. തു­ടർ­ന്നു­വ­ന്ന തെ­ര­ഞ്ഞെ­ടു­പ്പിൽ തോൽ­ക്കു­ക­യും ചെ­യ്തു. പക്ഷേ, കേസിൽ പെൺ­കു­ട്ടി പി­ന്നെ­യും മൊ­ഴി­മാ­റ്റു­ക­യും ചാ­ന­ലു­ക­ളിൽ തന്നെ ആദ്യം പറഞ്ഞ കാ­ര്യ­ങ്ങൾ നി­ഷേ­ധി­ക്കു­ക­യും ചെ­യ്തു. അ­ന്വേ­ഷി­യു­ടെ നേ­തൃ­ത്വ­ത്തിൽ ന­ട­ത്തി­യ നി­യ­മ­ന­ട­പ­ടി­കൾ സു­പ്രീം കോടതി വരെ നീ­ണ്ടെ­ങ്കി­ലും തെ­ളി­വി­ല്ലെ­ന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചു ത­ള്ളി­ക്ക­ള­ഞ്ഞു.

2011-ൽ ആണു് മൂ­ന്നാം­ഘ­ട്ട വി­വാ­ദം ആ­രം­ഭി­ക്കു­ന്ന­തു്. കു­ഞ്ഞാ­ലി­ക്കു­ട്ടി­യു­ടെ ഭാ­ര്യാ സ­ഹോ­ദ­രീ ഭർ­ത്താ­വാ­യ റൗഫ് ന­ട­ത്തി­യ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളാ­യി­രു­ന്നു വി­വാ­ദ­ത്തി­നു പി­ന്നിൽ. കേസ് അ­ട്ടി­മ­റി­ക്കു­ന്ന­തി­നാ­യി പെൺ­കു­ട്ടി­കൾ­ക്കു മാ­ത്ര­മ­ല്ല ഹൈ­ക്കോ­ട­തി ജ­ഡ്ജി­മാർ­ക്കു­വ­രെ പണം നൽ­കി­യ­തി­നു തെ­ളി­വു­ണ്ടെ­ന്നാ­യി­രു­ന്നു വാർ­ത്താ സ­മ്മേ­ള­ന­ത്തിൽ ആ­രോ­പി­ച്ച­തു്. പണം നൽ­കി­യ­തി­ന്റെ വി­ശ­ദാം­ശ­ങ്ങൾ കോ­ട­തി­യിൽ ആ­വർ­ത്തി­ക്കു­ക­യും ചെ­യ്തു. ഈ കേസും തെ­ളി­വി­ല്ല എന്ന കാ­ര­ണ­ത്താൽ തള്ളി. ഇതു് സി ബി ഐ അ­ന്വേ­ഷി­ക്ക­ണം എ­ന്നു് ആ­വ­ശ്യ­പ്പെ­ട്ടു് പ്ര­തി­പ­ക്ഷ നേ­താ­വു് വി എസ് അ­ച്യു­താ­ന­ന്ദൻ നൽകിയ ഹർജി ഏ­റ്റ­വും ഒ­ടു­വിൽ സു­പ്രീം കോ­ട­തി­യും തള്ളി. രാ­ഷ്ട്രീ­യം കോ­ട­തി­ക­ളി­ലേ­ക്കു വ­ലി­ച്ചി­ഴ­യ്ക്ക­രു­തു് എ­ന്നാ­ണു് അന്നു സു­പ്രീം കോടതി പ­റ­ഞ്ഞ­തു്. എ­ന്നാൽ വി­ചാ­ര­ണ­ക്കോ­ട­തി­യെ വീ­ണ്ടും സ­മീ­പി­ക്കാൻ വി എ­സി­നു് സു­പ്രീം കോടതി അ­നു­മ­തി നൽ­കു­ക­യും ചെ­യ്തി­രു­ന്നു. ആ ന­ട­പ­ടി­ക­ളാ­ണു് കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഏ­റ്റ­വും ഒ­ടു­വിൽ ന­ട­ക്കു­ന്ന­തു്. ആദ്യം പരാതി നൽകിയ പെൺ­കു­ട്ടി­ക­ളിൽ ഒരാൾ മാ­ത്ര­മാ­ണു് ഇ­ട­യ്ക്കെ­ങ്കി­ലും ഇതു് ആ­വർ­ത്തി­ച്ച­തു്, അതു പി­ന്നെ­യും നി­ഷേ­ധി­ച്ചെ­ങ്കി­ലും. ഗൾ­ഫി­ലേ­ക്കു പോയ രണ്ടു പെൺ­കു­ട്ടി­കൾ പി­ന്നെ ഒ­രി­ക്ക­ലും വാർ­ത്ത­ക­ളിൽ വ­ന്നി­ല്ല. നാ­ട്ടി­ലു­ണ്ടാ­യി­രു­ന്ന രണ്ടു പേർ കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു് തു­ടർ­ന­ട­പ­ടി­കൾ­ക്കു താൽ­പ­ര്യം കാ­ണി­ച്ച­തു­മി­ല്ല. കേ­ര­ള­ത്തിൽ പൊ­തു­ജ­ന­മ­ധ്യ­ത്തിൽ തന്നെ ഒരു കേ­സി­ന്റെ വി­ചാ­ര­ണ ന­ട­ക്കു­ന്ന­തും അതു് ഇ­ല്ലാ­താ­കു­ന്ന­തും കണ്ട ആദ്യ സംഭവം കൂ­ടി­യാ­യി­രു­ന്നു ഐ­സ്ക്രീം പാർലർ കേസ്. കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടു മാ­ധ്യ­മ­ങ്ങ­ളും വലിയ വി­വാ­ദ­ത്തി­ലാ­യി. വാർ­ത്ത നൽകിയ ഇ­ന്ത്യാ വിഷൻ ചാ­ന­ലി­നെ­തി­രേ ശ­ക്ത­മാ­യ പ്ര­തി­ഷേ­ധം ഒ­രു­വി­ഭാ­ഗ­ത്തിൽ നി­ന്നു് ഉ­ണ്ടാ­യി. മാ­ധ്യ­മ­പ്ര­വർ­ത്ത­കർ പല സ്ഥ­ല­ത്തും ആ­ക്ര­മി­ക്ക­പ്പെ­ട്ടു. ഒ­ടു­വിൽ മാ­ധ്യ­മ­പ്ര­വർ­ത്ത­കർ തന്നെ കൊ­ച്ചി­യിൽ മ­ന്ത്രി കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കു നേരെ ക­രി­ങ്കൊ­ടി കാ­ണി­ച്ച സംഭവം വരെ ഉ­ണ്ടാ­യി.

മു­ത്ത­ങ്ങ­യിൽ വെ­ടി­യേ­റ്റും വെ­ട്ടേ­റ്റും

വി­ക­സി­ത­കേ­ര­ളം ജീ­വി­ത­സൂ­ചി­ക­ക­ളി­ലെ അ­ത്യു­ന്ന­ത­ങ്ങ­ളിൽ നി­ന്നു സ­ന്തോ­ഷി­ക്കു­മ്പോ­ഴും അ­തൊ­ന്നും അ­റി­യാ­ത്തൊ­രു ജനത. അ­വ­രു­ടെ ജീ­വി­ത­പ്ര­ശ്ന­ങ്ങ­ളിൽ നി­ന്നു­ണ്ടാ­യ പ്ര­തി­ഷേ­ധ­മാ­ണു് മു­ത്ത­ങ്ങ സ­മ­ര­വും വെ­ടി­വ­യ്പ്പും. ഒരു ആ­ദി­വാ­സി യു­വാ­വും പൊ­ലീ­സ് കോൺ­സ്റ്റ­ബി­ളും കൊ­ല്ല­പ്പെ­ട്ട സം­ഘർ­ഷം ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടിൽ കേരളം സാ­ക്ഷ്യം വ­ഹി­ച്ച ആ­ദ്യ­ത്തെ വലിയ പൊ­ലീ­സ് നടപടി കൂ­ടി­യാ­യി­രു­ന്നു.

images/M_Geethanandan.jpg
എം ഗീ­താ­ന­ന്ദൻ

ആ­ദി­വാ­സി ഗോ­ത്ര­മ­ഹാ­സ­ഭ­യു­ടെ നേ­തൃ­ത്വ­ത്തിൽ തി­രു­വ­ന­ന്ത­പു­ര­ത്തു് 2002-ൽ ന­ട­ത്തി­യ കു­ടിൽ­കെ­ട്ടൽ സ­മ­ര­ത്തോ­ടെ­യാ­ണു് ആ­ദി­വാ­സി പ്ര­ശ്നം ഇ­ട­വേ­ള­യ്ക്കു ശേഷം വീ­ണ്ടും പൊ­തു­മ­ണ്ഡ­ല­ത്തിൽ എ­ത്തു­ന്ന­തു്. 48 ദിവസം നീണ്ട സ­മ­ര­ത്തി­നൊ­ടു­വിൽ എല്ലാ ആ­ദി­വാ­സി കു­ടും­ബ­ങ്ങൾ­ക്കും അ­ഞ്ചു് ഏക്കർ വീതം ഭൂമി നൽ­കാ­മെ­ന്നു സർ­ക്കാർ സ­മ്മ­തി­ച്ചു. ഗോ­ത്ര­മ­ഹാ­സ­ഭാ നേ­താ­ക്ക­ളാ­യ എം ഗീ­താ­ന­ന്ദൻ, സി കെ ജാനു എ­ന്നി­വർ മു­ഖ്യ­മ­ന്ത്രി എ കെ ആ­ന്റ­ണി യു­മാ­യി ന­ട­ത്തി­യ ചർ­ച്ച­ക­ളി­ലാ­യി­രു­ന്നു തീ­രു­മാ­നം. ഇ­ടു­ക്കി ഉൾ­പ്പെ­ടെ­യു­ള്ള മേ­ഖ­ല­ക­ളിൽ കരാർ അ­നു­സ­രി­ച്ചു ഭൂമി വി­ത­ര­ണ­ത്തി­നു നടപടി ഉ­ണ്ടാ­യെ­ങ്കി­ലും വ­യ­നാ­ട്ടിൽ ഇതിനു ക­ഴി­ഞ്ഞി­ല്ല. റ­വ­ന്യു ഭൂമി ല­ഭ്യ­മ­ല്ല എ­ന്നാ­യി­രു­ന്നു സർ­ക്കാർ നി­ല­പാ­ടു്.

images/CK_janu.jpg
സി കെ ജാനു

കരാർ ലം­ഘി­ക്കു­ക­യാ­ണെ­ന്നു് ആ­രോ­പി­ച്ചു് ഗോ­ത്ര­മ­ഹാ­സ­ഭ­യു­ടെ നേ­തൃ­ത്വ­ത്തിൽ മു­ത്ത­ങ്ങ­യി­ലെ വ­ന്യ­ജീ­വി സം­ര­ക്ഷ­ണ കേ­ന്ദ്രം ക­യ്യേ­റി ഊരായി പ്ര­ഖ്യാ­പി­ച്ചു. വ­നം­വ­കു­പ്പു് ക­ടു­ത്ത വി­യോ­ജി­പ്പു് അ­റി­യി­ച്ചെ­ങ്കി­ലും ആ­ദ്യ­ത്തെ 40 ദിവസം പൊ­ലീ­സ് ന­ട­പ­ടി­കൾ ഉ­ണ്ടാ­യി­ല്ല. ഇ­തി­നി­ടെ കേ­ന്ദ്ര വ­നം­മ­ന്ത്രി ടി ആർ ബാലു ആ­ദി­വാ­സി­ക­ളെ ഒ­ഴി­പ്പി­ക്ക­ണ­മെ­ന്നു സർ­ക്കാ­രി­നു കത്തു നൽ­കു­ക­യും ചെ­യ്തി­രു­ന്നു.

images/A_k_antony.jpg
എ കെ ആ­ന്റ­ണി

ആ­ദി­വാ­സി­കൾ മു­ത്ത­ങ്ങ­യിൽ താമസം തു­ട­ങ്ങി ഒ­രു­മാ­സ­ത്തി­നു ശേ­ഷ­മാ­ണു സം­ഘർ­ഷ­ഭ­രി­ത­മാ­യ രം­ഗ­ങ്ങൾ തു­ട­ങ്ങു­ന്ന­തു്. ഫെ­ബ്രു­വ­രി 17-നു് മു­ത്ത­ങ്ങ­യിൽ തീ പ­ടർ­ന്നു. ഒ­ഴി­പ്പി­ക്കാൻ ഫോ­റ­സ്റ്റു­കാർ ന­ട­ത്തി­യ നീ­ക്ക­മെ­ന്നു് ആ­ദി­വാ­സി­ക­ളും പ്ര­ശ്നം സം­സ്ഥാ­ന­ത­ല ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രാൻ ആ­ദി­വാ­സി­കൾ ചെ­യ്ത­തെ­ന്നു വ­നം­വ­കു­പ്പും ആ­രോ­പി­ച്ചു. അന്നു സ്ഥ­ല­ത്തെ­ത്തി­യ ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­രെ­യും ഫോ­ട്ടോ­ഗ്രാ­ഫ­റെ­യും ആ­ദി­വാ­സി­കൾ ത­ട­ഞ്ഞു­വ­ച്ചു. സ്ഥലം ല­ഭി­ക്കു­ന്ന­തു­വ­രെ വി­ട്ട­യ­യ്ക്കി­ല്ല എ­ന്നാ­യി­രു­ന്നു നി­ല­പാ­ടു്. 18-നു് ഉ­ച്ച­യ്ക്കു് ജി­ല്ലാ ക­ല­ക്ടർ കെ ഗോ­പാ­ലൻ ആ­ദി­വാ­സി ഗോ­ത്ര­മ­ഹാ­സ­ഭാ നേ­താ­ക്ക­ളാ­യ ജാനു, ഗീ­താ­ന­ന്ദൻ എ­ന്നി­വ­രു­മാ­യി ന­ട­ത്തി­യ ചർ­ച്ച­കൾ­ക്കൊ­ടു­വിൽ ബ­ന്ദി­ക­ളാ­ക്കി­യ­വ­രെ വി­ട്ട­യ­യ്ക്കാൻ തീ­രു­മാ­നി­ച്ചു. അ­തേ­സ­മ­യം തന്നെ മു­ഖ്യ­ധാ­ര­യി­ലെ ഭൂ­രി­പ­ക്ഷം രാ­ഷ്ട്രീ­യ പാർ­ട്ടി­ക­ളും ആ­ദി­വാ­സി ഗോ­ത്ര­സ­ഭ­യ്ക്കെ­തി­രേ നി­ല­പാ­ടു സ്വീ­ക­രി­ക്കു­ക­യും സം­യു­ക്ത പ്ര­തി­ഷേ­ധം സം­ഘ­ടി­പ്പി­ക്കു­ക­യും ചെ­യ്തു.

സി പി എം, കോൺ­ഗ്ര­സ്, മു­സ്ലിം ലീഗ്, ബി ജെ പി തു­ട­ങ്ങി­യ ക­ക്ഷി­ക­ളെ­ല്ലാം ചർച്ച ന­ട­ക്കു­ന്ന ദിവസം തന്നെ സമീപ പ്ര­ദേ­ശ­ങ്ങ­ളിൽ പ്ര­തി­ഷേ­ധ ജാഥ ന­ട­ത്തി. 19-നു് നൂൽ­പ്പു­ഴ പ­ഞ്ചാ­യ­ത്തിൽ ഹർ­ത്താ­ലി­നും ആ­ഹ്വാ­ന­മു­ണ്ടാ­യി. അ­ന്നാ­ണു് യ­ഥാർ­ത്ഥ പൊ­ലീ­സ് നീ­ക്ക­വും ഉ­ണ്ടാ­യ­തു്. ത­ക­ര­പ്പാ­ടി വഴി വൻ പൊ­ലീ­സ് സം­ഘ­മാ­ണു് ആ­ദി­വാ­സി മേ­ഖ­ല­ക­ളി­ലേ­ക്കു മാർ­ച്ച് ചെ­യ്ത­തു്. ക­ണ്ണൂർ എ എ പി ബ­റ്റാ­ലി­യ­നിൽ നി­ന്നു­ള്ള പൊ­ലീ­സു­കാ­രും സുൽ­ത്താൻ­ബ­ത്തേ­രി, മാ­ന­ന്ത­വാ­ടി സ്റ്റേ­ഷൻ പ­രി­ധി­ക­ളി­ലെ പൊ­ലീ­സു­കാ­രും സം­ഘ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു. 750 കോൺ­സ്റ്റ­ബിൾ­മാ­രു­ടെ സം­ഘ­മാ­യി­രു­ന്നു അതു്. വ­നം­വ­കു­പ്പു് ജീ­വ­ന­ക്കാ­രും ഒ­പ്പ­മു­ണ്ടാ­യി­രു­ന്നു. കൽ­പ്പ­റ്റ ഡി വൈ എസ് പി ഉണ്ണി പി കെ, മാ­ന­ന്ത­വാ­ടി ഡി വൈ എസ് പി സതീശൻ കെ വി, ചീഫ് ഫോ­റ­സ്റ്റ് കൺ­സർ­വേ­റ്റർ സു­ചീ­ന്ദർ പാൽ, ഡ­പ്യൂ­ട്ടി ക­ല­ക്ടർ കെ സി ഗോ­പി­നാ­ഥ് എ­ന്നി­വ­രാ­ണു സം­ഘ­ത്തെ ന­യി­ച്ച­തു്.

പൊ­ലീ­സ് സം­ഘ­ത്തെ ക­ണ്ട­തോ­ടെ ആ­ദി­വാ­സി­കൾ പ­ണി­യാ­യു­ധ­ങ്ങ­ളു­മാ­യി ചെ­റു­ത്തു­നിൽ­പ്പു തു­ട­ങ്ങി. ആദ്യം കു­ടിൽ­കെ­ട്ടി­യി­രു­ന്ന സ്ഥ­ല­ങ്ങ­ളിൽ നി­ന്നു് അ­വർ­ക്കു പി­ന്മാ­റേ­ണ്ടി വന്നു. വെ­ട്ടു­ക­ത്തി­യും അ­രി­വാ­ളും കോ­ടാ­ലി­യും തൂ­മ്പ­യു­മൊ­ക്കെ­യാ­യി­രു­ന്നു ആ­ദി­വാ­സി­ക­ളു­ടെ ആ­യു­ധ­ങ്ങൾ. പോ­ലീ­സ് ലാ­ത്തി­വീ­ശി മു­ന്നേ­റി. ഈ സ­മ­യ­ത്താ­ണു് നിർ­ഭാ­ഗ്യ­ക­ര­മാ­യ സം­ഭ­വ­ങ്ങൾ ആ­രം­ഭി­ക്കു­ന്ന­തു്. ഒ­ഴി­പ്പി­ച്ചു് ഒരു കേ­ന്ദ്ര­ത്തിൽ എ­ത്തി­യ പൊ­ലീ­സ് സം­ഘ­ത്തെ ആ­ദി­വാ­സി­കൾ വ­ള­ഞ്ഞു. ചു­റ്റും തീ­യി­ട്ട­തോ­ടെ നി­ര­വ­ധി പൊ­ലീ­സു­കാർ അ­പ­ക­ട­ത്തി­ലാ­കു­ന്ന സ്ഥി­തി­യാ­യി. ഇവരെ ര­ക്ഷി­ക്കാൻ പൊ­ലീ­സ് നി­റ­യൊ­ഴി­ച്ചു. ജോഗി എന്ന ആ­ദി­വാ­സി വെ­ടി­യേ­റ്റു വീണു. ആ­ദി­വാ­സി­കൾ തി­രി­ച്ചു ന­ട­ത്തി­യ ആ­ക്ര­മ­ണ­ത്തിൽ ക­ണ്ണൂർ എ ആർ ക്യാം­പി­ലെ കോൺ­സ്റ്റ­ബിൾ വി­നോ­ദും വെ­ട്ടേ­റ്റു മ­രി­ച്ചു. വി­നോ­ദി­നേ­യും ശ­ശി­ധ­രൻ എന്ന ഫോ­റ­സ്റ്റ് ഉ­ദ്യോ­ഗ­സ്ഥ­നേ­യും ബ­ന്ദി­ക­ളാ­ക്കി­വ­ച്ച ശേഷം വി­നോ­ദി­നെ വെ­ട്ടി­ക്കൊ­ല്ലു­ക­യാ­യി­രു­ന്നെ­ന്നാ­ണു് പൊ­ലീ­സ് റി­പ്പോർ­ട്ട്.

സംഭവം ന­ട­ക്കു­മ്പോൾ സ്ഥ­ല­ത്തു് ഇ­ല്ലാ­തി­രു­ന്ന ജാ­നു­വി­നേ­യും ഗീ­താ­ന്ദ­നേ­യും 22-നു് പൊ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തു. മർ­ദ്ദ­ന­മേ­റ്റു നീ­രു­വ­ച്ച മു­ഖ­വു­മാ­യി ജാനു സ്റ്റേ­ഷ­നിൽ നിൽ­ക്കു­ന്ന ചി­ത്രം മാ­ധ്യ­മ­ങ്ങ­ളിൽ അ­ച്ച­ടി­ച്ചു വന്നു. മു­ത്ത­ങ്ങ സമരം ക­ഴി­ഞ്ഞു പ­തി­റ്റാ­ണ്ടു പി­ന്നി­ട്ടി­ട്ടും അ­ന്നു് ഉ­ന്ന­യി­ച്ചി­രു­ന്ന പ്ര­ശ്ന­ങ്ങൾ പലതും പ­രി­ഹ­രി­ക്ക­പ്പെ­ടാ­തെ തു­ട­രു­ക­യാ­ണു്. പി­ന്നീ­ടു് തീ­വ്ര­സ­മ­ര­മാർ­ഗ്ഗ­ങ്ങൾ വി­ട്ടു് നിൽ­പ്പു­സ­മ­രം­പോ­ലു­ള്ള മാർ­ഗ്ഗ­ങ്ങ­ളി­ലൂ­ടെ ഗീ­താ­ന­ന്ദ­നും സി കെ ജാ­നു­വും പ്ര­ശ്നം സ­ജീ­വ­മാ­യി നി­ല­നിർ­ത്താൻ ശ്ര­മി­ച്ചു. എ­ന്നാൽ 2016-ലെ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ സി കെ ജാനു എൻ ഡി എ മു­ന്ന­ണി­യു­ടെ സ്ഥാ­നാർ­ത്ഥി ആ­യ­തോ­ടെ ഗോ­ത്ര­മ­ഹാ­സ­ഭ­യു­ടെ നേ­തൃ­മു­ഖം ര­ണ്ടാ­യി. ഗീ­താ­ന­ന്ദൻ പഴയ നി­ല­പാ­ടു­ക­ളിൽ തു­ട­രു­ന്നു­ണ്ടെ­ങ്കി­ലും ജാ­നു­വി­നെ സം­ഘ­ട­ന­യു­മാ­യി സ­ഹ­ക­രി­പ്പി­ക്കു­ന്നി­ല്ല. ജാനു സ്വ­ന്തം പാർ­ട്ടി­യു­ണ്ടാ­ക്കി എൻ ഡി എ മു­ന്ന­ണി­യിൽ ചേ­രു­ക­യും ചെ­യ്തു.

രണ്ടു ക­ലാ­പ­ങ്ങൾ­ക്കി­ട­യി­ലെ മാ­റാ­ട്

മാ­റാ­ട് കലാപം എ­ന്നാൽ അ­ഞ്ചും ഒൻ­പ­തും പ­തി­നാ­ലു മ­ര­ണ­ങ്ങൾ മാ­ത്ര­മ­ല്ല; പ­ല­മ­ത­ങ്ങൾ ഇ­ട­ക­ലർ­ന്നു ജീ­വി­ച്ച സമൂഹം പി­ന്നീ­ടു് പല ധാ­ര­ക­ളാ­യി എ­ന്ന­തു കൂ­ടി­യാ­ണു്. പ­ര­സ്പ­ര വി­ശ്വാ­സ­ത്തി­ന്റെ മാ­ന­സി­കാ­വ­സ്ഥ­യാ­ണു് ആ രണ്ടു ക­ലാ­പ­ങ്ങ­ളി­ലൂ­ടെ ഇ­ല്ലാ­താ­യ­തു്. ക­ലാ­പ­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ച ജ­സ്റ്റി­സ് തോമസ് പി ജോ­സ­ഫി­ന്റെ നി­രീ­ക്ഷ­ണ­ങ്ങൾ മാ­റാ­ടി­ന്റെ മാ­ത്ര­മ­ല്ല രാ­ജ്യ­ത്തി­ന്റെ തന്നെ ഭാ­വി­യി­ലേ­ക്കു നിർ­ണാ­യ­ക­മാ­ണു്. മാ­റാ­ട്ടെ രണ്ടു ക­ലാ­പ­ങ്ങ­ളും അതതു സം­ഘ­ട­ന­ക­ളു­ടെ നേ­തൃ­ത്വം (പ്രാ­ദേ­ശി­ക നേ­തൃ­ത്വ­മെ­ങ്കി­ലും) അ­റി­യാ­തെ സം­ഭ­വി­ക്കി­ല്ല എ­ന്നാ­യി­രു­ന്നു ക­മ്മി­ഷ­ന്റെ പ്ര­ധാ­ന നി­ഗ­മ­നം. രാ­ജ്യാ­ന്ത­ര ഭീ­ക­ര­സം­ഘ­ട­ന­ക­ളു­ടെ സാ­ന്നി­ദ്ധ്യം ഈ ക­ലാ­പ­ത്തിൽ ക­ണ്ടെ­ത്താൻ ക­ഴി­ഞ്ഞി­ല്ല. മാ­ത്ര­മ­ല്ല സ­മ­യോ­ചി­ത­മാ­യി ഇ­ട­പെ­ടേ­ണ്ട ജി­ല്ലാ ഭ­ര­ണ­കൂ­ടം പക്ഷം ചേ­രു­ക­യും ചെ­യ്തു­വെ­ന്നും ക­മ്മി­ഷൻ എഴുതി.

വളരെ നി­സ്സാ­ര­മാ­യ സം­ഭ­വ­ത്തിൽ നി­ന്നാ­ണു് ആ­ദ്യ­ത്തെ കലാപം ആ­രം­ഭി­ക്കു­ന്ന­തെ­ന്നു് അ­ന്വേ­ഷ­ണ ക­മ്മി­ഷൻ റി­പ്പോർ­ട്ടിൽ പ­റ­യു­ന്നു. പു­തു­വർ­ഷ­പ്പി­റ­വി­യോ­ടു് അ­നു­ബ­ന്ധി­ച്ചു 2001 ഡി­സം­ബർ 31-നു് ഉ­ണ്ടാ­യ വാ­ക്കു­തർ­ക്കം പൊ­ലീ­സോ പ്രാ­ദേ­ശി­ക നേ­തൃ­ത്വ­മോ ഇ­ട­പെ­ട്ടി­രു­ന്നെ­ങ്കിൽ അ­പ്പോൾ തന്നെ പ­രി­ഹ­രി­ക്ക­പ്പെ­ടു­മാ­യി­രു­ന്നു. പൊ­ലീ­സ് നോ­ക്കി­നിൽ­ക്കു­മ്പോ­ഴാ­ണു് ആദ്യ കലാപം ന­ട­ക്കു­ന്ന­തു്. 2002 ജ­നു­വ­രി ഒ­ന്നു്, ര­ണ്ടു് തി­യ­തി­ക­ളിൽ ആ­യി­രു­ന്നു അതു്. ഇ­രു­വി­ഭാ­ഗ­ങ്ങ­ളിൽ നി­ന്നു­മാ­യി അ­ഞ്ചു­പേ­രാ­ണു് മ­രി­ച്ച­തു്. മ­രി­ച്ച­വ­രിൽ ഹി­ന്ദു­ക്ക­ളും മു­സ്ലിം­ക­ളും ഉ­ണ്ടാ­യി­രു­ന്നു. അ­റ­സ്റ്റി­ലാ­യ­തു് 393 പേ­രാ­ണു്. ഇതിൽ 213 പേർ ആർ എസ് എസ്/ബി ജെ പി പ്ര­വർ­ത്ത­ക­രാ­ണു്. 86 പേർ ലീഗ് പ്ര­വർ­ത്ത­കർ. 78 പേർ സി പി എം പ്ര­വർ­ത്ത­ക­രു­മാ­യി­രു­ന്നു. ഈ സംഭവം ഒരു വി­ഭാ­ഗ­ത്തി­ലു­ണ്ടാ­ക്കി­യ അ­സ്വ­സ്ഥ­ത­കൾ ചിലർ മു­ത­ലെ­ടു­ക്കു­ക­യാ­യി­രു­ന്നെ­ന്നാ­ണു് ക­മ്മി­ഷ­ന്റെ നി­ഗ­മ­നം. അ­താ­ണു് ര­ണ്ടാം ക­ലാ­പ­ത്തി­ലേ­ക്കു ന­യി­ച്ച­തു്.

നി­യ­മ­ന­ട­പ­ടി­കൾ ഊർ­ജ്ജി­ത­മാ­ക്കു­ക­യും ആ­ദ്യ­ക­ലാ­പ­ത്തി­ലെ ആ­ളു­കൾ­ക്കു പ­ര­മാ­വ­ധി ശിക്ഷ നൽ­കു­ക­യും ചെ­യ്തി­രു­ന്നെ­ങ്കിൽ ര­ണ്ടാം കലാപം സം­ഭ­വി­ക്കി­ല്ലാ­യി­രു­ന്നു­വെ­ന്നാ­ണു റി­പ്പോർ­ട്ടി­ലെ പ്ര­ധാ­ന നി­രീ­ക്ഷ­ണം. ജി­ല്ലാ ക­ല­ക്ട­റാ­യ ടി ഒ സൂ­ര­ജും സി­റ്റി പൊ­ലീ­സ് ക­മ്മി­ഷ­ണ­റാ­യി­രു­ന്ന സ­ഞ്ജീ­വ് കുമാർ പ­ട്ജോ­ഷി­യും സ്ഥി­തി­ഗ­തി­കൾ മ­ന­സ്സി­ലാ­ക്കി പ്ര­വർ­ത്തി­ക്കു­ന്ന­തിൽ വീഴ്ച വ­രു­ത്തി. ര­ണ്ടാം കലാപം മു­സ്ലിം ലീ­ഗി­ന്റെ­യും എൻ ഡി എ­ഫി­ന്റെ­യും പി ഡി പി­യു­ടേ­യും പ്ര­വർ­ത്ത­കർ ചേർ­ന്നാ­ണു് ആ­സൂ­ത്ര­ണം ചെ­യ്ത­തു്. വൻ­തോ­തിൽ ആ­യു­ധ­ങ്ങൾ ശേ­ഖ­രി­ച്ചാ­ണു് ഇതു ന­ട­പ്പാ­ക്കി­യ­തു്. വെറും പ്ര­തി­കാ­രം മാ­ത്ര­മാ­യി ഈ ക­ലാ­പ­ത്തെ കാണാൻ ക­ഴി­യി­ല്ല. ഭീ­ക­ര­സം­ഘ­ട­ന­കൾ വ­ളർ­ച്ച­യ്ക്കു­ള്ള വഴി തേടാൻ ഉ­പ­യോ­ഗി­ച്ച മാർ­ഗ്ഗം­കൂ­ടി­യാ­യി­രു­ന്നു ഇതു്. മ­റു­വി­ഭാ­ഗ­ത്തി­ലെ എ­ട്ടു­പേ­രാ­ണു് 2003 മേയ് ര­ണ്ടി­നു നടന്ന ര­ണ്ടാം ക­ലാ­പ­ത്തിൽ കൊ­ല്ല­പ്പെ­ട്ട­തു്. ആ­ക്ര­മ­ണ­ത്തി­നി­ടെ അ­പ­ക­ട­ത്തിൽ പ­രു­ക്കേ­റ്റ അ­ക്ര­മി സം­ഘ­ത്തി­ലെ ഒ­രാ­ളും കൊ­ല്ല­പ്പെ­ട്ടു. പൊ­ലീ­സ് സ­മ്പൂർ­ണ പ­രാ­ജ­യ­മാ­ണു് എ­ന്ന­തി­ന്റെ തെ­ളി­വാ­യി­രു­ന്നു ര­ണ്ടാം ക­ലാ­പം­മെ­ന്നും ക­മ്മി­ഷൻ കു­റ്റ­പ്പെ­ടു­ത്തി.

ദി­വ­സ­ങ്ങൾ­ക്കു മുൻപേ ആ­യു­ധ­ങ്ങൾ ശേ­ഖ­രി­ച്ചു കലാപം ആ­സൂ­ത്ര­ണം ചെ­യ്ത­തു പൊ­ലീ­സ് അ­റി­യാ­തെ പോയതു വലിയ വീ­ഴ്ച­യാ­ണു്. അ­ക്ര­മി­ക­ളെ സം­ര­ക്ഷി­ക്കാൻ സ്ത്രീ­കൾ ഉൾ­പ്പെ­ടെ­യു­ള്ള­വർ വ­ള­ഞ്ഞു­നി­ന്ന­തും ആ­സൂ­ത്ര­ണ­ത്തി­ന്റെ തെ­ളി­വാ­ണു്. ഇതിനു ശേ­ഷ­മാ­ണു് രണ്ടു കേ­സി­ലും വി­ചാ­ര­ണ ന­ട­പ­ടി­കൾ ത്വ­രി­ത­പ്പെ­ടു­ത്തി­യ­തു്. രണ്ടു ക­ലാ­പ­ങ്ങ­ളി­ലാ­യി നി­ര­വ­ധി പേർ ശി­ക്ഷി­ക്ക­പ്പെ­ട്ടു. ര­ണ്ടു­വർ­ഷ­ത്തെ ശിക്ഷ മുതൽ ജീ­വ­പ­ര്യ­ന്തം ശിക്ഷ വരെ ല­ഭി­ച്ച­വ­രും ഉ­ണ്ടാ­യി­രു­ന്നു.

മൂ­ന്നാ­റി­ലേ­ക്കു് ഇ­റ­ക്കി­വി­ട്ട പൂ­ച്ച­കൾ

നിറം ക­റു­പ്പാ­ണെ­ങ്കി­ലും വെ­ളു­പ്പാ­ണെ­ങ്കി­ലും പൂ­ച്ച­യ്ക്കു് എലിയെ പി­ടി­ക്കാൻ ക­ഴി­ഞ്ഞോ എ­ന്ന­താ­ണു ചോ­ദ്യം. മൂ­ന്നാ­റി­ലെ മ­ണ്ണിൽ തു­ര­പ്പ­ന്മാർ പി­ന്നെ­യും ഉ­ണ്ടെ­ന്നു് അ­ന്ന­ത്തെ ദൗ­ത്യ­സം­ഘ­ത്ത­ല­വൻ സു­രേ­ഷ്കു­മാർ വി­ര­മി­ച്ച ശേ­ഷ­വും ആ­വർ­ത്തി­ച്ച­പ്പോൾ ല­ക്ഷ്യം കാ­ണാ­തെ പോയ ഒരു യു­ദ്ധ­ത്തി­ന്റെ പ്ര­തീ­തി­യാ­ണു് ഉ­ണ്ടാ­കു­ന്ന­തു്. പ­കു­തി­യിൽ അ­വ­സാ­നി­പ്പി­ച്ച ആ ഒ­ഴി­പ്പി­ക്കൽ ന­ട­പ­ടി­യാ­ണു് ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ ദ­ശ­ക­ത്തിൽ കേ­ര­ള­ത്തി­ലു­ണ്ടാ­യ പ്ര­ധാ­ന രാ­ഷ്ട്രീ­യ നീ­ക്കം.

മൂ­ന്നാർ ടൗണിൽ ഹോ­ട്ട­ലു­ക­ളും വ്യാ­പാ­ര­കേ­ന്ദ്ര­ങ്ങ­ളും പ്ര­വർ­ത്തി­ക്കു­ന്ന 500 കെ­ട്ടി­ട­ങ്ങ­ളു­ടെ പ­ട്ട­യം വ്യാ­ജ­മാ­ണെ­ന്ന ഞെ­ട്ടി­ക്കു­ന്ന വി­വ­ര­ത്തിൽ നി­ന്നാ­ണു് 2007 മേയിൽ മൂ­ന്നാർ ദൗ­ത്യം ആ­രം­ഭി­ക്കു­ന്ന­തു്. എം ആർ ര­വീ­ന്ദ്രൻ എന്ന ഡ­പ്യൂ­ട്ടി ത­ഹ­സിൽ­ദാർ വി­ത­ര­ണം ചെയ്ത പ­ട്ട­യ­ങ്ങ­ളാ­ണു് വി­വാ­ദ­ത്തി­ലാ­യ­തു്. 1999-ൽ ഇ കെ നാ­യ­നാർ മു­ഖ്യ­മ­ന്ത്രി ആ­യി­രി­ക്കു­മ്പോ­ഴാ­ണു് പ­ട്ട­യം നൽ­കി­യ­തു്. 530 പ­ട്ട­യ­ങ്ങ­ളാ­ണു് ര­വീ­ന്ദ്രൻ ഔ­ദ്യോ­ഗി­ക­മാ­യി കൊ­ടു­ത്ത­തു്. ഇ­തു­കൂ­ടാ­തെ ആ­യി­ര­ത്തി­ലേ­റെ പ­ട്ട­യ­ങ്ങൾ ര­വീ­ന്ദ്ര­ന്റെ ഒ­പ്പും സീ­ലു­മാ­യി അ­നൗ­ദ്യോ­ഗി­ക­മാ­യി പ്ര­ച­രി­ച്ചു. അഞ്ചു മുതൽ പത്തു സെ­ന്റു വ­രെ­യു­ള്ള സ്ഥ­ല­ങ്ങൾ­ക്കു­ള്ള പ­ട്ട­യ­മാ­യി­രു­ന്നു ഏ­റെ­യും. എ­ന്നാൽ ഈ സ്ഥ­ല­ങ്ങ­ളു­ടെ ഉടമകൾ സാ­ധാ­ര­ണ­ക്കാ­രാ­യി­രു­ന്നി­ല്ല. വൻകിട ഹോ­ട്ട­ലു­ക­ളും റി­സോർ­ട്ടു­ക­ളും ആ­യി­രു­ന്നു ഈ ഭൂ­മി­ക­ളിൽ കെ­ട്ടി­ഉ­യർ­ത്തി­യ­തു്. സി പി എ­മ്മി­ന്റെ­യും സി പി ഐ­യു­ടേ­യും ഓ­ഫീ­സു­കൾ വരെ ര­വീ­ന്ദ്രൻ നൽകിയ പ­ട്ട­യ­ത്തി­ന്റെ ബ­ല­ത്തി­ലാ­ണു സ്ഥാ­പി­ച്ച­തു്. ഈ ഓ­ഫീ­സു­ക­ളും വ്യാ­പാ­ര സ­മു­ച്ച­യ­മാ­യാ­ണു് പ­ണി­ത­തു്. ക­ണ്ണൻ­ദേ­വൻ വി­ല്ലേ­ജിൽ മാ­ത്രം 127 പ­ട്ട­യ­ങ്ങൾ ഈ ഗ­ണ­ത്തിൽ ഉ­ണ്ടാ­യി­രു­ന്നു.

മൂ­ന്നാ­റി­ലെ അ­ന­ധി­കൃ­ത നിർ­മാ­ണ­ങ്ങൾ നീ­ക്കാൻ വി എസ് അ­ച്യു­താ­ന­ന്ദൻ സർ­ക്കാർ തീ­രു­മാ­നി­ക്കു­മ്പോൾ മൂ­ന്നു­പേ­രെ­യാ­ണു് ചു­മ­ത­ല­പ്പെ­ടു­ത്തി­യ­തു്. കെ സു­രേ­ഷ്കു­മാർ, ഋ­ഷി­രാ­ജ് സിങ്, രാ­ജു­നാ­രാ­യ­ണ­സ്വാ­മി എ­ന്നി­വർ. സു­രേ­ഷ്കു­മാ­റി­നെ ചുമതല ഏൽ­പ്പി­ക്കു­മ്പോൾ പെ­രു­മാ­റ്റ­ദൂ­ഷ്യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ച്ചു ക­ടു­ത്ത വി­മർ­ശ­നം ഉ­ണ്ടാ­യി. ഇ­തി­നു­ള്ള മ­റു­പ­ടി­യാ­യാ­ണു് പൂച്ച ക­റു­ത്ത­താ­ണെ­ങ്കി­ലും വെ­ളു­ത്ത­താ­ണെ­ങ്കി­ലും എലിയെ പി­ടി­ച്ചാൽ മ­തി­യെ­ന്ന മാ­വോ­യു­ടെ വാ­ക്യം വി എസ് ഉ­പ­യോ­ഗി­ച്ച­തു്. അതോടെ ഈ മൂ­ന്നു­പേ­രും വി എ­സി­ന്റെ പൂ­ച്ച­കൾ എ­ന്നു് അ­റി­യ­പ്പെ­ട്ടു.

images/PK_Vasudevan_Nair.jpg
പി കെ വാ­സു­ദേ­വൻ നായർ

ദൗ­ത്യം തു­ട­ങ്ങി­യ ആദ്യ ദിവസം തന്നെ കെ­ട്ടി­ടം പൊ­ളി­ക്കു­ന്ന ന­ട­പ­ടി­യും ആ­രം­ഭി­ച്ചു. പൊ­ളി­ക്കാൻ തൊ­ഴി­ലാ­ളി­ക­ളെ കി­ട്ടാ­തെ വ­ന്ന­തോ­ടെ­യാ­ണു് പൊ­തു­മ­രാ­മ­ത്തു ജോ­ലി­കൾ­ക്കു കൊ­ണ്ടു­വ­ന്ന മ­ണ്ണു­മാ­ന്തി യ­ന്ത്രം ആ­ദ്യ­ത്തെ ദിവസം ഉ­പ­യോ­ഗി­ക്കു­ന്ന­തു്. ജെ സി ബ്രാം­ഫോർ­ഡ് എന്ന ബ്രി­ട്ടീ­ഷ് ക­മ്പ­നി­യു­ടെ ജെ സി ബി ബ്രാൻ­ഡി­ലു­ള്ള മ­ണ്ണു­മാ­ന്തി യ­ന്ത്ര­മാ­യി­രു­ന്നു അതു്. ഇതോടെ ജെ സി ബി എ­ന്ന­തു കേ­ര­ള­ത്തിൽ രാ­ഷ്ട്രീ­യ ആ­യു­ധ­മാ­യി പ്ര­തീ­ക­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു. ദൗ­ത്യം തു­ട­ങ്ങി ഒ­രാ­ഴ്ച­കൊ­ണ്ടു തന്നെ ക­ടു­ത്ത രാ­ഷ്ട്രീ­യ സ­മ്മർ­ദ്ദം രൂ­പ­പ്പെ­ട്ടു. മൂ­ന്നാ­റി­ലെ ധ­ന്യ­ശ്രീ റി­സോർ­ട്സ് പൊ­ളി­ച്ച­തോ­ടെ നി­യ­മ­പ­ര­മാ­യ നൂ­ലാ­മാ­ല­ക­ളും തു­ട­ങ്ങി. പ­ട്ട­യം വ്യാ­ജ­മാ­ണെ­ന്നു കാ­ണി­ച്ചു സി പി ഐ ഓ­ഫി­സി­ലും ദൗ­ത്യ­സം­ഘം ഇ­ട­പെ­ട്ടു. മുൻ­മു­ഖ്യ­മ­ന്ത്രി പി കെ വാ­സു­ദേ­വൻ നായരു ടെ പേരിൽ നൽ­കി­യി­രു­ന്ന പ­ട്ട­യ­മാ­യി­രു­ന്നു ഇതു്. റ­വ­ന്യു വ­കു­പ്പി­ന്റെ ചു­മ­ത­ല­യിൽ ഉ­ണ്ടാ­യി­രു­ന്ന­തു് സി പി ഐ മ­ന്ത്രി­യാ­യ കെ രാ­ജേ­ന്ദ്ര­നും. മ­ന്ത്രി അ­റി­യാ­തെ­യാ­യി­രു­ന്നു സി പി ഐ ഓഫിസ് പൊ­ളി­ച്ച­തു്. കെ­ട്ടി­ടം പൊ­ളി­ച്ച­തു് തന്റെ നിർ­ദ്ദേ­ശം അ­നു­സ­രി­ച്ച­ല്ലെ­ന്നും താൻ ഇ­ല്ലാ­തി­രു­ന്ന അ­വ­സ­ര­ത്തിൽ സം­ഘ­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന­വർ ചെ­യ്ത­താ­ണെ­ന്നും സു­രേ­ഷ്കു­മാർ പ്ര­തി­ക­രി­ച്ചു.

രാ­ജേ­ന്ദ്ര­നും റ­വ­ന്യു പ്രിൻ­സി­പ്പൽ സെ­ക്ര­ട്ട­റി നി­വേ­ദി­ത പി ഹരനും ര­വീ­ന്ദ്രൻ പ­ട്ട­യ­ങ്ങ­ളിൽ പകുതി സാ­ധു­വാ­ണെ­ന്ന നി­ല­പാ­ടു­കാ­രാ­യി­രു­ന്നു. മു­ഖ്യ­മ­ന്ത്രി വി എസ് അ­ച്യു­താ­ന­ന്ദ­നും മ­ന്ത്രി­മാ­രും ഈ നി­ല­പാ­ടു് അം­ഗീ­ക­രി­ച്ചു. എ­ന്നാൽ ര­വീ­ന്ദ്രൻ നൽകിയ മു­ഴു­വൻ പ­ട്ട­യ­ങ്ങ­ളും നി­യ­മ­വി­രു­ദ്ധ­വും അ­സാ­ധു­വു­മാ­ണെ­ന്ന നി­ല­പാ­ടിൽ സു­രേ­ഷ്കു­മാർ ഉ­റ­ച്ചു­നി­ന്നു. ഇതോടെ സർ­ക്കാർ ദൗ­ത്യം പ്ര­തി­സ­ന്ധി­യി­ലാ­യി. സു­രേ­ഷ്കു­മാർ ഒ­രു­ഘ­ട്ട­ത്തിൽ ദൗ­ത്യം ഉ­പേ­ക്ഷി­ച്ചു മ­ട­ങ്ങി. പി­ന്നീ­ടു് തി­രി­കെ കൊ­ണ്ടു­വ­ന്നെ­ങ്കി­ലും ഏ­താ­നും ദി­വ­സം­കൊ­ണ്ടു­ത­ന്നെ ന­ട­പ­ടി­കൾ ഉ­പേ­ക്ഷി­ച്ചു പിൻ­വാ­ങ്ങു­ന്ന­താ­യി പ്ര­ഖ്യാ­പി­ച്ചു. പാർ­ട്ടി ഓ­ഫീ­സു­കൾ പൊ­ളി­ക്കാ­നു­ള്ള തീ­രു­മാ­ന­മാ­ണു ക­ടു­ത്ത രാ­ഷ്ട്രീ­യ സ­മ്മർ­ദ്ദം സൃ­ഷ്ടി­ച്ച­തു്. 28 ദിവസം കൊ­ണ്ടു 98 അ­ന­ധി­കൃ­ത കെ­ട്ടി­ട­ങ്ങൾ പൊ­ളി­ച്ചു­നീ­ക്കി. പ­തി­നാ­യി­രം ഏ­ക്ക­റോ­ളം സ്ഥലം സർ­ക്കാ­രി­ലേ­ക്കു ക­ണ്ടു­കെ­ട്ടി­യെ­ന്നാ­ണു് സു­രേ­ഷ്കു­മാർ പി­ന്നീ­ടു് അ­വ­കാ­ശ­പ്പെ­ടു­ന്ന­തു്. ടാ­റ്റ­യു­ടെ അ­ധീ­ന­ത­യിൽ ഉ­ണ്ടാ­യി­രു­ന്ന സ്ഥ­ല­ത്തിൽ നി­ന്നു് 1250 ഏക്കർ തി­രി­ച്ചെ­ടു­ത്തു് സർ­ക്കാർ ബോർഡ് വച്ചു. മു­ഖ്യ­മ­ന്ത്രി വി എസ് അ­ച്യു­താ­ന­ന്ദൻ ത­ന്നെ­യാ­ണു് ഈ ബോർഡ് സ്ഥാ­പി­ച്ച­തു്. ദൗ­ത്യം ഉ­പേ­ക്ഷി­ച്ചെ­ങ്കി­ലും കേസ് ന­ട­പ­ടി­കൾ തു­ടർ­ന്നു. ഒ­ടു­വിൽ മൂ­ന്നാ­റിൽ പി­ടി­ച്ചെ­ടു­ത്ത സ്ഥ­ല­ങ്ങൾ പൂർ­വ­സ്ഥി­തി­യി­ലാ­ക്കി ഉ­ട­മ­കൾ­ക്കു തി­രി­കെ നൽകണം എന്നു ഹൈ­ക്കോ­ട­തി ഉ­ത്ത­ര­വി­ട്ടു. ഇ­തി­ലു­ള്ള നി­യ­മ­ന­ട­പ­ടി­കൾ പി­ന്നെ­യും തു­ടർ­ന്നു­കൊ­ണ്ടേ യി­രു­ന്നു.

ദി­ല്ലി­യി­ലും മും­ബൈ­യി­ലും ചേ­രി­കൾ ഇ­ടി­ച്ചു നി­ര­ത്തു­ന്ന സം­ഭ­വ­ങ്ങൾ­ക്കു ശേഷം ദേശീയ ശ്ര­ദ്ധ ആ­കർ­ഷി­ച്ച­താ­യി­രു­ന്നു മൂ­ന്നാർ ഒ­ഴി­പ്പി­ക്കൽ. മൂ­ന്നാ­റിൽ മാ­ത്ര­മ­ല്ല ഇ­തോ­ടൊ­പ്പം കൊ­ച്ചി ന­ഗ­ര­ത്തി­ലും ഒ­ഴി­പ്പി­ക്കൽ നടപടി ആ­രം­ഭി­ച്ചി­രു­ന്നു. എം ജി റോ­ഡി­ലെ വ്യാ­പാ­ര­സ്ഥാ­പ­ന­ങ്ങ­ളു­ടെ ക­യ്യേ­റ്റം പൊ­ളി­ച്ചു­നീ­ക്കാ­നാ­യി­രു­ന്നു നീ­ക്കം. ജി­ല്ലാ ക­ല­ക്ടർ മു­ഹ­മ്മ­ദ് ഹ­നീ­ഷി­ന്റെ നേ­തൃ­ത്വ­ത്തിൽ ആ­ദ്യ­ഘ­ട്ടം പു­രോ­ഗ­മി­ച്ചെ­ങ്കി­ലും കാ­യൽ­തീ­ര­ത്തെ വൻകിട ക­യ്യേ­റ്റ­ങ്ങൾ ഒ­ഴി­പ്പി­ക്കാൻ നീ­ക്കം തു­ട­ങ്ങി­യ­തോ­ടെ അതും ത­ട­സ്സ­പ്പെ­ട്ടു. മൂ­ന്നാ­റിൽ സു­രേ­ഷ്കു­മാർ നേ­തൃ­ത്വം നൽകിയ ദൗ­ത്യ­ത്തി­നു ശേഷം ജി­ല്ലാ ക­ല­ക്ടർ­മാ­രു­ടെ നേ­തൃ­ത്വ­ത്തിൽ പി­ന്നീ­ടും ന­ട­പ­ടി­കൾ ഉ­ണ്ടാ­യി. പക്ഷേ, ബലം പ്ര­യോ­ഗി­ച്ചു് ഒ­ഴി­പ്പി­ക്കാൻ മാ­ത്രം ക­ഴി­ഞ്ഞി­ല്ല. 2007-നു മുൻ­പു് ഉ­ണ്ടാ­യി­രു­ന്ന അതേ സ്ഥി­തി­യി­ലേ­ക്കു മൂ­ന്നാർ മ­ട­ങ്ങു­ന്ന­താ­ണു പി­ന്നീ­ടു് ക­ണ്ട­തു്.

മ­ത­മി­ല്ലാ­ത്ത ജീ­വ­നും മ­ത­മു­ള്ള ജ­ന­ത­യും
images/Ma_Baby.jpg
എം എ ബേബി

എം എ ബേബി എന്ന വി­ദ്യാ­ഭ്യാ­സ മ­ന്ത്രി ഒ­രൊ­റ്റ പാ­ഠ­ത്തി­ന്റെ പേ­രി­ലാ­ണു് വി­വാ­ദ­പു­രു­ഷ­നാ­യ­തു്. 2006-ലെ മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തു് ഏഴാം ക്ളാ­സി­ലെ സാ­മൂ­ഹി­ക­പാ­ഠ പു­സ്ത­ക­ത്തി­ലാ­യി­രു­ന്നു അ­ധ്യാ­യം. ‘മ­ത­മി­ല്ലാ­ത്ത ജീവൻ’ എന്ന ത­ല­ക്കെ­ട്ടു് മ­തേ­ത­ര­ത്വ­വും മ­ത­നി­ഷേ­ധ­വും ത­മ്മി­ലു­ള്ള അ­ക­ല­ത്തെ­ക്കു­റി­ച്ചു് ബൗ­ദ്ധി­ക­മാ­യു­ള്ള ചർ­ച്ച­യ്ക്കു വഴി തു­റ­ക്കു­ന്ന­തി­നു പകരം തെ­രു­വി­ലേ­ക്കി­റ­ങ്ങു­ക­യും ക­ലാ­പ­ത്തിൽ എ­ത്തു­ക­യും ഒ­ര­ധ്യാ­പ­ക­ന്റെ ജീവൻ ന­ഷ്ട­പ്പെ­ടു­ന്ന­തി­ലേ­ക്കു വരെ നീ­ങ്ങു­ക­യും ചെ­യ്തു.

മ­ത­മി­ല്ലാ­ത്ത ജീവൻ എന്ന പാ­ഠ­ഭാ­ഗം സ്കൂ­ളിൽ ചേരാൻ പോ­കു­ന്ന കു­ട്ടി പ്ര­ധാ­ന അ­ധ്യാ­പ­ക­നിൽ നി­ന്നു നേ­രി­ടു­ന്ന ചോ­ദ്യ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­യി­രു­ന്നു. കു­ട്ടി­യു­ടെ പേരു് ജീവൻ. അ­ച്ഛ­ന്റെ പേരു് അൻവർ റഷീദ്, മാ­താ­വു് ല­ക്ഷ്മി ദേവി. കു­ട്ടി­യു­ടെ മതവും ജാ­തി­യും രേ­ഖ­പ്പെ­ടു­ത്താൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ലെ­ന്നും മു­തി­രു­മ്പോൾ കു­ട്ടി തന്നെ തീ­രു­മാ­നി­ക്ക­ട്ടെ എ­ന്നും ര­ക്ഷി­താ­ക്കൾ പ­റ­യു­ന്ന­താ­ണു് പാ­ഠ­ഭാ­ഗം. ഇ­തി­നൊ­പ്പം ത­നി­ക്കു മ­ത­മി­ല്ലെ­ന്നും മ­ര­ണ­ശേ­ഷം മ­ത­പ­ര­മാ­യ ച­ട­ങ്ങു­കൾ ന­ട­ത്ത­രു­തെ­ന്നും ജ­വ­ഹർ­ലാൽ നെ­ഹ്റു പ­റ­ഞ്ഞ­താ­യു­ള്ള ഉ­ദ്ധ­ര­ണി­യും ചേർ­ത്തി­രു­ന്നു. പ­ര­സ്പ­ര സാ­ഹോ­ദ­ര്യ­ത്തി­ന്റെ വഴി തു­റ­ക്കാൻ ഉ­പ­ദേ­ശി­ക്കു­ന്ന ബൈബിൾ, മ­ഹാ­ഭാ­ര­തം, ന­ബി­വ­ച­നം, ഗു­രു­നാ­നാ­ക്ക് ഉ­ദ്ധ­ര­ണി­ക­ളും പാ­ഠ­ത്തി­ന്റെ ഭാ­ഗ­മാ­യി ഉ­ണ്ടാ­യി­രു­ന്നു.

images/vr_krishna_iyyar.jpg
വി ആർ കൃ­ഷ്ണ­യ്യർ

എല്ലാ മ­ത­ങ്ങ­ളും മ­നു­ഷ്യ ന­ന്മ­യെ ല­ക്ഷ്യ­മി­ട്ടു സ്ഥാ­പി­ച്ച­വ­യാ­ണെ­ന്നു പ­റ­ഞ്ഞ­ശേ­ഷം കു­ട്ടി­ക­ളോ­ടു ചോ­ദി­ക്കു­ന്ന ഒരു ചോ­ദ്യ­മാ­ണു് ഏ­റ്റ­വും വി­വാ­ദ­മാ­യ­തു്. താ­ഴെ­പ­റ­യു­ന്ന പ്ര­ശ്ന­ങ്ങൾ ഏതു മ­ത­ത്തിൽ പെ­ട്ട­വ­യാ­ണെ­ന്നാ­യി­രു­ന്നു ചോ­ദ്യം. (എ) വി­ല­ക്ക­യ­റ്റം, (ബി) കു­ടി­വെ­ള്ള­ക്ഷാ­മം, (സി) പ­കർ­ച്ച­വ്യാ­ധി, (ഡി) ഭൂ­ക­മ്പം. പ്ര­കൃ­തി­ക്ഷോ­ഭ­ങ്ങ­ളെ മ­തേ­ത­ര­ത്വം പ­ഠി­പ്പി­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു തെ­റ്റാ­യ രീ­തി­യാ­ണെ­ന്നു ചില സാം­സ്കാ­രി­ക പ്ര­വർ­ത്ത­കർ അ­ഭി­പ്രാ­യ­പ്പെ­ടു­ക കൂടി ചെ­യ്ത­തോ­ടെ മ­ത­സം­ഘ­ട­ന­ക­ളു­ടെ സമരം കൂ­ടു­തൽ ശ­ക്ത­മാ­യി. പു­സ്ത­ക­ത്തി­നെ­തി­രേ നി­യ­മ­സ­ഭ­യിൽ പ്ര­മേ­യം അ­വ­ത­രി­പ്പി­ച്ച­തു് പ്ര­തി­പ­ക്ഷ നേ­താ­വു് ഉമ്മൻ ചാ­ണ്ടി യാണു്. കെ എസ് യു­വാ­ണു് കേ­ര­ള­ത്തി­ല­ങ്ങോ­ള­മി­ങ്ങോ­ളം സമരം ന­ട­ത്തി­യ­തു്. എം എസ് എഫ് നേ­തൃ­ത്വ­ത്തിൽ പു­സ്ത­കം ക­ത്തി­ക്കു­ക­യും കീ­റി­പ്പ­റ­ത്തു­ക­യും ചെ­യ്തു. ക്രി­സ്ത്യൻ സം­ഘ­ട­ന­ക­ളും പു­സ്ത­ക­ത്തി­ലെ പ­രാ­മർ­ശ­ങ്ങൾ­ക്കെ­തി­രേ ശ­ക്ത­മാ­യി രം­ഗ­ത്തു­വ­ന്നു. മ­ല­പ്പു­റ­ത്തെ കി­ഴി­ശ്ശേ­രി­യിൽ ക്ള­സ്റ്റർ യോ­ഗ­ത്തി­നു് എ­ത്തി­യ വാ­ലി­ല്ലാ­പ്പു­ഴ എ എൽ പി സ്കൂ­ളി­ലെ പ്ര­ധാ­ന അ­ധ്യാ­പ­കൻ ജെ­യിം­സ് അ­ഗ­സ്റ്റിൻ മ­രി­ച്ചു. പ്ര­തി­ഷേ­ധ­ത്തി­നി­ടെ മർ­ദ്ദ­ന­മേ­റ്റ ജെ­യിം­സ് അ­ഗ­സ്റ്റി­നെ വി­ദ­ഗ്ദ്ധ ചി­കിൽ­സ­യ്ക്കു കൊ­ണ്ടു­പോ­കു­ന്ന­തി­നി­ടെ മ­രി­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­നി­ടെ ജ­സ്റ്റി­സ് വി ആർ കൃ­ഷ്ണ­യ്യർ, പ്രഫ. സു­കു­മാർ അ­ഴി­ക്കോ­ട് തു­ട­ങ്ങി­യ­വർ പു­സ്ത­ക­ത്തെ പി­ന്തു­ണ­ച്ചു രം­ഗ­ത്തെ­ത്തി.

images/Sukumar_azhikode.jpg
സു­കു­മാർ അ­ഴി­ക്കോ­ട്

പ്ര­തി­ഷേ­ധം ശ­ക്ത­മാ­യ­തോ­ടെ പാ­ഠ­ത്തെ­ക്കു­റി­ച്ചു പ­ഠി­ക്കാൻ സർ­ക്കാർ ഉ­ന്ന­ത­ത­ല സ­മി­തി­യെ നി­യ­മി­ച്ചു. ഡോ. കെ എൻ പ­ണി­ക്കർ അ­ധ്യ­ക്ഷ­നാ­യ സമിതി വിവാദ അ­ധ്യാ­യ­ത്തിൽ തി­രു­ത്തു­കൾ നിർ­ദ്ദേ­ശി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. പാ­ഠ­പു­സ്ത­കം പൂർ­ണ­മാ­യി പിൻ­വ­ലി­ക്ക­ണ­മെ­ന്നും അ­ധ്യാ­യം പിൻ­വ­ലി­ക്ക­ണ­മെ­ന്നു­മെ­ല്ലാ­മു­ള്ള ആ­വ­ശ്യ­ങ്ങൾ സമിതി നി­രാ­ക­രി­ച്ചു. മ­ത­മി­ല്ലാ­ത്ത ജീവൻ എന്ന ത­ല­ക്കെ­ട്ടു് ‘വി­ശ്വാ­സ സ്വാ­ത­ന്ത്ര്യം’ എന്നു തി­രു­ത്താ­നാ­യി­രു­ന്നു പ്ര­ധാ­ന നിർ­ദ്ദേ­ശം. കൂ­ടാ­തെ വി­ദ്യാർ­ത്ഥി­യു­ടെ­യും ര­ക്ഷി­താ­ക്ക­ളു­ടേ­യും മതം വെ­ളി­പ്പെ­ടു­ത്തു­ന്ന പേ­രു­ക­ളും നീ­ക്കം ചെ­യ്തു. ജ­വ­ഹർ­ലാൽ നെ­ഹ്റു മ­ര­ണാ­ന­ന്ത­ര കർ­മ്മ­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്ന പാ­ഠ­ത്തി­നു പകരം മ­തേ­ത­ര­ത്വ­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്ന ഉ­ദ്ധ­ര­ണി ചേർ­ത്തു.

images/K_N_Panikkar.jpg
കെ എൻ പ­ണി­ക്കർ

പ്ര­കൃ­തി­ക്ഷോ­ഭ­ങ്ങ­ളും പ­കർ­ച്ച­വ്യാ­ധി­ക­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി മ­ത­ത്തെ വി­ല­യി­രു­ത്തു­ന്ന ചോ­ദ്യ­ങ്ങ­ളും പു­സ്ത­ക­ത്തിൽ നി­ന്നു മാ­റ്റി. പു­സ്ത­കം പിൻ­വ­ലി­ക്കാ­ത്ത­തിൽ മ­ത­സം­ഘ­ട­ന­കൾ നി­രാ­ശ­രാ­യി­രു­ന്നെ­ങ്കി­ലും ക്ര­മേ­ണ പ്ര­ക്ഷോ­ഭം കെ­ട്ട­ട­ങ്ങി. പാ­ഠ­പു­സ്ത­ക­ത്തി­ലൂ­ടെ ക­മ്മ്യൂ­ണി­സ്റ്റ് ആ­ശ­യ­വും നി­രീ­ശ്വ­ര­വാ­ദ­വും പ്ര­ച­രി­പ്പി­ക്കാൻ സർ­ക്കാർ ശ്ര­മി­ക്കു­ന്നു എ­ന്നാ­യി­രു­ന്നു പ്ര­ധാ­ന ആ­രോ­പ­ണം. മ­ത­പ്ര­ചാ­ര­ണ­ത്തി­നു പൊ­തു­വി­ദ്യാ­ല­യം ഉ­പ­യോ­ഗി­ക്കു­ന്ന­തു­പോ­ലെ തന്നെ കു­റ്റ­ക­ര­മാ­ണു് നി­രീ­ശ്വ­ര­വാ­ദം പ്ര­ച­രി­പ്പി­ക്കു­ന്ന­തും എ­ന്നാ­യി­രു­ന്നു വി­മർ­ശ­നം. ഭ­ര­ണ­ഘ­ട­ന ഉ­റ­പ്പു­നൽ­കു­ന്ന മ­ത­സ്വാ­ത­ന്ത്ര്യ­ത്തി­നു­ള്ള വെ­ല്ലു­വി­ളി­യാ­ണു പാ­ഠ­മെ­ന്നും പ്ര­ചാ­ര­ണം ഉ­ണ്ടാ­യി. ഇ­ട­വേ­ള­യ്ക്കു­ശേ­ഷം കേ­ര­ള­ത്തി­ലെ മ­താ­ധി­ഷ്ഠി­ത സം­ഘ­ട­ന­കൾ സർ­ക്കാ­രി­നെ­തി­രേ പ്ര­ക്ഷോ­ഭ­ത്തി­നു് ഒ­ന്നി­ച്ച­തും മ­ത­മി­ല്ലാ­ത്ത ജീവൻ വി­വാ­ദ­ത്തി­ലാ­ണു്. ഇതിനു മുൻപു സ­മാ­ന­മാ­യ യോ­ജി­പ്പു് ഉ­ണ്ടാ­യ­തു് വി­മോ­ച­ന സ­മ­ര­കാ­ല­ത്താ­യി­രു­ന്നു.

കൈ­വെ­ട്ടി­യെ­ടു­ത്ത പ്രാ­കൃ­ത­ശി­ക്ഷ

തൊ­ടു­പു­ഴ ന്യൂ­മാൻ കോളജ് അ­ധ്യാ­പ­കൻ ടി ജെ ജോസഫ് കേ­ര­ള­ത്തി­ന്റെ എ­ക്കാ­ല­ത്തേ­ക്കു­മു­ള്ള ഒരു പ്ര­തീ­ക­മാ­ണു്. അ­റ്റു­തൂ­ങ്ങി­യ കൈ ഭാ­ഗി­ക­മാ­യി കൂ­ട്ടി­യോ­ജി­പ്പി­ച്ചെ­ങ്കി­ലും നി­യ­മ­ത്തി­നു പു­റ­ത്തു മ­ത­ത്തി­ന്റെ പേരിൽ ശി­ക്ഷ­വി­ധി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു­ള്ള മു­ന്ന­റി­യി­പ്പു്.

images/P_T_Kunjhimohammed.jpg
പി ടി കു­ഞ്ഞു­മു­ഹ­മ്മ­ദ്

ബികോം ര­ണ്ടാം സെ­മ­സ്റ്റർ മ­ല­യാ­ളം ഇ­ന്റേ­ണൽ പ­രീ­ക്ഷ­യ്ക്കു­ള്ള ഒരു ചോ­ദ്യ­മാ­ണു് കേ­ര­ള­ത്തിൽ മ­ത­വാ­ദ­ത്തി­ന്റെ തീ­വ്ര­ത­യും സം­ഘ­ട­നാ­സം­വി­ധാ­ന­വും എ­ത്ര­മാ­ത്രം ശ­ക്ത­മാ­ണെ­ന്നു ബോ­ധ്യ­പ്പെ­ടു­ത്തി­യ­തു്. ഒരു ക്ളാ­സി­ലെ കു­ട്ടി­കൾ മാ­ത്രം എ­ഴു­തു­ന്ന പ­രീ­ക്ഷ. ചോ­ദ്യ­ക്ക­ട­ലാ­സ് ത­യ്യാ­റാ­ക്കി­യ­തു് ടി ജെ ജോസഫ്. അതിൽ ഒരു ചോ­ദ്യ­മാ­ണു് വി­വാ­ദ­മാ­യ­തു്. പി ടി കു­ഞ്ഞു­മു­ഹ­മ്മ­ദി ന്റെ ലേ­ഖ­ന­ത്തിൽ നി­ന്നു­ള്ള ഒരു ഭാഗം ഉൾ­പ്പെ­ടു­ത്തി­യാ­യി­രു­ന്നു ചോ­ദ്യം. പ­രീ­ക്ഷ­യു­ടെ പി­റ്റേ­ന്നു് തൊ­ടു­പു­ഴ­യിൽ വലിയ പ്ര­തി­ഷേ­ധ ജാഥകൾ ന­ട­ന്നു. പ്ര­വാ­ച­ക­നെ നി­ന്ദി­ക്കു­ന്ന­താ­ണു് ചോ­ദ്യ­മെ­ന്നു് ആ­രോ­പി­ച്ചാ­യി­രു­ന്നു ഇതു്. പൊ­ലീ­സ് ടി ജെ ജോ­സ­ഫി­നെ­തി­രേ കേസ് റ­ജി­സ്റ്റർ ചെ­യ്തു. കോളജ് ജോ­സ­ഫി­നെ സ­സ്പെൻ­ഡ് ചെ­യ്തു. ചോ­ദ്യ­ക്ക­ട­ലാ­സി­നെ പൂർ­ണ­മാ­യും ത­ള്ളി­പ്പ­റ­ഞ്ഞു. ജോ­സ­ഫി­നെ കാ­ണാ­താ­യി. ദി­വ­സ­ങ്ങൾ­ക്കു ശേഷം ജോസഫ് പൊ­ലീ­സിൽ കീ­ഴ­ട­ങ്ങി. കോളജ് അ­ധി­കൃ­ത­രും കോ­ത­മം­ഗ­ലം രൂപതാ അ­ധി­കൃ­ത­രും മാ­പ്പു പ­റ­യു­ക­യും ജോ­സ­ഫി­നെ­തി­രേ നടപടി എ­ടു­ക്കു­മെ­ന്നു് ആ­വർ­ത്തി­ച്ചു പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്ത­തോ­ടെ പ്ര­തി­ഷേ­ധം കെ­ട്ട­ട­ങ്ങി.

ജാ­മ്യ­ത്തി­ലി­റ­ങ്ങി­യ ടി ജെ ജോസഫ് 2010 ജൂലൈ നാ­ലി­നു് മൂ­വാ­റ്റു­പു­ഴ­യിൽ പ­ള്ളി­യിൽ പോ­യ­ശേ­ഷം ഭാ­ര്യ­ക്കും സ­ഹോ­ദ­രി­യാ­യ ക­ന്യാ­സ്ത്രീ­ക്കും ഒപ്പം മ­ട­ങ്ങു­മ്പോ­ഴാ­ണു് കേ­ര­ള­ത്തെ ഞെ­ട്ടി­ച്ച സംഭവം ഉ­ണ്ടാ­യ­തു്. ഒരു സംഘം ആളുകൾ ജോ­സ­ഫി­നെ വ­ള­യു­ക­യും നി­ല­ത്തു കി­ട­ത്തി കൈ­പ്പ­ത്തി വെ­ട്ടി­യെ­ടു­ക്കു­ക­യും ചെ­യ്തു. പൊ­ലീ­സ് എ­ത്തി­യാ­ണു് ജോ­സ­ഫി­നെ ആ­ശു­പ­ത്രി­യി­ലേ­ക്കു കൊ­ണ്ടു­പോ­യ­തു്. പോ­പ്പു­ലർ ഫ്ര­ണ്ട് പ്ര­വർ­ത്ത­ക­രാ­ണു് ആ­ക്ര­മ­ണ­ത്തി­നു പി­ന്നി­ലെ­ന്നു് പൊ­ലീ­സ് കോ­ട­തി­യെ അ­റി­യി­ച്ചു. ദി­വ­സ­ങ്ങ­ളോ­ളം ജോ­സ­ഫി­ന്റെ നീ­ക്കം നി­രീ­ക്ഷി­ച്ചു പ­ദ്ധ­തി ത­യ്യാ­റാ­ക്കി കൈ വെ­ട്ടു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണു കു­റ്റ­പ­ത്രം. 13 പേർ­ക്കെ­തി­രെ കേസ് എ­ടു­ത്തു. വി­ചാ­ര­ണ ന­ട­ക്കു­മ്പോൾ ഒ­ന്നാം­പ്ര­തി­യ­ട­ക്കം അഞ്ചു പേർ ഒ­ളി­വി­ലാ­യി­രു­ന്നു. കൈ­വെ­ട്ടു­ന്ന­തിൽ നേ­രി­ട്ടു പ­ങ്കെ­ടു­ത്ത അഞ്ചു പേർ­ക്കും ഗൂ­ഢാ­ലോ­ച­ന­യിൽ പ­ങ്കാ­ളി­ക­ളാ­യ അ­ഞ്ചു­പേർ­ക്കും എ­ട്ടു­വർ­ഷം വീതം തടവു വി­ധി­ച്ചു. മൂ­ന്നു­പ്ര­തി­കൾ­ക്കു ര­ണ്ടു­വർ­ഷം ത­ട­വു­മാ­യി­രു­ന്നു ശിക്ഷ. ഒ­ന്നാം പ്രതി പി­ന്നീ­ടു കീ­ഴ­ട­ങ്ങി. ടി ജെ ജോ­സ­ഫി­ന്റെ കൈ­വെ­ട്ടി­യെ­ടു­ത്ത സംഭവം സാം­സ്കാ­രി­ക കേ­ര­ള­ത്തിൽ വലിയ ച­ല­ന­മു­ണ്ടാ­ക്കി.

നി­യ­മ­സം­വി­ധാ­ന­ങ്ങൾ­ക്കു പു­റ­ത്തു ശിക്ഷ വി­ധി­ക്കു­ന്ന­തി­നെ­തി­രേ പ്ര­തി­ഷേ­ധ­മു­ണ്ടാ­യി. പക്ഷേ, കോളജ് അ­ധി­കൃ­തർ ആ­ദ്യ­ഘ­ട്ട­ത്തിൽ ശി­ക്ഷാ ന­ട­പ­ടി­കൾ പിൻ­വ­ലി­ക്കാൻ ത­യ്യാ­റാ­യി­ല്ല. ജോ­സ­ഫി­നെ പി­രി­ച്ചു­വി­ടാ­നു­ള്ള തീ­രു­മാ­നം ഹൈ­ക്കോ­ട­തി റ­ദ്ദാ­ക്കി. ഇതോടെ തി­രി­കെ നി­യ­മ­നം കൊ­ടു­ക്കേ­ണ്ട സ്ഥി­തി വന്നു. കോളജ് ഇതു വൈ­കി­പ്പി­ച്ചു. ശ­മ്പ­ളം കി­ട്ടാ­താ­യ­തോ­ടെ പ­ട്ടി­ണി­യോ­ള­മെ­ത്തു­ന്ന ദാ­രി­ദ്ര്യ­ത്തി­ലേ­ക്കു ജോ­സ­ഫി­ന്റെ കു­ടും­ബം വീ­ണു­പോ­യി. ഇ­തി­നി­ടെ­യാ­ണു് കേ­ര­ള­ത്തെ പി­ന്നെ­യും പി­ടി­ച്ചു­ല­ച്ച വാർ­ത്ത എ­ത്തി­യ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഭാര്യ സലോമി ആ­ത്മ­ഹ­ത്യ ചെ­യ്തു. ഇ­തേ­ത്തു­ടർ­ന്നു­ണ്ടാ­യ സ­മ്മർ­ദ്ദ­ങ്ങൾ­ക്കൊ­ടു­വിൽ വി­ര­മി­ക്കു­ന്ന ദിവസം ജോ­സ­ഫി­നു് കോളജ് പു­നർ­നി­യ­മ­നം നൽകി. ഒ­രു­മ­ണി­ക്കൂർ മാ­ത്രം കോ­ള­ജിൽ നിന്ന ജോസഫ് സർ­വീ­സിൽ നി­ന്നു പി­രി­ഞ്ഞു. പ്രാ­കൃ­ത സ­മൂ­ഹ­ങ്ങ­ളെ­ക്കു­റി­ച്ചു മാ­ത്രം കേ­ട്ടു­പ്ര­ച­രി­ച്ച ശിക്ഷ കേ­ര­ള­ത്തി­ലും എ­ത്തി­യ­തു് ഈ സം­ഭ­വ­ത്തോ­ടെ­യാ­ണു്. രാ­ഷ്ട്രീ­യാ­ന്ധ­ത­യു­ടെ വ­ലി­യൊ­രു ഇര പി­ന്നാ­ലെ വരാൻ ഇ­രി­ക്കു­ന്ന­തേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു; ടി പി ച­ന്ദ്ര­ശേ­ഖ­രൻ എ­ന്നാ­യി­രു­ന്നു പേരു്.

രാ­ഷ്ട്രീ­യ സം­സ്കാ­ര­ത്തി­നേ­റ്റ 51 വെ­ട്ടു­കൾ
images/TP-Chandrasekharan.jpg
ടി പി ച­ന്ദ്ര­ശേ­ഖ­രൻ

രാ­ഷ്ട്രീ­യ കേ­ര­ള­ത്തി­ന്റെ മാ­യാ­ത്ത മു­റി­വാ­ണു് ടി പി ച­ന്ദ്ര­ശേ­ഖ­രൻ. ആ­ശ­യ­പ­ര­മാ­യി വി­യോ­ജി­ച്ച­തി­നു പാർ­ട്ടി­യിൽ നി­ന്നു പു­റ­ത്തു­പോ­കേ­ണ്ടി­വ­ന്ന­യാൾ ആ­ശ­യ­പ്ര­ച­ര­ണം ന­ട­ത്തി­യ­തി­ന്റെ പേരിൽ മാ­ത്രം കൊ­ല്ല­പ്പെ­ടു­ക; ഏ­റ്റു­മു­ട്ട­ലി­ലോ സം­ഘർ­ഷ­ത്തി­നി­ട­യി­ലോ അ­ല്ലാ­തെ, അക്രമ രാ­ഷ്ട്രീ­യ കേ­സു­ക­ളിൽ ഒ­ന്നും പ്രതി അ­ല്ലാ­തി­രി­ക്കു­മ്പോൾ ഇ­ങ്ങ­നെ മ­രി­ക്കു­ന്ന അ­പൂർ­വ്വം വ്യ­ക്തി­ക­ളിൽ ഒരാൾ. ഒ­ഞ്ചി­യം എന്ന ക­മ്മ്യൂ­ണി­സ്റ്റ് ഗ്രാ­മ­ത്തിൽ സി പി ഐ എ­മ്മി­ന്റെ മു­ഖ­മാ­യി­രു­ന്നു ഒ­രു­കാ­ല­ത്തു ടി പി ച­ന്ദ്ര­ശേ­ഖ­രൻ. പാർ­ട്ടി നേ­തൃ­ത്വ­വു­മാ­യു­ള്ള അ­ഭി­പ്രാ­യ ഭി­ന്ന­ത­കൾ­ക്കൊ­ടു­വിൽ പുതിയ പാർ­ട്ടി രൂ­പീ­ക­രി­ച്ചു—റ­വ­ല്യൂ­ഷ­ന­റി മാർ­ക്സി­സ്റ്റ് പാർ­ട്ടി എന്ന ആർ എം പി. പുതിയ പാർ­ട്ടി­യു­ടെ ഒ­ഞ്ചി­യം ഏരിയാ സെ­ക്ര­ട്ട­റി­യും ഇ­ട­തു­പ­ക്ഷ ഏകോപന സമിതി എന്ന ബദൽ നീ­ക്ക­ത്തി­ന്റെ സം­സ്ഥാ­ന കൺ­വീ­ന­റു­മാ­യി­രു­ന്നു. പ­ല­കാ­ല­ങ്ങ­ളിൽ സി പി എം വി­ട്ട­വ­രും സി പി എ­മ്മിൽ നി­ന്നു ഭി­ന്ന­മാ­യ ക­മ്മ്യൂ­ണി­സ്റ്റ് ആ­ശ­യ­ങ്ങൾ ഉ­ള്ള­വ­രു­ടേ­യും കൂ­ട്ടാ­യ്മ­യാ­യി­രു­ന്നു അതു്. സി പി എം ഗ്രാ­മ­മാ­യി അ­റി­യ­പ്പെ­ട്ടി­രു­ന്ന ഒ­ഞ്ചി­യ­ത്തു് ആർ എം പി രൂ­പീ­ക­ര­ണ­ത്തോ­ടെ പാർ­ട്ടി­യു­ടെ ശക്തി ക്ഷ­യി­ച്ചു. പ­ഞ്ചാ­യ­ത്തി­നെ നി­യ­ന്ത്രി­ക്കാൻ ക­ഴി­യു­ന്ന ശ­ക്തി­യാ­യി ആർ എം പി മാറി. 2010-ലെ ലോ­ക്സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ വടകര മ­ണ്ഡ­ല­ത്തിൽ ആർ എം പി വലിയ പ്ര­ചാ­ര­ണം ന­ട­ത്തി. സി പി എം സ്ഥാ­നാർ­ത്ഥി­യാ­യി­രു­ന്ന സ­തീ­ദേ­വി­യു­ടെ അ­പ്ര­തീ­ക്ഷി­ത പ­രാ­ജ­യ­ത്തി­നു കാരണം തന്നെ ആർ എം പി­യാ­ണെ­ന്ന വി­ല­യി­രു­ത്തൽ ഉ­ണ്ടാ­യി. ഇതിനു ശേഷം തന്റെ ജീവനു ഭീ­ഷ­ണി­യു­ണ്ടെ­ന്നു് ച­ന്ദ്ര­ശേ­ഖ­രൻ തന്നെ സു­ഹൃ­ത്തു­ക്ക­ളോ­ടു പ­റ­ഞ്ഞി­രു­ന്നു.

images/CR_Parameswaran.jpg
സി ആർ പ­ര­മേ­ശ്വ­രൻ

2012 മേയ് നാ­ലി­നാ­ണു കൊ­ല­പാ­ത­കം. രാ­ത്രി പ­തി­വു­പോ­ലെ സം­ഘ­ട­നാ പ്ര­വർ­ത്ത­നം ക­ഴി­ഞ്ഞു മ­ട­ങ്ങു­ക­യാ­യി­രു­ന്ന ച­ന്ദ്ര­ശേ­ഖ­ര­നെ ഇ­ന്നോ­വ കാറിൽ എ­ത്തി­യ സംഘം ബോംബ് എ­റി­ഞ്ഞു വീ­ഴ്ത്തി. വ­ട­ക­ര­യ്ക്ക­ടു­ത്തു് വ­ള്ളി­ക്കാ­ട് ആ­യി­രു­ന്നു ആ­ക്ര­മ­ണം. തു­ടർ­ന്നു് ചു­റ്റും നി­ന്നു വെ­ട്ടി­ക്കൊ­ന്നു­വെ­ന്നാ­ണു് പൊ­ലീ­സ് കേസ്. ച­ന്ദ്ര­ശേ­ഖ­ര­ന്റെ ശ­രീ­ര­ത്തിൽ 51 മു­റി­വു­കൾ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു് പോ­സ്റ്റ്മോർ­ട്ടം ചെയ്ത ഡോ­ക്ടർ വെ­ളി­പ്പെ­ടു­ത്തി. മ­ല­യാ­ള­ത്തി­ലെ അ­ക്ഷ­ര­ങ്ങ­ളു­ടെ അ­ത്ര­എ­ണ്ണ­ത്തി­ലു­ള്ള മു­റി­വു­കൾ.

പാ­നൂ­രി­ന­ടു­ത്തു് ചൊ­ക്ളി­യിൽ സം­ഭ­വ­ത്തിൽ ഉൾ­പ്പെ­ട്ട വാഹനം ഉ­പേ­ക്ഷി­ച്ച നി­ല­യിൽ പി­റ്റേ­ന്നു ക­ണ്ടെ­ത്തി. കാ­റി­ന്റെ പി­ന്നിൽ മാഷാ അള്ളാ എന്നു സ്റ്റി­ക്കർ ഒ­ട്ടി­ച്ച­തു് മ­ത­തീ­വ്ര­വാ­ദ സം­ഘ­ട­ന­ക­ളി­ലേ­ക്കു് അ­ന്വേ­ഷ­ണം നീ­ളാ­നാ­യി­രു­ന്നു­വെ­ന്നു് പൊ­ലീ­സ് തന്നെ കു­റ്റ­പ­ത്ര­ത്തിൽ എഴുതി.

images/Balachandran_chullikad.jpg
ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ട്

കൊ­ല­പാ­ത­ക­ത്തിൽ സി പി എം നേ­തൃ­ത്വം സം­ശ­യ­ത്തി­ന്റെ നി­ഴ­ലി­ലാ­യി. കേ­ര­ള­മെ­ങ്ങും സാം­സ്കാ­രി­ക പ്ര­വർ­ത്ത­കർ രണ്ടു ചേ­രി­യി­ലാ­യി. സം­ഭ­വ­ത്തെ അ­പ­ല­പി­ക്കാൻ ത­യ്യാ­റാ­കാ­ത്ത സാം­സ്കാ­രി­ക പ്ര­വർ­ത്ത­കർ­ക്കെ­തി­രേ വലിയ പ്ര­ചാ­ര­ണം ഉ­ണ്ടാ­യി. സി ആർ പ­ര­മേ­ശ്വ­രൻ ബാ­ല­ച­ന്ദ്രൻ ചു­ള്ളി­ക്കാ­ടി നേയും സ­ച്ചി­ദാ­ന­ന്ദ­നേ യും വരെ വി­മർ­ശി­ച്ചു കു­റി­പ്പെ­ഴു­തി. സാം­സ്കാ­രി­ക ലോകം രണ്ടു ത­ട്ടി­ലാ­യി. കൊ­ല­പാ­ത­ക­ത്തെ അ­പ­ല­പി­ച്ചു­ള്ള ക­വി­ത­ക­ളു­ടെ സ­മാ­ഹാ­രം തന്നെ പു­റ­ത്തി­റ­ങ്ങി. കെ ജി എസ് ഉൾ­പ്പെ­ടെ­യു­ള്ള മുൻ­നി­ര ക­വി­ക­ളാ­യി­രു­ന്നു അതിൽ എ­ഴു­തി­യ­തു്.

കേസിൽ പാർ­ട്ടി അം­ഗ­മാ­യ പ­ട­യ­ങ്ക­ണ്ടി ര­വീ­ന്ദ്ര­നാ­ണു് ആദ്യം അ­റ­സ്റ്റി­ലാ­യ­തു്. തു­ടർ­ന്നു് കൊ­ല­പാ­ത­ക­ത്തിൽ നേ­രി­ട്ടു പ­ങ്കെ­ടു­ത്ത ഒ­ന്നാം പ്രതി എം സി അനൂപ്, കിർ­മാ­ണി മനോജ്, കൊടി സുനി, ടി കെ രജീഷ് തു­ട­ങ്ങി­യ­വ­രെ അ­റ­സ്റ്റ് ചെ­യ്തു. സി പി എം കോ­ഴി­ക്കോ­ട് ജി­ല്ലാ സെ­ക്ര­ട്ടേ­റി­യ­റ്റ് അം­ഗ­മാ­യ പി മോ­ഹ­ന­നും റി­മാൻ­ഡി­ലാ­യി. മോ­ഹ­ന­നെ പി­ന്നീ­ടു കോടതി കു­റ്റ­ക്കാ­ര­ന­ല്ലെ­ന്നു കണ്ടു വി­ട്ട­യ­ച്ചു. അ­റ­സ്റ്റി­ലാ­യ­വ­രിൽ സി പി എം ഭാ­ര­വാ­ഹി­ത്തം ഉ­ണ്ടാ­യി­രു­ന്ന­വർ പാനൂർ ഏരിയാ ക­മ്മി­റ്റി അംഗം പി കെ കു­ഞ്ഞ­ന­ന്തൻ, ക­ടു­ങ്ങാ­പൊ­യിൽ ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി ട്രൗ­സർ മനോജ്, കു­ന്നു­മ്മ­ക്ക­ര ലോ­ക്കൽ ക­മ്മി­റ്റി അംഗം കെ സി രാ­മ­ച­ന്ദ്രൻ എ­ന്നി­വ­രാ­യി­രു­ന്നു. ഡി വൈ എഫ് ഐ നേ­താ­വും പി­ന്നീ­ടു് എം പി­യു­മാ­യ കെ കെ രാ­ഗേ­ഷി നെ പ്ര­തി­ക­ളെ ഒ­ളി­പ്പി­ക്കാൻ ശ്ര­മി­ച്ചെ­ന്ന കു­റ്റ­ത്തി­നു പ്ര­തി­ചേർ­ത്തു. മൂ­ന്നു സി പി എം നേ­താ­ക്കൾ ഉൾ­പ്പെ­ടെ 11 പേർ­ക്കു വി­ചാ­ര­ണ­കോ­ട­തി ജീ­വ­പ­ര്യ­ന്തം ശി­ക്ഷ­വി­ധി­ച്ചു. രാ­ഷ്ട്രീ­യ വൈ­രാ­ഗ്യ­മാ­ണു കൊ­ല­പാ­ത­ക­ത്തി­ന്റെ കാ­ര­ണ­മെ­ന്ന പ്രേ­ാ­സി­ക്യൂ­ഷൻ വാദം കോടതി അം­ഗീ­ക­രി­ക്കു­ക­യും ചെ­യ്തു.

എ­ന്നാൽ വ­ധ­ത്തി­നു പി­ന്നിൽ ഗൂ­ഢാ­ലോ­ച­ന ന­ട­ത്തി­യ ഉന്നത നേ­താ­ക്കൾ വേ­റെ­യു­ണ്ടെ­ന്നും അവരെ അ­റ­സ്റ്റ് ചെ­യ്യ­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ടു് ച­ന്ദ്ര­ശേ­ഖ­ര­ന്റെ ഭാര്യ കെ കെ രമ സ­മ­ര­മു­ഖ­ത്തു തു­ടർ­ന്നു. കൊ­ല­പാ­ത­കം സി പി എ­മ്മി­ലും വലിയ ചലനം ഉ­ണ്ടാ­ക്കി. നെ­യ്യാ­റ്റിൻ­ക­ര ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പു പ്ര­ഖ്യാ­പി­ച്ച സ­മ­യ­ത്താ­ണു് കൊ­ല­പാ­ത­കം ന­ട­ക്കു­ന്ന­തു്. ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ വോ­ട്ടെ­ടു­പ്പു ന­ട­ക്കു­ന്ന ദിവസം രാ­വി­ലെ വി എസ് അ­ച്യു­താ­ന­ന്ദൻ കെ കെ രമ യെ വീ­ട്ടി­ലെ­ത്തി സ­ന്ദർ­ശി­ച്ചു. വി എ­സി­ന്റെ കൈകൾ കൂ­ട്ടി­പ്പി­ടി­ച്ചു നി­യ­ന്ത്ര­ണം വി­ട്ടു­ക­ര­യു­ന്ന ര­മ­യു­ടേ­യും ഒ­ന്നും പ­റ­യാ­നാ­കാ­തെ നിൽ­ക്കു­ന്ന വി എ­സി­ന്റെ­യും ദൃ­ശ്യം ചാ­ന­ലു­ക­ളിൽ നി­റ­ഞ്ഞു. ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പിൽ സി പി എം പ­രാ­ജ­യ­പ്പെ­ട്ട­തി­നു് ഇ­തു­മൊ­രു കാ­ര­ണ­മാ­യി വി­ല­യി­രു­ത്തൽ ഉ­ണ്ടാ­യി.

ആർ എം പി­യു­ടെ നേ­തൃ­സ്ഥാ­ന­ത്തേ­ക്കു് എ­ത്തി­യ രമ 2016-ലെ നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ വടകര മ­ണ്ഡ­ല­ത്തിൽ നി­ന്നു മ­ത്സ­രി­ക്കു­ക­യും ചെ­യ്തു. സി ബി ഐ അ­ന്വേ­ഷ­ണം ആ­വ­ശ്യ­പ്പെ­ട്ടു് രമ നി­യ­മ­ന­ട­പ­ടി­ക­ളും സ­മ­ര­വും ഇ­തി­നി­ടെ തു­ട­രു­ന്നു­ണ്ടാ­യി­രു­ന്നു. ഒ­ഞ്ചി­യ­ത്തെ വി­മ­ത­രെ കു­ലം­കു­ത്തി­കൾ എന്നു വി­ശേ­ഷി­പ്പി­ച്ചു പി­ണ­റാ­യി വിജയൻ നേ­ര­ത്തെ ന­ട­ത്തി­യ പ്ര­സം­ഗം പി­ന്നീ­ടു് വലിയ വി­വാ­ദ­മാ­യി. മ­രി­ക്കു­ന്ന­തി­നു് ആ­ഴ്ച­കൾ­ക്കു മുൻ­പു് ഒരു പൊ­തു­വേ­ദി­യിൽ താൻ കൊ­ല്ല­പ്പെ­ട്ടേ­ക്കാം എന്ന ടി പി ച­ന്ദ്ര­ശേ­ഖ­ര­ന്റെ പ്ര­സം­ഗ­വും സാ­മൂ­ഹി­ക മാ­ധ്യ­മ­ങ്ങ­ളിൽ വലിയ ചർ­ച്ച­കൾ­ക്കു വ­ഴി­വ­ച്ചു.

രാ­ഷ്ട്രീ­യ പ­ദാ­വ­ലി

ചില വാ­ക്കു­കൾ ഒ­ട്ടും ആ­ലോ­ച­ന­യി­ല്ലാ­തെ രാ­ഷ്ട്രീ­യ­മ­ണ്ഡ­ല­ത്തി­ലേ­ക്കു തീ­പ്പൊ­രി­യാ­യി വന്നു വീ­ണ­താ­ണു്. മറ്റു ചി­ല­തു് ആ­ളി­ക്ക­ത്തി­ക്കാ­നാ­യി ക­രു­തി­ക്കൂ­ട്ടി എ­ണ്ണ­യിൽ മു­ക്കി­യെ­റി­ഞ്ഞ­തും. കേരള രാ­ഷ്ട്രീ­യം ഏ­റെ­ക്കാ­ലം ചർ­ച്ച­ചെ­യ്ത അ­ത്ത­രം ചില പ്ര­യോ­ഗ­ങ്ങ­ളി­ലേ­ക്കാ­ണു് ഇനി.

കു­ട­വ­യ­റൻ മു­ത­ലാ­ളി

ബൂർ­ഷ്വാ സ­മൂ­ഹ­ത്തിൽ നീ­തി­ന്യാ­യ­വ്യ­വ­സ്ഥ മർ­ദ്ദ­കോ­പ­ക­ര­ണ­മാ­യ ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും ധ­നി­ക­രു­ടെ­യും പ­ക്ഷ­ത്താ­ണെ­ന്നു് താൻ അ­ട­ങ്ങു­ന്ന ക­മ്യൂ­ണി­സ്റ്റു­കാർ വി­ശ്വ­സി­ക്കു­ന്നു. കു­ട­വ­യ­റു­ള്ള മു­ത­ലാ­ളി­യും തൊ­ഴി­ലാ­ളി­യും ഇ­രു­വ­ശ­ത്തു വ­ന്നാൽ കോടതി കു­ട­വ­യ­റു­ള്ള മു­ത­ലാ­ളി­യു­ടെ കൂടെ നിൽ­ക്കും. ഭൂ­പ­രി­ഷ്ക­ര­ണ നിയമം ഹൈ­ക്കോ­ട­തി ത­ള്ളി­യ­പ്പോൾ ഇ­ങ്ങ­നെ പ്ര­സം­ഗി­ച്ച­തു് ഇ എം എസ് ആണു്. അന്നു കേ­ര­ള­ത്തി­ന്റെ മു­ഖ്യ­മ­ന്ത്രി­യാ­ണു്. ഹൈ­ക്കോ­ട­തി കോ­ട­തി­യ­ല­ക്ഷ്യ­ക്കേ­സിൽ ഇ എം എ­സി­നു് മൂ­ന്നു മാസം തടവോ ആയിരം രൂപ പിഴയോ അ­ട­യ്ക്കാൻ വി­ധി­ച്ചു. സു­പ്രീം കോ­ട­തി­യിൽ അ­പ്പീൽ നൽകി. സു­പ്രീം കോടതി അതു് 50 രൂപ പിഴയോ ഒ­രാ­ഴ്ച തടവോ ആയി കു­റ­ച്ചു. ഇ എം എസ് പി­ഴ­യ­ട­ച്ചു.

ഇ­ന്ത്യ ഇ­ന്ത്യ­യു­ടേ­തെ­ന്നും

രാ­ഷ്ട്രീ­യ നി­ല­പാ­ടു് വാ­ക്കു­ക­ളി­ലൂ­ടെ വ്യ­ക്ത­മാ­ക്കു­ന്ന­തിൽ കേ­ര­ള­ത്തിൽ ഏ­റ്റ­വും മികവു കാ­ണി­ച്ച­യാൾ ഇ എം എസ് ആകണം. 1962-ലെ ചൈനാ യു­ദ്ധ­കാ­ല­ത്താ­ണു് ഈ പ്ര­യോ­ഗം. ഇ­ന്ത്യ ഇ­ന്ത്യ­യു­ടേ­തെ­ന്നും ചൈന ചൈ­ന­യു­ടേ­തെ­ന്നും പ­റ­യു­ന്ന ഭൂ­പ്ര­ദേ­ശം എ­ന്നാ­യി­രു­ന്നു തർ­ക്ക­പ്ര­ദേ­ശ­ത്തെ ഇ എം എസ് വി­ശേ­ഷി­പ്പി­ച്ച­തു്. ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി പ്ര­വർ­ത്ത­ക­രെ ചൈന ചാ­ര­ന്മാർ എ­ന്നു­കൂ­ടി വി­ശേ­ഷി­പ്പി­ച്ചി­രു­ന്ന കാ­ല­ത്താ­ണു് ഇ­ന്ത്യൻ ദേ­ശീ­യ­താ നി­ല­പാ­ടി­നു വി­രു­ദ്ധ­മാ­യി ഇ എം എസ് ഈ പ്ര­യോ­ഗം ന­ട­ത്തി­യ­തു്.

ക­ള്ള­നാ­ക്കി­യ തി­രു­മേ­നി
images/MN_Govindan_Nair.jpg
എം എൻ ഗോ­വി­ന്ദൻ നായർ

നി­ങ്ങ­ളെ­ന്നെ ക­ള്ള­നാ­ക്കി­യി­ല്ലേ തി­രു­മേ­നീ… എന്ന വാചകം ഏ­റെ­ക്കാ­ലം സി പി ഐ പ്ര­വർ­ത്ത­കർ മാ­ത്ര­മ­ല്ല മ­റ്റു­ള്ള­വ­രും കേ­ര­ള­ത്തിൽ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ഇ എം എസിനെ ആ­ദ്യ­ത­വ­ണ കേ­ര­ള­ത്തി­ന്റെ മു­ഖ്യ­മ­ന്ത്രി­യാ­യി തീ­രു­മാ­നി­ച്ച ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ സം­സ്ഥാ­ന സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന എം എൻ ഗോ­വി­ന്ദൻ നായർ സ­പ്ത­ക­ക്ഷി നി­യ­മ­സ­ഭ­യു­ടെ കാ­ല­ത്തു നി­യ­മ­സ­ഭ­യിൽ പ­റ­ഞ്ഞ­താ­ണു വാ­ക്കു­കൾ. ബി വി­ല്ലി­ങ്ട­ണി നെ­തി­രെ അ­ഴി­മ­തി­യാ­രോ­പ­ണം സഭയിൽ വ­രി­ക­യും സി പി ഐ ഉൾ­പ്പെ­ടെ­യു­ള്ള ക­ക്ഷി­കൾ രാ­ജി­ക്കാ­യി മു­റ­വി­ളി കൂ­ട്ടു­ക­യും ചെ­യ്ത­പ്പോൾ ഇ എം എസ് അ­ന്വേ­ഷ­ണം പ്ര­ഖ്യാ­പി­ച്ചു. വി­ല്ലി­ങ്ട­ണി­നു് എതിരേ മാ­ത്ര­മ­ല്ല എം എൻ ഉൾ­പ്പെ­ടെ­യു­ള്ള സി പി ഐ മ­ന്ത്രി­മാർ­ക്കെ­തി­രേ­യും അ­ന്വേ­ഷ­ണം. അന്നു രാ­ജി­വ­ച്ച എം എൻ സഭയിൽ ന­ട­ത്തി­യ പ്ര­സം­ഗ­ത്തി­ലാ­ണു് ‘നി­ങ്ങ­ളെ­ന്നെ ക­ള്ള­നാ­ക്കി­യി­ല്ലേ തി­രു­മേ­നി’ എ­ന്നു് നി­ങ്ങ­ളെ­ന്ന ക­മ്മ്യൂ­ണി­സ്റ്റാ­ക്കി എന്ന നാ­ട­ക­ത്തി­ന്റെ പേരു് ഓർ­മ്മി­പ്പി­ച്ചു പ­റ­ഞ്ഞ­തു്.

ക­സ്റ്റ­ഡി­യി­ലു­ണ്ടു് രാജൻ

അ­ടി­യ­ന്ത­രാ­വ­സ്ഥ കാ­ല­ത്തു് കോ­ഴി­ക്കോ­ട് ആർ ഇ സി വി­ദ്യാർ­ത്ഥി രാജനെ കാ­ണാ­താ­യ­പ്പോൾ പി­താ­വു് ഈ­ച്ച­ര­വാ­ര്യർ പരാതി നൽകാൻ കെ ക­രു­ണാ­ക­ര­ന്റെ അ­ടു­ത്തെ­ത്തി. പഴയ സു­ഹൃ­ത്തു­കൂ­ടി­യാ­യി ഈ­ച്ച­ര­വാ­ര്യ­രോ­ടു് രാജൻ ക­സ്റ്റ­ഡി­യിൽ ഉ­ണ്ടെ­ന്നു് ക­രു­ണാ­ക­രൻ പ­റ­ഞ്ഞു. വി­വാ­ദ­മാ­യ­പ്പോൾ മ­റ്റൊ­രു രാജൻ ക­സ്റ്റ­ഡി­യിൽ ഉള്ള വി­വ­ര­മാ­ണു പ­റ­ഞ്ഞ­തെ­ന്നു നി­യ­മ­സ­ഭ­യിൽ ക­രു­ണാ­ക­രൻ തി­രു­ത്തി. ഇ­തി­നെ­തി­രേ ഈ­ച്ച­ര­വാ­ര്യർ ക­രു­ണാ­ക­ര­നെ പ്ര­തി­യാ­ക്കി ഹൈ­ക്കോ­ട­തി­യിൽ കേസ് കൊ­ടു­ത്തു. കോടതി ക­ള്ളം­പ­റ­ഞ്ഞ­തി­നു് ക­രു­ണാ­ക­ര­നെ വി­മർ­ശി­ച്ചു. ആ വാ­ക്കി­ന്റെ പേരിൽ രാ­ജി­വ­യ്ക്കേ­ണ്ടി വ­രി­ക­യും ചെ­യ്തു.

അ­ച്ഛ­നാ­ന­പ്പു­റം ഏ­റി­യെ­ന്നാൽ

രാജൻ കേ­സി­ലെ കോടതി പ­രാ­മർ­ശ­ത്തെ തു­ടർ­ന്നു് ക­രു­ണാ­ക­രൻ രാ­ജി­വ­ച്ച­തി­നെ തു­ടർ­ന്നു­ണ്ടാ­യ എ കെ ആ­ന്റ­ണി മ­ന്ത്രി­സ­ഭ. ചെ­റു­പ്പ­ക്കാ­ര­നാ­യ ആ­ന്റ­ണി­യു­ടെ നി­യ­ന്ത്ര­ണ­ത്തിൽ പല ഘ­ട­ക­ക­ക്ഷി­ക­ളും നിൽ­ക്കു­ന്നി­ല്ലെ­ന്ന പരാതി വ്യാ­പ­ക­മാ­യി. പ­ല­മ­ന്ത്രി­മാ­രും സ്വ­ന്തം നി­ല­യ്ക്കു മ­ന്ത്രി­സ­ഭ­യോ­ടും മു­ഖ്യ­മ­ന്ത്രി­യോ­ടും ആ­ലോ­ചി­ക്കാ­തെ പ്ര­വർ­ത്തി­ക്കു­ന്നു­വെ­ന്നും ആ­രോ­പ­ണം ഉ­യർ­ന്നു. ഈ ഘ­ട്ട­ത്തിൽ കെ ക­രു­ണാ­ക­രൻ ആ­ന്റ­ണി­യു­ടെ ഭ­ര­ണ­പ­രി­ച­യ­ക്കു­റ­വി­നെ വ്യ­ക്ത­മാ­ക്കാൻ ന­ട­ത്തി­യ പ്ര­യോ­ഗ­മാ­ണു് അ­ച്ഛ­നാ­ന­പ്പു­റം ഏ­റി­യെ­ന്നാൽ ഉ­ണ്ടാ­കു­മോ പു­ത്ര­നു­മാ­ത്ത­ഴ­മ്പു് എ­ന്ന­തു്.

അ­ധ്വാ­ന­വർ­ഗ്ഗ സി­ദ്ധാ­ന്തം
images/K_M_Mani.jpg
കെ എം മാണി

എ­ന്താ­ണു് പ്ര­ത്യ­യ­ശാ­സ്ത്ര അ­ടി­ത്ത­റ എ­ന്ന­ചോ­ദ്യ­മു­ന്ന­യി­ച്ചാ­ണു് കേരളാ കോൺ­ഗ്ര­സ് രൂ­പീ­ക­രി­ച്ച കാലം മുതൽ ഇ­ട­തു­പ­ക്ഷ­നേ­താ­ക്കൾ പ­രി­ഹ­സി­ച്ചി­രു­ന്ന­തു്. അ­തി­നു­ള്ള മ­റു­പ­ടി­യാ­യി കോ­ട്ട­യ­ത്തു് ഒരു പൊ­തു­യോ­ഗ­ത്തിൽ ആ­ക­സ്മി­ക­മാ­യി കെ എം മാണി ഉ­പ­യോ­ഗി­ച്ച പ­ദ­മാ­ണു് അ­ധ്വാ­ന­വർ­ഗ്ഗ സി­ദ്ധാ­ന്തം എ­ന്ന­തു്. ഞ­ങ്ങൾ­ക്കു തൊ­ഴി­ലാ­ളി വർഗ്ഗ സി­ദ്ധാ­ന്ത­ത്തി­ല­ല്ല വി­ശ്വാ­സം അ­ധ്വാ­ന­വർ­ഗ്ഗ­ത്തി­ലാ­ണു് എ­ന്നാ­യി­രു­ന്നു വി­ശ­ദീ­ക­ര­ണം. ഇതു പ­രി­ഹ­സി­ക്ക­പ്പെ­ട്ടും ന്യാ­യീ­ക­രി­ക്ക­പ്പെ­ട്ടും ശ്ര­ദ്ധ­നേ­ടി­യ പ­ദ­മാ­യി. പി­ന്നീ­ടു് കു­ടി­യേ­റ്റ കർ­ഷ­ക­രു­ടെ അ­ധ്വാ­ന­ത്തി­നു പ്ര­തി­ഫ­ലം നേ­ടി­യെ­ടു­ക്കാ­നു­ള്ള സി­ദ്ധാ­ന്ത­മാ­യി കെ എം മാണി തന്നെ അതിനെ വി­ശ­ദീ­ക­രി­ച്ചു സ്ഥാ­പി­ച്ചെ­ടു­ക്കു­ക­യാ­യി­രു­ന്നു.

പ­ഞ്ചാ­ബ് മോഡൽ

രാ­ഷ്ട്രീ­യ പ്ര­സം­ഗ­ത്തി­നി­ട­യി­ലെ പ­ഞ്ചി­നു വേ­ണ്ടി പ്ര­യോ­ഗി­ക്കു­ന്ന വാ­ക്കു­കൾ തി­രി­ച്ച­ടി­ക്കു­ന്ന­തും മ­ന്ത്രി­സ്ഥാ­നം തന്നെ ന­ഷ്ട­പ്പെ­ടു­ന്ന­തും കണ്ട സം­ഭ­വ­മാ­ണു് പ­ഞ്ചാ­ബ് മോഡൽ. പ­ഞ്ചാ­ബിൽ സിഖ് ക­ലാ­പ­ത്തി­ന്റെ പി­ന്നാ­ലെ­യാ­ണു്. കേ­ര­ള­ത്തിൽ പാ­ല­ക്കാ­ട് റ­യിൽ­വേ കോ­ച്ച് ഫാ­ക്ട­റി അ­നു­വ­ദി­ക്കാ­നാ­യി കേരളം സ­മ്മർ­ദ്ദം ചെ­ലു­ത്തു­ന്ന സമയം. രാ­ജീ­വ് ഗാ­ന്ധി സർ­ക്കാർ കോ­ച്ച് ഫാ­ക്ട­റി അ­നു­വ­ദി­ച്ച­തു പ­ഞ്ചാ­ബി­ലെ ക­പൂർ­ത്ത­ല­യിൽ. കൊ­ച്ചി­യി­ലെ ഒരു പൊ­തു­യോ­ഗ­ത്തിൽ മ­ന്ത്രി ആർ ബാ­ല­കൃ­ഷ്ണ­പി­ള്ള ഇ­തി­നെ­തി­രേ ക­ത്തി­ക്ക­യ­റി. മ­ല­യാ­ളി­കൾ പ­ഞ്ചാ­ബ് മോ­ഡ­ലിൽ പ്ര­വർ­ത്തി­ച്ചാൽ മാ­ത്ര­മേ എ­ന്തെ­ങ്കി­ലും ല­ഭി­ക്കൂ എ­ന്നാ­യി­രു­ന്നു പ്ര­സം­ഗ­ത്തി­ന്റെ ഊന്നൽ. ഫെഡറൽ സം­വി­ധാ­ന­ത്തി­നു വി­രു­ദ്ധ­വും വി­ഘ­ട­ന­വാ­ദം പ്രോൽ­സാ­ഹി­പ്പി­ക്കു­ന്ന­തു­മാ­ണു് വാ­ക്കു­കൾ എന്നു ഹൈ­ക്കോ­ട­തി നി­രീ­ക്ഷി­ച്ചു. ഇതോടെ ബാ­ല­കൃ­ഷ്ണ­പി­ള്ള­യ്ക്കു രാ­ജി­വ­യ്ക്കേ­ണ്ടി­വ­ന്നു.

പ­ള്ളി­യെ ത­ള്ളി­യാൽ

കേരളാ കോൺ­ഗ്ര­സിൽ പി ജെ ജോ­സ­ഫും കെ എം മാണി യും ത­മ്മിൽ അ­കൽ­ച്ച വർ­ദ്ധി­ച്ച സമയം. ജോസഫ് ഇ­ട­തു­മു­ന്ന­ണി­യി­ലേ­ക്കു് എ­ത്തു­ന്ന എ­ന്ന­മ­ട്ടിൽ വാർ­ത്ത­കൾ പ്ര­ച­രി­ച്ചു. ആ സ­മ­യ­ത്തു് മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രു­ടെ ചോ­ദ്യ­ത്തി­നു മ­റു­പ­ടി­യാ­യി ഇ എം എസ് പ­റ­ഞ്ഞ­താ­ണു് വാചകം. ‘പ­ള്ളി­യേ­യും പ­ട്ട­ക്കാ­രേ­യും ത­ള്ളി­വ­ന്നാൽ ജോ­സ­ഫി­നെ ഇ­ട­തു­മു­ന്ന­ണി­യിൽ എ­ടു­ക്കാം’ എ­ന്നാ­യി­രു­ന്നു പ്ര­സ്താ­വ­ന. അതിനു ശേഷം വന്ന തെ­ര­ഞ്ഞെ­ടു­പ്പിൽ ജോസഫ് ഒ­റ്റ­യ്ക്കു നി­ന്നു. ലോ­ക്സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ മൂ­വാ­റ്റു­പു­ഴ­യിൽ ത്രി­കോ­ണ മ­ത്സ­ര­ത്തിൽ മൂ­ന്നാം സ്ഥാ­ന­ത്താ­വു­ക­യും ചെ­യ്തു. പി­ന്നീ­ടാ­ണു് ഇ­ട­തു­മു­ന്ന­ണി­യു­ടെ ഭാ­ഗ­മാ­കു­ന്ന­തു്.

അ­മേ­രി­ക്ക­യി­ലെ ചാ­യ­കു­ടി

ഇ കെ നാ­യ­നാർ പ­റ­ഞ്ഞ­താ­യി ഒരു ഇം­ഗ്ളീ­ഷ് പ­ത്ര­മാ­ണു് അതു് ആദ്യം റി­പ്പോർ­ട്ട് ചെ­യ്ത­തു്—സൂ­ര്യ­നെ­ല്ലി കേ­സി­നു പി­ന്നാ­ലെ­യു­ള്ള ഒരു പ­ത്ര­സ­മ്മേ­ള­ന­ത്തിൽ. കേ­ര­ള­ത്തിൽ ബ­ലാൽ­സം­ഗ­ങ്ങൾ കൂ­ടു­ന്നി­ല്ലേ എന്ന ചോ­ദ്യ­ത്തി­നു­ള്ള മ­റു­പ­ടി­യാ­യി അ­മേ­രി­ക്ക­യി­ലൊ­ക്കെ ചാ­യ­കു­ടി­ക്കു­ന്ന­തു­പോ­ലെ ആളുകൾ ബ­ലാൽ­സം­ഗം ചെ­യ്യു­ന്നു­ണ്ടു് എന്നു മു­ഖ്യ­മ­ന്ത്രി പ­റ­ഞ്ഞ­താ­യാ­ണു് റി­പ്പോർ­ട്ട്. അ­ത്യ­ന്തം സ്ത്രീ­വി­രു­ദ്ധ­വും കു­റ്റ­കൃ­ത്യ­ത്തെ ല­ഘൂ­ക­രി­ക്കു­ന്ന­തു­മാ­യ പ്ര­യോ­ഗ­മാ­യി അതു വി­ല­യി­രു­ത്ത­പ്പെ­ട്ടു.

തി­രു­ത്തൽ വാ­ദി­കൾ

കോൺ­ഗ്ര­സിൽ എ, ഐ എന്നീ രണ്ടു ഗ്രൂ­പ്പു­കൾ മാ­ത്ര­മു­ണ്ടാ­യി­രു­ന്ന കാലം. അ­ന്നു് ഐ ഗ്രൂ­പ്പി­ലെ ഒരു വി­ഭാ­ഗം കെ ക­രു­ണാ­ക­ര­നു് എതിരെ നി­ല­പാ­ടു സ്വീ­ക­രി­ച്ചു. ജി കാർ­ത്തി­കേ­യൻ, രമേശ് ചെ­ന്നി­ത്ത­ല, കെ സി വേ­ണു­ഗോ­പാൽ, ജി വി­ജ­യ­രാ­ഘ­വൻ, വി ഡി സതീശൻ എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­യി­രു­ന്നു യോഗം. ഇ­തു­കോൺ­ഗ്ര­സി­ന്റെ മൂ­ന്നാം­ഗ്രൂ­പ്പി­ന്റെ പി­റ­വി­യാ­ണെ­ന്ന മ­ട്ടിൽ വാർ­ത്ത­കൾ വന്നു. അതിനു നൽകിയ വി­ശ­ദീ­ക­ര­ണ­ത്തിൽ ജി കാർ­ത്തി­കേ­യ­നാ ണു് ആ പ്ര­യോ­ഗം ന­ട­ത്തി­യ­തു്. ഞങ്ങൾ ഗ്രൂ­പ്പ­ല്ലെ­ന്നും കോൺ­ഗ്ര­സി­ലെ തി­രു­ത്തൽ­വാ­ദ ശ­ക്തി­യാ­യി പ്ര­വർ­ത്തി­ക്കാ­നാ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്നു­മാ­യി­രു­ന്നു പ്ര­തി­ക­ര­ണം. അതോടെ ഈ സം­ഘ­ത്തെ തി­രു­ത്തൽ വാ­ദി­കൾ എന്നു വി­ളി­ച്ചു തു­ട­ങ്ങി.

വെ­റു­ക്ക­പ്പെ­ട്ട­വൻ

ദീപിക ദി­ന­പ്പ­ത്ര­ത്തി­ന്റെ ഓ­ഹ­രി­കൾ സ്വ­ന്ത­മാ­ക്കി­യ ഫാ­രി­സ് അ­ബു­ബ­ക്കർ ക്കെ­തി­രെ സഭ നി­യ­മ­ന­ട­പ­ടി­കൾ ന­ട­ത്തു­ന്ന കാലം. ഫാ­രി­സ് അ­ബു­ബ­ക്കർ­ക്കു് സി പി എ­മ്മി­ലെ ഒരു വി­ഭാ­ഗ­വു­മാ­യി, പ്ര­ത്യേ­കി­ച്ചു പി­ണ­റാ­യി വി­ജ­യ­നു മായി ബ­ന്ധ­മു­ണ്ടെ­ന്ന മ­ട്ടിൽ വാർ­ത്ത­കൾ വ­രു­ന്ന കാലം. ഫാ­രി­സിൽ നി­ന്നു ദേ­ശാ­ഭി­മാ­നി­യും പണം സ്വീ­ക­രി­ച്ചു എന്ന ആ­രോ­പ­ണം വരെ ഇ­ക്കാ­ല­ത്തു് മാ­ധ്യ­മ­ങ്ങ­ളിൽ വന്നു. അന്നു ഫാ­രി­സി­നെ വി എസ് അ­ച്യു­താ­ന­ന്ദൻ വി­ശേ­ഷി­പ്പി­ച്ച പേ­രാ­ണു്—വെ­റു­ക്ക­പ്പെ­ട്ട­വൻ എ­ന്ന­തു്. വെ­റു­ക്ക­പ്പെ­ട്ട­വ­രു­ടെ പണം പാർ­ട്ടി­ക്കോ പ­ത്ര­ത്തി­നോ വേണ്ട എ­ന്നാ­യി­രു­ന്നു പ­രാ­മർ­ശം.

മ­ടി­ശീ­ല­യിൽ ക­ന­മു­ള്ള­വ­രു­ടെ കൂടെ

ഇ­ട­തു­പ­ക്ഷ സർ­ക്കാ­രി­ന്റെ വി­ദ്യാ­ഭ്യാ­സ നയം ഹൈ­ക്കോ­ട­തി നി­രാ­ക­രി­ച്ച­പ്പോൾ ഒരു പൊ­തു­യോ­ഗ­ത്തിൽ പാ­ലോ­ളി മു­ഹ­മ്മ­ദ് കു­ട്ടി ന­ട­ത്തി­യ പ്ര­സം­ഗ­ത്തി­ലാ­ണു് കോ­ട­തി­ക്കെ­തി­രാ­യ വാചകം ക­ട­ന്നു­വ­ന്ന­തു്. സ്വാ­ശ്ര­യ കോ­ള­ജു­കൾ­ക്ക­നു­കൂ­ല­മാ­യ വി­ധി­യിൽ പ്ര­തി­ഷേ­ധി­ച്ചാ­യി­രു­ന്നു വാ­ക്കു­കൾ. മ­ടി­യിൽ ക­ന­മു­ള്ള­വ­രു­ടെ കൂ­ടെ­യാ­ണു കോടതി എ­ന്നാ­യി­രു­ന്നു പ­രാ­മർ­ശം. കോ­ട­തി­യ­ല­ക്ഷ്യ ന­ട­പ­ടി­കൾ ഹൈ­ക്കോ­ട­തി­യിൽ ആ­രം­ഭി­ച്ചു. വാചകം പ­റ­ഞ്ഞ­താ­ണെ­ങ്കി­ലും കോ­ട­തി­യെ അ­പ­കീർ­ത്തി­പ്പെ­ടു­ത്താൻ ഉ­ദ്ദേ­ശി­ച്ചി­ല്ലെ­ന്നു പാ­ലോ­ളി സ­ത്യ­വാ­ങ്മൂ­ലം നൽകി.

എടോ ഗോ­പാ­ല­കൃ­ഷ്ണ

കേ­ര­ള­ത്തി­ലെ ഒരു പ­ത്രാ­ധി­പർ­ക്കെ­തി­രേ ഒരു പാർ­ട്ടി­യു­ടെ സം­സ്ഥാ­ന സെ­ക്ര­ട്ട­റി പേ­രെ­ടു­ത്തു വി­ളി­ച്ചു­പ­റ­ഞ്ഞു ന­ട­ത്തി­യ പ്ര­സം­ഗ­മാ­യി­രു­ന്നു അതു്. എസ് എൻ സി ലാവ്-​ലിൻ കേസിൽ പി­ണ­റാ­യി വി­ജ­യ­നെ പ്ര­തി­സ്ഥാ­ന­ത്തു നിർ­ത്തി തു­ടർ­ച്ച­യാ­യി മാ­തൃ­ഭൂ­മി വാർ­ത്ത­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചു. കോ­ഴി­ക്കോ­ട് നടന്ന വി­ശ­ദീ­ക­ര­ണ യോ­ഗ­ത്തി­ലാ­ണു് ഗോ­പാ­ല­കൃ­ഷ്ണൻ എന്ന അ­ന്ന­ത്തെ എ­ഡി­റ്റ­റെ പേ­രെ­ടു­ത്തു വി­ളി­ച്ചു് ‘എടോ ഗോ­പാ­ല­കൃ­ഷ്ണ ത­നി­ക്കു് ഈ പാർ­ട്ടി­യെ­ക്കു­റി­ച്ചു് ഒരു ചു­ക്കും അ­റി­യി­ല്ലെ’ന്നു് പി­ണ­റാ­യി വിജയൻ പ­റ­ഞ്ഞ­തു്.

നി­കൃ­ഷ്ട ജീവി

ക്യാൻ­സർ ബാ­ധി­ത­നാ­യ മ­ത്താ­യി­ചാ­ക്കോ എം എൽ എ മ­രി­ച്ച­ശേ­ഷം ഉ­ണ്ടാ­യ വി­വാ­ദ­ങ്ങ­ളിൽ നി­ന്നു വന്ന പ്ര­യോ­ഗ­മാ­ണ­തു്. മ­ത്താ­യി ചാ­ക്കോ­യ്ക്കു് അ­ന്ത്യ­കൂ­ദാ­ശ നൽ­കി­യ­താ­യി താ­മ­ര­ശ്ശേ­രി അ­ര­മ­ന­യിൽ നി­ന്നു് അ­റി­യി­പ്പു വന്നു. ഇതു് സി പി എം നി­ഷേ­ധി­ച്ചു. ആ വി­വാ­ദം ക­ത്തി­പ്പ­ടർ­ന്ന­പ്പോൾ നി­ല­പാ­ടിൽ ഉ­റ­ച്ചു­നി­ന്ന താ­ര­ശ്ശേ­രി ബി­ഷ­പ്പി­നെ­തി­രേ പി­ണ­റാ­യി വിജയൻ ന­ട­ത്തി­യ പ­രാ­മർ­ശ­മാ­ണു് നി­കൃ­ഷ്ട­ജീ­വി­കൾ പലതും പറയും എ­ന്ന­തു്. വി­ശ്വാ­സി­കൾ­ക്കി­ട­യിൽ വലിയ പ്ര­കോ­പ­നം ഉ­ണ്ടാ­ക്കി­യ­താ­യി­രു­ന്നു ആ വാ­ക്കു്.

ക­റി­വേ­പ്പി­ല

എസ് എഫ് ഐ വി­ട്ടു് കോൺ­ഗ്ര­സിൽ ചേർ­ന്ന മുൻ സം­സ്ഥാ­ന പ്ര­സി­ഡ­ന്റ് സി­ന്ധു­ജോ­യി കോൺ­ഗ്ര­സി­നോ­ടു­ള്ള അ­നി­ഷ്ടം വ്യ­ക്ത­മാ­ക്കി­യ­പ്പോൾ വി എസ് അ­ച്യു­താ­ന­ന്ദൻ ന­ട­ത്തി­യ പ്ര­യോ­ഗ­മാ­ണു് ക­റി­വേ­പ്പി­ല. സി പി എ­മ്മി­നെ ത­കർ­ക്കാ­നാ­യി ഉ­പ­യോ­ഗി­ച്ച­ശേ­ഷം ക­റി­വേ­പ്പി­ല പോലെ സി­ന്ധു­വി­നെ കോൺ­ഗ്ര­സു­കാർ വ­ലി­ച്ചെ­റി­ഞ്ഞു എന്ന പ്ര­യോ­ഗം അ­ത്യ­ന്തം സ്ത്രീ­വി­രു­ദ്ധ­മാ­യി വി­ല­യി­രു­ത്ത­പ്പെ­ട്ടു. വലിയ പ്ര­തി­ഷേ­ധ­വും ഉ­ണ്ടാ­യി. അ­തു­പോ­ലെ പാ­ല­ക്കാ­ട് മ­ണ്ഡ­ല­ത്തിൽ വി എ­സി­നെ­തി­രേ മൽ­സ­രി­ച്ച ലതികാ സു­ഭാ­ഷി­നു് എ­തി­രേ­യും സ­മാ­ന­മാ­യ പ­രാ­മർ­ശം ഉ­ണ്ടാ­യി. ‘എ­നി­ക്കെ­തി­രേ മ­ത്സ­രി­ക്കു­ന്ന സ്ത്രീ വളരെ പ്ര­ശ­സ്ത­യാ­ണ­ല്ലോ… അ­വ­രെ­ങ്ങ­നെ­യാ­ണു് പ്ര­ശ­സ്ത­യെ­ന്നു ഞാൻ പ­റ­യേ­ണ്ട­തി­ല്ല­ല്ലോ’ എ­ന്നാ­യി­രു­ന്നു പ­രാ­മർ­ശം.

കു­ലം­കു­ത്തി

ടി പി ച­ന്ദ്ര­ശേ­ഖ­രൻ വ­ധ­ത്തി­നു മു­മ്പു പി­ണ­റാ­യി വിജയൻ ന­ട­ത്തി­യ പ­രാ­മർ­ശ­മാ­ണു് വലിയ വി­വാ­ദ­മാ­യ­തു്. പാർ­ട്ടി­ക്കെ­തി­രെ നിൽ­ക്കു­ന്ന കു­ലം­കു­ത്തി­കൾ എ­ന്നാ­യി­രു­ന്നു വി­ശേ­ഷ­ണം. ച­ന്ദ്ര­ശേ­ഖ­രൻ കൊ­ല്ല­പ്പെ­ട്ട­ശേ­ഷം പി­ന്നീ­ടു് മാ­ധ്യ­മ­ങ്ങൾ ചോ­ദ്യ­മു­ന്ന­യി­ച്ച­പ്പോ­ഴും കു­ലം­കു­ത്തി­ക­ളെ കു­ലം­കു­ത്തി­കൾ എ­ന്ന­ല്ലാ­തെ എ­ങ്ങ­നെ വി­ശേ­ഷി­പ്പി­ക്ക­ണം എ­ന്നാ­യി­രു­ന്നു പി­ണ­റാ­യി വിജയൻ മ­റു­പ­ടി പ­റ­ഞ്ഞ­തു്. ഇതു ര­ക്ത­സാ­ക്ഷി­യാ­യ ഒ­രാ­ളോ­ടു രാ­ഷ്ട്രീ­യ­ബ­ഹു­മാ­നം കാ­ണി­ക്കാ­ത്ത നി­ല­പാ­ടാ­യി വ്യാ­പ­ക­വി­മർ­ശ­നം വി­ളി­ച്ചു­വ­രു­ത്തി.

പി­തൃ­ശൂ­ന്യ മാ­ധ്യ­മ­പ്ര­വർ­ത്ത­നം
images/M_Swaraj.jpg
എം സ്വ­രാ­ജ്

എസ് എഫ് ഐ സം­സ്ഥാ­ന സെ­ക്ര­ട്ട­റി­യാ­യി­രി­ക്കെ എം സ്വ­രാ­ജ് ന­ട­ത്തി­യ പ­രാ­മർ­ശ­മാ­ണ­തു്. എസ് എഫ് ഐ­ക്കു് എതിരെ മാ­തൃ­ഭൂ­മി­യിൽ വന്ന വാർ­ത്ത ചൂ­ണ്ടി­ക്കാ­ണി­ച്ചാ­യി­രു­ന്നു ഈ വാ­ക്കു­കൾ. തെ­ളി­വു­കൾ ഇ­ല്ലാ­തെ ഊ­ഹാ­പോ­ഹം വാർ­ത്ത­യാ­ക്കു­ന്ന­തു് പി­തൃ­ശൂ­ന്യ മാ­ധ്യ­മ­പ്ര­വർ­ത്ത­ന­മാ­ണെ­ന്നാ­യി­രു­ന്നു വി­മർ­ശ­നം. മു­മ്പു ത­ന്ത­യ്ക്കു വി­ളി­ക്കു­ക എന്നു പ­റ­ഞ്ഞി­രു­ന്ന പ്ര­യോ­ഗ­ത്തെ സം­സ്കൃ­ത­ത്തി­ലാ­ക്കി സ്വ­രാ­ജ് മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രെ അ­വ­ഹേ­ളി­ച്ചു എ­ന്നാ­യി­രു­ന്നു ആ­രോ­പ­ണം.

വൺ, ടൂ, ത്രീ
images/MM_Mani.jpg
എം എം മണി

ഒരു പ്ര­സം­ഗ­ത്തി­ന്റെ പേരിൽ രാ­ഷ്ട്രീ­യം തന്നെ പ്ര­തി­സ­ന്ധി­യി­ലാ­വു­ക­യും ജ­യി­ലി­ലാ­വു­ക­യും ചെയ്ത അ­നു­ഭ­വ­മാ­ണു് എം എം മണി ക്കു് ഉ­ണ്ടാ­യ­തു്. ടി പി ച­ന്ദ്ര­ശേ­ഖ­രൻ വ­ധ­ത്തെ തു­ടർ­ന്നു­ള്ള നി­ല­പാ­ടു വി­ശ­ദീ­ക­രി­ക്കാൻ തൊ­ടു­പു­ഴ മ­ണ­ക്കാ­ട്ട് നടന്ന യോ­ഗ­ത്തി­ലാ­ണു് എ­തി­രാ­ളി­ക­ളെ വൺ, ടു, ത്രീ എ­ന്നു് അ­ക്ക­മി­ട്ടു് കൊ­ന്നു ത­ള്ളി­യി­ട്ടു­ണ്ടെ­ന്നു് അന്നു ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യ മണി പ്ര­സം­ഗി­ച്ച­തു്. മൂ­ന്നു കോൺ­ഗ്ര­സ് നേ­താ­ക്ക­ളെ കൊ­ന്ന­തി­ന്റെ രീ­തി­യും ആ പ്ര­സം­ഗ­ത്തിൽ വി­ശ­ദീ­ക­രി­ച്ചു. ഇതോടെ മ­ണി­ക്കെ­തി­രേ കേസ് എ­ടു­ക്കു­ക­യും പഴയ കേ­സു­കൾ പു­ന­ര­ന്വേ­ഷി­ക്കാൻ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്തു. മണിയെ ജി­ല്ലാ സെ­ക്ര­ട്ട­റി സ്ഥാ­ന­ത്തു നി­ന്നു പാർ­ട്ടി മാ­റ്റു­ക­യും ചെ­യ്തു.

ചാ­യ­ത്തൊ­ട്ടി­യിൽ വീണ കു­റു­ക്കൻ
images/K_C_Joseph.jpg
കെ സി ജോസഫ്

ചാ­യ­ത്തൊ­ട്ടി­യിൽ വീണു് രാ­ജാ­വാ­യ കു­റു­ക്കൻ ഒ­ാ­രി­യി­ട്ടാൽ അതിനെ കു­റ്റ­പ്പെ­ടു­ത്താ­നാ­കു­മോ എന്ന പ­രാ­മർ­ശം മ­ന്ത്രി­യാ­യി­രു­ന്ന കെ സി ജോസഫ് ഹൈ­ക്കോ­ട­തി ജ­ഡ്ജി­ക്കു് എതിരേ ന­ട­ത്തി­യ­താ­ണു്. സർ­ക്കാ­രി­നു് എ­തി­രാ­യ വിധി വ­ന്ന­പ്പോൾ ഇടതു് അ­നു­കൂ­ല മ­ന­സ്സു­ള്ള­യാൾ ജ­ഡ്ജി­യാ­യ­തു കൊ­ണ്ടു സം­ഭ­വി­ച്ച­താ­ണെ­ന്നും ചാ­യ­ത്തൊ­ട്ടി­യിൽ വീണ കു­റു­ക്കൻ രാ­ജാ­വാ­യ ശേഷം ഓ­രി­യി­ടു­ന്ന­തി­നെ കു­റ്റ­പ്പെ­ടു­ത്താൻ ക­ഴി­യി­ല്ലെ­ന്നു­മാ­യി­രു­ന്നു വാ­ക്കു­കൾ. ഇതു മ­ന്ത്രി­യെ ഫേസ് ബു­ക്ക് പേ­ജി­ലാ­ണു് കു­റി­ച്ച­തു്. തു­ടർ­ന്നു് വി­വാ­ദ­മാ­യ­പ്പോൾ ഇതു പിൻ­വ­ലി­ക്കു­ക­യും കോ­ട­തി­യിൽ മാ­പ്പു പ­റ­യു­ക­യും ചെ­യ്തു.

ശുംഭൻ
images/M_v_jarajan.jpg
എം വി ജ­യ­രാ­ജൻ

പൊ­തു­നി­ര­ത്തു­കൾ­ക്ക­രി­കിൽ യോ­ഗ­ങ്ങൾ നി­രോ­ധി­ച്ച­പ്പോൾ എം വി ജ­യ­രാ­ജൻ ന­ട­ത്തി­യ പ്ര­സം­ഗ­ത്തി­ലാ­ണു് ശും­ഭ­ന്മാർ എന്ന പ്ര­യോ­ഗം ക­ട­ന്നു­വ­ന്ന­തു്. 2010-ൽ ആ­യി­രു­ന്നു പ്ര­സം­ഗം. ചില ശും­ഭ­ന്മാർ വി­ധി­യെ­ഴു­തും എന്ന പ്ര­യോ­ഗ­മാ­ണു് കോ­ട­തി­യ­ല­ക്ഷ്യ ന­ട­പ­ടി­ക­ളി­ലേ­ക്കു് എ­ത്തി­യ­തു്. ശുംഭൻ എ­ന്നാൽ പ്ര­കാ­ശം പ­ര­ത്തു­ന്ന­വൻ എ­ന്നും അർ­ത്ഥ­മു­ണ്ടെ­ന്നും അ­ങ്ങ­നെ­യാ­ണു പ്ര­യോ­ഗി­ച്ച­തെ­ന്നും ജ­യ­രാ­ജൻ ഹൈ­ക്കോ­ട­തി­യിൽ വാ­ദി­ച്ചു. കോടതി ഇതു് അം­ഗീ­ക­രി­ച്ചി­ല്ല. ആ­റു­മാ­സം ശിക്ഷ വി­ധി­ച്ചു. ശിക്ഷ പി­ന്നീ­ടു സു­പ്രീം കോടതി നാലു് ആ­ഴ്ച­യാ­യി ഇളവു ചെ­യ്തു. ജ­യ­രാ­ജൻ ശിക്ഷ അ­നു­ഭ­വി­ക്കു­ക­യും ചെ­യ്തു.

പാ­ട­ത്തു പണി, വ­ര­മ്പ­ത്തു് കൂലി

സി പി എം സം­സ്ഥാ­ന സെ­ക്ര­ട്ട­റി കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­നാ­ണു് പ­രാ­മർ­ശം ന­ട­ത്തി­യ­തു്. ക­ണ്ണൂ­രിൽ ബി ജെ പി­യു­മാ­യു­ള്ള സം­ഘർ­ഷം ന­ട­ക്കു­മ്പോൾ പ­റ­ഞ്ഞ­താ­ണു വാ­ക്കു­കൾ. പാ­ട­ത്തു­പ­ണി കി­ട്ടി­യാൽ വ­ര­മ്പ­ത്തു തന്നെ കൂലി കൊ­ടു­ക്കും എ­ന്നാ­യി­രു­ന്നു പ്ര­യോ­ഗം. പാർ­ട്ടി പ്ര­വർ­ത്ത­ക­രെ കൊ­ന്നാൽ തി­രി­ച്ചും കൊല ഉ­ണ്ടാ­കും എന്ന ആ­ഹ്വാ­ന­മാ­യി അതു ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടു.

പി അനൂപ്
images/anoop-parameswaran.jpg

1974-ൽ ജനനം. പി­താ­വു് പ­ര­മേ­ശ്വ­രൻ. മാ­താ­വു് രമണി. മ­ണ­ക്കാ­ട് ഗവ എൽ. പി. സ്കൂൾ, എൻ. എസ്. എസ്. ഹൈ­സ്കൂൾ, തൊ­ടു­പു­ഴ ന്യൂ­മാൻ കോളജ്, കാ­ക്ക­നാ­ട് കേരള പ്രസ് അ­ക്കാ­ദ­മി എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം. 1996 മുതൽ മാ­ധ്യ­മ­പ്ര­വർ­ത്ത­കൻ. ഐ­ക്യ­കേ­ര­ള­ത്തെ ഉലച്ച സം­ഭ­വ­ങ്ങ­ളു­ടേ­യും വി­വാ­ദ­ങ്ങ­ളു­ടേ­യും പു­സ്ത­കം ഡിസി ബു­ക്സ് 2017-ൽ പ്ര­സി­ദ്ധീ­ക­രി­ച്ചു. ഇ­പ്പോൾ സാ­യാ­ഹ്ന­യി­ലൂ­ടെ വീ­ണ്ടും വെ­ളി­ച്ചം കാ­ണു­ന്നു. ‘ശ­യ്യാ­ത­ല സ­ഞ്ചാ­രി നീ’ എന്ന നോ­വ­ലും സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ച്ചു. ‘ഫൈവ് മി­ല്യൺ എ­പി­ക്സ്’ എന്ന ഇം­ഗ്ളീ­ഷ് നോവൽ വൈ­റ്റ് ഫാൽകൺ പ­ബ്ളി­ഷേ­ഴ്സ് ആണു് പു­റ­ത്തി­റ­ക്കി­യ­തു്. ജംഗിൾ ബു­ക്കും ടാർസൺ ക­ഥ­ക­ളും മ­ല­യാ­ള­ത്തി­ലേ­ക്കു വി­വർ­ത്ത­നം ചെ­യ്തു.

Colophon

Title: Vivaadakeralam (ml: വി­വാ­ദ­കേ­ര­ളം).

Author(s): P Anoop.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, P Anoop, Vivaadakeralam, പി അനൂപ്, വി­വാ­ദ­കേ­ര­ളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 11, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Struggle for Survival, a painting by Christian Krohg (1852–1925). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.